മക്കളെക്കുറിച്ച് ഭീകര കഥകൾ പറഞ്ഞ് കേൾപ്പിച്ച് മാതാപിതാക്കൾ കരയുമ്പോൾ കൊടുക്കാൻ ടിഷ്യു പേപ്പറും കുടിവെള്ളവും റെഡി; കള്ളനെപോലെ പമ്മി എത്തി വിദ്യാർത്ഥികളുടെ കഴുത്തിന് പിടിച്ച് ഭിത്തിയിൽ ചേർത്തുള്ള ആക്രോശത്തിൽ നടുങ്ങി ഹോസ്റ്റൽ; ഇഷ്ടമല്ലാത്തവരെല്ലാം കഞ്ചാവുകാരെന്ന് പ്രഖ്യാപിച്ച് പീഡനം: അമൽ ജ്യോതി കോളേജിലെ ഈ വൈദികൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോയാൽ ആ സ്വർഗ്ഗം ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ക്രൈസ്തവ വിശ്വാസം അനുസരിച്ചും സത്യവിശ്വാസം അനുസരിച്ചും ജീവിക്കുന്ന ഒരാൾ മരിച്ചാൽ സ്വർഗ്ഗത്തിലേക്കാണ് പോവുക. അല്ലറ ചില്ലറ തെറ്റുകൾ ഒക്കെ ചെയ്താൽ ശുദ്ധീകരണസ്ഥലത്ത് പോയിട്ട് ക്ലീൻ ചെയ്തു സ്വർഗ്ഗത്തിൽ എത്തിക്കും. സഭയും വൈദികരും ഒക്കെ നിലനിൽക്കുന്നത് തന്നെ വിശ്വാസികൾ മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ എത്തിക്കാൻ വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് സൺഡേ സ്കൂൾ വിദ്യാഭ്യാസം മുതൽ നന്മ തിന്മകൾ പറഞ്ഞു കൊടുത്ത് വളർത്തുന്നത്. സ്നേഹം, കാരുണ്യം, ദയ, ക്ഷമാശീലം തുടങ്ങിയ എല്ലാ നന്മകളോടും ജീവിക്കുകയും പത്തു പ്രമാണങ്ങൾ ലംഘിക്കാതിരിക്കുകയും ചെയ്താൽ ഒരുവന് സ്വർഗ്ഗത്തിൽ പോവാം.
ഇതെല്ലാം പറഞ്ഞു കൊടുത്ത് വിശ്വാസികളെ കാലിടാറാതെ കാത്തു സൂക്ഷിക്കേണ്ട ചുമതലയാണ് വൈദികർക്കും മെത്രാന്മാർക്കും ഒക്കെ. അതുകൊണ്ട് തന്നെ ദൈവത്തിന്റെ ഈ നല്ല ഇടയന്മാർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി എപ്പോഴും തുറന്നിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സത്യ വേദപുസ്തകത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന കത്തോലിക്ക സഭ നേരിട്ടു നടത്തുന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ഹോസ്റ്റലിലെ വാർഡനും കമ്പ്യൂട്ടർ സയൻസ് വിഭാഗം മേതാവിയുമായ ഫാ: റൂബിൻ തോട്ടപ്പുറത്തുനു കിട്ടുന്നതാണ് സ്വർഗ്ഗം എങ്കിൽ അതു തങ്ങൾക്ക് വേണ്ട എന്നാണ് അവിടുത്തെ വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നത്.
ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തെ ഭയപ്പെടുത്തിയും ഭീകര അന്തരീക്ഷം സൃഷ്ടിച്ചും ജീവിക്കുന്ന അച്ചൻ വിദ്യാർത്ഥികൾക്ക് ഒരു പേടി സ്വപ്നമാണ്. ഒരു സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജ് നടത്തിപ്പുകാർ കുട്ടികളെ കൈവിട്ടു പോവാതിരിക്കാൻ ചില പേടിപ്പിക്കലുകൾ ഒക്കെ നടത്തുന്നത് മനസ്സിലാക്കാം. എന്നാൽ എല്ലാവരും ഒരേ പോലെ ഒരാളെ കുറിച്ചു ഒരേ രീതിയിൽ മാത്രം പറഞ്ഞാൽ എന്താണ് സ്ഥിതി. അമൽ ജ്യോതി ഹോസ്റ്റലിലെ അനേകം വിദ്യാർത്ഥികളുമായി ഈ ലേഖകൻ സംസാരിച്ചു. അവരുടെ മാതാപിതാക്കളുമായും സംസാരിച്ചു. എല്ലാവർക്കും പറയാനുള്ളത് അലറി വിളിച്ചു കുട്ടികളെ പേടിപ്പിക്കുന്ന ഒരു വൈദികനെ കുറിച്ചാണ്. ഈ റൂബനച്ചൻ മൂലം വൈദികരോടും സഭയോടും തന്നെ വെറുപ്പായി തുടങ്ങിയെന്നാണ് ഒരു വിദ്യാർത്ഥിയുടെ അമ്മ മറുനാടൻ മലയാളിയോടു പറഞ്ഞത്.
ജയിൽ ഇതിനേക്കാൾ നല്ലതായിരിക്കും എന്നു വിശ്വസിക്കുന്നവരാണ് പല വിദ്യാർത്ഥികളും. മിണ്ടാനോ ഒറ്റയ്ക്ക് നടക്കാനോ ആവില്ല. ഇംഗ്ലീഷ് ഹൊറർ സിനിമയിലേതു പോലെ നിശബ്ദനായി ഏതു നിമിഷവും അലർച്ചയോടെ ഫാ: റൂബിൻ എത്തിച്ചേരും. മൊബൈൽ ഫോൺ ഉപയോഗിച്ചതിനോ, അൽപ്പം ഇറക്കം കുറഞ്ഞ പാന്റ്സ് ഇട്ടോ എന്നു വേണ്ട രണ്ടു പേർ ചിരിച്ചു കൊണ്ടു കൈകോർത്തു നടക്കുകയോ ഒക്കെ ചെയ്യുന്ന വിധത്തിൽ അച്ചന്റെ മുൻപിൽ ചെന്നു പെട്ടാൽ തീർന്നു. ഹോസ്റ്റലും കോളേജും മുഴുവൻ വിറക്കുന്ന ഒരു അലർച്ചയാണ് പിന്നെ അവിടെ. ചിലരെയെങ്കിലും ശാരീരികമായി പോലും അച്ചൻ ഉപദ്രവിക്കും. മുഖത്തടിച്ചും കഴുത്തിനു കുത്തി പിടിച്ചു പേടിപ്പിച്ചതുമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടെന്ന് പല വിദ്യാർത്ഥികളും മറുനാടനോട് പറഞ്ഞു.
കുട്ടികളെ മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നതിന് പുറമെ അവരുടെ മാതാപിതാക്കളെ നിരന്തരം വിളിച്ചു മക്കളോടു പോലും വെറുപ്പു തോന്നുന്ന തരത്തിൽ പെരുമാറുന്നതിൽ ഫാ: റൂബിൻ ജാഗരൂകനെന്ന് മാതാപിതാക്കൾ പറയുന്നു. പത്തോളം മാതാപിതാക്കളുമായി സംസാരിച്ച ഈ ലേഖകന് ബോധ്യമായത് എല്ലാവരും പറയുന്നത് സമാനമായ കാര്യങ്ങളാണ് എന്നാണ്. നിരന്തരം മാതാപിതാക്കളെ കോളേജിലേക്ക് വിളിപ്പിക്കുകയും നിങ്ങളുടെ മക്കൾ കൈവിട്ടു പോയി. അവർ ഡ്രഗ് അടിമകളാണ് തുടങ്ങിയ രീതിയിൽ പെരിപ്പിക്കുകയുമാണ് പ്രധാന പരിപാടിയെന്നാണ് പലരും പറയുന്നത്. കണ്ണിൽ ഇരുട്ടു കയറുന്ന മാതാപിതാക്കൾക്ക് കൊടുക്കാൻ വെള്ളകുപ്പിയും കരയുന്നവരുടെ കണ്ണീരൊപ്പാൻ ടിഷ്യു പേപ്പറും റെഡിയാക്കി വച്ചാണ് മാതാപിതാക്കളെ ഭയപ്പെടുത്തുന്നത്. തന്റെ മുൻപിൽ ഇരുന്നു മാതാപിതാക്കൾ പൊട്ടിക്കരയുന്നത് കണ്ടു ആനന്ദം അടയുകയാണ് ആ അച്ചനെന്ന് ഒരു പിതാവ് വേദനയോടെ മറുനാടനോട് പറഞ്ഞു.
ഫാദർ റൂബന്റെ കീഴിൽ പഠിക്കുന്ന കുട്ടികൾക്ക് ശരിക്കും പറഞ്ഞാൽ അവാർഡ് നൽകണമെന്നാണ് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നത്. അമൽജ്യോതി കോളേജിൽ കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചത് വലിയ ലോട്ടറി അടിച്ചത് പോലെയാണ് ആദ്യമൊക്കെ പലരും കണക്കാക്കിയിരുന്നത്. പുറമേ നിന്നു നോക്കിയാലുള്ള ശാന്തതയല്ല കോളേജിലെന്ന് പിന്നീട് മനസിലായി. സ്ഥിതിഗതികളെക്കുറിച്ച് വളരെ പെട്ടന്ന് തന്നെ മനസ്സിലാക്കി വരികയായിരുന്നു. ഹോസ്റ്റലിന്റെയും എംസിഎ വിഭാഗത്തിന്റേയും ചുമതലയാണ് ഫാദർ റൂബൻ വഹിച്ചിരുന്നത്. വലിയ മാനസികമായ വെറുപ്പാണ് അച്ഛന്റെ പ്രവർത്തികൾ കുട്ടികളിലുണ്ടാക്കിയിരിക്കുന്നത്. ഇത് തന്നെയാണ് റൂബൻ പോകുന്ന സ്വർഗത്തിൽ തങ്ങൾക്ക് സ്ഥാനം വേണ്ടെന്ന രീതിയിലുള്ള അഭിപ്രായപ്രകടനം പോലും കുട്ടികളെ കൊണ്ടുനടത്തിപ്പിച്ചത്.
കുട്ടികൾ വീട്ടിലെത്തി ഹോസ്റ്റലിലിലെ അവസ്ഥകളെ കുറിച്ചും വിശദീകരിക്കുന്നത് ജയിലിൽ നിന്നും തിരിച്ചെത്തിയ അവസ്ഥയിലാണ്. പലപ്പോഴും കുട്ടികളുടെ ഭാവിയോർത്ത് മക്കളെ എല്ലാം ക്ഷമിക്കെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ മാത്രമാണ് മാതാപിതാക്കൾക്ക് സാധിക്കുന്നത്. നിസ്സാര കാര്യങ്ങൾ പോലും ഊതിവീർപ്പിച്ച് നിരന്തരം രക്ഷിതാക്കളോട് സംസാരിക്കുകയും ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതാണ് അച്ചന്റെ ശൈലിയെന്ന് രക്ഷിതാക്കൾ പറയുന്നു. ഇത് ഒരാൾക്കാണെന്ന അനുഭവം ചില രക്ഷിതാക്കൾ പങ്കുവച്ചു. എന്നാൽ, പലരുമായി സംസാരിച്ചപ്പോൾ അതല്ല കാര്യമെന്ന് വ്യക്തമാകുകയായിരുന്നു. റൂബന്റെ ഹോസ്റ്റലിലെ നിയമങ്ങൾ പെൺകുട്ടികൾക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതാണ്. കോളേജിൽ നിന്നോ ഹോസ്റ്റലിൽ നിന്നോ പുറത്ത് പോകണമെങ്കിൽ വാർഡനും എച്ച്ഒഡിയും ഉൾപ്പടെ മൂന്നോളം പേരുടെ ഒപ്പ് ലഭിക്കണം.
കോളേജ് ഹോസ്റ്റലിൽ റൂബൻ ചാടി വീഴുക എപ്പോഴാണെന്ന് പറയാൻ കഴിയില്ല. പാതിരാത്രിയിലും റൂബൻ എത്തിയേക്കാം അതിന് പ്രത്യേക സമയമൊന്നും ഇല്ല. ഹോസ്റ്റലിൽ മുറികളുടെ വാതിൽ അടയ്ക്കാൻ അനുമതിയില്ല. ചില മുറികൾക്ക് ഗ്ലാസ് കൊണ്ടുള്ള ഡോറാണ്. മുറിക്കകത്ത് എന്ത് നടക്കുന്നുവെന്ന് പുറത്ത് നിന്ന് വീക്ഷിക്കാനാകണം അതിനാണ് ഇത്തരം സംവിധാനം. ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ചൂടായി പൊട്ടിത്തെറിക്കുന്ന റൂബനോട് എന്തെങ്കിലും തിരിച്ച് പറഞ്ഞാൽ കഴുത്തിന് പിടിച്ച് ചുവരിൽ ചേർത്ത് നിർത്തി അലറും. പിന്നെ വീട്ടുകാരെ ഒരു കാരണവുമില്ലാത്ത കാര്യങ്ങൾക്ക് പോലും വിളിച്ച് വരുത്തുകയും ചെയ്യും. സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടി ആൺകുട്ടികളാണെങ്കിൽ 90 ശതമാനവും ഡ്രഗ് അഡിക്ടാണെന്നാണ് രക്ഷിതാക്കളോട് പറയുക. ഇവനെ ഇനി രക്ഷിക്കാൻ പറ്റില്ലെന്നും മക്കളുടെ കാര്യം പോക്കാണെന്നും പറഞ്ഞ് രക്ഷിതാക്കളേയും മാനസികമായ തകർക്കും.
ഇതൊക്കെ കേട്ട് തൊണ്ട ഇടറുന്ന രക്ഷിതാക്കൾക്ക് കുടിക്കാൻ വെള്ളം റെഡി. ഇനി മക്കളുടെ കാര്യമോർത്ത് കരഞ്ഞാൽ ഉടനെ റൂബൻ ഫാദർ വക സൗജന്യ ടിഷ്യു പേപ്പർ മേശപ്പുറത്ത് ഹാജർ. പിന്നെ ചില ഫോട്ടോകൾ കാണിച്ച ശേഷം ഇവിടെയൊക്കെയാണ് മക്കളുടെ കറക്കം എന്ന് പറയുംയ തങ്ങളുടെ മക്കൾ ആ ഫോട്ടോയിൽ ഇല്ലെന്ന് പറഞ്ഞാൽ ഉടനെയെത്തും മറുപടി ഇതല്ലെങ്കിൽ വേറെ സ്ഥലങ്ങളിൽ പോകുന്നുണ്ടാകും. പിന്നെ ഫോണിൽ നിന്നും പല ദൃശ്യങ്ങളും ലഭിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിനൊന്നും തെളിവില്ലെന്ന് പറയുകയും ചെയ്യുന്നതാണ് റൂബന്റെ ശൈലി.
വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ വേണ്ടി മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാണ് പലപ്പോഴും പ്രതികാര നടപടികൾ തുടരുന്നത്. ഇപ്പോൾ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ തിരിച്ചറിയാനും ഈ ക്യാമറയാണ് മാനേജ്മെന്റ് ഉപയോഗിച്ചത്. ഇപ്പോഴത്തെ സംഭവങ്ങളോട് കൂടുതൽ ക്യാമറകളും സ്ഥാപിച്ചു. സമരങ്ങൾ നടന്ന പശ്ചാത്തലത്തിൽ റൂബനെ എച്ച്ഒഡിയായി നിലനിർത്തണം എന്ന് കുട്ടികൾ ആവശ്യപ്പെടുന്നവെന്ന തരത്തിൽ ഒരു നിവേദനമുണ്ടാക്കി കുട്ടികളെകൊണ്ട് ഒപ്പിടീപ്പിച്ച് വാങ്ങുകയും ചെയ്തിരുന്നു. സിഇ മാർക്ക് കുറയുമെന്ന ഭയത്തിലാണ് കുട്ടികൾ ഒപ്പിട്ട് നൽകിയത്. ഇത് സമരം തകർക്കാൻ വേണ്ടി ആസൂത്രിതമായ നീക്കമായിരുന്നു.
റൂബനെ പേടിച്ച് മാന്യമായി വസ്ത്രം ധരിക്കാൻ പോലും തങ്ങൾക്ക് പേടിയാണെന്നാണ് ചില വിദ്യാർത്ഥികൾ പറഞ്ഞത്. ഹോസ്റ്റലിലൂടെ കുട്ടികൾ നടന്നു പോകുമ്പോൾ ടീ ഷർട്ട് പൊക്കിയ ശേഷം നിക്കറിടുന്നത് ഇങ്ങനെയാണോടാ എന്നുവരെ ചോദിച്ചിട്ടുണ്ട് ഈ വൈദികനെന്നാണ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്. ഈ ചിത്രം കാണിച്ച് വരെ ഭീഷണിപ്പെടുത്തുന്ന ഭീതിതമായ അവസ്ഥയെക്കുറിച്ചും ഇവർ പങ്കുവച്ചു. ഹോസ്റ്റൽ മെസ്സിലെ ഭക്ഷണത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നുണ്ട്. രണ്ട് ഇഡ്ഡലിയാണ് നൽകുക. അത് പോരാത്തവർക്ക് ബ്രഡിൽ സാമ്പാർ ഒഴിച്ച് നൽകും. എതിർക്കുന്ന വിദ്യാർത്ഥികളെ കഞ്ചാവ് വിൽപ്പനക്കാരായി ചിത്രീകരിക്കുകയാണ് പതിവ്. ഇത്രയും ക്രൂര നടപടികൾ സ്വീകരിക്കുന്ന റൂബനെ ഹോസ്റ്റൽ ചുമതലയിൽ നിന്നും മാറ്റണമെന്നതായിരുന്നു പ്രധാന കാര്യം. ഹോസ്റ്റൽ ചുമതലയിൽ നിന്നും മാറ്റിയെങ്കിലും ഇപ്പോഴും വിദ്യാർത്ഥികളെ ഭയപ്പെടുത്തി കസേരയിൽ കഴിയുന്നത്.
കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഫാദർ റൂബിനെതിരെ പരാതി പറഞ്ഞിരുന്നു. എന്നാൽ, ഈ റൂബിനെ കൈവിടാൻ കത്തോലിക്കാ സഭയും മാനേജ്മെന്റും തയ്യാറായില്ല. കോളേജിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ ചുക്കാൻ പിടിക്കുകയും കോളേജിനെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ റൂബിനെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ആവശ്യം കോളേജിന്റെ വളർച്ചയെ തടയാൻ വേണ്ടിയാണെന്നും മാനേജ്മെന്റ് വാദിക്കുന്നു. അതേസമയം വൈദികനെതിരെ പരാതി ഉന്നയിച്ച് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളും കടുത്ത ആശങ്കയിലാണ്. പെൺകുട്ടികൾ അടക്കം എസ്എഫ്ഐ സമരം നടത്തിയപ്പോൾ കാമ്പസിന് അകത്ത് സമര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം മാനേജ്മെന്റിന്റെ പ്രതികാരം ഭയന്നിരിക്കയാണ്.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- ഗവർണറുടെ സുരക്ഷാ വീഴ്ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്