ശബരിമലയിലെ വെടിവഴിപാട് അവകാശം ഈഴവ കുടുംബമായ ചീരപ്പൻചിറയിൽ നിന്ന് ദേവസ്വം ബോർഡ് കൈക്കലാക്കിയത് എന്തുകൊണ്ട് ആചാരലംഘനമായില്ല? ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും ഒന്നും മിണ്ടാത്തത് എന്തേ? അയ്യപ്പൻ ആയോധനകല പഠിക്കാനെത്തിയ ചീരപ്പൻചിറ കളരിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന് മാളികപ്പുറവുമായും ബന്ധം; ശബരിമല സമരത്തിൽ നിന്ന പിന്മാറാൻ വെള്ളാപ്പള്ളി പറഞ്ഞ ചീരപ്പൻചിറ കുടുംബത്തിന്റെ കഥ ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് പ്രചരിച്ച വിവിധ ഐതീഹ്യങ്ങളിൽ പരാമർശിക്കപ്പെട്ട പേരാണ് മുഹമ്മയിലെ ചീരപ്പൻചിറ. ഒരുപക്ഷെ അയ്യപ്പ കഥകളുമായി ഇത്രയേറെ ബന്ധമുള്ള തറവാട് വേറെ കാണുകയുമില്ല. എകെജിയുടെ പത്നിയും മൂന്മന്ത്രിയുമായ സുശീലാഗോപാലിന്റെ തറവാടുകൂടിയായ ചീരപ്പൻചിറക്കാരോട്് ചെയ്ത അനീതിയാണ് ശബരിമലയിലെ സമരക്കാർക്ക് പിന്തുണ കൊടുക്കാതിരിക്കാൻ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയത്.ശബരിമലയിലെ വെടിവഴിപാട് അവകാശം ചീരപ്പൻചിറ കുടുംബത്തിൽനിന്ന് ദേവസ്വംബോർഡ് കൈക്കലാക്കിയത് എന്തുകൊണ്ട് ആചാരലംഘനമായില്ല എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിങ്ങൾക്ക് തോനുന്നത് മാത്രം ആചാരലംഘനമാവുന്നത് അംഗീകരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു.
അയ്യപ്പൻ ആയോധന കല പഠിക്കാനെത്തിയ ഈ ഈഴവ കുടുംബത്തിൽ
അയ്യപ്പൻ ആയോധനകല പഠിക്കാനെത്തിയ ചീരപ്പൻചിറ കളരിയുമായി ബന്ധപ്പെട്ടുള്ളതാണ് മാളികപ്പുറത്തമ്മയുടെയും ശബരിമലയിലെ അരവണയുടെയും എല്ലാം ഐതീഹ്യം. അയ്യപ്പൻ കുട്ടിക്കാലത്ത് ആയോധന കല പഠിക്കാനെത്തിയ ഒരു ഈഴവ കുടുംബമാണ് മുഹമ്മയിലെ ചീരപ്പൻ ചിറ കളരി. അയ്യപ്പ കഥകളോളം പഴക്കമുള്ള ചീരപ്പൻ ചിറ കളരി ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നു. അയ്യപ്പൻ ആയോധന കല പഠിച്ചതെന്ന് വിശ്വസിക്കുന്ന കളരിയും ഉടവാളുമെല്ലാം ഇന്നും ഇവിടെ അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.
്തറവാട്ടിലെ തലമുതിർന്ന കാരണവരായ രപ്പൻ പണിക്കരാണ് അയ്യപ്പന്റെ കളരിഗുരുവെന്നും വിശ്വസിച്ചു പോരുന്നു. ആയോധനകലകളിൽ മിടുക്കനായ തന്റെ ശിഷ്യനായ അയ്യപ്പന് പൂഴിക്കടകൻ അടക്കമുള്ളവ രപ്പൻ പണിക്കർ പരിശീലിപ്പിച്ചു. വലം കയ്യിലെ ആയുധം നഷ്ടപ്പെട്ട് പൂഴിമണ്ണിൽ വീണുകിടക്കുമ്പോൾ അങ്കക്കലി പൂണ്ട്, വീണവനെ വെട്ടാൻ പാടില്ല എന്ന യുദ്ധമര്യാദ മറന്ന്, വധിക്കാൻ ചാടിവീഴുന്ന എതിരാളിയൂടെ മുഖത്തേയ്ക്ക് ഇടം കയ്യിലെ പരിചയിൽ പൂഴിനിറച്ച് ശക്തിയോടെ വാരിയെറിയുന്നതാണ് ഈ അടവ്. അനവസരത്തിൽ പ്രയോഗിക്കാൻ സാധ്യതയുണ്ട് എന്നതിനാലും പയറ്റ് മര്യാദയ്ക്ക് ചേർന്നതല്ലാ എന്നതിനാലും ആരേയും പഠിപ്പിക്കാത്ത ഈ അടവ് , ചീരപ്പൻ ചിറയിലെ കളരിഗുരുക്കൾ അയ്യപ്പസ്വാമിയുടെ യോഗ്യത മനസ്സിലാക്കി അദ്ദേഹത്തെ അതീവരഹസ്യമായി പരിശീലിപ്പിക്കുക ആയിരുന്നുവെന്നാണ് ഐതീഹ്യം.
അയ്യപ്പസ്വാമിയും മാളികപ്പുറത്തമ്മയും
ആ കളരിയിൽ ഇന്നും സകല വിശുദ്ധിയോടെ അയ്യപ്പസ്വാമിയുടെ വാളുവെച്ചു പൂജിക്കുന്നുണ്ട്. ശബരിമലയെ സങ്കൽപ്പിച്ചു കൊണ്ടുള്ള വിവിധ പൂജകളും ഇവിടെ നടന്നു വരുന്നു. അവിടെ അയ്യപ്പ സ്വാമി താമസിക്കുമ്പോൾ അതീവ തേജസ്വിനിയായ ലീല എന്ന പെൺകുട്ടി അയ്യപ്പസ്വാമിയുടെ അലൗകിക കാന്തിയിൽ ആകൃഷ്ടയായി. ആരേയും ശ്രദ്ധിക്കാതെ യോഗമുറകളിലും കളരി അഭ്യാസങ്ങളിലും മാത്രം മനസ്സുറപ്പിച്ച് പഠനം തുടർകയായിരുന്നു അയ്യപ്പൻ.
ഒടുവിൽ പരിശീലനം പൂർത്തിയാക്കി മണികണ്ഠൻ മടങ്ങിപ്പോകുന്ന ദിവസം വന്നെത്തി. പന്തളം രാജ്യം ഉദയനൻ എന്നയാൾ ആക്രമിച്ചതിനെ തുടർന്ന് പിതാവിന്റെ നിർദ്ദേശ പ്രകാരം യുദ്ധം ചെയ്യാനാണ് അയ്യപ്പൻ കൊട്ടാരത്തിലേക്ക് മടങ്ങിയത്. അന്ന് അയ്യപ്പന്റെ മുന്നിലെത്തിയ പെൺകുട്ടി വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. സംസ്കാരസമ്പന്നയും സുന്ദരിയുമായിരുന്ന ആ പെൺകുട്ടിയുടെ അഭ്യർത്ഥന മണികണ്ഠൻ ചെവിക്കൊള്ളുകകയും ചെയ്തു. പക്ഷെ തന്റെ ജീവിതദൗത്യം പൂർത്തിയാകുന്നതുവരെ മറ്റൊരു കാര്യത്തിലേയ്ക്കും മനസ്സു കൊടുക്കുവാൻ തനിക്ക് സാധിക്കില്ല എന്ന യാഥാർത്ഥ്യം ആ പെൺകുട്ടിയോട് പറഞ്ഞ് ബോധ്യപ്പെടുത്തി.
ഈ വസ്തുത മണികണ്ഠൻ ആ പെൺകുട്ടിയെ അറിയിച്ചു. അപ്പോൾ താനതിനൊന്നും തടസ്സമാവില്ലെന്നും കുമാരന്റെ വിജയത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ കാത്തിരുന്നോളാമെന്നും ഇനി മറ്റൊരാളിൽ തന്റെ മനസ്സുപോവില്ലെന്നും പറഞ്ഞ ആ കുമാരിയോട്, ദൗത്യം പൂർത്തിയാക്കി താൻ എന്നെങ്കിലും തിരികെ വന്നാൽ അന്നു സ്വീകരിച്ചോളാം എന്ന് വാക്ക് നൽകിയാണ് മണികണ്ഠൻ യാത്രയായത്. ഈ പെൺകുട്ടിയാണ് പിൽക്കാലത്ത് മാളികപ്പുറത്തമ്മയായി അയ്യപ്പനടുത്ത് ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് പുരാണം.
അയ്യപ്പനും അരവണ പായസവും
അയ്യപ്പനിൽ അനുരാഗം തോന്നിയ ലീല ദിവസവും അയ്യപ്പനുള്ള ഭക്ഷണവുമായി ചെന്നിരുന്നു. അവർ ഋതുമതി ആയപ്പോൾ ഹിന്ദു പാരമ്പര്യം അനുസരിച്ച് അരിയും ശർക്കരയും ഉപയോഗിച്ചുള്ള ഋതുമതി കഞ്ഞി ഉണ്ടാക്കുമായിരുന്നു. ആ കഞ്ഞി പെൺകുട്ടി അയ്യപ്പനും നൽകുമായിരുന്നു. ഈ കഞ്ഞി അയ്യപ്പന് ഇഷ്ടമാവുകയും എല്ലാ ദിവസവും ഇത് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ നിന്നാണ് അരവണ പ്രസാദം ഭഗവാന് നേദിക്കുന്നതെന്നാണ് ഐതീഹ്യം.
ചീരപ്പൻ ചിറയും മുക്കാൽവട്ടം ക്ഷേത്രവും
ചീരപ്പൻചിറ പണിക്കർ തറവാടിനടുത്തായി പണിതതാണ് മുക്കാൽവട്ടം ക്ഷേത്രം. ഗുരുക്കൾക്ക് പ്രായമായപ്പോൾ ശബരിമല ദർശനത്തിന് പോകാൻ സാധിക്കാതെയായി. ഇതിൽ ദുഃഖിതനായ ഗുരുവിന്റെ സ്വപ്നത്തിൽ അയ്യപ്പൻ വരികയും ചീരപ്പൻചിറയിൽ തന്നെ ഒരു ക്ഷേത്രം പണിയാൻ നിർദ്ദേശിക്കുകയും ശബരിമലയിലെ മുക്കാൽ ഭാഗം ചൈതന്യത്തോട് കൂടി അവിടെ കുടികൊള്ളാമെന്ന് അറിയിക്കുകയും ആയിരുന്നു. പിറ്റേ ദിവസം വേമ്പനാട് കായലിൽ നിന്നും ഒരു ചന്ദന തടി ഇവിടേക്ക് ഒഴുകി വരുകയും ആ തടി ഉപയോഗിച്ചാണ് മുക്കാൽവട്ടം ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് ചരിത്രം.
ഇക്കാലത്തും പ്രായമായ ആൾക്കാരും ശബരിമലയിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്തവരും ഈ ക്ഷേത്രത്തിലെത്തി അയ്യപ്പനെ കണ്ട് വണങ്ങാറുണ്ട്. ശബരിമലയിൽ ദർശനം ചെയ്യുന്ന അതേ അനുഗ്രഹം തന്നെ ഇവിടെ ദർശനം ചെയ്താലും ലഭിക്കുമെന്നാണ് വിശ്വാസം. 2001ൽ ശബരിമലയിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്ന പ്രകാരം ശബരിമല ദേവസ്വം ഭാരവാഹികൾ പ്രത്യേക പൂജകളും വഴിപാടും പ്രാശ്ചിത്തമെന്നോണം മുക്കാൽവട്ടം ക്ഷേത്രത്തിൽ നടത്തിയിരുന്നു.
ചീരപ്പൻചിറയും വെടിവഴിപാടും
ചീരപ്പൻചിറ കുടുംബത്തിന് അവകാശപ്പെട്ടതായിരുന്നു ശബരിമലയിലെ വെടിവഴിപാട് അവകാശം. എന്നാൽ വർഷങ്ങൾക്കമുമ്പു തന്നെ അവർക്ക് ലഭിച്ചിരുന്ന ആ വെടിവഴിപാട് അവകാശം ദേവസ്വംബോർഡ് കേസിലൂടെ കൈക്കലാക്കുകയായിരുന്നു. എന്നാൽ ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും മതസംഘടനകളും ഒരുവാക്കുപോലും പറഞ്ഞില്ല. ഇതിന്റെ പരിഹാരമായാണ് 2001ൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്ന പ്രകാരം ചീരപ്പൻചിറയിലെത്തി പ്രായശ്ചിത്തം ചെയ്തത്.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- എസ്എൻഡിപി ഡൽഹി യൂണിയൻ: അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കരുതെന്ന് കോടതി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍