പരമാവധി ശ്രമങ്ങളുടെ എണ്ണം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ തീരുമാനം ദൈവ നിയോഗമായി; അഞ്ചു തവണ സിവിൽ സർവീസിന് ശ്രമിച്ചിട്ടും കപ്പിനും ചുണ്ടിനുമിടയിൽ അവസരം നഷ്ടപ്പെട്ട കെ.ഇളംബഹവത് ഇപ്പോൾ റാണിപേട്ട് സബ് കലക്ടർ; പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി 19 വർഷത്തിന് ശേഷം സിവിൽ സർവീസ് തിളക്കത്തിൽ നിൽക്കുന്ന തമിഴ്നാട് സ്വദേശി കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണം; ജനങ്ങളുടെ സങ്കടങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഇളംബഹവത്
മറുനാടൻ ഡെസ്ക്
റാണിപേട്ട്: നിങ്ങൾ നൂറു ശതമാനം ആത്മാർത്ഥതയോടു കൂടി ഇറങ്ങിയാൽ ആഗ്രഹം സഫലീകരിച്ച് തരാൻ ഈ ലോകം മുഴുവനും കൂടെ നിൽക്കും. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിൽ പറയുന്ന വാക്കുകൾ നമുക്ക് ഊർജ്ജം പകർന്ന് തരുന്ന ഒന്നാണെങ്കിൽ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് സന്ദേശമായി മാറുകയാണ് തമിഴ്നാട്ടിലെ ചോളങ്കൻകുടിക്കാട് സ്വദേശി കെ. ഇളംബഹവത്ത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നോട്ടോടി സിവിൽ സർവീസ് എന്ന സ്വപ്നം പൂവണിയിച്ച് ഈ പ്രതിഭയുടെ ജീവിത കഥയ്ക്ക് കണ്ണീരിന്റെ ഉപ്പുരസവും കഠിനാധ്വാനത്തിന്റെ മധുരവുമുണ്ട്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ 1997ൽ ഇളംബഹവതിന്റെ അച്ഛൻ മരിച്ചു.
വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു പിതാവ്. ആകെയുള്ള ആശ്രയം ഇല്ലാതായപ്പോൾ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടി. അമ്മയെ കൃഷിയിൽ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച ഇളംബഹവത് പിന്നീട് തനിക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന കാര്യം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വളരെ തുച്ഛമായ വരുമാനമായിരുന്നു കൃഷിപ്പണിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഈ ജോലി മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലും എന്ത് ചെയ്യണമെന്ന് ഇളംബഹവതിന് ധാരണയുണ്ടായിരുന്നില്ല. അതിനിടെ സർക്കാരിന്റെ പല ടെസ്റ്റുകളും മറ്റും ഇളംബഹവത്ത് എഴുതി.
ജൂനിയർ അസിസ്റ്റന്റ് പോലുള്ള ചെറിയ ജോലികളിലേക്ക് അദ്ദേഹം അപേക്ഷിച്ചെങ്കിലും ഉന്നത സ്വാധീനം വെച്ച് അധികൃതർ അത് വേണ്ടപ്പെട്ടവർക്ക് നൽകുന്ന കാഴ്ച്ചയാണ് അദ്ദേഹത്തിന് കാണാൻ സാധിച്ചത്. ഉച്ചവരെ കൃഷിയിടത്തിൽ ജോലി ചെയ്തും ശേഷമുള്ള സമയം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയും ഇളംബഹവത്ത് ജോലി അന്വേഷിച്ച് നടന്നു. ഒന്നും രണ്ടും ദിവസമല്ല നീണ്ട ഒൻപത് വർഷം. എന്നാൽ ഇതിനൊക്കെ ഇടയിലും കാര്യമായി ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഒട്ടേറെ ദുരനുഭവങ്ങളും ഇളംബഹവതിന് അനുഭവിക്കേണ്ടി വന്നു. എന്നാൽ ഇതൊക്കെ ജീവിതത്തിൽ ഒരു വാശിയായി എടുത്ത് സിവിൽ സർവീസ് എന്ന മോഹം അദ്ദേഹത്തിന്റെ മനസിലുദിച്ചു.
മദ്രാസ് സർവകലാശാലയിൽ നിന്നും വിദൂര വിദ്യാഭ്യാസത്തിൽ ഹിസ്റ്ററിയിൽ ബിരുദം നേടി. സ്വന്തം നിലയിൽ സിവിൽ സർവീസിന് ഇളംബഹവത് പരിശീലനം ആരംഭിക്കുകയും ചെയ്തു. റിട്ടയേർഡ് ഹെഡ്മാസ്റ്ററായ പണീർ സെൽവം അടക്കമുള്ളവർ ഇളംബഹവത്തിന്റെ സഹായത്തിനായി എത്തി. വീടിന് സമീപമുള്ള പബ്ലിക്ക് ലൈബ്രറിയിൽ നിന്ന് പുസ്തക വായനയിൽ മുഴുകിയാണ് ഇളംബഹവത് സിവിൽ സർവീസിനായുള്ള പഠനം ആരംഭിച്ചത്. കൂടെ ഒമ്പത് പേരുണ്ടായിരുന്നു. പിന്നീട് പരീക്ഷയിലൂടെ തമിഴ്നാട് സർക്കാരിന്റെ സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന് അദ്ദേഹം യോഗ്യത നേടിയെടുത്തു.
സിവിൽ സർവീസ് പരീക്ഷയ്ക്ക് ആദ്യത്തെ മൂന്ന് തവണയും പരാജയമായിരുന്നു ഫലം. എന്നാൽ ഇതിനിടയ്ക്ക് തമിഴ്നാട് പി.എസ്.സിയുടെ പല പരീക്ഷകളിലും മികച്ച വിജയം നേടാനായി. പഞ്ചായത്തിൽ അസിസ്റ്റൻഡ് ഡയറക്ടർ, പൊലീസ് വകുപ്പിൽ ഡി.എസ്പി ഉൾപ്പെടെയുള്ള ഗ്രൂപ്പ് ക തസ്തികകളിൽ നിയമനം നേടാനായി. അപ്പോഴും സിവിൽ സർവീസ് എന്ന മോഹം ഉപേക്ഷിക്കാൻ ഇളംബഹവത് തയ്യാറായിരുന്നില്ല.
പിന്നീട് അഞ്ചു തവണ സിവിൽ സർവീസ് മെയിൻ പരീക്ഷയെഴുതിയ ഇളംബഹവതിന് മൂന്ന് തവണ ഇന്റർവ്യൂ റൗണ്ടിൽ കടക്കാനായി. എന്നാൽ അപ്പോഴും പരാജയമായിരുന്നു ഫലം. ഇതോടെ പരമാധി ശ്രമങ്ങളുടെ എണ്ണവും കഴിഞ്ഞു. എന്നാൽ 2014-ൽ സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രതികൂലമായി ബാധിച്ചവർക്ക് രണ്ട് അവസരങ്ങൾകൂടി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ 2015-ൽ വീണ്ടും പരീക്ഷയെഴുതിയ ഇളംബഹവത് 117-ാം റാങ്ക് സ്വന്തമാക്കി സ്റ്റേറ്റ് കേഡറിൽ ഐ.എ.എസ് ഓഫീസറായി.
2016-ലാണ് ഇളംബഹവത് റാണിപേട്ട് സബ്കളക്ടറായി നിയമിതനാവുന്നത്. ജനങ്ങളുടെ ശബ്ദം കേൾക്കാനും സങ്കടങ്ങൾ പരിഹരിക്കാനുമാണ് താൻ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറയുന്നു. കഠിനാധ്വാനത്തിന് പകരം വെയ്ക്കാൻ മറ്റൊന്നുമില്ലെന്നും സ്വപ്നങ്ങൾ പിന്തുടരാനുള്ളതാണെന്നും ഇളംബഹവത് ഓർമിപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍