മക്കളുടെ വിവാഹത്തിന് കോടികൾ പൊടിക്കുന്ന രാഷ്ട്രീയക്കാർ രാധയെ കണ്ടു പഠിക്കട്ടെ; മകളുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട ഒരു പെൺകുട്ടിക്കും മംഗല്യഭാഗ്യം നൽകിയ കുറ്റിച്ചൽ പഞ്ചായത്തംഗം ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ചെലവിടുന്നത് പാവങ്ങൾക്ക് വേണ്ടി; മദർതെരേസയെ മാതൃകയാക്കുന്ന ജനപ്രതിനിധിയുടെ അടുത്തലക്ഷ്യം വയോധികരുടെ സംരക്ഷണം
അരുൺ ജയകുമാർ
തിരുവനന്തപുരം: ഉള്ള സമ്പാദ്യം മുഴുവൻ മക്കളുടെ വിവാഹത്തിനായി ചെലവാക്കി ആർഭാടവും ദൂർത്തും കാണിക്കുന്നവർക്ക് കണ്ട് പഠിക്കാവുന്നതാണ് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് അംഗം രാധ റ്റി കാണിച്ച് തരുന്ന മാതൃക. ഏഴ് വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ സ്വർണ്ണ പരസ്യവും വിവാഹ പരസ്യവും കണ്ട് നമുക്കൊന്നും ഇതു പോലെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിന് ഭാഗ്യമില്ലെന്ന് പറഞ്ഞ ഗീത എന്ന നിർധനയായ പെൺകുട്ടിക്ക് അന്ന് രാധ നൽകിയ വാക്കാണ് അവർ സഫലമാക്കിയത്.
എന്റെ മകളുടെ വിവാഹം നടക്കുന്ന അതേ ദിവസം തന്നെ അതേ മുഹൂർതത്തിൽ നിന്റെ കല്യാണവും നടത്തും എന്ന വാക്കാണ് രാധ പെൺകുട്ടിക്ക് നൽകിയത്. കുറ്റിച്ചൽ ആർ കെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങ് ഏറെ കൗതകവും അതോടൊപ്പം തന്നെ മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയുമായിരുന്നു. കാരുണ്യ പ്രവർത്തനത്തിൽ രാധ ഏർപ്പെടുന്നത് ആദ്യമായിട്ടല്ല. കുട്ടിക്കാലം മുതൽ തന്നെ സാമൂഹിക സേവനം താൻ വളരെ ഇഷ്ടപ്പെട്ടിരുന്നു ഒരു കാര്യമാണെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
മദർ തെരേസയെ കുറിച്ച് കേട്ടതും വായിച്ചതുമൊക്കെയാണ് മനുഷ്യ സേവനത്തിന്റെ പാതയിലേക്ക അവരെ നയിച്ചത്. തന്റെ ഭർത്താവ് ജയനും സമാനമായ ചിന്താഗതിയുള്ള ആളായതാണ് ഇത്തരം സൽകർമ്മങ്ങൾ ചെയ്യാൻ സഹായകമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലേക്കുള്ള രാധയുടെ കടന്നുവരവിനു പിന്നിലെ കാരണവും ആളുകളെ കൂടുതൽ സഹായിക്കാൻ വേണ്ടി മാത്രമായിരുന്നു. കിട്ടുന്ന ശമ്പളവും മറ്റ് പഞ്ചായത്ത് ആനുകൂല്യങ്ങളും എല്ലാം തന്നെ പാവപ്പെട്ടവർക്ക് വേണ്ടി ചെലവാക്കുകയാണ് അവർ.
കുറ്റിച്ചൽ പഞ്ചായത്തിലെ മന്തിക്കളം വാർഡിൽ നിന്നുള്ള അംഗമാണ് രാധ. കുറ്റിച്ചൽ കവലയിലെത്തി ആരോടു ചോദിച്ചാലും മെമ്പറെ കുറിച്ച് പറയാൻ നല്ലത് മാത്രമേയുള്ളു. മെമ്പർ എന്ന പദവിയിലെത്തുന്നതിന് മുമ്പ് തന്നെ കുറ്റിച്ചലുകാർക്ക് സുപരിചിതയാണ് രാധ. ഉള്ളതൊക്കെ കൈയിൽവച്ച് ഇരുന്നിരുന്നുവെങ്കിൽ അവരുടെ കുടുംബത്തിന് കോടീശ്വരന്മാരായി ഇരിക്കാമായിരുന്നുവെന്നും എന്നാൽ തങ്ങൾക്കുള്ളതിൽ ഒരു ഭാഗം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നത് വലിയ കാര്യം തന്നെയാണെന്ന അഭിപ്രായമാണ് നാട്ടുകാർക്കുമുള്ളത്.
കുറ്റിച്ചൽ ജംഗ്ഷനിൽ ഇവർക്ക് ഒരു ഗ്യാസ് ഏജൻസിയും ഒരു ഗൃഹോപകരണ വിൽപ്പന കേന്ദ്രവുമുണ്ട്. വിവാഹം കഴിപ്പിച്ചയച്ച ഗീതയ്ക്ക് ഇവിടെ ജോലിയും നൽകിയിരുന്നു. തങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആരെയും അറിയിക്കാനല്ലെന്നും പിന്നെ നിങ്ങൾ ഇതു വരെ വന്ന് കാര്യങ്ങൾ തിരക്കിയതുകൊണ്ട് മാത്രംപറയാം എന്ന് പറഞ്ഞ് കൊണ്ട് അവർ തങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങി.
മറ്റുള്ളവരെ സഹായിക്കണം എന്ന തീരുമാനം കൈക്കൊണ്ടതിന് പിന്നിൽ
മതർ തെരേസയുടെ ജീവിതമാണ് ഏറ്റവും വലിയ പ്രചോദനമായിട്ടുള്ളത്. മറ്റൊരു രാജ്യത്ത് ജനിച്ച സ്ത്രീയായിരുന്നിട്ടും നമ്മുടെ ഇന്ത്യയിൽ വന്നാണ് അവർ തന്റെ കർമ്മഭൂമി തെരഞ്ഞെടുത്തത്. അപ്പോൾ നമുക്ക് അത്രയും വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ തോതിലെങ്കിലും സാമൂഹ്യ സേവനം നടത്തണമെന്നതായിരുന്നു ആഗ്രഹം.
പിന്നെ ഭർത്താവിന്റെ ഭാഗത്ത് നിന്നും പൂർണ്ണമായ പിന്തുണയും ലഭിച്ചിട്ടുണ്ട. പിന്നെ ഒപ്പമുള്ള സുഹൃത്തുക്കളും വലിയ സഹായമാണ്. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി തങ്ങലെ അറിയിക്കുന്നത് അടുത്ത സുഹൃത്തായ മുഹമ്മദ് ഷൂജ എന്നയാളാണ്.സഹായത്തിനായി പാവപ്പെട്ട നിരവധിപേർ സമീപിക്കാറുണ്ട്. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമാണ് പ്രധാനമായി സഹായം ചെയ്തിട്ടുള്ളത്.
സാമ്പത്തികം കണ്ടെത്തിയത്
ഒരിക്കൽപ്പോലും മറ്റുള്ളവരിൽ നിന്ന് സംഭാവന സ്വീകരിച്ച് സാമൂഹിക പ്രവർത്തനം നടത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നതിലും നല്ലത് സ്വന്തം വരുമാനത്തിൽ നിന്നും കണ്ടെത്തി ചെയ്യുന്നതാണെന്ന് തോന്നിയിരുന്നു. 27 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത ആളാണ് ഭർത്താവ് ജയൻ. സൗദി അറേബ്യയിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്തു.
പിന്നീട് മാനേജറായും ജോലി ചെയ്തു. ഈ സമയം മുതൽ തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്ത് ശതമാനം പാവപ്പെട്ടവർക്കായി മാറ്റിവെയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഇതിൽ നിന്നുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. കയറിക്കിടക്കാൻ ഇടമില്ലാതിരുന്ന ആറ് കുടംബങ്ങൾക്ക് സ്വന്തം പുരയിടത്തിൽ നിന്നും 21 സെന്റ് സ്ഥലമാണ് ഇവർ എഴുതികൊടുത്തത്. ഒരു ലക്ഷം രൂപയോളം സെന്റിന് വിലവരുന്ന സ്ഥലമാണ് 3 സെന്റ് വീതം 6 കുടുബങ്ങൾക്കായി നൽകിയത്.
ഇവിടേക്കുള്ള വഴിയും നൽകുകയായിരുന്നു.അവസാനമായി ജോലി മതിയാക്കി ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ എന്താണ് വേണ്ടത് എന്ന് ഭർത്താവ് ചോദിച്ചപ്പോൾ 5ഗോൾഡ് കോയിൻ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇത് ഉപയോഗിച്ചാണ് വരുമാനം കണ്ടെത്തിയിരുന്നത്. അത്യാവശ്യ ഘട്ടം വന്നപ്പോഴാണ് ഇതിൽ ഓരോന്നായി ഉപയോഗിച്ചത്.
രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന സാഹചര്യം
കുറ്റിച്ചൽ പഞ്ചായത്തിലെ 14 മെമ്പർമാരിൽ ഏറ്റവും ജനകീയയാണ് രാധ. അപ്രതീക്ഷിതമായാണ് അവർ രാഷ്ട്രീയത്തിലേക്ക് എത്തുന്നതും. സാമൂഹ്യ പ്രവർത്തനത്തിനൊപ്പം കൂടുതൽ സഹായകമാകും ജനപ്രതിനിധി എന്ന സ്ഥാനം എന്നതാണ് കാരണം. തങ്ങൾ 21 സെന്റ് ഭൂമി നൽകിയത് 6 നിർധന കുടുംബങ്ങൾക്കാണ്. ഇതിൽ രണ്ട് പേർ ക്യാൻസർ രോഗികളാണ് ഒരാൾ വികലാംഗനും മറ്റൊരാൾ കാഴ്ച വൈകല്യമുള്ള ആളുമായിരുന്നു. ഇവർക്ക് വീട് വയ്ക്കുന്നതിന് സഹായം അഭ്യർത്ഥിച്ച് നിരവധി രാഷ്ട്രീയക്കാരെയും മുൻ പഞ്ചായത്തംഗങ്ങളേയും എല്ലാം തന്നെ സമീപിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
അങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചത്. 20 വർഷമായി സിപിഐ(എം) കുത്തകയായിരുന്ന വാർഡിൽ രാധയുടെ സ്വീകാര്യത മനസ്സിലാക്കിയ ആർഎസ്പി അവർക്ക് സീറ്റ് നൽകി ഒപ്പം നിർത്തുകയായിരുന്നു. 58 വോട്ടുകൾക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പരാജയപ്പെടുത്തിയാണ് അവർ പഞ്ചായത്തംഗമായത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാലും പഞ്ചായത്തിലെ ഏത് വാർഡിൽ നിന്നും അവർ വിജയിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഗീത എന്ന പെൺകുട്ടിയുടെ വിവാഹം നടത്തിയത്
നിർധനരായ കുടുംബത്തിലെ അംഗമാണ് ഗീത എന്ന പെൺകുട്ടി. കുറ്റിച്ചൽ പച്ചക്കാട് എന്ന സ്ഥലത്തെ വാസന്തി, വിജയൻ എന്നിവരുടെ മകളാണ് ഗീത. ഇവിടെ നിന്നും ജോലി തേടി മൂന്നാറിലേക്ക് പോയ കുടുംബം അവിടെ ജോലി കുറഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഗീതയുടെ മൂത്ത സഹോദരി ഒരാളുടെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. മറ്റൊരു മുതിർന്ന സഹോദരി വിവാഹം കഴിയാതെ നിൽക്കുകയാണ്. രണ്ട് ഇളയ സഹോദരന്മാർ ചേർത്തലയിൽ പഠിക്കുകയാണ്. വിജയന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജോലിക്ക് പോകാൻ കഴിയില്ല.
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും വാസന്തിക്ക് ലഭിക്കുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം. വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ സ്വർണ്ണ പരസ്യവും വിവാഹ പരസ്യവും കണ്ട് നമുക്കൊന്നും ഇതു പോലെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിന് ഭാഗ്യമില്ലെന്ന് പറഞ്ഞ ഗീത എന്ന നിർധനയായ പെൺകുട്ടിക്ക് അന്ന് രാധ നൽകിയ വാക്കാണ് ഇന്നലെ അവർ സഫലമാക്കിയത്. വിവാഹത്തിനുള്ള വസ്ത്രവും സ്വർണ്ണവും എല്ലാം തന്നെ അവർ നൽകുകയായിരുന്നു. തന്റെ മകളുടെ വിവാഹം കത്ത് നൽകി ക്ഷണിച്ചവർ പിന്നീട് ഗീതയുടെ വിവാഹ കത്തും അതേ ഓഡിറ്റോറിയത്തിൽ തന്നെയെന്ന് രേഖപ്പെടുത്തിയത് കണ്ട് നാട്ടുകാർ അന്താളിച്ചു. അബദ്ധം പറ്റിയതാകാം എന്നാണ് ആദ്യം ചിലർ കരുതിയത്. പിന്നീടാണ് കാര്യങ്ങളുടെ യാഥാർഥ്യം നാട്ടുകാരും അറിയുന്നത്. സ്ഥലം എംഎൽ എ കെഎസ് ശബരീനാഥൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.
മകളുടെ വിവാഹം നടത്തികൊടുത്ത രാധയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന അഭിപ്രായമാണ് ഗീതയുടെ അമ്മ വാസന്തി മറുനാടൻ മലയാളിയുമായി പങ്കുവെയ്ച്ചത്. സ്വന്തം ബന്ധുക്കൾപ്പോലും ഇന്നത്തെകാലത്ത് ഇത്തരം സഹായങ്ങൾ ചെയ്യില്ലെന്നും അവർ പറഞ്ഞു. രാധ മെമ്പർക്കും അവരുടെ കുടുംബത്തിനും എപ്പോഴും നല്ലത് മാത്രം വരുത്തണമെന്ന പ്രാർത്ഥനയെന്നും അവർ മറുനാടനോട് പറഞ്ഞു.
മെമ്പർ രാധയുടെ ഭാവി പരിപാടികൾ
വയോധികർക്ക് ഒപു കൈത്താങ്ങാകണം എന്നതാണ് മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം. വിശേഷ ദിവസങ്ങളിൽ അനാഥാലയങ്ങളിലും വയോധികസദനങ്ങളിലും പോയി അവിടുത്തെ അന്തേവാസികൾക്ക് പുതിയ വസ്ത്രവും ഭക്ഷണത്തിനുള്ള സഹായം നൽകുന്ന പതിവുണ്ടായിരുന്നു. ഇത് ചെയ്യാതെ വിശേഷ ദിവസങ്ങളിൽ അവർ സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ല. വയോധിക സദനത്തിൽ എത്തിച്ചേർന്നില്ലെങ്കിലും അതിലും വലിയ ദുരവസ്ഥയിൽ കഴിയുന്നവരുണ്ട്. വയസ്സായതിനാൽ വീട്ടുകാർ ശ്രദ്ധിക്കാതെയും എന്നാൽ വയോധിക സദനങ്ങളിൽ എത്തിപ്പെടാതിരിക്കുകയും ചെയ്യുന്നവരുണ്ട്. നാട്ടുകാർ എന്ത് പറയും എന്ന് കരുതി മാത്രം രക്ഷിതാക്കളെ വീട്ടിൽ ഉപേക്ഷിച്ചവർ അങ്ങനെയറിഞ്ഞവരിൽ ചിലർക്ക് നല്ല വൃത്തിയുള്ള മുറികൾ പണിഞ്ഞ് കൊടുക്കണമെന്നതാണ് ഇപ്പോൾ ഇവർക്ക് മുന്നിലുള്ള ലക്ഷ്യം.
പൂർണ്ണ പിന്തുണയാണ് കുടുംബത്തിൽ നിന്നും രാധയ്ക്ക് ലഭിക്കുന്നത്. മകൾ കൃഷ്ണജ ഫാർമസി വിഭാഗം വിദ്യാർത്ഥിനിയാണ്. മകൻ ജയേഷ് +2 വിദ്യാർത്ഥിയും. അമ്മയുടെയും അച്ഛന്റെയും പ്രവർത്തികൾ സന്തോഷം മാത്രമെ നൽകിയിട്ടുള്ളുവെന്നും മകൻ ജയേഷ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്