അടിമപ്പണിയും ജന്മിമാരുടെ പീഡനം സഹിക്ക വയ്യാതായതോടെ ക്രിസ്തുമതത്തിൽ ചേർന്നു; മാർത്തോമ്മാ പാസ്റ്ററായിട്ടും പറയൻ യോഹന്നാൻ എന്ന പേര് ബാക്കി; പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതത് എതിർത്തതോടെ സഭയുടെ കണ്ണിലെ കരടായി; കണ്ടിടത്തുവെച്ച് ക്രൈസ്തവ സഭ ആക്രമിച്ചിട്ടും പതറാതെ പൊരുതി; ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ദലിതരുടെ അവസ്ഥക്ക് മാറ്റമില്ലാതായപ്പോൾ സ്വന്തമായി 'മത'മുണ്ടാക്കിയ കുമാരഗുരുദേവന്റെ കഥ
എം മാധവദാസ്
തിരുവനന്തപുരം: 'ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ഹിന്ദുമതത്തിലും ചേർത്തില്ലല്ലോ നമ്മെ
ക്രിസ്തുമതത്തിലും ചേർത്തില്ലല്ലോ നമ്മെ'!''
-പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ
കേരളത്തിലെ നവോത്ഥാന നായകരിൽ പ്രഥമസ്ഥാനീയനായ പൊയ്കയിൽ യോഹന്നാനെന്നും അപ്പച്ചനെന്നും അറിയപ്പെട്ടിരുന്ന കുമാരഗുരുദേവന്റെ ഈ കവിതയിൽ ഉണ്ട് ഒരു സമുദായം നേരിട്ട അവഗണനയുടെ നേർക്കാഴ്ച. ജാതീയമായ അവഗണനകൾ തീരുമെന്ന് കരുതി ക്രിസ്റ്റിയാനിറ്റിയിലേക്ക് മതം മാറിയ പൊയ്കയിൽ അപ്പച്ചൻ കണ്ടത് അവിടെയും സമാനമായ അവസ്ഥയാണ്. തുടർന്ന് കുമാരഗുരുദേവൻ സ്വന്തമായി ഒരു 'മതം' തന്നെ ഉണ്ടാക്കി. അതാണ് പ്രത്യക്ഷ രക്ഷാസഭ ( പി.ആർ.ഡി.എസ്). ഇതൊരു സഭയല്ല മതം തന്നെയാണ് ആരുമില്ലാത്തരുടെ മതം എന്നാണ് അദ്ദേഹം പറയുന്നത്. ഈ സഭയുടെ 142ാം വാർഷികം കടന്നുപോകുമ്പോൾ കേരളീയ നവോത്ഥാനത്തിന്റെ അത്രയൊന്നും പ്രചരിച്ചിട്ടില്ലാത്ത ഒരു ഏടുകൂടിയാണ് ഓർമ്മയിൽ വരുന്നത്. അയ്യൻകാളിക്കും ചട്ടമ്പിസ്വാമിക്കും ശ്രീനാരായണഗുരുവിനുമൊക്കെ ഒപ്പം നിൽക്കാവുന്ന രീതിയിലുള്ള ഒരു സമൂഹിക പരിഷ്ക്കർത്താവ് തന്നെയായിരുന്നു അദ്ദേഹം.
അയ്യൻകാളിയെപ്പോലൊരു സാമൂഹിക പരിഷ്ക്കർത്താവ്
തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ പറയ സമുദായത്തിലാണ് 1878 കുംഭം അഞ്ചിന് കുമാരൻ ജനിച്ചത്. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. കടുത്ത ജാതിവിവേചനം നിലനിന്ന കാലമായിരുന്നു അത്. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ യോഹന്നാൻ പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി.
കുട്ടിക്കാലത്തുതന്നെ കുമാരൻ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്നയാളുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു. താനടക്കമുള്ള സമുദായങ്ങൾ അനുഭവിക്കേണ്ടിവന്ന ക്രൂരമായ വിവേചനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽമാത്രം ഒതുങ്ങുകയായിരുന്നില്ല കുമാരഗുരുദേവൻ.
സ്ത്രീകൾ തലച്ചുമടേന്തി നടത്തിയിരുന്ന പുല്ലുകച്ചവടം അവസാനിപ്പിക്കുക, ചന്തയിൽ പ്രവേശിക്കുന്നതിൽ ദളിതർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭങ്ങൾക്കും ആരാധനാലയങ്ങൾ സ്ഥാപിക്കുക, തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുക, വനഭൂമി വെട്ടിത്തെളിച്ച് കൃഷിചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും യോഹന്നാൻ നേതൃത്വംനൽകി. ഒന്നാംലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് ദളിതരെ പങ്കെടുപ്പിച്ച് സമാധാനജാഥ സംഘടിപ്പിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുതലപ്ര എന്ന സ്ഥലത്ത് അദ്ദേഹം നടത്തിയ പ്രസംഗം സാമ്രാജ്യത്വാധിനിവേശത്തിനെതിരായ നിലപാട് വ്യക്തമാക്കുന്നു. ''കടൽകടന്നുവന്നവന്റെ വള്ളവും ചരക്കും വന്നപോലെ തിരിച്ചുപോകും'' എന്നാണ് യോഹന്നാൻ പ്രസംഗിച്ചത്. പ്രസംഗത്തെത്തുടർന്ന് പൊലീസ് അറസ്റ്റ്ചെയ്യാനെത്തുകയുണ്ടായി.
1891ൽ കുടുംബം മുഴുവൻ ക്രൈസ്തവസമുദായത്തിലേക്ക് മതപരിവർത്തനം ചെയ്തതോടെ തേവർക്കാട്ട് പള്ളിക്കൂടത്തിൽനിന്ന് കഷ്ടിച്ച് എഴുതാനും വായിക്കാനും യോഹന്നാൻ പഠിച്ചു. മാർത്തോമ്മാ സഭയിലെ മറ്റു പതിനാറ് ഉപദേശിമാരോടൊപ്പം വേർപാടുസഭയിൽ ചേർന്നു ഇദ്ദേഹം പൊയ്കയിൽ യോഹന്നാൻ ഉപദേശി എന്നറിയപ്പെട്ടു. പാട്ടെഴുതാനും പാടാനും പ്രത്യേകകഴിവുണ്ടായിരുന്നു യോഹന്നാന്. സുവിശേഷങ്ങളിൽ പാണ്ഡിത്യവും വാദപ്രതിവാദസാമർഥ്യവും പ്രകടിപ്പിച്ച അദ്ദേഹം മികച്ച പ്രഭാഷകനായി വളരെ വേഗം പ്രശസ്തനായി. എന്നാൽ മതപരിവർത്തനം ചെയ്തിട്ടും കേരളത്തിലെ ക്രൈസ്തവസഭകളിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്ന സ്ഥിതിയായിരുന്നു. പറയൻ യോഹന്നാൻ എന്നും പുലയൻ യോഹന്നാൻ എന്നും അദ്ദേഹത്തെ പള്ളികളിൽ പരിഹസിച്ചിരുന്നു. കൂടാതെ ഇത്തരം പരിവർത്തിത ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതതും അദ്ദേഹം എതിർത്തു. ഇതിനെ തുടർന്ന് യോഹന്നാനെ സഭയിൽ നിന്നും പുറത്താക്കി. ജന്മിതവ്യവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാനായി ക്രൈസ്തവമതം സ്വീകരിച്ച അധസ്ഥിതർക്കെതിരേ സഭയുടെ ഉള്ളിൽ തന്നെയുള്ള ഉച്ചനീചത്വങ്ങൾക്കെതിരേ യോഹന്നാൻ ശക്തമായി പോരാടി. അക്കാലത്ത് പുല്ലാടടുത്ത് പുലരിക്കാട്ടെ ക്രിസ്തീയസെമിത്തേരിയിൽ കീഴ്ജാതിക്കാരന്റെ ശവം സംസ്കരിച്ചതിൽ സവർണ്ണ ക്രൈസ്തവർ പ്രതിഷേധമുണ്ടാക്കി. ഒരു ദളിത് ക്രൈസ്തവ യുവതിയും സവർണ്ണ ക്രൈസ്തവയുവാവും തമ്മിലുള്ള വിവാഹം യോഹന്നാൻ നടത്തിക്കൊടുത്തതിലും എതിർപ്പുണ്ടായി. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒരു പുത്തനുണർവ് നൽകുന്നതായിരുന്നു യോഹന്നാന്റെ ആശങ്ങൾ.
അടി ലഹളയുടെ ഓർമ്മയിൽ
പിന്നീട് അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ ഈ സഭയിലും വിവേചനം മാത്രമായിരുന്നു ബാക്കി. ഇതോടെയാണ് ഇതെല്ലാം വിട്്ട 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചത്.. കേരളത്തിലെ അയിത്തജാതിക്കാരുടെ വിമോചനപ്രസ്ഥാനമായി പ്രത്യക്ഷരക്ഷാദൈവസഭ അറിയപ്പെട്ടു. അധഃകൃതരുടെ മതപരിവർത്തനത്തിനുശേഷമുള്ള ഒരു പ്രൊട്ടസ്റ്റന്റ് മതവിഭാഗമായിരുന്നു പ്രത്യക്ഷ രക്ഷാ ദൈവസഭ. മാരാമണിൽനിന്നും പതിനായിരങ്ങൾ അടങ്ങുന്ന ഒരു ജാഥ യോഹന്നാൻ സഭയുടെ കേന്ദ്രമായ ഇരവിപേരൂരിലേക്കു നടത്തിയിരുന്നു. ഈ ഘോഷയാത്ര പിന്നീട് ചരിത്രത്തിൽ സ്ഥാനം പിടിക്കുകയുണ്ടായി. സഭയുടെ വളർച്ച സവർണ്ണരായ ക്രിസ്ത്യാനികളിൽ അസൂയയും ദേഷ്യവും വളർത്തി.
തന്റെ സമരപോരാട്ടങ്ങൾ ബന്ധുവായ കൊച്ചുകാലായിൻ പത്രോസ്സിന്റെ സഹായത്തോടെ മുമ്പോട്ടു കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പ്രസംഗം നടക്കുന്ന സ്ഥലങ്ങൾ ക്രിസ്ത്യാനികളാൽ ആക്രമിക്കപ്പെട്ടു. പിന്നീട് യോഹന്നാന്റെ പ്രസംഗം നടക്കുന്ന എല്ലായിടങ്ങളിലും അക്രമം ഒരു പതിവായി മാറി. യോഹന്നാന്റേയും അനുയായികളുടേയും പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കി. അവരെ അറസ്റ്റു ചെയ്തുവെങ്കിലും, നിരപരാധിത്വം മനസ്സിലായ കോടതി വെറുതെവിടുകയാണുണ്ടായത്തുടർന്ന് തിരുവല്ലക്കടുത്തുള്ള വെട്ടിയാട്ട് എന്ന സ്ഥലത്ത് പ്രത്യക്ഷ രക്ഷാദൈവസഭയുടെ ഒരു യോഗത്തെ ക്രിസ്ത്യാനികൾ കൂട്ടമായി ആക്രമിച്ചു. അക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഈ സംഭവം പിന്നീട് വെട്ടിയാട്ട് അടിലഹള എന്നറിയപ്പെട്ടു.
1921,1931 എന്നീ കൊല്ലങ്ങളിൽ അധഃസ്ഥിതരുടെ പ്രതിനിധിയായി യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രഭാഷണം, നിവേദനം, സദസ്സ്, എന്നിവയിലൂടെ അവകാശങ്ങൾ നേടിയെടുക്കാനായിരുന്നു അദ്ദേഹം പരിശ്രമിച്ചത്. ഭൂരഹിതർക്ക് ഭൂമി നൽകുക, താണജാതിയിൽപ്പെട്ടവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുക, സർക്കാർ സർവ്വീസിൽ സംവരണം നൽകുക തുടങ്ങിയ വിപ്ലവകരമായ ആവശ്യങ്ങൾ യോഹന്നാൻ ശ്രീമൂലം പ്രജാസഭയുടെ മുന്നിൽ വെച്ചു. സർക്കാരിന്റെ അനുമതിയോടെ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം തിരുവിതാംകൂറിൽ ആരംഭിച്ച. സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. അപ്പച്ചന്റെ കാഴ്ച്ചപാടുകൾ യോഗങ്ങളിൽ പാടി ഉറപ്പിച്ച പാട്ടുകളിലാണ്. 2006-ൽ വി.വി. സ്വാമി, ഇ.വി. അനിൽ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന്റെ പാട്ടുകൾ ശേഖരിച്ച് പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ 1905-1939 എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.
ദലിതരുടെ കഷ്്ടതകൾ കുമാരഗുരുദേവൻ എഴുതിയത് വായിച്ചാൽ ആരുടെയും കണ്ണു നിറഞ്ഞപോകും. ഇങ്ങനെ ആടുമാടുകളെപ്പോലെ പകലന്തിയോളം പണിയെടുക്കുകയും ജന്മിമാരുടെ ആട്ടും തുപ്പും ഏറ്റുവാങ്ങുന്ന സമയത്ത് നമ്മുടെ പുർവ്വികർക്ക് ആത്മഹത്യചെയ്യാമായിരുന്നില്ലേ എന്നാണ് കുമാരഗുരുദേവൻ ചോദിക്കുന്നത്. അതുപോലെ തന്നെ ദലിതന്റെ ജീവിതം മെച്ചപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമവും അദ്ദേഹം നടത്തി. എങ്ങനെ് ശൗചം ചെയ്യണമെന്നും എങ്ങനെ കുളിക്കണം എന്നുവരെപ്പോലും ദലിതനെ പഠിപ്പിക്കേണ്ടി വന്ന ദയനീയ കഥയും കുമാര ഗുരുദേവൻ എഴുതിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്