മുന്നൂറിൽപ്പരം രുചിക്കൂട്ടുകൾ; ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ സ്വാദിനൊപ്പം ആരോഗ്യത്തിലും ശ്രദ്ധ; പ്രകൃതിദത്ത ലായനിയെ പേടിച്ചു ശല്യപ്പെടുത്താൻ ഈച്ചകളും പ്രാണികളും ഈ വഴി വരില്ല; ജ്യൂസ് ഇഷ്ടമായില്ലെങ്കിൽ കാശും തരേണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന 'പഴച്ചാറുകളുടെ രാജാവി'നെ പരിചയപ്പെടാം
അരുൺ ജയകുമാർ
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണമേന്മയുള്ള സാധനം ലഭിക്കുകയെന്നത് ഏതൊരു ഗുണഭോക്താവും ആഗ്രഹിക്കുന്ന കാര്യമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഇതെങ്കിൽ കൂടുതലായിരിക്കും നമ്മുടെ സന്തോഷം. നഗരത്തിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിലെ നെട്ടോട്ടത്തിനൊടുവിൽ ആരും അന്വേഷിക്കുന്നത് നല്ല ഭക്ഷണവും ക്ഷീണമകറ്റാനുള്ള പാനീയങ്ങളും ലഭ്യാകുന്നത് എവിടെയാണെന്നതാണ്. തലസ്ഥാന നിവാസികളുടെ ഈ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കുകയാണ് തിരുവനന്തപുരം ആക്കുളം സ്വദേശിയായ സുരേഷ് ബാബു ചിത്തിര ഹെർബൽ ജ്യൂസ് പാർക്ക് എന്ന സ്വന്തം സംരഭത്തിലൂടെ. തലസ്ഥാന നഗരത്തിൽ 17 വർഷമായി ജ്യൂസ് പാർക്ക് നടത്തുന്ന ഇദ്ദേഹത്തിന്റെ കടയിലെ പാനീയങ്ങൾ നഗരത്തിൽ സംസാരവിഷയമാണ്.
മുന്നൂറിൽപ്പരം ജ്യൂസുകളുടെ കലവറയാണ് തേക്കുമൂട് സ്ഥിതി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ജ്യൂസ് പാർക്ക്. മികച്ച സ്വാദിനൊപ്പം തന്നെ ആരോഗ്യത്തിനും ഗുണകരമായ രീതിയിലാണ് ഇവിടെ ജ്യൂസുകൾ ഉണ്ടാക്കുന്നത്. കുടിക്കുന്ന ഏത് ജ്യൂസിലും ചേർത്തിട്ടുള്ള ചേരുവകൾ ഇവിടെയെത്തുന്ന ആർക്കും എപ്പോഴും പരിശോധിക്കാവുന്നതാണ്. 17 വർഷങ്ങൾക്ക് മുൻപ് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് സുരേഷ് ബാബു തന്റെ സംരംഭം ആരംഭിച്ചത്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ സ്വാദിഷ്ടമായ ജ്യൂസ് കുറഞ്ഞ വിലക്ക് നൽകുക എന്നതാണ് ഇദ്ദേഹം ഇങ്ങനെയൊരു സംരംഭം കൊണ്ട് ഉദ്ദേശിച്ചത്. സാധാരണ ഒരു ജ്യൂസു കടയിൽ ലഭ്യമാകുന്ന വിഭവങ്ങൾ തന്നെയാണ് ആദ്യകാലങ്ങളിൽ ഇവിടെയും ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് സ്വന്തമായി പരീക്ഷണം നടത്തി വിവിധയിനം ജ്യൂസുകളും ഷേക്കുകളും ഇദ്ദേഹം കണ്ടുപിടിച്ചു.
ക്ഷീണിതരായി തന്റെ കടയിലെത്തുന്നവർക്കായി ഉന്മേഷം നൽകുന്നതിനൊപ്പം ആരോഗ്യത്തിനു ഗുണപ്രദമായ ചുക്ക്, ഏലക്ക, കുരുമുളക്പൊടി, തഴുതാമ തുടങ്ങിയവയും ചേർത്ത് ഇദ്ദേഹം തന്നെ കണ്ടെത്തിയ വിവിധയിനം ജ്യൂസുകൾക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. മാതളവും നെല്ലിക്കയും ചേർത്തുള്ള ജ്യൂസ്, കരിക്കും പാലും ഈത്തപ്പഴവും ഏലക്കയും ചേർത്തുള്ള ജ്യൂസ്, തക്കാളി, ക്യാരറ്റ്, പേരക്ക, മാങ്ങാപ്പഴം, ഷാർജാ ഷേക്ക്, മാതളം, പൈനാപ്പിൾ, ഫ്രൂട്ട് കോഫീ, സ്ട്രോബറി, ലൈമിന്റെ മാത്രം ഇരുപതോളം വിഭവങ്ങൾ എന്നിങ്ങനെ നീണ്ട ഒരു മെനു തന്നെയുണ്ട് സുരേഷ് ബാബുവിന്റെ മെനുവിൽ.
പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ, ചൂരക്ക, കുമ്പളം, നെല്ലിക്ക, കറ്റാർ വാഴ, കരിവേപ്പില, മല്ലിയില, പുതിന, കാന്താരി, തഴുതാമ, മഞ്ഞൾ, ഇന്ദുപ്പ്, മോര്, വെളുത്തുള്ളി, ചുമന്നുള്ളി എന്നിവ ചേർത്തുണ്ടാക്കുന്ന സ്പെഷ്യൽ വെജിറ്റബിൾ ജ്യൂസിന് ആവശ്യക്കാരേറെയാണ്. മുന്നൂറിൽപ്പരം മിക്സഡ് വെജിറ്റബിൾ ജ്യൂസാണ് ഒരു ദിവസം വിൽക്കുന്നതെന്നും കഴിഞ്ഞ 8 വർഷമായി ഇതിന്റെ ആവശ്യക്കാർ ദിനംപ്രതി കൂടിവരികയാണെന്നും സുരേഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. രാവിലെയുള്ള നടത്തം കഴിഞ്ഞ് ഇത് കുടിക്കാനായി 8 മണിയോടെ പലരും തന്റെ കടയിലെത്തുമെന്നും അദ്ദേഹം പറയുന്നു. പ്രമേഹം, രക്തസമ്മർദ്ദം, പൈൽസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളുള്ളവർക്കു വേണ്ടി പ്രത്യേകമാണ് ഈ മിക്സഡ് വെജിറ്റബിൾ ജ്യൂസ് നിർമ്മിക്കുന്നത്.
ടിവിയിലും ആരോഗ്യമാസികകളിലും മറ്റും നിന്നും ലഭിക്കുന്ന അറിവുകൾ തന്റെ ജ്യൂസ് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുകയാണ് ഈ 64കാരൻ. തന്റെ കടയിലെത്തുന്ന ആർക്കും കടയിലെ ഏത് സീറ്റിൽ ഇരുന്നാലും കാണാൻ പറ്റുന്ന രീതിയിലാണ് ഇദ്ദേഹം ജ്യൂസുകൾ നിർമ്മിക്കുന്നത്. വർഷങ്ങളായി ഇവിടെയെത്തുന്ന സ്ഥിരം കസ്റ്റമേഴ്സിനും ഇവിടം വിട്ട് മറ്റൊരു കടയിൽ പോകാനും കഴിയുന്നില്ല. കാരണം തിരക്കിയപ്പോൾ ലഭിച്ചത് പ്രതീക്ഷിച്ച മറുപടികൾ തന്നെ. ഇവിടെ നിന്നും 8 വർഷമായി ജ്യൂസ് കഴിക്കുന്ന പേരൂർക്കട സ്വദേശി സുബ്രമണ്യം പറയുന്നത് ഇങ്ങനെ. 'വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ ന്യായമായ വിലയിൽ നൽകിവരുന്ന ജ്യൂസ് തന്നെയാണ്. സാധാരണ കടകളിൽ പോയി രണ്ട് ജ്യൂസ് ഓർഡർ ചെയ്താൽ കൃത്യം രണ്ട് ഗ്ലാസ് തന്നെയാകും ലഭിക്കുക. എന്നാൽ സുരേഷ് ബാബു ചേട്ടന്റെ കടയിൽ വരുമ്പോൾ ജ്യൂസ് നൽകുന്ന രണ്ട് ഗ്ലാസിനൊപ്പം തന്നെ വലിയ കപ്പിൽ തങ്ങൾക്കായി ഉണ്ടാക്കിയത് മുഴുവനുമാണ്.'
17 വർഷമായി ജ്യൂസിനായി എടുക്കുന്ന പഴങ്ങളോ പച്ചക്കറികളോ ഒരു ദിവസം പോലും ബാക്കി വരാറില്ലെന്നും അഥവാ വന്നാൽ തന്നെ താൻ അത് അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. വർഷങ്ങളായി തന്നെ അറിയുന്ന തിരുവനന്തപുരം ചാലകമ്പോളത്തിലെ കച്ചവടക്കാർ ഫസ്റ്റ് ക്വാളിറ്റി തന്നെയാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ജ്യൂസിനായി ഉപയോഗിക്കുന്ന പച്ചക്കറികൾ ആദ്യം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വെള്ളത്തിൽ മണിക്കൂറുകൾ സൂക്ഷിക്കുകയും ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും കഴുകിയ ശേഷവുമാണ് ജ്യൂസ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും വിഷാംശങ്ങൾ പഴങ്ങളിലോ പച്ചക്കറികളിലോ പറ്റിയിട്ടുണ്ടെങ്കിൽ അത് ഇല്ലാതായിക്കിട്ടുമെന്നും സുരേഷ് ബാബു പറയുന്നു.
വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ കടയിൽ സാധാരണ ജ്യൂസ് കടകളിൽ കാണുന്നത് പോലെയുള്ള ഈച്ചകളുടെ ശല്യവും കാണാൻ കഴിയില്ല. കടയിലെ അന്തരീക്ഷം വൃത്തിയായി സൂക്ഷിക്കുന്നതിനായും ഈച്ചകളുടെ ശല്യമുണ്ടാകാതിരിക്കാനും വെളിച്ചെണ്ണയും കർപ്പൂരവും ചേർത്ത് ഉണ്ടാക്കിയ ഒരു ലായനിയാണ് ഉപയോഗിക്കുന്നത്. തന്റെ കടയിലെത്തുന്നവർ നിർദ്ദേശിക്കുന്ന രീതിയിലും ജ്യൂസ് നിർമ്മിച്ച് നൽകാറുണ്ട്. തന്റെ സ്ഥിരം കസ്റ്റമേഴ്സിന് താനല്ലാതെ മറ്റൊരാൾ ജ്യൂസ് ഉണ്ടാക്കി നൽകാറില്ല. ഇവിടെയെത്തി ജ്യൂസ് കഴിച്ചിട്ട് ഇഷ്ടമാകാത്തവർ അതിന്റെ കാശ് നൽകേണ്ടതില്ലെന്ന ഒരു ഓഫർ കൂടി നൽകുകയാണ് തലസ്ഥാനത്തെ ഈ ജ്യൂസുകളുടെ രാജാവ്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍