കുറവന്മലയും കുറത്തിമലയും കുതിച്ചുപായുന്ന പെരിയാറും കാട്ടിക്കൊടുത്ത കൊമ്പൻ കൊലുമ്പൻ; കഥ കേട്ട് ഡാം സ്വപ്നം കണ്ട ഡബ്ള്യു ജെ ജോണും കേരളത്തിന് വെള്ളവും വെളിച്ചവും തരാൻ ആദ്യ മാസ്റ്റർ പ്ളാൻ ഒരുക്കിയ എൻജിനീയർ ജോസഫ് ജോണും; ഇവരുടെ സ്വപ്നങ്ങൾ സഫലമായതോടെ കേരളം രക്ഷപ്പെട്ടത് ഓരോ വർഷവും വരുമായിരുന്ന കൊടും പ്രളയങ്ങളിൽ നിന്നുതന്നെ; കേരളം കേൾക്കേണ്ട ഇടുക്കി അണക്കെട്ടിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: അതികഠിനമായ വെള്ളപ്പൊക്കങ്ങളിൽ നിന്ന് കൊച്ചി നഗരത്തേയും എറണാകുളം, തൃശൂർ ജില്ലകളുടെ പടിഞ്ഞാറൻ ദേശങ്ങളേയും സംരക്ഷിക്കുന്നതും കേരളത്തിന്റെ ആവശ്യം നിറവേറ്റുന്നതുമായ മുഖ്യ ജലവൈദ്യുതി പദ്ധതിക്ക് വെള്ളം നൽകുന്നതുമായൊരു വമ്പൻ അണക്കെട്ട്. 66 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വമ്പൻ ജലസംഭരണി. ഉപ്പുതറ മുതൽ കുളമാവ് വരെ നീളുന്ന മേഖല. ഇതാണ് രണ്ട് മലകൾക്കിടയിൽ മനുഷ്യന്റെ സാങ്കേതികത്തികവിൽ ഒരുങ്ങിയ ഇടുക്കി പദ്ധതി.
മൂന്ന് അണക്കെട്ടുകൾ ചേർന്ന ഇടുക്കി പദ്ധതി ശരിക്കും കേരളത്തിന്റെ ചരിത്രത്തിലെ ഊർജ വിപ്ളവം തന്നെയായിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് 925 മീറ്റർ തലപ്പൊക്കമുള്ള കുറത്തി മലയ്ക്കും 839 മീറ്റർ ഉയരമുള്ള കുറവൻ മലയ്ക്കും ഇടയിൽ കമാനം പോലെ ഒരു ഡാം. ഉയരത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്തുണ്ട് ഇടുക്കി പദ്ധതിയുടെ ഭാഗമായ ആർച്ച് ഡാം. അഞ്ച് ഷട്ടറുകൾ ഉള്ള ചെറുതോണി അണക്കെട്ടും, മറ്റൊരു വശത്ത് നദിയെ തടഞ്ഞുനിർത്തുന്ന കുളമാവ് ഡാമും ചേർന്നാൽ ഇടുക്കി പദ്ധതിയായി. ഇതോടൊപ്പം മൂലമറ്റം പവർഹൗസും കൂടെ ചേർന്നാൽ ഇടുക്കി പദ്ധതിയായി.
ഈ പദ്ധതിയാണ് കേരളത്തിന്റെ യഥാർത്ഥ പവർ ഹൗസ്. ഇത്തരത്തിൽ ഒരു അണക്കെട്ടിനുള്ള സാധ്യത തെളിഞ്ഞുവന്നതിന് പിന്നിലെ കഥ വീണ്ടുമൊരിക്കൽ, കാൽനൂറ്റാണ്ടിനിപ്പുറം വെള്ളം നിറഞ്ഞുതുളുമ്പാറായി ഇടുക്കി ഡാം വാർത്തകളിൽ നിറയുമ്പോൾ വീണ്ടും ചർച്ചയാവുന്നു. കുറവൻ മലയേയും കുറത്തിമലയേയും പറ്റി പറഞ്ഞ ആദിവാസി മൂപ്പൻ കൊമ്പൻ കൊലുമ്പന്റെ കഥയാണത്. കേരള ചരിത്രത്തിൽ വയനാട്ടിലേക്കെത്താൻ താമരശ്ശേരി വഴി ഒരു ചുരം കണ്ടെത്താനും വെട്ടിക്കൊടുക്കാനും ഇംഗ്ളീഷുകാർക്ക് വഴികാട്ടിയായി നിന്ന വയനാടൻ ഗോത്രവർഗമായ പണിയ സമുദായത്തിലെ അംഗമായിരുന്ന കരിന്തണ്ടന്റെ കഥപോലെ.
കുറവന്മലയും കുറത്തിമലയും കാട്ടിക്കൊടുത്ത കൊമ്പൻ കൊലുമ്പൻ
ആദിവാസി മൂപ്പനായ കൊമ്പൻ കൊലുമ്പൻ തന്റെ തൊഴിലുടമയായ ഡബ്ല്യു. ജെ. ജോണിനോട് കുറത്തിമലയേയും കുറവൻ മലയേയും അതിനുനടുവിലൂടെ ഒഴുകുന്ന പെരിയാറിനേയും കുറിച്ച് പറഞ്ഞ കഥയിൽ നിന്നാണ് ഇടുക്കി ഡാമിന്റെ ചരിത്രം തുടങ്ങുന്നത്. 1922 കാലത്താണ് ഇത് സംഭവിക്കുന്നത്. നിറഞ്ഞൊഴുകുന്ന പെരിയാറും വെള്ളച്ചാട്ടങ്ങളും കുറവൻ മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ വളഞ്ഞുപുളഞ്ഞുള്ള ജലപ്രവാഹങ്ങളുമെല്ലാം വർണിച്ച് കൊലുമ്പൻ കഥപറഞ്ഞപ്പോൾ ജോണിനും ആ സ്ഥലം കാണാൻ മോഹമായി. 1922കാലത്താണ് ഈ സംഭവം. ഇതിനും മുമ്പ് 1919 കാലത്ത് ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയർ ഇവിടെ അണക്കെട്ട് കെട്ടുന്ന സാധ്യതയെപ്പറ്റി തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല.
ഇതിന് പിന്നാലെയാണ് കൊലുമ്പന്റെ കഥയിൽ ആകൃഷ്ടനായി ജോൺ ഇക്കാര്യം ശ്രദ്ധിക്കുന്നത്. മലങ്കര എസേ്റ്ററ്റിന്റെ മേൽനോട്ടക്കാരിൽ ഒരാളായിരുന്നു ജോൺ. കൊടുംകാട്ടിൽ വേട്ടയ്ക്കിറങ്ങുന്നത് പ്രധാന ഹോബി. അങ്ങനെ പോകുമ്പോൾ എപ്പോഴും വഴികാട്ടി കാട്ടിലെ വഴികൾ കൈവള്ളയിലുള്ള കൊമ്പൻ കൊലുമ്പനായിരുന്നു. അത്തരമൊരു വേട്ടയ്ക്കിടയിലാണ് കൊലുമ്പൻ തലമുറകൾ തനിക്ക് പകർന്നുകിട്ടിയ കഥ പറയുന്നത്.
പിന്നീട് 1932ൽ ഇദ്ദേഹം എൻജിനീയറും സഹോദരനുമായ പിജെ തോമസിന്റെ സഹായത്തോടെ ഇവിടെ അണകെട്ടി ജലസേചനവും വൈദ്യുതോത്പാദനവും നടത്താമെന്ന സാധ്യത തിരുവിതാംകൂർ സർക്കാരിനെ അറിയിച്ചു. ഇതിന്റെ മേൽ പഠനങ്ങൾ നടന്നു. പക്ഷേ, അധികം മുന്നോട്ടു നീങ്ങിയില്ല. തിരുവിതാംകൂർ ഇലക്ട്രിക്കൽ എൻജിനീയറായ ജോസഫ് ജോൺ. ഡബ്ളു ജെ ജോണിന്റെ ഉറ്റ സുഹൃത്തായിരുന്നു. ഇടയ്ക്ക് വേട്ടയ്ക്ക് കൂട്ടായി ഇരുവരും പോകാറുമുണ്ട്. ഇവിടെ വച്ചാണ് വീണ്ടും ഇരുവരും ഇക്കാര്യം ചർച്ചചെയ്യുന്നത്. ഇതോടെ ഈ സ്ഥലം കാണാൻ ഇരുവരും തീരുമാനിച്ചു. പിന്നെ താമസിച്ചില്ല, രണ്ടുപേരും കൊലുമ്പനെ മുന്നെ നടത്തി. കുറവന്മലയേയും കുറത്തിമലയേയും അവയ്ക്കിടയിലൂടെ കുലംകുത്തിയൊഴുകുന്ന പെരിയാറിനേയും ലക്ഷ്യമാക്കി ഘോരവനത്തിലൂടെ യാത്ര. രണ്ടാംലോക മഹായുദ്ധം തുടങ്ങും മുമ്പായിരുന്നു ഈ യാത്രയെന്ന് ഇതുസംബന്ധിച്ച ചില രേഖകളിൽ പറയുന്നുമുണ്ട്.
സ്ഥലം കണ്ടതോടെ ഇതിന്റെ അനന്ത സാധ്യതകൾ ആ ഇലക്ട്രിക്കൽ എൻജിനീയറുടെ മനസ്സിൽ നിറഞ്ഞു. തിരുവിതാംകൂർ അക്കാലത്ത് വൈദ്യുതി പദ്ധതികളെപറ്റി കേട്ടുവരുന്നതേയുള്ളൂവെങ്കിലും ജോസഫ് ജോണിന്റെ ദീർഘ വീഷണം അതിന് മുന്നേ ചിറകുവിരിച്ചു. വൈദ്ദ്യുതിയെപ്പറ്റി ഗൗരവചിന്തകൾ ഒട്ടുമില്ലാതിരുന്ന അക്കാലത്ത് ഇത്തരം പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധരും കുറവായിരുന്നു. എങ്കിലും എഞ്ചിനീയറായ ജോണിന്റെ സ്വകാര്യ പഠനങ്ങളും റിപ്പോർട്ടും അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെ മതിച്ചിരുന്ന തിരുവിതാംകൂർ ഗവൺമെന്റ് പരിഗണിച്ചതോടെ കാര്യങ്ങൾ മുന്നോട്ടു നീങ്ങി. 1947ൽ ജോസഫ് ജോൺ പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാക്കി നൽകി.
അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ഈ പദ്ധതിക്ക് അന്നത്തെ അസംസ്കൃത സാധനങ്ങളുടെ വിലയും കൂലിച്ചെലവും കണക്കാക്കി മൊത്തം ചെലവായി കണ്ടെത്തിയത് 26 കോടി രൂപയാണ്. 5 ലക്ഷം കിലോവാട്ട് വൈദ്ദ്യുതിവരെ പ്രതിമാസം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയുടെ ചെലവ് പക്ഷേ തിരുവിതാംകൂർ ഗവൺമെന്റിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു എന്ന് മാത്രമല്ല ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇത്രയും വൈദ്ദ്യുതി എങ്ങനെ ചെലവഴിക്കുമെന്ന സംശയം ചില ഉദ്യോഗസ്ഥർ ഉയർത്തിയതോടെ ജോസഫ് ജോണിന്റെ റിപ്പോർട്ട് വിശ്രമത്തിലായി. പിന്നീട് ശരിക്കും ഇല്ലാതാവുന്ന സ്ഥിതിയിലൂമായി. പിന്നീട് തിരുവിതാംകൂർ ഗവൺമെന്റാകട്ടെ താരതമ്യേന ചെലവുകുറഞ്ഞ പള്ളിവാസൽ പദ്ധതിയിലേക്ക് തിരിഞ്ഞു 1932ൽ അതിന്റെ പണിയാരംഭിച്ചു.
ഇടുക്കി പദ്ധതിക്ക് ജീവൻ വയ്ക്കുന്നത് 1961ൽ
പിന്നീട് 1961ലാണ് പക്ഷേ, ആധുനിക രീതിയിലുള്ള പ്ളാൻ തയ്യാറാവുന്നത്. ജോസഫ് ജോണിന്റെ റിപ്പോർട്ടിൽ പറയുന്ന ഇന്നത്തെ ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശം അക്കാലത്ത് പീരുമേട് താലൂക്കിലായിരുന്നു. ഇവിടെ ഒരു അണകെട്ടിയാൽ 200ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഒരു ജലാശയം രൂപപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം തന്റെ റിപ്പോർട്ടിൽപറഞ്ഞിരുന്നു. മറ്റൊരു കാതലായ നിർദ്ദേശം ചെറുതോണിയാറ്റിൽ ഒരു അണകൂടി വേണമെന്നതായിരുന്നു. രണ്ടണയും കൂടി ചേരുമ്പോഴുണ്ടാകുന്നത് 350ചതുരശ്ര മൈൽ വിസ്തൃതമായ ജലാശയം. കാടോ ജനവാസകേന്ദ്രങ്ങളോ ഇതുകാരണം മുങ്ങില്ലെന്നും അങ്ങനെ സംഭവിക്കുക അവിടെയുള്ള കുറേ പുൽമേടുകൾക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
രണ്ടണകളുംകൂടിയുള്ള ജലശയത്തിലെ വെള്ളം നാടുകാണിമലതുരന്ന് കൊടത്തൂർപുഴയിലെത്തിക്കണം. ഇതിനായി 8000 അടി നീളമുള്ള തുരങ്കം വേണം. ടർബെൻ പ്രവർത്തിപ്പിക്കുന്നതിന് അറക്കുളം ക്ഷേത്രത്തിനുസമീപം പവർഹൗസും ഒരുക്കാം. അവിടെ സ്ഥാപിക്കുന്ന ടർബനിലേക്ക് ഈ തുരങ്കത്തിൽനിന്ന് 2300 അടി ഉയരത്തിൽ നിന്ന് ജലപാതം എത്തിക്കാം. അതായത് സെക്കണ്ടിൽ 1300 ക്യുബിക് അടി ജലം ഇങ്ങനെ ശക്തമായ വേഗത്തിൽ പതിപ്പിക്കാം. ജലാശയഭാഗത്ത് പ്രതിവർഷം 150 മുതൽ 200 സെ.മീ.വരെ മഴ ലഭിക്കുന്നുണ്ട്.
അതുകൊണ്ട് ജലക്ഷാമം എന്നൊന്ന് ഒരിക്കലും ഉണ്ടാകില്ല. ഇത്തരത്തിൽ ഒരുപക്ഷേ ലോകത്തിലെ ഏറ്റവുംവലിയ ശുദ്ധജല തടാകങ്ങളിലൊന്നായി ഇത് മാറിയേക്കാം. ചുറ്റുമുള്ള കാടും മേടും ഇതിനെ ഭാവിയിൽ ഒരു വന്യനഗരമാക്കും. വിനോദ സഞ്ചാരത്തിന് പറ്റിയ ഒരിടമായി മാറുന്ന ഇവിടം മികച്ചൊരു വന്യജീവി സങ്കേതവുമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോസഫ് ജോൺ സ്വപ്നം കണ്ട കാർഷിക സമൃദ്ധി
വൈദ്യുതി ഉല്പാദനത്തിനുശേഷം പുറത്തുവിടുന്ന ജലം വൻ കാർഷിക സമൃദ്ധിക്ക് വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. . ഉത്തരതിരുവിതാംകൂറിൽപെട്ട കുന്നത്തുനാട്, തൊടുപുഴ, മൂവാറ്റുപുഴ, വൈക്കം പ്രദേശങ്ങളിലെ നദികളിൽ കടുത്ത വേനലിലും ആറടിവരെ ഉയരത്തിൽ വെള്ളമുണ്ടാകുമെന്ന് വരെ ദീർഘദൃഷ്ടിയോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുപ്പൂകൃഷി ഇതുവഴി വ്യാപകമായി സാധിതമാകും. അത് അങ്ങനെ മറ്റൊരു നെല്ലറയായി മാറും ഉത്തര തിരുവിതാംകൂർ. അറബിക്കടലിലേക്ക് ഒഴുകി പാഴാകുന്ന ജലത്തെ ഇനിയെങ്കിലും വിദഗ്ധമായി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു എന്ന് ജോസഫ് ജോൺ തന്റെ റിപ്പോർട്ടിൽ പറഞ്ഞു. മാത്രമല്ല മദിരാശി സംസ്ഥാനത്തിനുവരെ പ്രയോജനപ്പെടും ഈ അണക്കെട്ടെന്നും ജലംവിറ്റ് തിരിവിതാംകൂറിന് വൻതോതിൽ പണം സമ്പാദിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
വർഷങ്ങൾ പിന്നിട്ടപ്പോൾ ഇടുക്കി പദ്ധതിയുടെ പ്രസക്തി മനസ്സിലാക്കി. പക്ഷേ, അപ്പോഴും അപ്പോഴും ജോസഫ് ജോണിന്റെ റിപ്പോർട്ട് ഏറെക്കുറെ ആത്മാവ് നഷ്ടപ്പെട്ടരീതിയിൽ തിരുവനന്തപുരത്തെവിടേയോ ഉറങ്ങിക്കിടന്നു. പിന്നീട് കനേഡിയൻ സഹായത്തോടെ പൂർത്തിയാക്കിയ ഇടുക്കി പദ്ധതിയാണ് ഇന്ന് കേരളമെങ്ങും വെളിച്ചം വീശുന്നത്. ജോസഫ് ജോണിന്റെ പദ്ധതി റിപ്പോർട്ട് പരിഗണിക്കപ്പെട്ടില്ലെങ്കിലും അതിന്റെ സാധ്യത മനസ്സിലാക്കി പിന്നീട് 1961ലാണ് പദ്ധതിക്കായി ആധുനികരീതിയിലുള്ള പ്ലാൻ തയ്യാറാക്കി. ഇതിന് 1963 ജനുവരിയിൽ പ്ലാനിങ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. വൈദ്യുതബോർഡ് സാമ്പത്തികച്ചുമതല ഏറ്റെടുത്തു. 1967-ൽ 78 ലക്ഷം ഡോളറിന്റെ സഹായധനവും 115 ലക്ഷം ഡോളറിന്റെ ദീർഘകാല വായ്പയും നൽകാമെന്ന കരാറിൽ കാനഡ ഇന്ത്യയുമായി ഒപ്പുവെച്ചു. 1968 ഫെബ്രുവരി 17-ന് നിർമ്മാണം ആരംഭിച്ചു. നീണ്ടനാളുകളുടെ പ്രയത്നത്തിന് ശേഷം 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകൾ പിന്നീട് ഘട്ടംഘട്ടമായി പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് പദ്ധതി കേരളത്തിന്റെ മികച്ച പവർഹൗസായി മാറിയത്.
ഇപ്പോൾ മഴയും നീരൊഴുക്കും കുറഞ്ഞെങ്കിലും ഇടുക്കി പദ്ധതിയിലെ അണക്കെട്ടുകൾ നിറഞ്ഞു തുളുമ്പുന്ന സ്ഥിതി വരുന്നത് വളരെ അപൂർവം. എങ്കിലും കൊടും വേനലിൽ പോലും ഇപ്പോഴും വൈദ്യുതി പൂർണതോതിൽ തന്നെ ഉത്പാദിപ്പിക്കാൻ മിക്ക വർഷങ്ങളിലും വെള്ളം കാത്തുസൂക്ഷിക്കുന്നു ഈ കുറവന്മലയുടേയും കുറത്തിമലയുടേയും കീഴിലെ അണകൾ. ഇപ്പോൾ കാൽ നൂറ്റാണ്ടിന് ഇപ്പുറം നിറഞ്ഞു കവിയുന്നു എന്ന നിലയിൽ താഴെയുള്ള പെരിയാറിൻ തീരത്തും ചെറുതോണിപ്പുഴയോരത്തും എല്ലാം ആശങ്കയുണ്ടെന്ന നിലയിൽ വാർത്തകൾ വരുമ്പോഴും ആരും ഓർക്കാതെ പോകുകയാണ് കൊമ്പൻ കൊലുമ്പനെന്നും കരുവെള്ളായൻ കൊലുമ്പനെന്നുമെല്ലാം അറിയപ്പെടുന്ന ആദിവാസി മൂപ്പനെ. അതോടൊപ്പം അദ്ദേഹത്തിൽ നിന്ന് കഥകേട്ട് അണക്കെട്ട് എന്ന ആശയം ആദ്യം മനസ്സിൽ മുളപ്പിച്ചെടുത്ത കൊലുമ്പന്റെ എസ്റ്റേറ്റ് സൂപ്പർവൈസർ ഡബ്ള്യു ജെ തോണിനെ.. ജോണിന്റെ സഹോദരൻ പിജെ തോമസിനെ... ഏറ്റവുമൊടുവിൽ ജീവിതകാലം മുഴുവൻ സമഗ്രമായി പ്ളാനുമൊരുക്കി ഈ പദ്ധതിക്കായി കാത്തിരുന്നിട്ടും അതിന് സ്വപ്നസാഫല്യം നേടാനാവാതെ പോയ ഒരു യഥാർത്ഥ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ എന്ന് പറയാവുന്ന തിരുവിതാംകൂറിന്റെ ഇലക്ട്രിക് എൻജിനീയറായ ജോസഫ് ജോണിനെ.
എല്ലാം കൊണ്ടും കേരളത്തെ രക്ഷിക്കുന്ന അണക്കെട്ട്
അതികഠിനമായ വെള്ളപ്പൊക്കങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും കൊച്ചിയെ, എറണാകുളം തൃശ്ശൂർ ജില്ലകളുടെ പടിഞ്ഞാറൻ പ്രദേശങ്ങളെ, ആലുവാ മേഖലയെ, പെരിയാറിന്റെ തുടക്കംമുതൽ താഴെവരെ ഇരുകരകളിലുമായി ജീവിച്ചുവരുന്ന പതിനായിരങ്ങളെ എല്ലാം വർഷങ്ങളായി വെള്ളപ്പൊക്കങ്ങളിൽ നിന്ന് കാക്കുന്നത് ഇടുക്കി അണക്കെട്ടാണ്. അണക്കെട്ടിൽ എത്രയോ കൂടുതൽ വെള്ളം താങ്ങി നിർത്തിയിട്ടും ഈ മഴയിലുണ്ടായ ദുരിതം വലുതായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ അണ തുറക്കുന്ന സാഹചര്യം വന്നത്. അപ്പോൾ ഇടുക്കി അണക്കെട്ട് ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നുവെന്ന അറിയാൻ പഴമക്കാർ പറയുന്ന ആ വെള്ളപ്പൊക്ക കഥ മാത്രം കേട്ടാൽ മതി. 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' എന്നു പഴമക്കാർ പറയുന്ന 1924-ജൂലായിലെ വെള്ളപ്പൊക്കം കനത്ത നാശമാണുണ്ടാക്കിയത്.
അതിന് ശേഷം ഒരു നൂറ്റാണ്ടോളമാകുന്നു കാലം. ഇപ്പോൾ പെരിയാറിൻ തീരത്തും കൊച്ചിയിലുമെല്ലാമായി ജനസാന്ദ്രമായി. കെട്ടിടങ്ങളും സ്ഥാപനങ്ങളും നിരന്നു. പെയ്യുന്ന മഴ ഒറ്റയടിക്ക് താഴേക്ക് കുതിച്ചെത്തിയാൽ വേമ്പനാട് കായൽനിലത്തിൽ വെറും രണ്ടു ടി.എം.സിയിൽ കുറച്ചു വെള്ളമേ കൊള്ളൂ. അപ്പോൾ കുട്ടനാട്ടിൽ ഉൾപ്പെടെ എന്തായിരിക്കും പ്രളയമെന്നാണ് ഓർക്കേണ്ടത്. വെള്ളപ്പൊക്ക നിയന്ത്രണത്തിൽ ഇടുക്കി അണക്കെട്ട് വഹിക്കുന്ന പങ്ക് അപ്പോഴേ വ്യക്തമാകൂ.
Stories you may Like
- യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന
- മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- കൊമ്പൻ സജീവന്റെ കൊലപാതകത്തിൽ നേരറിയാൻ കേന്ദ്ര ഏജൻസി എത്തുമോ?
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്