ഓസ്ട്രേലിയയിൽ ഹൈക്കമ്മീഷണറായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ പൊലീസ് മർദ്ദിച്ചു കൊന്ന രാജന്റെ സഹപാഠി; ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് പുസ്തകം എഴുതിയത് അജിത്ത് എന്ന പേരിൽ; നോം ചോംസ്കി അടക്കമുള്ള ബുദ്ധിജീവികളുടെ സുഹൃത്ത്; രാജ്യദ്രോഹം കുറ്റം ചുമത്തി തടവറയിലാക്കിയപ്പോൾ മോചിപ്പിക്കാൻ ശബ്ദമുയർത്തിയത് ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ; മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ ജീവിതം സിനിമാക്കഥയെയും വെല്ലുന്നത്
മറുനാടൻ ഡെസ്ക്
മുംബൈ: ജീവിതത്തിൽ സുഖലോലുപതകൾ എല്ലാം നുകർന്ന് ജീവിക്കാമായിരുന്ന വ്യക്തിയായിരുന്നു മുരളി കണ്ണമ്പള്ളി എന്ന യുവാവിന്. അതിന് വേണ്ട കുടുംബഭദ്രത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓസ്ട്രേലിയയിൽ ഹൈക്കമ്മിഷണറായിരുന്ന കണ്ണമ്പള്ളി കരുണാകരമേനോന്റെ മകൻ എന്നതു തന്നെയായിരുന്നു മുരളിയുടെ അഡ്രസ്. ലോകം ബഹുമാനിക്കുന്ന ഡിപ്ലോമാറ്റ്. പിതാവിനെ കണ്ടുവളർന്ന മുരളി കണ്ണമ്പള്ളി എന്നാൽ ആർഭാഢവും ബഹുമാനവും ലഭിക്കുന്ന ആ ജീവിതവഴിയിലേക്ക് തിരിഞ്ഞില്ല. മറിച്ച് അടിച്ചമർത്തപ്പെട്ടന്റെ ശബ്ദമാവാൻ മാവോയിസ്റ്റ് ആശയങ്ങളായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. ആ വിപ്ലവ വഴിയിൽ ഒപ്പം നടന്നവർ പലവഴി തെറ്റിപ്പിരിഞ്ഞു പോയെങ്കിലും പോരാട്ടം തുടർന്നു മുരളി കണ്ണമ്പള്ളി. ഒടുവിൽ മാവോ ബന്ധത്തിന്റെ പേരിൽ പിടിക്കപ്പെട്ട് നാലു വർഷമായി പൂന യെർവാദ ജയിലിൽ കഴിയേണ്ടി വന്നു. നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ മുരളി കണ്ണമ്പള്ളി ഇന്നലെയാണഅ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
എല്ലാ മാസവും ഒന്നിനും പതിനാറിനും അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, താമസിക്കുന്ന വിലാസം നൽകണം, പാസ്പോർട്ട് അന്വേഷണോദ്യോഗസ്ഥന് കൈമാറണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. രാജ്യദ്രോഹക്കുറ്റം ചുമത്തി 2015 മേയിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. തുടർന്ന് പുണെ യെർവാദ ജയിലിൽ തടവിലായിരുന്ന മുരളിക്ക് ഫെബ്രുവരി 25-നു ബോംബെ ഹൈക്കോടതി ജാമ്യമനുവദിച്ചു. ഇതിനെതിരേ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ മെയ് 29-നു തള്ളിയിരുന്നു. ജയിലിൽനിന്നിറങ്ങിയ മുരളിയെ സ്വീകരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും പുണെയിൽ എത്തിയിരുന്നു. തത്കാലം കേരളത്തിലേക്കില്ലെന്നും മുംബൈയിലുള്ള സഹോദരനോടൊപ്പം തങ്ങുമെന്നുമാണ് മുരളി കണ്ണമ്പള്ളി പറഞ്ഞത്.
എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളി കണ്ണമ്പള്ളി അടിയന്തരാവസ്ഥക്കാലം മുതലാണ് തീവ്ര ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് കോഴിക്കോട് ആർ.ഇ.സി.(ഇപ്പോൾ എൻ.ഐ.ടി.)യിൽ പഠനം നടത്തുകയാിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കൊടിയ മർദനമേറ്റുമരിച്ച രാജന്റെ സഹപാഠിയായിരുന്നു മുരളി. ഇടയ്ക്കുവെച്ച് പഠനം ഉപേക്ഷിച്ച് പൂർണമായി സംഘടനാപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 1976-ലെ കോഴിക്കോട് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.
ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന മുരളിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഫോർ അഡ്വാൻസ്മെന്റ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്സ് ഇൻ ഇന്ത്യ എന്ന സംഘടനയും അന്താരാഷ്ട്രപ്രശസ്തരായ ഗായത്രി ചക്രവർത്തി സ്പിവാക്, നോം ചോംസ്കി, പാർഥ ചാറ്റർജി, ജൂഡിത്ത് ബട്ട്ലർ തുടങ്ങിയ ചിന്തകരും രംഗത്തെത്തിയിരുന്നു. 'ജസ്റ്റിസ് ഫോർ മുരളി' എന്ന പേരിൽ ഇന്ത്യയിൽ പലയിടത്തും മുരളി കണ്ണമ്പള്ളിയുടെ ജയിൽമോചനത്തിനായി പ്രവർത്തനങ്ങൾ നടന്നിരുന്നു. 'വേൾഡ് ടു വിൻ' എന്ന അന്താരാഷ്ട്രമാസികയുടെ പത്രാധിപരായിരുന്നു.
രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെക്കുറിച്ചും ദലിത് പഠനങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയും കേരളത്തിലെ കാർഷിക ബന്ധങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന 'ഭൂമി, ജാതി, ബന്ധനം' എന്ന പുസ്തകം രചിക്കുകയും ചെയ്ത വ്യക്തിയാണ് അജിത് എന്ന പേരിൽ അറിയപ്പെട്ട കണ്ണമ്പള്ളി. അന്താരാഷ്ട്ര ജേർണലുകളിൽ അടക്കം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1984-ൽ ഫ്രാൻസിൽ വച്ചു നടന്ന റവല്യൂഷണറി ഇന്റർനാഷണൽ മൂവ്മെന്റ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക നേതാവാണ് മുരളി. അജിത് എന്ന പേരിൽ ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ഭീകര വരുദ്ധ സ്ക്വാഡ് (എടിഎസ്) മുരളിയെ അറസ്റ്റ് ചെയ്യുമ്പോൾ ആശുപത്രിയിൽ ഇദ്ദേഹത്തിന് സഹായിയായി നിന്ന ഇസ്മായിലും അന്ന് അറസ്റ്റിലായിയിരുന്നു. നക്സലൈറ്റ് മുദ്രകുത്തപ്പെട്ട് കസ്റ്റഡിയിലെത്തിയ മുരളി കണ്ണമ്പള്ളിക്കെതിരെ പ്രാഥമിക കുറ്റപത്രത്തിൽ ചാർത്തിയ വകുപ്പുകൾ നിസാരമാണ്. 40 വർഷമായി ഒളിവിലായിരുന്ന മുരളിക്കെതിരെ ചുമത്തിയ കേസുകളിൽ ആൾമാറാട്ടമാണ് പ്രധാനപ്പെട്ട ഒന്ന്. കേസ് കോടതിയിലെത്തുന്ന മുറയ്ക്ക് മറ്റ് കേസ്സുകൾ കൂടി ചുമത്തുകയാണ് പതിവ്. ജാമ്യം നിഷേധിക്കാൻ കൂട്ടായ പരിശ്രമം തന്നെ നടന്നു.
നഗ്നമായ മനുഷ്യാവകാശ ലംഘനവും ഇന്ത്യൻ ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റിൽ പറത്തുന്നതുമായിരുന്നു മുരളി കണ്ണമ്പള്ളിയുടെയും ഇസ്മായിലിന്റെയും അറസ്റ്റ്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകർ തയാറാക്കിയ പ്രസ്താവന അയച്ചു കൊടുത്തപ്പോൾ പ്രമുഖ പൊളിറ്റിക്കൽ സയന്റിസ്റ്റ് പാർത്ഥ ചാറ്റർജി പറഞ്ഞത്, ഇവരുടെ മോചനത്തിനായി ഒപ്പിട്ട ആളുകളുടെ പട്ടികയിൽ തന്റെ പേർ കൂടി ചേർക്കൂ എന്നാണ്. നോം ചോംസ്കി, ജൂഡിത്ത് ബട്ലർ, ഗായത്രി ചക്രവർത്തി സ്പിവാക് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മുരളിയുടെ മോചനത്തിനായി പ്രചരണം നടന്നു.
നക്സലൈറ്റ് നേതാവ വേണുവുമായി അടുത്ത ബന്ധമായിരുന്നു മുരളിക്ക് ഉണ്ടായിരുന്നത്. മാർക്സിസത്തെയും മാവോയിസത്തെയും പൂർണമായി വിശ്വസിക്കുന്ന ഒരാളായിരുന്നു മുരളി. അബദ്ധജഢിലമായൊരു വിശ്വാസമായിരുന്നു അയാൾ പിന്തുടർന്നത്. മുരളി സഞ്ചരിച്ച വഴി തെറ്റിപ്പോയി എന്നു പറയേണ്ടി വരുന്നവെന്നാണേണു മുരളിയെ കുറിച്ച് പിന്നീട് പറഞ്ഞത്. പൂർണമായ അർപ്പണബോധവും നിലപാടുകളിൽ സത്യസന്ധത പുലർത്തുകയും വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും മുരളിയുടെ സ്വഭാവവൈശിഷ്ട്യമായിരുന്നു. താൻ വിശ്വസിക്കുന്നതിനോട് ആയാൾ എന്നും കൂറു പുലർത്തി. അതിലയാൾ അടിയുറച്ചു നിന്നു. ഇത്രയും നാൾ ഇതുപോലൊരു പ്രസ്ഥാനത്തിൽ നിലിനിൽക്കാൻ മുരളിക്ക് കഴിഞ്ഞതും അതുകൊണ്ടാണെന്നും വേണു പറയുന്നു.
കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് മുരളി പിന്നീട് അറസ്റ്റിലായിരുന്നു. രാജൻ കൊല്ലപ്പെടുമ്പോൾ മുരളിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. മുരളി കായണ്ണ സ്റ്റേഷൻ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തൊരാളല്ല. പൊലീസ് അയാളെ പ്രതി ചേർത്തെന്നുമാത്രമാണ് വേണു പറയുന്നത്. മുരളിക്ക് ആക്രമണത്തെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ കേസ് വന്നപ്പോൾ അയാളെയും പ്രതി ചേർത്തു. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്ന മുരളിക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരിക്കുമെന്ന ധാരണയിലാണ് അയാളെ അറസ്റ്റ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ശാന്തനായിരുന്നു മുരളി, അക്രമണവ്യഗ്രതയുള്ളൊരു വിഭാഗം പ്രസ്ഥാനത്തിലുണ്ടായിരുന്നെങ്കിലും മുരളിയൊരിക്കലും ആ കൂട്ടത്തിൽപ്പെട്ടൊരാളായിരുന്നില്ല. എനിക്ക് വലം കൈയെന്നപോലെയായിരുന്നു മുരളി ഒപ്പം പ്രവർത്തിച്ചത്. സൈദ്ധാന്തികമായ ഇടപെടലുകളായിരുന്നു മുരളി നടത്തിയിരുന്നത്. ഞാനെഴുതുന്നതിലൊക്കെ വേണ്ട തിരുത്തലുകൾ അയാൾ നിർദ്ദേശിച്ചിരുന്നു. വളരെ സൂക്ഷ്മമായ പരിശോധനകൾ ആ രചനകളിൽ മുരളി നടത്തുമായിരുന്നു. സംഘടനയിൽ രഹസ്യപ്രവർത്തനം കൃത്യമായി പാലിച്ചുപോന്നിരുന്നയാളാണ് മുരളിയെന്നും വേണു ഓർത്തെടുക്കുന്നു.
മുരളിയുടെ ഈ പ്രവർത്തന രീതിയായിരിക്കണം അയാളെ ഇത്രനാളും പൊലീസിന്റെയും മറ്റും കൈകളിൽ പെടാതിരിക്കാൻ സഹായിച്ചത്. അതേസമയം നാൽപ്പത് വർഷം പൂർണമായി മുരളി അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങളായിരുന്നു നടത്തിയിരുന്നതെന്നു പറയുന്നത് ശരിയല്ല. ആരൊക്കെയൊ ചമച്ചൊരു കള്ളക്കഥമാത്രമാണത്. എറണാകുളം ഇരുമ്പനത്താണ് മുരളിയുടെ തറവാട്. ഇടയ്ക്കിടെ ഇവിടെ മുരളി വന്നു പോകാറുണ്ടായിരുന്നു. പാർട്ടി പ്രവർത്തകയായിരുന്ന ജെന്നി എന്ന നായരമ്പലം സ്വദേശിയായ ഒരു ദളിത് സ്ത്രീയെയാണ് മുരളി വിവാഹം കഴിച്ചത്. പിന്നീട് ഈ ബന്ധം പിരിഞ്ഞു. മുരളിയുടെ മകൻ ഇപ്പോൾ ഡൽഹിയിലാണ്. മുരളിയുടെ സഹോദരനാണ് ഈ പയ്യനെ അങ്ങോട്ടു കൊണ്ടുപോകുന്നത്. പോരാട്ടം ഗ്രൂപ്പിന്റെ വക്താവായി ചാനലുകളിലൊക്കെ ചർച്ചയിൽ പങ്കെടുക്കുന്ന അഡ്വക്കേറ്റ് മാനുവലിനെ ജെന്നി പിന്നീട് വിവാഹം ചെയ്യുകയാണ് ഉണ്ടായത്- വേണു പറഞ്ഞു.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- സഫീർ അഹമ്മദ് എഴുതുന്നു വരവേൽപ്പിന്റെ 34 വർഷങ്ങൾ''
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്