മോദിയെയും വിറപ്പിച്ച മുൻ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ തിരുവനന്തപുരം വഞ്ചിയൂരുകാരൻ; സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ജി.സുരേഷ്കുമാറിന്റെ സഹോദരൻ; റഫേൽ ഇടപാടിൽ എല്ലാ രഹസ്യങ്ങളുടെയും കാവൽക്കാരൻ; പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ കത്ത് നൽകിയത് പ്രതിരോധ സേനകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന്: റാഫേൽ ഇടപാടിലെ വിയോജിപ്പു കുറിച്ച കത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോഹൻകുമാറിന്റെ കഥ ഇങ്ങനെ
പി വിനയചന്ദ്രൻ
ന്യൂഡൽഹി: റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഭയക്കുന്നത് ഒരു മലയാളിയെയാണ്, തിരുവനന്തപുരം വഞ്ചിയൂരുകാരൻ ജി.മോഹൻകുമാർ. കേന്ദ്ര പ്രതിരോധ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒരു വിശേഷണം കൂടിയുണ്ടെങ്കിൽ മലയാളികൾ ഇദ്ദേഹത്തെ വേഗം തിരിച്ചറിയും. രേവതി കലാമന്ദിറിന്റെ ബാനറിൽ മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കുകയും പ്രിയനടി മേനകയെ ജീവിതസഖിയാക്കുകയും ചെയ്ത സിനിമാ നിർമ്മാതാവ് ജി.സുരേഷ്കുമാറിന്റെ സഹോദരനാണ് മോഹൻകുമാർ. രാജ്യത്തിന് ഇന്നും അജ്ഞാതമായ റഫേൽ ഇടപാടിലെ എ റ്റു ഇസഡ് കാര്യങ്ങൾ കാണാപ്പാഠം അറിയുന്നയാളാണ് മോഹൻകുമാർ.
തികഞ്ഞ ബിജെപിക്കാരനാണെങ്കിലും സ്വന്തം രക്ഷയ്ക്കായി മോഹൻകുമാർ ഫയലിൽ എഴുതിയ ചില കുറിപ്പുകളാണ് ദി ഹിന്ദു പുറത്തവിട്ടിരിക്കുന്നത്. ഇത്രയും പുറത്തുവന്നപ്പോൾ തന്നെ മോദി തികഞ്ഞ പ്രതിരോധത്തിലായിട്ടുണ്ട്. റഫേൽ യുദ്ധവിമാനക്കരാറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇടപെട്ടതിൽ വിയോജിപ്പ് അറിയിച്ച് പ്രതിരോധ സെക്രട്ടറിയായിരുന്ന മോഹൻകുമാർ നൽകിയ കത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ മോഹൻകുമാറും കേരളവുമായുള്ള ബന്ധം മറുനാടൻ പുറത്തുവിടുന്നു. 2015 മേയിലാണ് നരേന്ദ്ര മോദി, മോഹൻകുമാറിനെ പ്രതിരോധ സെക്രട്ടറിയായി നിയമിക്കുന്നത്. അതോടെ കര-നാവിക-വ്യോമ സേനകൾ, അതിർത്തിരക്ഷാസേനകൾ, തീരസംരക്ഷണസേന തുടങ്ങിയ സായുധസേനകളുടെയെല്ലാം നിയന്ത്രണം ഈ തിരുവനന്തപുരത്തുകാരന്റെ കൈകളിലായി. 247ലക്ഷം കോടി രൂപയുടെ നീക്കിയിരിപ്പുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ മേധാവിയായി മലയാളിയെത്തിയത് കേരളത്തിനും അഭിമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനും ഒഡിഷ കേഡറിലെ 1979 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജി.മോഹൻകുമാർ ഒഡിഷയിലും ഡൽഹിയിലുമായാണ് ജീവിതം കഴിച്ചുകൂട്ടിയത്. ഏറെക്കാലം എസ്.യു.ടിയിൽ ഡോക്ടറായിരുന്ന ഗീതയാണ് ഭാര്യ. ഗൈനക്കോളജിസ്റ്റായ ആരതിനിഖിൽ, കമ്പ്യൂട്ടർ എൻജിനീയറായ അർച്ചനാകുമാർ എന്നിവരാണ് മക്കൾ.
വഞ്ചിയൂർ ഉപ്പളം റോഡ് വൃന്ദാവനത്തിൽ റിട്ട.പ്രൊഫസർ ഡോ.എം.ജി.നായരുടേയും ശാരദയുടേയും മകനായി 1955ൽ ജനിച്ച മോഹൻകുമാർ മോഡൽസ്കൂളിലാണ് പത്തുവരെ പഠിച്ചത്. ആർട്സ്കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയശേഷം മുൻ സംസ്ഥാന പൊലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യനൊപ്പം 1978ൽ ഐ.പി.എസ് ലഭിച്ചെങ്കിലും അടുത്തവർഷം ഐ.എ.എസ് ലഭിച്ചു. 1980ൽ ഒഡിഷയിലെ സാംബൽപൂൽ ലാൻഡ് റവന്യൂമാനേജ്മെന്റ് ഓഫീസറായാണ് തുടക്കം. തുടർന്ന് റവന്യൂ, ഗ്രാമവികസനം, കൃഷി, വനം, പരിസ്ഥിതി, ഊർജ്ജം, സാമൂഹ്യക്ഷേമം, പൊതുഭരണം, പേഴ്സണൽ, ധനം, ഗതാഗതം, വ്യവസായം വകുപ്പുകളിൽ ഒഡിഷയിൽ പ്രവർത്തിച്ചു.
1995ൽ വാണിജ്യമന്ത്രാലയത്തിനു കീഴിൽ സമുദ്രോത്പ്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ എംപി.ഇ.ഡി.എ ഡയറക്ടറായി കൊച്ചിയിലെത്തി. ഐക്യരാഷ്ട്രസഭയുടെ വ്യവസായവികസന ഓർഗനൈസേഷനിൽ പ്രവർത്തിച്ചു. 2001 മുതൽ മൂന്നുവർഷം വാണിജ്യനികുതി സെക്രട്ടറിയായി. 2004മുതൽ 2009വരെ സമുദ്രോത്പ്പന്ന കയറ്റുമതി പ്രോത്സാഹനത്തിനായി കൊച്ചിയിൽ പ്രവർത്തിച്ചു. കേന്ദ്രത്തിൽ ഫിഷറീസ്, ജലവിഭവം, നദീവികസനം, ഗംഗാശുചീകരണം തുടങ്ങിയ പദവികളിലിരുന്ന ശേഷമാണ് ഉരുക്ക്മന്ത്രാലയത്തിൽ സെക്രട്ടറിയായത്. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹത്തെ പ്രതിരോധ ഉത്പാദന വിഭാഗത്തിൽ സെക്രട്ടറിയാക്കി. 2015 മെയ് 22ന് വിരമിക്കാനിരുന്ന മോഹൻകുമാറിന് പ്രധാനമന്ത്രി ഇടപെട്ട് രണ്ടുവർഷത്തെ സേവനം നീട്ടിനൽകുകയായിരുന്നു. മോദിയുടെ പ്രത്യേക താത്പര്യപ്രകാരം കാബിനറ്റ് അപ്രൂവൽ കമ്മിറ്റി മോഹൻകുമാറിന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.
നരേന്ദ്ര മോദിയുടെ വലംകൈയായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന മോഹൻകുമാർ മോദിയുടെ സ്വപ്നപദ്ധതിയായ 'മേക്ക് ഇൻ ഇന്ത്യ'യുടെ ചുമതലക്കാരനായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാടുകളുടെ ചുമതലയുള്ള ഇന്ത്യാ-യു.എസ് ഡിഫൻസ് ട്രേഡ് ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവിന്റെ ഉപാദ്ധ്യക്ഷനായിരുന്നു. 1993ൽ ബ്രിട്ടണിലെ ഹൾ സർവകലാശാലയിൽ നിന്ന് എം.ബി.എ നേടിയ മോഹൻകുമാർ കൊൽക്കത്ത ഐ.ഐ.എം, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൽ ട്രേഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ഇതിനിടെയാണ് റാഫേൽ ഇടപാടിൽ മോഹകുമാറിന് മോദിക്കെതിരെ കുറിപ്പെഴുതേണ്ടി വന്നത്. പ്രതിരോധ സേനകളുടെ സമ്മർദ്ദത്തെതുടർന്നായിരുന്നു ഇതെന്നാണ് സൂചന.
റഫേലിൽ കുറിപ്പ് നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് ഓർക്കുന്നില്ലെന്ന് ജി.മോഹൻ കുമാർ പറഞ്ഞു. ചിലപ്പോൾ ഏതെങ്കിലും ചെറിയ കാര്യത്തിലാകാം കുറിപ്പെഴുതിയത്. മാധ്യമങ്ങൾ ഉദ്ധരിച്ചത് താൻ രേഖപ്പെടുത്തിയതിന്റെ ഒരു ഭാഗം മാത്രമാണ്. കൂടുതൽ പ്രതികരിക്കാനില്ലെന്നും ജി.മോഹൻ കുമാർ വ്യക്തമാക്കി. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതോടെ മോഹൻകുമാർ കൂടുതൽ ചർച്ചാവിഷയമാവുമെന്ന് ഉറപ്പായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍