കൂട്ടുകാരന്റെ പ്രേരണയാൽ ആദ്യമായി റമാദാൻ നോമ്പ് നോറ്റു; നാല് ദിവസത്തേക്ക് ഉദ്ദേശിച്ച വ്രതം അവസാനിപ്പിക്കാതെ തുടർന്നു; 29 വർഷക്കാലം തുടർച്ചയായി റമാദാൻ വ്രതം അനുഷ്ഠിക്കുന്ന പ്രഭാകരേട്ടൻ പതിവു തെറ്റിക്കാതെ ഇത്തവണയും ഇഫ്ത്താർ വിരുന്നൊരുക്കി; പങ്കെടുത്തവരിൽ മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ: മലപ്പുറത്തു നിന്നും ഒരു സൗഹാർദ്ദ കഥ
എം പി റാഫി
മലപ്പുറം: മതസൗഹാർദത്തിന് ഏറെ പേരുകേട്ട മലപ്പുറത്ത് നിന്നും ഇതാ പ്രഭാകരേട്ടന്റെ റംസാൻ വ്രതാനുഭവം. കഴിഞ്ഞ 29 വർഷമായി പുണ്യറംസാനിൽ മുടക്കമില്ലാതെ വ്രതം അനുഷ്ഠിച്ചു വരികയാണ് വളാഞ്ചേരിയിലെ വെസ്റ്റേൺ പ്രഭാകരൻ എന്ന ഈ 54കാരൻ. റംസാൻ വ്രതമെടുക്കുന്ന പതിവിനോടൊപ്പം തന്നെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പുതുറയും പ്രഭാകരൻ സംഘടിപ്പിക്കാറുണ്ട്. ജാതി മത രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടുള്ള പ്രഭാകരേട്ടന്റെ വീട്ടിലെ ഈ ഇഫ്താർ സംഗമത്തിന് പ്രത്യേകതകളും വിശേഷങ്ങളും ഏറെയാണ്. തന്റെ റംസാൻ കാല അനുഭവങ്ങളും ഇഫ്താർ വിശേഷങ്ങളും മറുനാടൻ മലയാളി വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് പ്രഭാകരേട്ടൻ.
ജീവകാരുണ്യ രംഗത്ത് സജീവമായ ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ ചീഫ് കോഡിനേറ്ററും, വളാഞ്ചേരി കോഴിക്കോട് റോഡിലെ വെസ്റ്റേൺ ഹാർഡ് വെയർ ഉടമയുമാണ് പ്രഭാകരൻ. 1988ൽ കൂട്ടുകാരൻ മുഹമ്മദ് മുസ്തഫയുടെ പ്രേരണയാലാണ് ആദ്യമായി പ്രഭാകരൻ റംസാൻ നോമ്പ് നോൽക്കുന്നത്. വെറുതെ നാല് ദിവസം മാത്രം അനുഷ്ഠിക്കാം എന്ന് കരുതിയായിരുന്നു വ്രതം ആരംഭിച്ചത്. എന്നാൽ ഈ നാല് ദിവസത്തെ നോമ്പിന്റെ അനുഭൂതി അനുഭവിച്ചറിഞ്ഞതോടെ നിർത്താതെ തുടർന്നും പ്രഭാകരൻ വ്രതമെടുത്തു. അതിപ്പോഴും തുടരുന്നു.
റംസാൻ മാസം മുഴുവനായി നോമ്പ് എടുക്കുന്നതിലൂടെ ശേഷിക്കുന്ന പതിനൊന്ന് മാസവും അതിന്റെ അനുഭൂതി ലഭിക്കുന്നതായി പ്രഭാകരൻ പറയുന്നു. മനസും ശരീരവും ഒരുപോലെ ശുദ്ധീകരിക്കുന്ന കാലമായാണ് റംസാൻ മാസത്തെ കാണുന്നത്. ഏതൊരു മനുഷ്യനുമുള്ള ഇഷ്ട ചെയ്തികളെല്ലാം വർജിച്ചുകൊണ്ടാണ് റംസാൻ വ്രതം അനുഷ്ടിക്കാറുള്ളതെന്ന് പ്രഭാകരൻ പറഞ്ഞു. പകൽ പട്ടിണിയാണെങ്കിൽ രാത്രിയിൽ വയറ് നിറയെ കഴിക്കുന്ന ശീലമൊന്നുമില്ല, നോമ്പിനെ പൂർണാർത്ഥത്തിൽ ജീവിതത്തിലൂടെ അനുഷ്ടിച്ചു കാണിക്കുകയാണ് പ്രഭാകരേട്ടൻ.
പുലർച്ചെ അത്താഴം കഴിച്ച് സന്ധ്യാ സമയം വരെ നീളുന്നതാണ് വ്രതചര്യ. പ്രഭാകരന്റെ നോമ്പുതറ, അത്താഴ സമയങ്ങളിലെ ഭക്ഷണ പാനിയങ്ങളുടെ ക്രമീകരണം ലളിതവും മാതൃകാപരവുമാണ്. അത്താഴ സമയം നെല്ലിക്ക ജ്യൂസും ഒന്നോ രണ്ടോ പഴ വർഗങ്ങളും മാത്രം. നോമ്പുതുറക്കുമ്പോൾ പാനീയവും കക്കരിയും. പിന്നെ രാത്രി ഒമ്പതിന് രണ്ട് ചപ്പാത്തിയോ ദോശയോ. കഴിയുന്നതും ഈ മാസം വെജിറ്റേറിയനാണ് കൂടുതൽ പരിഗണിക്കാറ്. അതേ കഴിക്കൂ എന്ന നിർബന്ധമൊന്നുമില്ല. എന്നാലും കരിച്ചതോ പൊരിച്ചതോ ബിരിയാണിയോ റംസാൻ കാലത്ത് തൊടാറില്ല. ഈ രീതിയിലുള്ള ഭക്ഷണ സമ്പ്രദായമാണ് റംസാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് എല്ലാവരും ചെയ്യേണ്ടതെന്ന് പ്രഭാകരൻ അഭിപ്രായപ്പെടുന്നു.
വലിയൊരു ശതമാനം ആളുകളും അത്തരത്തിലാണ് ചെയ്യുക എന്നറിയാം. എങ്കിലും നോമ്പു തുറന്നു കഴിഞ്ഞാൽ തീന്മേശയിൽ പൊറോട്ടയും ബിരിയാണിയും ഒക്കെയായി ഭക്ഷണത്തോടുള്ള ഒരു യുദ്ധപ്രഖ്യാപനമായാണ് തനിക്ക് തോന്നിയിട്ടുള്ളത്. അത് ശരിയല്ലന്ന അഭിപ്രായത്തോടൊപ്പം പുലർച്ചെ അത്താഴത്തിന് ശേഷമുള്ള ഗാഢമായ നിദ്രയിലേക്ക് പോകുന്നവരും കഴിയുന്നതും ഒഴിവാക്കണമെന്നാണ് പ്രഭാകരേട്ടന് നിർദ്ദേശിക്കാനുള്ളത്.
തന്റെ ഭക്ഷണ രീതികളിൽ മാറ്റം വരുത്തേണ്ടി വരുമെന്നതിനാൽ നോമ്പുതുറ സൽക്കാരങ്ങളിൽ അതികമൊന്നും പങ്കെടുക്കാറില്ല. വർഷങ്ങൾക്കു മുമ്പ് അത്തരത്തിലൊരു ക്ഷണം ലഭിച്ചതും പിന്നീടുണ്ടായ ഒരു അനുഭവവും ഓരോ റംസാനിലും ഓർക്കുന്ന നല്ല അനുഭവങ്ങളിലൊന്നായി പ്രഭാകരൻ പറയുന്നു. സുഹൃത്തായ കാവുംപുറത്തെ വിപി മണിയുടെ വീട്ടിലെ നോമ്പുതുറ പരിപാടിക്കെത്തിയപ്പോൾ മുഹമ്മദ്ക്ക, ആലിക്കുട്ടിയാക്ക എന്നീ രണ്ട് കാരണവർ അവിടെയുണ്ടായിരുന്നു. അച്ഛന്റെ പ്രായമുള്ള ഇവർ പ്രഭാകരനുമായി അടുത്ത ബന്ധമായിരുന്നു. ഇരുവരും നോമ്പ് തുറക്കാനായി പള്ളിയിൽ നിന്നുള്ള വാങ്ക് വിളി കാതോർത്തിരിക്കുന്നു.
വാങ്ക് വിളിച്ചതോടെ കാരക്കയെടുത്ത് നോമ്പ് തുറന്നു. ഉടനെ രണ്ട് ബീഡിയും ആഞ്ഞ് വലിച്ചു. പിന്നെ മഗ്രിബ് നിസ്ക്കരിക്കാനായി പള്ളിയിലേക്ക്. ശേഷം ഇവർ തീന്മേശയിലെ ഭക്ഷണമെല്ലാം വാരിവലിച്ച് കഴിച്ചു. ഭക്ഷണ കഴിഞ്ഞ് വീണ്ടും ഇവർ രണ്ട് പൊക വലിച്ചു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ സ്വകാര്യം വിളിച്ച് പുകവലിയുടെ ദൂഷ്യവശങ്ങൾ വിശദീകരിച്ചു കൊടുത്തു. ഇതിന്റെ മൂന്നാം ദിവസം പുകവലി നിർത്തിയ വിവരം സന്തോഷത്തോടെ അറിയിക്കാനായി മുഹമ്മദ്ക്കയുടെ കുടുംബം തന്നെ സമീപിച്ച അനുഭവം പ്രഭാകരേട്ടൻ ഓർത്തെടുത്തു.
വീട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് പ്രഭാകരന്റെ വ്രതാനുഷ്ഠാനം. നാല് തവണ ഭാര്യയും റംസാൻ വ്രതം അനുഷ്ഠിച്ചിട്ടുണ്ട്. റംസാൻ വ്രതം എന്നാൽ വിവരണാതീതമാണെന്നും ശാരീരികവും മാനസികവുമായി ലഭിക്കുന്ന സുഖവും സംതൃപ്തിയുമാണെന്നും പ്രഭാകരൻ പറയുന്നു. പിന്നെ വിശപ്പറിയാനുള്ള ഒരവസരം കൂടിയാണിത്. ഇങ്ങനെ ഒരു പാട് പ്രത്യേകതകളുള്ള റംസാൻ വ്രതം ഈ ബോധമുള്ളിടത്തോളം ജീവിതകാലം മുഴുൻ അനുഷ്ഠിക്കാനാണ് പ്രഭാകരേട്ടന്റെ തീരുമാനം. നാടിന്റെ മാനവിക മുഖം വിളിച്ചോതുന്ന ഇഫ്താർ സംഗമങ്ങൾ വർഷംതോറും സംഘടിപ്പിക്കാനാണ് പ്രഭാകരന്റെ തീരുമാനം.
മതമൈത്രിയുടെ പന്തലിൽ സ്നേഹം വിളമ്പുന്ന നോമ്പുതുറ സംഗമം ഈ റംസാൻ കാലത്തും പ്രഭാകരൻ നടത്തിയിരുന്നു. ഉന്നതർ മുതൽ കൂലിപ്പണിക്കാർ വരെ സംഗമിക്കുന്നതാണ് ഈ നോമ്പുതുറ വിരുന്ന്. മന്ത്രി ഡോ.കെ.ടി ജലീൽ, എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, മുനീർ ഹുദവി വിളയിൽ, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.എൻ.എം മുജീബുറഹ്മാൻ തുടങ്ങിയ പ്രമുഖരും പ്രഭാകരേട്ടന്റെ ഇഫ്താർ വിരുന്നിൽ എത്തിയിരുന്നു. പാളകൊണ്ട് നിർമ്മിച്ച ഭക്ഷണ പാത്രങ്ങളും പാനിയങ്ങൾക്കായി സ്റ്റീൽ ഗ്ലാസുമായി തികച്ചും പ്രകൃതിദത്തമായ ചുറ്റുപാടിലായിരുന്നു ഇത്തവണത്തെ നോമ്പുതുറ.
വിളക്ക് തെളിയിച്ച പൂജാമുറിക്ക് സമീപം മഗ് രിബ് നിസ്ക്കാരത്തിനായി പ്രഭാകരേട്ടനും കുടുംബവും പായ വിരിച്ചപ്പോൾ മലപ്പുറത്തിന്റെ മതസാഹോദര്യം ഒരിക്കൽ കൂടി വിളിച്ചു പറയുന്നതായി ഇഫ്താർ സംഗമം. എല്ലാ മത രാഷ്ട്രീയ വിഭാഗങ്ങളെ ഒന്നിച്ചിരുത്തുകയും ഭക്ഷണം കഴിക്കുകയും സ്നേഹം പങ്കുവെയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അതിലുണ്ടാകുന്ന ആത്മസംതൃപ്തിയാണ് തുടർച്ചയായി നടത്താൻ പ്രേരണ നൽകുന്നതെന്നും പ്രഭാകരൻ പറഞ്ഞു. ജാതിയുടേയും മതത്തിന്റേയുമെല്ലാം പേരിൽ രാജ്യത്ത് വലിയ തരത്തിലുള്ള വേർതിരിവും വിഭാഗീയതയും നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.
എല്ലാ മേഖലയിലും ഇപ്പോൾ ഈ വിഭാഗീയത വർധിച്ചു വരുന്നുണ്ട്. പ്രസംഗങ്ങൾക്കും ചർച്ചകൾക്കും എല്ലാം ഉപരി റംസാൻ, ഓണം, പെരുന്നാൾ, വിഷു, ക്രിസ്തുമസ് തുടങ്ങിയ എല്ലാ കാലങ്ങളിലും സ്നേഹവും സൗഹൃദവും പങ്കുവെയ്ക്കാനായി എല്ലാവരും ഒരുമിച്ചിരിക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവസരമുണ്ടാക്കിയാൽ തന്നെ വിഭാഗീയതക്കും വേർതിരിവിനും തടയിടാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് പ്രഭാകരേട്ടൻ പ്രതീക്ഷ പങ്കുവെച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്