കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ജില്ലയാണ് കണ്ണൂർ. ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന് ഏറ്റവും അധികം ശാഖകളുള്ള ജില്ല എന്ന നിലയിലും സിപിഎം-ബിജെപി സംഘട്ടനങ്ങൾ കൊണ്ടുമാണ് ദേശീയ തലത്തിൽ കണ്ണൂർ രാഷ്ട്രീയം ചർച്ച ആകാറ്. ഈ കലുഷിതമായ കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണം കൈയാളുന്ന രാഷ്ട്രീയക്കാരായി മാറിയവരുടെ ശൈലി പോലും ഏതാണ്ട് ഒരേ പോലെയാണ്. അന്തരിച്ച എം വി രാഘവനും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തുറ്റ ശൈലിയിൽ വളർന്നു വന്നവരാണ്.
കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്റെ നട്ടെല്ലായ കെ സുധാകരന്റെ കാര്യവും മറ്റൊന്നല്ല. വാടാ, എന്നു വിൡച്ചാൽ പോടാ.. എന്നു പറയുന്നത് പ്രവർത്തന ശൈലി ആക്കിയവർ. ആ ശൈലി തന്നെ മുഖമുദ്ര ആക്കിയ സംഘപരിവാർ നേതാക്കളിൽ ആർഎസ്എസിലെ പ്രമുഖനാണ് വത്സൻ തില്ലങ്കേരി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശബരിമല സന്നിധാനത്തെ ഇടപെടൽ കൊണ്ട് സൈബർ ലോകത്ത് സംഘപരിവാർ അണികളുടെ ഹീറോയായി മാറിയ തില്ലങ്കേരിയുടെ പേര് ഒരു ഘട്ടത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ ഏല്ലവരും അറിയപ്പെടുന്ന പേരുകാരൻ ആണെങ്കിലും ആരാണ് തില്ലെങ്കേരി എന്നു ചോദിച്ചാൽ ജില്ലക്ക് പുറത്തേക്ക് അധികമാർക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. എന്നാൽ, ശബരിമല വിഷയത്തിലെ ഇടപെടലോടെ തില്ലങ്കേരി കേരളത്തിലെ പരിവാർ അണികളുടെ താരമായി.
പതിനെട്ടാം പടിയിൽ നിന്ന് പ്രവർത്തകരെ നിയന്ത്രിച്ചും പൊലീസിന്റെ മെഗാഫോൺ കൈയിലേന്തി ക്രമസമാധാനം നിയന്ത്രിച്ചും നിന്ന നേതാവ് വിവാദങ്ങൾ കൊണ്ടും ദേശീയ തലത്തിലും ശ്രദ്ധേയനായി. സന്നിധാനത്ത് പൊലീസിനെ ഉപയോഗിച്ച് എല്ലാം നേർവഴിയിൽ ആക്കുമെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ പിണറായി വിജയനെ വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ തന്ത്രങ്ങളെ കാറ്റിൽപ്പറത്തിയ വീരനായകന്റെ പരിവേഷമാണ് തില്ലങ്കേരിക്കിപ്പോൾ. അതുകൊണ്ട് തന്നെ അദ്ദേഹം ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്വാഭാവിക ചോയിസ് ആയി മാറുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.
പരിവാർ സംഘടനകളോടുള്ള വിധേയത്വവും എന്തും ചെയ്യാനുള്ള തന്റേടവും കൈമുതലാക്കിയ വൽസൻ തില്ലങ്കേരി ഇപ്പോൾ ബിജെപി ദേശീയ നേതൃത്വത്തിനും പ്രിയങ്കരനാണ്. എന്നാൽ പരിവാർ പ്രവർത്തകർക്ക് അടക്കം തില്ലങ്കേരിയെ അറിയപ്പെട്ടു തുടങ്ങിയത് സന്നിധാനത്തെ ഇടപെടലും സൈബർ പരിവാറുകാരുടെ ഫേസ്ബുക്ക് പോസ്റ്റുകളും വഴിയാണ്. ഇതുവരെ ആർഎസ്എസ് വൃത്തങ്ങളിലൊഴികെ പൊതുസമൂഹത്തിൽ വത്സൻ തില്ലങ്കേരിയുടെ വ്യക്തിത്വം പലർക്കും അവ്യക്തമായി തുടരുകയാണ്. ആരാണ് വത്സൻ തില്ലങ്കേരി എന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ചങ്കൂറ്റമുള്ള ആർഎസ്എസുകാരൻ എന്ന് പരിവാർ പ്രവർത്തകർ അഭിപ്രായപ്പെടും. അണികൾക്കൊപ്പം സംഘർഷ ഘട്ടങ്ങളിൽ ഓടിയെത്തുന്ന നേതാവ് കൂടിയാണ് തില്ലങ്കേരി.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തി കൂടിയാണ് അദ്ദേഹം. 1964 മാർച്ച് മാസം ഇരുപതിന് കെ ബാലൻ- മാധവി ദമ്പതികളുടെ മകനായാണ് വത്സൻ തില്ലങ്കേരിയുടെ ജനനം. മട്ടന്നൂർ ഹൈസ്കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഇരിട്ടിയിൽ പാരലൽ കോളേജ് ആരംഭിച്ചു. സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുമ്പോഴും പ്രഗതി എന്ന പാരലൽ കോളേജിന്റെ പ്രിൻസിപ്പാൾ സ്ഥാനവും വഹിക്കുന്നത് അദ്ദേഹമാണ്.
1980 ലാണ് വത്സൻ തില്ലങ്കേരി ആർഎസ്എസിൽ ചേരുന്നത്. തുടർന്ന് സംഘത്തിന്റെ പൂർണസമയ പ്രവർത്തകനായി. ഇപ്പോൾ പ്രാന്തീയ വിദ്യാർത്ഥി പ്രമുഖാണ്. കണ്ണൂരിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ നിരവധി കേസുകളിലും തില്ലങ്കേരി ചെന്നുപെട്ടു. കൊലപാതക കേസിൽ അടക്കം പ്രതിയായിരുന്നു അദ്ദേഹം. എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദിന്റെ കൊന്ന കേസിൽ പ്രതിയായെങ്കിലും പിന്നീട് കോടതി വെറുതേ വിട്ടു. തുടർന്ന് സിപിഎം പ്രവർത്തകനായ യാക്കൂബിനെ വെട്ടിക്കൊന്ന കേസിലും പ്രതിയായി. 86 ദിവസമാണ് ഈകേസിൽ വത്സൻ തില്ലങ്കേരി ജയിലിൽ കഴിഞ്ഞത്. ഗൂഢാലോചനകുറ്റമാണ് ചുമത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണൻ തന്റെ നിരപരാധിത്വം നേരിട്ട് അറിയിച്ചിരുന്നുവെന്ന് വത്സൻ തില്ലങ്കേരി മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.
യാക്കൂബ് വധക്കേസിൽ തടവിൽ കഴിയുമ്പോൾ ജയിലിൽ നിരാഹാരം കിടന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താൻ നിരപരാധിയാണെന്ന വാദമുയർത്തി അവിടേയും നിരാഹാരം തുടർന്നു. ജയിൽ വാസത്തിനിടെയാണ് അച്ഛൻ മാധവൻ മരിക്കുന്നത്. ഒറ്റദിവസത്തെ ശബരിമലയിലെ ഇടപെടലോടെ കണ്ണൂരിന് പുറത്തും സംഘപരിവാർ അനുഭാവികളുടെ ആരാധനയും ഇഷ്ടവും വത്സൻ തില്ലങ്കേരി നേടിയെടുത്തിരിക്കുകയാണിപ്പോൾ കണ്ണൂരിൽ സിപിഎമ്മിനോട് എതിരിട്ട് നിൽക്കുന്ന കരുത്തനായ നേതാവ് എന്ന വീരപരിവേഷമാണ് തില്ലങ്കേരിക്ക് സംഘപരിവാർ അണികൾ നൽകുന്നത്.
ആർഎസ്എസ് - സിപിഎം സംഘട്ടനം സജീവമായ ഘട്ടങ്ങളിൽ ചെറുത്തു നിൽക്കാനായി ദേശീയ തലത്തിൽ ഈ വിഷയം ചർച്ചയാകുന്നതിൽ ഒരു പങ്കും വത്സൻ തില്ലങ്കേരിയുടേതാണെന്നാണ് പരിവാർ രാഷ്ട്രീയക്കാർ വിശ്വസിക്കുന്നത്. 'പുലിയെ പുലി മടയിൽ കയറി തന്നെ നേരിടണമെന്ന' എന്ന തന്ത്രക്കാരനായിരുന്നു വത്സൻ തില്ലങ്കേരിയെന്ന് അണികൾ പറയുന്നു. ഈ തന്ത്രം കൊണ്ടാണ് കണ്ണൂരിൽ സംഘടനാ സ്വാതന്ത്ര്യം കൂടുതലായി ലഭിച്ചതെന്നും പറയുന്നു. അതേസമയം അണികളുടെ ഹീറോ എങ്കിലും സിപിഎം അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ തില്ലങ്കേരിക്ക് ചാർത്തിക്കൊടുക്കുന്നത് ഒരു ക്രിമിനൽ മുഖമാണ്.
ഹിന്ദുവേട്ടയെന്ന വികാരം ഉയർത്തിവിട്ട് ജനങ്ങളെ കൂടെ നിർത്തുക എന്ന രാഷ്ട്രീയം പ്രായോഗികമാക്കാനാണ് വത്സൻ തില്ലങ്കേരി ശബരിമലയിൽ എത്തിയതെന്ന ആരോപണമാണ് സന്നിധാനത്തെ സംഭവ വികാസങ്ങൾക്ക് ശേഷം സിപിഎം നേതാക്കൾ നടത്തിയത്. കണ്ണൂരിന്റെ മലയോര മേഖലയിൽ രാഷ്ട്രീയ സംഘർഷത്തിന്റെ വിത്തുപാകിയതും സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നു. കണ്ണൂരിൽ വിവാദമായ പുന്നാട് കലാപത്തിലേക്ക് നയിച്ചത് ആർഎസ്എസ് പ്രവർത്തകൻ അശ്വിനികുമാർ കൊലപാതകമാണ്. ഈ കൊലപാതകത്തിലേക്ക് നയിച്ചതാവട്ടെ പുന്നാട്ടെ എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് വധമായിരുന്നു. മുഹമ്മദ് വധത്തിൽ പ്രതി ചേർക്കപ്പെട്ട ബിജു, വിനീഷ്, പത്മജൻ എന്നിവർ വത്സൻ തില്ലങ്കേരിയുടെ അയൽ വാസിയും സന്തത സഹചാരിയുമാണെന്ന കാര്യമാണ് തില്ലങ്കേരിക്കെതിരായ ആരോപണമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, തില്ലങ്കേരിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇങ്ങനെ ആരോപണങ്ങൾ പലതമുണ്ടെങ്കിലും സന്നിധാനത്തെ സാന്നിധ്യവും പൊലീസിനെയു കടത്തിവെട്ടുന്ന ഇടപെടലും വത്സൻ തില്ലങ്കേരിയെ സംഘപരിവാർ കേന്ദ്രത്തിന്റെ പ്രിയങ്കരനായിട്ടുണ്ട്. ശബരിമലയിൽ ആചാരലംഘനം താൻ ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ പ്രായച്ഛിത്തം ചെയ്യാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചതും, പൊലീസിനെ പോലും നിയന്ത്രണത്തിലാക്കും വിധമുള്ള്ള നയ വൈദഗ്ധ്യവും നേതൃപാടവവും തെളിച്ചതും പുതിയൊരു നായകനെയാണ് സംഘപരിവാറിന് നേടിക്കൊടുത്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ശബരിമലയിലെ ഒറ്റ ഇടപെടലോടെ വത്സൻ തില്ലങ്കേരിക്ക് വീരപരിവേഷവും സംഘപരിവാർ പ്രവർത്തകർ ചാർത്തി നൽകുന്നു.
അതേസമയം തീവ്രസംഘപരിവാർ നിലപാടുകാരൻ തന്നെയാണ് വത്സൻ തില്ലങ്കേരി. വത്സൻ തില്ലങ്കേരി മുൻപ് നടത്തിയ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സൈബർലോകത്ത് പ്രചരിക്കുന്നുണ്ട്. മോദിയുടെയും ആർഎസ്എസ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാര ശക്തികളുടേയും രാഷ്ട്രീയ വളർച്ച സാധാരണക്കാരന്റെ രക്തക്കറ പുരണ്ടത് തന്നെയെന്ന് സമ്മതിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. മോദി ഉത്തരേന്ത്യക്കാർക്ക് അവതാര പുരുഷനാണ് കാരണം അദ്ദേഹം നാലായിരത്തോേളം പേരെ ഉത്തരേന്ത്യയിൽ കൊലപ്പെടുത്തിയതിനാലാണെന്നും വത്സൻ പ്രസംഗത്തിൽ സമ്മതിച്ചിരുന്നു.
ശബരിമലയിൽ ഭക്തരുടെ വികാരത്തിനൊപ്പം തീവ്ര ഹിന്ദുത്വവുമാണ് ബിജെപി നേതൃത്വം പറഞ്ഞത്. സംസ്ഥാനത്ത് തീവ്രഹിന്ദുത്വ നിലപാടിലേക്ക് ബിജെപി നീങ്ങാൻ തുനിഞ്ഞാൽ അതിന് പറ്റിയ നേതാവ് തില്ലങ്കേരിയാണെന്ന ബോധ്യം അമിത്ഷായ്ക്കും സംഘത്തിനുമുണ്ട്. അതുകൊണ്ടു കൂടിയാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ഇടയാക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്