ഇസ്ലാം ഉപേക്ഷിച്ച ജാമിത ടീച്ചറുടെ വീടിനുനേരെ കല്ലേറ്; സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ വിവാഹഫോട്ടോയാക്കി കള്ള പ്രചാരണം; ഭർത്താവായി ചിത്രീകരിക്കുന്നത് പീഡകനായ ഇമാമിനെ അകത്താക്കിയ വനിതാ പൊലീസുകാരിയുടെ ഭർത്താവിനെ; ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നിൽ ഇമാമിനെതിരെ പരാതിപ്പെട്ടതിനുള്ള പകയും; തന്റെ വിവാഹം ആരും നടത്തിത്തരേണ്ടെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരാണ് തനിക്ക് നേരേയുള്ള സൈബർ ആക്രമണത്തിന് പിന്നിലെന്നും ജാമിത ടീച്ചർ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വിവാദങ്ങൾ ഒട്ടും തളർത്താത്ത വ്യക്തിത്വമാണ് ജാമിത ടീച്ചറുടെത്. ഇന്ത്യയിൽ ആദ്യമായി വനിതാ ജുമ നടത്തി ശ്രദ്ധേയയായ അവർ ഇപ്പോൾ സമാനതകളില്ലാത്ത ആക്രമണമാണ് നേരിടുന്നത്. ഇന്നലെ അവരുടെ കൊയിലാണ്ടിയിലെ വീടിനുനേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. ഇതിന്റെ ചിത്രങ്ങളും അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക സാമൂഹിക പരിഷ്ക്കർത്താവും ഖുർആൻ സുന്നത് സൊസൈറ്റി പ്രവർത്തകയുമായി അറിയപ്പെട്ടിരുന്ന ഇവർ ഇപ്പോൾ ഇസ്ലാം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കിയതാണ് മത മൗലികവാദികളെ ചൊടിപ്പിച്ചത്.
ഇതിനിടെ സുഹൃത്തിനോടൊപ്പം ജാമിത ടീച്ചർ നിൽക്കുന്ന ഫോട്ടോയും എടുത്ത് ഹിന്ദുവായ യുകതിവാദിയെ വിവാഹം കഴിച്ചുവെന്നും ഇവർ പ്രചാരണം നടത്തുന്നുണ്ട്. ഈ ഫോട്ടോയിലുള്ള വ്യകതിയുടെ ഭാര്യയോടുള്ള വൈരാഗ്യവും ഇസ്ലാമിസ്റ്റുകൾ ഈ സമയത്ത് തീർക്കുകയാണെന്ന് ജാമിത ടീച്ചറെ അനുകൂലിക്കുന്നവർ പറയുന്നു. നേരത്തെ ഒരു പള്ളി ഇമാം പ്രഭാത സവാരിക്കിടെ ഉപദ്രവിച്ചതിന് പരാതികൊടുത്ത് അയാളെ അകത്താക്കിയ പൊലീസുകാരിയുടെ ഭർത്താവാണ് ഫോട്ടോയിൽ പറയുന്ന യുക്തിവാദി. ഇമാമിനെതിരായ പരാതി പിൻവലിക്കാത്തതിന് ഒരുവെടിക്ക് രണ്ടുപക്ഷിയെന്നപോലെ രണ്ടുപേരെയും അപമാനിക്കാനാണ് സംഘടിതമായി ഇതേ ഫോട്ടോ തന്നെ പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ ശക്തമായി പ്രതികരിച്ചുകൊണ്ട് ജാമിത ടീച്ചറും രംഗത്ത് എത്തിയിട്ടുണ്ട്്. എന്റെ വിവാഹം നിങ്ങൾ നടത്തിത്തരേണ്ടെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും അവർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇസ്ലാം ഉപേക്ഷിച്ചതായുള്ള പരോക്ഷമായ പ്രഖ്യാപനം ജാമിത ടീച്ചർ നടത്തിയത്. താൻ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തിയെന്നും, ശപിക്കുകയും പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവത്തെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ മൂൻ പ്രസംഗങ്ങളിലെല്ലാം ഇസ്ലാമിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരടിക്കുമ്പോഴും ഖുർആനിന്റെ ദൈവികതയെയോ, അള്ളാഹുവിന്റെ അസ്തിത്വത്തെയോ അവർ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല. ഖുർആനും ഇസ്ലാമും സ്ത്രീകൾക്ക് അനുവദിച്ചുതുരുന്ന അവകാശങ്ങൾ പുരുഷാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തിയ പൗരോഹിത്യം അംഗീകരിച്ചു തരുന്നില്ല എന്ന നിലപാടാണ് അവർ എടുത്തിരുന്നത്. ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തക കൂടിയായിരുന്ന ജാമിദ ടീച്ചർ, ഖുർആൻ ഒഴികെയുള്ള ഹദീസുകൾ അടക്കമുള്ളവയൊന്നും അംഗീകരിക്കരുതെന്ന പക്ഷക്കാരിയായിരുന്നു. പക്ഷേ മതത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മതമൗലിക വാദികളും ചില ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രശ്നത്തിന്റെ പേരിൽ ജാമിദ ടീച്ചർക്കെതിരെ വാളെടുത്തിരിക്കയാണ്. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലടക്കം വലിയ ചർച്ചകളാണ് ജാമിദ ടീച്ചറുടെ മനം മാറ്റത്തിന്റെ പേരിൽ നടക്കുന്നത്. ജാമിദ ടീച്ചർ ആദ്യമേ തന്നെ നാസ്തികയായിരുന്നെന്നും അത് പുറത്തെടുക്കാതെ മത പരിഷ്ക്കരണവാദിയായി നിൽക്കയാണെന്നും അവർ രോഷം കൊള്ളുന്നു. ഇൻബോക്സിലും മറ്റുമായി തെറിവിളികളുടെ പൂരമാണ് തനിക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് തുടർന്ന് ഇട്ടപോസ്റ്റുകളിൽ ടീച്ചർ വ്യക്തമാക്കുന്നു.
ജാമിത ടീച്ചറുടെ വീടിന് നേരെ മുൻപും രണ്ടുതവണ ആക്രമണമുണ്ടായിട്ടുണ്ട്. മതപൗരോഹിത്യത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം നാടായ തിരുവനന്തപുരത്തു നിന്ന് അവർ ആട്ടിയോടിക്കപ്പെടുകയായിരുന്നു. ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഒരുങ്ങിയതോടെയാണ് അവർ കോഴിക്കോട്ടെത്തിയത്. വനിതാ ജുമ നടത്തിയതിന്റെ പേരിൽ ആയിരത്തോളം വധഭീഷണികളാണ് അവർക്കുനേരെ ഉണ്ടായത്.\
പക്ഷേ ആക്രമണങ്ങളെ ഭയപ്പെടുന്നില്ലെന്ന് ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു:
' ഇബ്ലീസിനോട് പറഞ്ഞു എനിക്കല്ലാതെ സുജൂദ് ചെയ്യരുതെന്ന്. പിന്നെ ആദമിനെ സൃഷ്ടിച്ചപ്പോൾ അയാൾക്കും സുജൂദ് ചെയ്യാൻ പറഞ്ഞു. പക്ഷെ ഇബലീസ് ചെയ്തില്ല. ഒരു നല്ല കാര്യം ഉപദേശിച്ചതിനാണ് പാവം ഇബ്ലീസിനെ മുസ്ലിംകൾ ഇങ്ങിനെ എറിഞ്ഞു ദ്രോഹിക്കുന്നത്.ആ സ്ഥലത്ത് നിന്ന് ആദം നബിയും മലക്കുകളും പടച്ചോന്നും പോയിട്ടും ഇബ്ലീസ് ഇപ്പോഴും അവിടെയിരുപ്പാണോ? ഒന്ന് ചിന്തിക്കാൻ ധൈര്യം കാണിച്ചെങ്കിൽ എത്ര നന്നായേനേ....
ഒരു വർഷം ഈ പാവം എത്ര ഏറുകളാണ് കൊള്ളുന്നത്? 1400 കൊല്ലം എറിഞ്ഞിട്ടും ഇബ്ലീസിന്റെ മനോധൈര്യത്തിലൊന്ന് തൊടാൻ പോലും വിശ്വാസി സമൂഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് അടിവരയിട്ട് വായിക്കണം.
ഒരു സ്വപ്നം കണ്ടത് മൂലം മകന്റെ കഴുത്തറുക്കാൻ പുറപ്പെട്ട ഇബ്രാഹിം നബിയോട് ...
'അരുത്.. അത് ചെയ്യരുത് '.. എന്ന് ഇബ്ലീസ് പറഞ്ഞുവെന്നാണ് കഥ. അത് നല്ലൊരു ഉപദേശമായിരുന്നു. നമ്മളാണെങ്കിലും അതേ പറയൂ. സ്വർഗ്ഗം മോഹിച്ച് ആരെങ്കിലും മകന്റെ കഴുത്തറുക്കാൻ തയ്യാറാകുമോ??
ദൈവം പിന്നീട് ഇബ്ലീസിന്റെ അഭിപ്രായം ആവർത്തിക്കുകയും ശരി വെക്കുകയും ചെയ്യുക പോലും ചെയ്തു.
ഇബ്ലീസുംം അല്ലാഹുവും മകനെ അറുക്കരുത് എന്ന ഒരേ ഉപദേശങ്ങൾ തന്നെയാണ് നൽ്കിയത്.
എന്നിട്ട് പാവം ഇബ്ലീസ് മാത്രം 1200 ലേറെ വർഷങ്ങളായി മുസ്ലിംകളുടെ കല്ലേറ് ഏറ്റ് വാങ്ങി കൊണ്ടേയിരിക്കുന്നു. കഷ്ടം അല്ലേ?
എറിയുന്നതിനിടയിൽ ദൈവം എത്ര പാവങ്ങളുടെ ജീവനെടുക്കുന്നു? പടച്ചോൻ വിവേകത്തോടെ പ്രവർത്തിച്ചാൽ അവിശ്വാസികളെയല്ലേ തെരഞ്ഞ് പിടിച്ച് ശിക്ഷിക്കേണ്ടത്????''
ചില സമാധാന മതക്കാരുടെ കലാപരിപാടിയാണ് ഈ കാണുന്നത്.
- ജാമിത ടീച്ചർ വ്യക്തമാക്കി.
Stories you may Like
- ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ
- അയൂബ് മൗലവിക്കെതിരെ ഗുരുതര ആരോപണവുമായി ജാമദ ടീച്ചർ
- ഒരമ്മയുടെ ത്യാഗവും സ്നേഹവും ഒരു പാട് പേർക്ക് കരുതലായി
- സിവിലിയൻസിനെ ബന്ദികളാക്കി വച്ചു വിലപേശുന്ന രീതി ഭീകരവാദം! ഇടതിലെ വേറിട്ട ശബ്ദമായി ടീച്ചറുടെ പോസ്റ്റ്
- വീണ്ടും മന്ത്രി ആകാത്തതിൽ ഒട്ടും നിരാശയില്ലെന്ന് ശൈലജ ടീച്ചർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍