കുഞ്ഞു രാഹുൽ ബജാജിനെ മടിയിൽ ഇരുത്തി പേരിട്ടത് സാക്ഷാൽ ജവഹർലാൽ നെഹ്രു; മുതിർന്നപ്പോൾ അതേ നെഹ്രുവിന്റെ പുത്രി ഇന്ദിര ഗാന്ധിയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെ വേദിയിൽ ഇരുത്തി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടുനിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; നിർമല സീതാരാമൻ ധനമന്ത്രിയായപ്പോൾ അവർക്കെന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നു ചോദിച്ചു തുറന്നടിച്ചു; അമിത്ഷായെ മുഖത്തു നോക്കി വിമർശിച്ച രാഹുൽ ബജാജിന്റെ കഥ
മറുനാടൻ ഡെസ്‌ക്
മുംബൈ: ഇന്ത്യൻ ടെലിവിഷൻ രംഗത്തെ മുന്നോട്ടു നയിക്കുന്നതിൽ നിർണായക പങ്കുണ്ടായിരുന്നത് ഇന്ത്യൻ ക്രിക്കറ്റിനായിരുന്നു. കപിൽദേവും സച്ചിൻ ടെണ്ടുൽക്കറുമെല്ലാം ടെലിവിഷൻ ലോകത്തെ താരങ്ങളായി വാഴുന്ന കാലം. ഇക്കാലത്ത് ക്രിക്കറ്റ് കളി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ ദേശീയതയിൽ പൊതിഞ്ഞ പരസ്യങ്ങൾ എത്തുമായിരുന്നു. അക്കൂട്ടത്തിൽ എന്നും ഹിറ്റായിരുന്ന ഒരു പരസ്യവാചകം 'ഹമാരാ ബജാജ്' എന്നതായിരുന്നു. ജനകോടികൾ നെഞ്ചിലേറ്റിയ ദേശീയ വികാരം ഉയർത്തിയ പരസ്യം. ഇന്ത്യൻ മോട്ടോർവാഹന രംഗത്തെ അതികായന്മാരായ ബജാജ് എന്നും ദേശീയതക്ക് വേണ്ടിയും രാജ്യതാൽപ്പര്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ബിസിനസ് ഗ്രൂപ്പായിരുന്നു. ആ ബിസിനസ് ഗ്രൂപ്പിന്റെ സുവർണ കാലത്ത് അതിനെ നയിച്ച വ്യക്തിയാണ് രാഹുൽ ബജാജ്.
പിതാവ് തുടങ്ങിവെച്ച വ്യവസായ സ്ഥാപനത്തെ സമ്പത്തിന്റെ നെറുകയിലേക്ക് അദ്ദേഹം ഉയർത്തി. ഇപ്പോൾ രാജ്യത്തെ പിടികൂടിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം ബജാജ് ഗ്രൂപ്പിനെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യം ഭരിക്കുന്നവരുടെ തെറ്റായ നടപടികളാണ് ഇതിന് ഇടയാക്കുന്നതെന്ന വിമർശനം ശക്തമാണെങ്കിലും അത് തുറന്നു പറയാൻ ബിസിനസുകാർ മടിക്കുന്നിടത്താണ് കഴിഞ്ഞ ദിവസം ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വേദിയിൽ ഇരുത്തി വ്യവസായ ലോകത്തിന്റെ ആശങ്ക തുറന്നു പറഞ്ഞത്. രാജ്യത്ത് വിമർശനം ഉന്നയിക്കുന്നവർക്കെതിരെ നടപടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് രാഹുൽ ബജാജ് പറഞ്ഞത്. ഈ വിമർശനം വലിയ തോതിൽ രാജ്യം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
അമിത്ഷായെ വേദിയിൽ ഇരുത്തി വിമർശിച്ച ബിസിനസുകാരൻ എന്ന നിലയിലാണ് രാഹുൽ ബജാജിനെ സൈബർ ലോകവും ഏറ്റെടുക്കുന്നത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കേന്ദ്ര സർക്കാറിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ലെന്നമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്നിൽ തുറന്നടിച്ച് രാഹുൽ ബജാജ് പറഞ്ഞത്. 'ഞങ്ങൾക്ക് ഭയമാണ്. അത്തരമൊരു അന്തരീക്ഷമാണ് ഉള്ളതെന്ന് എല്ലാവരുടെയും മനസ്സിലുണ്ട്്. പക്ഷേ, ആരും അത് തുറന്നുപറയില്ല. വ്യവസായ മേഖലയിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ പോലും. പക്ഷേ, ഞാനത് തുറന്നു പറയും. ഇതിന് ഭേദകരമായ ഒരു മറുപടിയാണ് വേണ്ടത്, നിഷേധമല്ല. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്' - 'ഇക്കണോമിക് ടൈംസി'ന്റെ അവാർഡുദാന വേദിയിലായിരുന്നു രാഹുൽ ബജാജിന്റെ വാക്കുകൾ.
എന്നാൽ രാഹുൽ ബജാജിനെ അറിയുന്ന ആർക്കും ഉറപ്പുള്ള ഒരു കാര്യമാണ്. എല്ലാ കാലത്തും രാഹുൽ ബജാജ് ഇങ്ങനെ തന്നെയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ജംനലാൽ ബാജാജിന്റെ പുത്രനാണ് രാഹുൽ. ആരോടും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന പ്രകൃതക്കാരനായ പിതാവിന്റെ പോരാട്ട വീര്യം തന്നെയാണ് രാഹുൽ ബജാജിലും ഉള്ളത്. പിതാവ് തുടങ്ങിയ ബജാജ് ഗ്രൂപ്പിനെ ഉന്നതങ്ങളിലേക്ക് നയിക്കുമ്പോഴും ചെയ്യുന്ന ബിസിനസിൽ ഒരു നീതിയുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് രാഹുൽ.
1938 ജൂൺ പത്തിനാണ് രാഹുൽ ബജാജ് ജനിച്ചത്. പിതാവ് ജംനലാലിന് ജവഹർലാൽ നെഹ്രുവിനോടും മഹാത്മാ ഗാന്ധിയോടും അടുപ്പമുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊണ്ട് വ്യക്തിത്വമായിരുന്നു ജംനലാലിന്റേത്. അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം അമിത്ഷായെ വിമർശിക്കുമ്പോൾ എടുത്തു പറഞ്ഞൊരു കാര്യമുണ്ട്. 'നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും, ഞാനൊരു കാര്യം പറയാം.. എന്നെ മടിയിൽ ഇരുത്തി രാഹുൽ ബജാജ് എന്നു പേരിട്ടത് ജവഹർലാൽ നെഹ്രു ആയിരുന്നു'. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്റെ പൂർവ്വികർ ചെയ്ത സഹായവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ബിജെപി സർക്കാർ പരാജയമായെന്ന വിമർശനമായിരുന്നു രാഹുൽ ബജാജ് ഉന്നയിച്ചത്.
നെഹ്രുവുമായി അടുപ്പം, ഇന്ദിരയുടെ വിമർശകൻ
ജവഹർലാൽ നെഹ്രുവുമായും ഗാന്ധിജിയുമായും അടുപ്പമുള്ള കുടുംബമാണ് രാഹുൽ ബജാജിന്റേത്. നെഹ്രുവാണ് തനിക്ക് പേരിട്ടതെങ്കിലും അതേ നെഹ്രുവിന്റെ മകൾ ഇന്ദിര ഗാന്ധിയെ വിമർശിക്കാനും രാഹുൽ ബജാജ് മടിച്ചിരുന്നില്ല. അടിയന്തരാവസ്ഥയുടെ കാലത്ത് അടക്കം ഇന്ദിരയുടെ കടുത്ത വിമർശനകായിരുന്നു രാഹുൽ ബജാജ്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയക്കിയ രാഹുൽ ബജാജ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും പഠിച്ചിരുന്നു. നിയമവും പഠിച്ച വ്യക്തി കൂടിയാണ് രാഹുൽ. 1965 മുതലാണ് അദ്ദേഹം ബജാജ് ഗ്രൂപ്പിനെ നയിക്കുന്നത്.
ഗാന്ധിയൻ മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വ്യക്തിയായതു കൊണ്ടു കൂടിയാണ് അദ്ദേഹം പ്രജ്ഞ ഠാക്കൂറിനെ ബിജെപി വളമിട്ടു കൊടുക്കുന്നതിനെയും വിമർശിച്ചത്. ആൾക്കൂട്ട ആക്രമണങ്ങൾ പാശ്ചാത്യ ലോകത്താണ് നടക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ അത് അസഹിഷ്ണുതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്. അതിൽ കുറ്റവാളിയാക്കപ്പെടാതെ പോകുന്നവരുണ്ട്. കുറ്റവാളിയാക്കപ്പെടാതെ 100 ദിവസമായി ജയിലിൽ കഴിയുന്നവരുമുണ്ടെന്ന് മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പേരെടുത്ത് പറയാതെ രാഹുൽ ബജാജ് സൂചിപ്പിക്കുകയും ചെയ്തു. ഇന്ന് ആരെയും രാജ്യസ്‌നേഹി എന്ന് വിളിക്കാമെന്നായെന്ന് പരാമർശിച്ച അദ്ദേഹം ബിജെപി എംപി. പ്രജ്ഞ സിങിന്റെ ഗോഡ്‌സേ ഭക്തിക്കെതിരെയും ആഞ്ഞടിച്ചിരുന്നു. 'അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിൽ നിർത്തി നിങ്ങൾ അവരെ വിജയിപ്പിച്ചു. എന്നിട്ട് അവരെ പ്രതിരോധ, പാർലമന്റെറി കാര്യ സമിതിയിൽ ഉൾപ്പെടുത്തി. ഈ ചെറിയ സെഷനിൽ നിന്ന് വരെ ഒഴിവാക്കിയെന്നതാണ് ആശ്വാസകരം'- രാഹുൽ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെയും വിമർശിച്ചു
ഗുജറാത്ത് മുഖ്യമന്ത്രയായിരിക്കെ, വർഗീയ കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയെയും വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മോദിയെ വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. അന്ന് കടുത്ത പ്രതികാര നടപടിയാണ് സിഐഐയ്ക്ക് മോദിയിൽ നിന്ന് നേരിടേണ്ടി വന്നത്. ഗുജറാത്ത് കലാപ വേളയിൽ ഇന്ത്യയ്ക്ക് ഒരു മതേതര രാജ്യം എന്ന മേൽവിലാസം തന്നെ നഷ്ടമായിരിക്കുന്നുവെന്നാണ് എച്ച്ഡിഎഫ്സി സി. ഇ ഒ ദീപക് പരേഖ് പറഞ്ഞത്. ഇൻഫോസിസിന്റെയും വിപ്രോയുടെയും തലവന്മാരായ നാരായണമൂർത്തിയും അസീം പ്രേംജിയും കലാപത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിന് ശേഷം മോദിയുടെ അപേക്ഷയെ തുടർന്ന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രത്യേക പരിപാടി ഡൽഹിയിൽ സംഘടിപ്പച്ചിരുന്നു. മീറ്റിംങ് വിത്ത് നരേന്ദ്ര മോദി ന്യു ചീഫ് മിനിസ്റ്റർ ഓഫ് ഗുജറാത്ത് എന്നതായിരുന്നു പരിപാടി. ഈ വേദിയിൽ വച്ചാണ് രാഹുൽ ബജാജ്് മോദിയെ വിമർശിച്ചത്. രാഹുൽ ബജാജും ഗോദ്റെജും ശക്തമായ ഭാഷയിൽ മോദിയുടെ ഗുജറാത്ത് നയത്തെ വിമർശിക്കുകയും പുതിയ ജനവിധി എല്ലാ വിധ ജനങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ ഉപയോഗിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. '2002 ഗുജാറത്തിനെ സംബന്ധിച്ച് നഷ്ടപ്പെട്ട വർഷമായിരുന്നു. എന്തുകൊണ്ടാണ് കാശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഉത്തർപ്രദേശിലും നിക്ഷേപം ഉണ്ടാവാത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ടുമാത്രമല്ല അത്. അരക്ഷിത ബോധം കൊണ്ടാണ്. ഗുജറാത്തിൽ അത് ഉണ്ടാവാതിരിക്കട്ടെ. കഴിഞ്ഞ വർഷത്തെ നിർഭാഗ്യകരമായ സംഭവങ്ങൾ എന്നെ ഇതൊക്കെ ഓർമ്മിപ്പിക്കുന്നു' മോദിയെ വേദിയിലിരുത്തി രാഹുൽ ബജാജ് പറഞ്ഞു. ' സമൂഹത്തിന് എന്താണ് നല്ലതെന്ന് ഞങ്ങൾക്കറിയാം, നിങ്ങളുടെ നിലപാടാണ് വ്യക്തമാക്കേണ്ടത്' മോദിക്ക് നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ആവർത്തിച്ചിരുന്നു.
അന്ന് മോദിക്കെതിരെ ചൂണ്ടിയ വിരലുകളാണ് ഇപ്പോൾ അമിത്ഷാക്കെതിരെ രാഹുൽ ബജാജ് ഉയർത്തുന്നത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ബിർള ഗ്രൂപ് ചെയർമാൻ കുമാർ മംഗളം ബിർള, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ തുടങ്ങിയ വ്യവസായ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ബജാജ് വിമർശനം ഉന്നയിച്ചത്. വന്മുതലാളിമാരെല്ലാം യെസ് സാർ എന്ന് അമിത്ഷായെ വിളിച്ച വേളയിലാണ് എതിർശബ്ദം ഉയർത്തി രാഹുൽ താരമായതും. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നെന്ന മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് രാഹുൽ ബജാജ് അതേ ആശങ്കയുമായി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയമാണ്.
നോട്ടു നിരോധനത്തിന്റെയും വിമർശകൻ
2016ൽ നോട്ടു നിരോധന വേളയിൽ അതിനെ വിമർശിച്ചു രംഗത്തുവന്ന വ്യക്തി കൂടിയാണ് രാഹുൽ ബജാജ്. അന്ന് നോട്ടു നിരോധനം ഒരുപക്ഷേ ഒരു ദുരന്തമായി മാറിയേക്കാം എന്നായിരുന്നു രാഹുൽ ബജാജ് വിമർശിച്ചു. അദ്ദേഹത്തിന്റെ ഈ ദ്വീർഘ വീക്ഷണം ശരിയാകുന്ന അവസ്ഥാണ് പിന്നീടു വന്നത്. നിർമ്മല സീതാരാമനെ ധനമന്ത്രിയായി നിയമിച്ച വേളയിൽ അതിനെയും വിമർശിച്ച് രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. അവർക്ക് എന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നായിരുന്നു അന്ന് രാഹുൽ ചോദിച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. ഇതിന് ഇടയാക്കിയ സാഹചര്യത്തെ വിമമർശിച്ചും രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗത്തിലായിരുന്നു കമ്പനി ചെയർമാൻ രാഹുൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചത്. ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സർക്കാരിന്റെ വിവേകരഹിത നടപടികൾ മൂലമാണെന്നും യോഗത്തിൽ രാഹുൽ ആരോപിക്കുകയുണ്ടായി. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തിൽ ഏകദേശം ഒരു പോലെ തന്നെയാണെന്നും രാഹുൽ പറഞ്ഞു.
ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വിൽപ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞതാണ് സർക്കാരിന്റെ ഇ-വാഹന നയമെന്നും യോഗത്തിൽ ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു. വാഹന വ്യവസായ രംഗത്ത് ഡിമാൻഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണെന്നും ഈ സാഹചര്യത്തിൽ വളർച്ച എവിടെ നിന്ന് വരുമെന്നും അത് ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നും 81കാരനായ രാഹുൽ ബജാജ് അന്ന് തുറന്നടിച്ചിരുന്നു.
രാഹുൽ ബജാജ് ഇപ്പോൾ നടത്തിയ വിമർശനം രാജ്യം ശക്തമായ സാമ്പത്തിക തളർച്ചയിലൂടെ കടന്ന പോകുന്ന ഘട്ടത്തിലാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിമർശനത്തിന് കിട്ടിയ കൈയടി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണെന്ന കാര്യവും സാമ്പത്തിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍