സിനിമാക്കാരെയും പ്രശസ്തരെയും മുന്നിൽ നിർത്തി ജനസേവ ശിശുഭവന്റെ പേരിൽ പിരിവു കൊഴുപ്പിച്ചു; അന്തേവാസികളായ അനാഥക്കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയും തട്ടിപ്പ്; രേഖകളില്ലാതെ പാർപ്പിച്ചത് നൂറിലേറെ കുട്ടികളെ; സർക്കാർ ഏറ്റെടുത്തതോടെ പുറത്തുവന്നത് ബാലപീഡനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ; പബ്ലിസിറ്റി സ്റ്റണ്ടിനായി തെരുവു നായ്ക്കളെ കൊന്നും പുലിവാല് പിടിച്ചു; പോക്സോ കേസിൽ അറസ്റ്റിലായ ജോസ് മാവേലിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജനസേവ ശിശുഭവനിലെ അഞ്ചു കുട്ടികളെ പീഡിപ്പിച്ച സംഭവ മറച്ചുവെച്ച കേസിൽ ജോസ് മാവേലി ഇന്നാണ് അറസ്റ്റിലായത്. പോക്സോ കേസിൽ അറസ്റ്റിലായ മാവേലിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. അനാഥക്കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വീഴ്ച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടുത്തിടെ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഇവിടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കവിയൂർ പൊന്നമ്മയെ പോലുള്ള സിനിമാക്കാരെയും വി ആർ കൃഷ്ണയ്യറെ പോലുള്ള പ്രമുഖരെയും മുന്നിൽ നിർത്തി വൻ കട്ടൗട്ട് നിരത്തിയുള്ള പരസ്യങ്ങൾ വഴി പിരുവു കൊഴിപ്പിച്ചു കൊണ്ടാണ് ജോസ് മാവേലി ആലുവയിലെ ജനസേവാ ശിശുഭവന്റെ പ്രവർത്തനം കൊഴുപ്പിച്ചത്. എന്നാൽ, ഇവിടെ അന്തേവാസികളായിരുന്ന കുട്ടികൾക്ക് മതിയായ സൗകര്യം ഒരുക്കി നൽകുന്നതിനോ ഈ പണം ഉപയോഗപ്പെടുത്തിയില്ല. മറിച്ച്, ജോസ് മാവേലിയുടെ വ്യക്തിതാൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഇതൊക്കെ ഉപയോഗിക്കപ്പെടുത്തിയതെന്നാണ് ആരോപമം.
ആലുവയിലെ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തത് കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്. രേഖകളില്ലാതെ 104 കുട്ടികളെ ഇവിടെ താമസിപ്പിച്ചിരുന്നു. മതിയായ സൗകര്യമില്ലാതെ കുട്ടികളെ പാർപ്പിക്കാൻ പാടില്ലെന്നും ഇവരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഈ ഉത്തരവിനെയും മുഖവിലക്കെടുക്കാൻ അധികൃതർ തയ്യാരായില്ല. ഇതോടെയാണ് കർശന നിലപാടിലേക്ക് അധികൃതർ നീങ്ങിയതും മാവേലിയിൽ നിന്നും സ്ഥാപനം പിടിച്ചെടുക്കുന്നതും.
പലതവണ ജനസേവാ ശിശുഭവനെ കുറിച്ച് പരാതി ഉയർന്നിരുന്നെങ്കിലും അതൊന്നും ആരും പരിശോധിച്ചിരുന്നില്ല. ജോസ് മാവേലിക്ക് ഉന്നതങ്ങളിലുള്ള ഇടപെടലുകളായിരുന്നു ഇതിന് കാരണം. എന്നാൽ, പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ ഈ പിട അയഞ്ഞു. സാമൂഹ്യ ക്ഷേമ വകുപ്പ് കാര്യമായി തന്നെ ഇവിടുത്തെ വിഷയങ്ങളിൽ ഇടപെട്ടു. ഇതോടയാണ് ശിശുഭവനിലെ നിയമലംഘനങ്ങൾ പിടിവീണതും. ശിശുസംരക്ഷണ-പരിപാലന നിയമത്തിന്റെ പ്രധാനപ്പെട്ട പല വകുപ്പുകളും സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിയമവിധേയമല്ലാതെ താമസിപ്പിച്ചിരിക്കുന്ന 104 മറുനാടൻ കുട്ടികളെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരേ പരാതി നൽകിയപ്പോൾ സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. ജനസേവയുടെ പരാതി തള്ളിയ കോടതി, കുട്ടികളെ നിയമപരമായി ബന്ധപ്പെട്ടവർക്ക് കൈമാറണമെന്നാണ് ഉത്തരവിട്ടത്. കുട്ടികളുടെ വിശദ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനു മുന്നിൽ വിശദ റിപ്പോർട്ടാണ് ശിശുക്ഷേമ സമിതി സമർപ്പിച്ചത്.
സമിതിയുടെ പരിശോധനയിൽ 104 കുട്ടികളെ കണ്ടെത്തിയെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിൽ 42 കുട്ടികളെ മാത്രമേ കണ്ടുള്ളൂ. ബാക്കിയുള്ളവരെപ്പറ്റി തൃപ്തികരമായ ഉത്തരം ബന്ധപ്പെട്ടവർ നൽകിയില്ല. ഇതിനിടെ കാണാതായവരിൽപ്പെട്ട നാലു കുട്ടികളെ തൃശ്ശൂരിൽ ഭിക്ഷക്കാരായി കണ്ടെത്തി. ഇവരെങ്ങനെ തെരുവിലെത്തിയെന്ന ചോദ്യത്തിനും ജനസേവയ്ക്ക് ഉത്തരമില്ലായിരുന്നു.
ധനസമാഹരണത്തിനുള്ള ബ്രോഷറുകളിലും പരസ്യങ്ങളിലും കുട്ടികളുടെ ചിത്രങ്ങളുപയോഗിച്ചു, കോടതിയുത്തരവിനെതിരേ പോലും കുട്ടികളെക്കൊണ്ട് പരസ്യപ്രതിഷേധം നടത്തി, ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുട്ടികളുെട വിവരങ്ങൾ തരാൻ കൂട്ടാക്കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ. തമിഴ്നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി പാർപ്പിച്ചിരുന്നത്. കുട്ടികളെ ഇനിയും ജനസേവയിൽ പാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയ ശിശുക്ഷേമ സമിതി, സ്ഥാപനം ഏറ്റെടുക്കണമെന്ന് സർക്കാരിന് നൽകിയ ശുപാർശയിലാണ് ഉത്തരവ്.
കുട്ടികളെ അണിനിരത്തി മാവേലി പ്രതിരോധിച്ചത് പലതവണ
പലപ്പോഴും നിയമലംഘനങ്ങൾ പിടിക്കപ്പെടുമ്പോൾ അധികൃതർ നടപടി എടുക്കാൻ തയ്യാറായി രംഗത്തുവരുമായിരുന്നു. എന്നാൽ, അപ്പോഴൊക്കെ മാവേലി പ്രതിരോധം തീർത്തത് അന്തേവാസികളായ കുട്ടികളെ ഉപോഗിച്ചായിരുന്നു. ഏറ്റെടുക്കാനെത്തിയ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കാൻ അനുവദിക്കാത്ത വിധത്തിലാണ് പ്രവർത്തിച്ചത്. ഉറക്കെ കരഞ്ഞും കൂട്ടമായി പുറത്തേക്കോടിയും കുട്ടികൾ പ്രതിഷേധിച്ചു. ഈ തന്ത്രം ഏൽക്കാതെ വന്നതോടെയാണ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്.
ആലുവ ശിശുഭവനിൽ 65 പെൺകുട്ടികളും മെയ്ക്കാട് ബോയ്സ് ഹോമിൽ 75 ആൺകുട്ടികളുമുണ്ട്. രണ്ടിടത്തുമായി ആറര ഏക്കർ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. ഇതിനു 30 കോടി രൂപ വില മതിക്കും. 1999ലാണ് ആലുവ ജനസേവ ശിശുഭവൻ തുടങ്ങിയത്. 2007ൽ ബോയ്സ് ഹോം ആരംഭിച്ചു. ജോസ് മാവേലി അധ്യക്ഷനായ ജനസേവ ചാരിറ്റബിൾ സൊസൈറ്റിയാണ് സ്ഥാപനം നടത്തുന്നത്. സൊസൈറ്റിയിൽ 600 അംഗങ്ങളുണ്ട്. എന്നാൽ, സ്ഥാപനത്തിന്റെ എല്ലാമെല്ലാമായി പ്രവർത്തിച്ചിരുന്നത് മാവേലി തന്നെയായിരുന്നു.
അന്തേവാസികളായ കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിച്ചെന്നും ഭിക്ഷാടനം നടത്തിയെന്നും വരെയുള്ള ആരോപണങ്ങൾ ജോസ് മാവേലിക്കെതിരെ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച പരാതികളും ഉയർന്നെങ്കിലും അതൊന്നും എങ്ങുമെത്താതെ പോകുകയായിരുന്നു.
പബ്ലിസിറ്റിക്കായി തെരുവുപട്ടിയെ കൊന്നും പുലിവാല് പിടിച്ചു
പബ്ലിസിറ്റിക്കായി തെരുവിൽ ഇറങ്ങാൻ മടിയില്ലാത്ത വ്യക്തിയായിരുന്നു ജോസ് മാവേലി. സാമൂഹ്യ പ്രവർത്തകൻ എന്ന ലേബർ അടിച്ചെടുക്കുക എന്ന നേട്ടമായിരുന്നു ഇതിന് പിന്നിൽ. തെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വി ഗാർഡ് ഉടമ രംഗത്തിറങ്ങിയപ്പോൾ അവസരം മുതലാക്കി പട്ടിയെ കൊന്നും പബ്ലിസിറ്റി സ്റ്റണ്ട് കളിച്ചു മാവേലി. ഈ വിഷത്തിൽ അറസ്റ്റും മറ്റു നടപടിയും ഉണ്ടായപ്പോൾ ശരിക്കും പുലിവാല് പിടിക്കുകയും ചെയത്ു. ജോസ് മാവേലിയിൽ നിന്ന് മാപ്പ് അപേക്ഷ എഴുതിവാങ്ങിയ നടപടിയുമുണ്ടായി.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ മുമ്പാകെയാണ് ജോസ് മാവേലി മാപ്പ് അപേക്ഷ എഴുതി നൽകിയാണ് അന്ന് അദ്ദേഹം ഇതിൽ നിന്നും തടിയൂരിയത്. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ മാപ്പ് അപേക്ഷയാണ് നൽകിയിരിക്കുന്നത്. 'തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയ്ക്ക് പ്രേരണ നൽകിയതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു' എന്നാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കുന്നതിന് അവയെ ഉന്മൂലനം ചെയ്യുകയല്ല യഥാർത്ഥ പ്രതിവിധിയെന്ന് മനസ്സിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പരിപാടിയിൽ നിന്ന് പിന്മാറുകയാണെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
മാവേലി കുടുങ്ങിയത് കുട്ടികൾ പീഡനങ്ങൾ വെളിപ്പെടുത്തിയപ്പോൾ
ജനസേവനശിശു ഭവനിൽ കുട്ടികൾക്ക് നേരെ നടക്കുന്നത് ക്രൂരവും ലൈംഗികവുമായ പീഡനമെന്ന് കുട്ടികളുടെ വെളിപ്പെടുത്തൽ വന്നതോടെയാണ് മാവേലി കുടുങ്ങഇത്. ജനസേവ കേന്ദ്രത്തിൽ കുട്ടികൾക്ക് നേരെ നടത്തുന്നത് ക്രൂര പീഡനമാണെന്നാണ് മലപ്പുറം ചൈൽഡ് ലൈനിലും പൊലീസിലും പൊന്നാനി മജിസ്ട്രേറ്റ കോടതിയിലും കുട്ടികൾ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ജനസേവ ശിഷശുഭവനിൽ നിന്നും ചാടിപോയ കുട്ടികളിൽ മൂന്ന് പേരെ പൊന്നാനി ചൈൽഡ് ലൈനും പൊലീസും ചേർന്ന് കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഈകാര്യങ്ങൾ വ്യക്തമാക്കുന്നത്. ശിശുഭവൻ നടത്തിപ്പുകാരൻ ജോസ് മാവേലിക്കും ജീവനക്കാർക്കുമെതിരകെ ഗുരുതര ആരോപണമാണ് മൊഴിയിലുള്ളത്.
കുട്ടികളെ കൊണ്ട് ലൈംഗിക വീഡിയോ കാണിക്കുകയും ഇത് അനുകരിക്കാൻ വിസമ്മതിച്ചാൽ ക്രൂരമർദ്ദനവുമാണ് ജീവനക്കാർ നടത്തുന്നത്. പരാതിപ്പെട്ടാൽ കുട്ടികളെ ബെൽറ്റിന് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യുമെന്ന് കുട്ടികൾ പൊന്നാനി മജിസ്ട്രേറ്റിന് സമർപിച്ച മൊഴിയിൽ പറയുന്നു. കുട്ടികൾക്ക് നേരെ നടക്കുന്ന മാനസികവും ശാരീരികവുമായി പീഡനം പുറംലോകമറഞ്ഞാൽ കൊന്നുകളുമെന്ന് പൊലും ഇവർ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അമ്മയ്ക്ക് അസുഖം ബാധിച്ചാൽ പോലും കുട്ടികളെ വീട്ടിലേക്ക് അയക്കാൻ സ്ഥാപന മേധാവികൾ പലപ്പോഴും സമ്മതിക്കാറില്ലെന്ന് കുട്ടികൾ മൊഴിയിൽ പറയുന്നു. പരാതി പറയുന്ന കുട്ടികൾക്ക് നേരെ കേബിളിന് കനത്ത പ്രഹരമണ് നൽകുന്നത്. കുട്ടികളെ നിർബന്ധപൂർവം ഭീക്ഷാടനത്തിനായി പറഞ്ഞയക്കുന്നതും പണപ്പിരിവ് നടത്തുന്നതും സ്ഥാപന മേധാവി ജോസ് മാവേലിയുടെ നിർബന്ധത്തിലാണെന്നും മൊഴിയിലും അനുബന്ധമായ റിപ്പോർട്ടിലും പരാമർശിക്കുന്നു.
ആലുവ ആസ്ഥാനമാക്കി അനാഥാലയത്തിന്റെ മറവിൽ നടത്തിവന്ന ജോസ് മാവേലിയുടെ അനധികൃത പണരപ്പിരിവും കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും വാർത്തയായതിനു പിന്നാലെയാണ് അനാധരുടെ സംരക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ തനി നിറം പുറംലോകം അറിയുന്നത്. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജനസേവയിൽ നടത്തിയ പരിശോധനയിലാണ് ജെ.ജെ ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 104 കുട്ടികളെ അനധികൃതമായി ഇവിടെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതിൽ 50 കുട്ടികളെ കാണാതാകുകയും ചെയ്തിരുന്നു. ഇതോടെ സാമൂഹിക നീതി വകുപ്പ് സ്ഥാപാനം ഏറ്റെടുക്കുകയാായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ജോസ് മാവേലി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ ഇയാൾ കേസ് പിൻവലിച്ചു തടിതപ്പാനും ശ്രമിച്ചു. എന്നാൽ അധികം വൈകാതെ തന്നെ അദ്ദേഹത്തിന് പിടിവീഴുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്