പ്ലസ് ടുവരെ പ്രവർത്തിച്ചത് ബാലസംഘത്തിൽ; വേനൽ തുമ്പി ക്യാമ്പിലും സജീവം; ഡിഗ്രിക്ക് പഠിച്ചത് തളിപ്പറമ്പിലെ കോളേജിലും; പൂണെയിലെ ഐറ്റി കമ്പനി ജോലി രാജിവച്ചത് ഹിന്ദുവിനെ ഉണർത്താൻ; ശ്രീനാഥ് പത്മനാഭന്റെ കുട്ടിക്കാലത്തെ സിപിഎം ബന്ധം ചർച്ചയാക്കി സോഷ്യൽ മീഡിയ; 'അതിപ്പോ ആചാരമാകുമ്പോ എങ്ങനാ... ? ശബരിമല കുരുമുളക് സ്പ്രേ ട്രോളുകളും വൈറൽ; ബിന്ദു അമ്മിണിയെ ആക്രമിച്ച ശ്രീകണ്ഠാപുരത്തുകാരൻ പ്രതീഷിന്റെ വിശ്വസ്തനായത് ഹാദിയാ കേസോടെ; വിവാദം സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 'പ്ലസ് ടു വരെ വരെ പ്രവർത്തിച്ചത് ബാല സംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നതാണ്. അവധിക്കാലത്ത് 'വേനൽ തുമ്പി' ക്യാമ്പിലും സജീവമായി. പക്ഷേ പ്ലസ്ടുവിന് ശേഷം തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് ഡിഗ്രി പഠിക്കാൻ പോയി. പൂണെയിൽ ജോലിക്കു പോയ ശേഷം പറഞ്ഞത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയവും- ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കൊച്ചി സിറ്റി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവെച്ച് മുളക് സ്േ്രപ ഉപയോഗിച്ച് ആക്രമിച്ച ശ്രീനാഥ് പത്മനാഭനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായമാണ് ഇത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയാണ് ശ്രീനാഥ് പത്മനാഭൻ.
'ഒരു ക്ലാസ്സിൽ അടുത്തടുത്തിരുന്ന് പഠിച്ച അടുത്ത കൂട്ടുകാരനായിരുന്നു കുറച്ചുകാലം മുന്നേ വരെ ശ്രീനാഥ്, പോരാത്തേനു നാട്ടുകാരനും. പുണെയിൽ ഐറ്റി കമ്പനിയിലുണ്ടായിരുന്ന ജോലി രാജിവെച്ച് ഹിന്ദുവിനെ ഉണർത്താനിറങ്ങിയ അവനെ ഇന്ന് രാവിലെ ഓഫീസിലെത്തി ടിവി ഓൺ ചെയ്തയുടനെ മുളകുപൊടി സ്പ്രേ ചെയ്യുന്ന രൂപത്തിൽ കണ്ടു. ഈ അവസരത്തിൽ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാനോ, വല്ല പുഴയിലും ചാടി ചാവാനോ തോന്നുന്നു. കഷ്ടം,' സഹപാഠി ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.
തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥിന്റെ വലംകൈയാണ് ശ്രീനാഥ്. ഹാദിയ വിഷയത്തിൽ ശ്രീനാഥ് സജീവ ഇടപെടൽ നടത്തിയിരുന്നു. ഹിന്ദു ഹെൽപ്പ് ലൈൻ നേതാവാണ് ഇയാൾ. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഓഫീസിനു മുന്നിൽവച്ചാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. കമ്മീഷ്ണർ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ കുരുമുളക് സ്പ്രെയടിച്ച് ശ്രീനാഥ് ചാടിവീഴുകയായിരുന്നു. ഓടിമാറാൻ ശ്രമിച്ച ബിന്ദുവിനു പിന്നാലെയെത്തി ഇയാൾ അക്രമം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് ശ്രീനാഥ് പത്മനാഭനെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച തുടങ്ങിയത്.
ഇന്ത്യ ഇന്ന് എഴുപതാം ഭരണഘടനാ ദിനം ആചരിക്കുകയാണ്. അന്ന് തന്നെ ഭരണഘടന അടിസ്ഥാനമാക്കി സുപ്രീംകോടതി വിധിച്ച ഒരു കേസിനെ കേന്ദ്രം ഭരിക്കുന്ന പാർട്ടി നേരിട്ടത് തെരുവിലാണെന്നത് യാദൃശ്ചിമല്ല. ഭരണഘടന അടിസ്ഥാനമാക്കി ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് സുപ്രീംകോടതി പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ആചാരത്തിന്റെ പേരും പറഞ്ഞ് സുപ്രീംകോടതിയേയും ഭരണഘടനയെയും ഒരു കൂട്ടം അക്രമികൾ തെരുവിൽ കൈകാര്യം ചെയ്തുവെന്ന ട്രോളുകളും സജീവമാണ്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തൃപ്തി ദേശായിക്കൊപ്പം ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിയെ ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് അക്രമിച്ചത്. ഇതിനോട് പ്രതികരിക്കവേ മുൻ മിസോറാം ഗവർണർ കൂടിയായിരുന്ന കുമ്മനം രാജശേഖരൻ പറഞ്ഞത് 'സർക്കാർ ആചാര ലംഘിക്കുന്നവർക്കൊപ്പമല്ല, ആചാരം സംരക്ഷിക്കുന്നവർക്കൊപ്പമാണ് നിൽക്കേണ്ടതെന്നായിരുന്നു.' അദ്ദേഹം സൗകര്യപൂർവ്വം ഭരണഘടനയേയും സുപ്രീംകോടതി വിധിയേയും മറന്നു.
ശബരിമല പ്രശ്നത്തെ കാര്യക്ഷമമായി നേരിടുന്നതിൽ സംസ്ഥാന സർക്കാറിനും വീഴ്ചപറ്റിയിരിക്കുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനെത്തുന്നവർക്ക് സംരക്ഷണം നൽകാൻ കഴിയില്ലെന്ന തീരുമാനമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇതെല്ലാം ട്രോളുകളാകുന്നുണ്ട്.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് ബിന്ദു അമ്മിണി സുപ്രിംകോടതിയെ സമീപിക്കും. കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ബിന്ദു അമ്മിണിയുടെ അഭിഭാഷക പറഞ്ഞു. ശബരിമല ദർശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ബിന്ദുവിന്റെ പുതിയ നീക്കം. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗിന്റെ ജൂനിയർ അഭിഭാഷകൻ പ്രശാന്ത് പത്മനാഭനാണ് ബിന്ദുവിന് വേണ്ടി ഹാജരാവുക. ആക്രമണത്തിൽ മുഖത്തും കഴുത്തിലും ബിന്ദുവിന് പരുക്കുണ്ടെന്നും തൃപ്തിയും സംഘവും രക്ഷപ്പെട്ടപ്പോൾ ആർഎസ്എസ് ദളിത് സ്ത്രീയെ ആക്രമിച്ചുവെന്നും ബിന്ദുവിന്റെ അഭിഭാഷക പറഞ്ഞു.
ഇന്ന് രാവിലെ ശബരിമല ദർശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണർ ഓഫീസിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണിയെ പ്രതിഷേധക്കാർ ആക്രമിച്ചത്. ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്ത ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീനാഥ് പത്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമത്തിൽ പരുക്ക് പറ്റിയ ബിന്ദു അമ്മിണിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലും വ്യാപക പ്രതിഷേധങ്ങളുണ്ടായി.
കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ് ശ്രീനാഥ്. കടുത്ത അയ്യപ്പ ഭക്തനാണ്. മണ്ഡലകാലം തുടങ്ങും മുൻപ് തന്നെ ശബരിമലയിൽ കയറണമെന്നാവശ്യപ്പെട്ട് തൃപ്തിയും രഹ്നാ ഫാത്തിമയും മറ്റും പൊലീസിനെ സമീപിച്ചതിനെ തുടർന്ന് പ്രതീഷ് വിശ്വനാഥും സംഘവും മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ ശബരിമലയിൽ എത്തിയിരുന്നു. ആ വിവരം ശ്രീനാഥ് തന്റെ ഫെയ്സ് ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ശബരിമലയിൽ ഒരു യുവതികളെയും കയറ്റാൻ അനുവദിക്കില്ല എന്നതായിരുന്നു ശ്രീനാഥ് ഉൾപ്പെടുന്ന അയ്യപ്പ ധർമ സമിതിയുടെ തീരുമാനം.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പ്രതീഷ് വിശ്വനാഥന്റെയും ശ്രീനാഥിന്റെയും നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അയ്യപ്പധർമ സമിതി പ്രവർത്തകർ നിരീക്ഷണത്തിലായിരുന്നു. തൃപ്തി ദേശായി പുലർച്ചെ കൊച്ചിയിലെത്തി എന്നറിഞ്ഞതോടെ പ്രതീഷ് വിശ്വനാഥന്റെ ഒപ്പം ശ്രീനാഥ് എത്തുകയായിരുന്നു. എങ്ങനെയും ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്നവരെ തടയുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇവർ എത്തിയപ്പോൾ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് ഓഫീസിനുള്ളിൽ കയറിയിരുന്നു. ഇതോടെ അവർ പുറത്തിറങ്ങും വരെ കാത്തിരിക്കുകയായിരുന്നു.
അൽപ്പ സമയത്തിന് ശേഷം തൃപ്തി ദേശായിയെ കമ്മീഷണറുടെ മുറിയിൽ എത്തിച്ച ശേഷം ഫയൽ എടുക്കാനെത്തിയതായിരുന്നു ബിന്ദു അമ്മിണി. കാറിൽ നിന്ന് ഫയൽ എടുത്ത് മടങ്ങുമ്പോൾ നേരെ നടന്നുവരികയായിരുന്നു ശ്രീനാഥ്. യാതൊരു ഭാവഭേദവുമില്ലാതെ ബിന്ദുവിന്റെ സമീപത്തെത്തിയയപ്പോൾ കൈയിൽ കരുതിയ മുളക് സ്്രേപ ബിന്ദു അമ്മിണിയുടെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിനെ ലക്ഷ്യമിട്ടായിരുന്നു സ്്രേപ പ്രയോഗം. ബിന്ദു അമ്മിണി അതിൽ നിന്ന് കുതറി ഓടി രക്ഷപ്പെട്ടു. മുഖം കൈകൊണ്ട് പൊത്തി. പിന്നേയും അടിക്കാൻ ശ്രമിച്ചു. ഇതെല്ലാം ദേഹത്താണ് വീണത്.
ആക്രമത്തിന് ശേഷം ബിന്ദുവിനെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് പ്രതീഷ് വിശ്വാഥനും എത്തി. അതിന് ശേഷം നിരവധി ഭക്തർ കൊച്ചി കമ്മീഷണർ ഓഫീസിൽ പ്രതിഷേധം തീർക്കാനെത്തി. ഇതിനിടെ ബിന്ദു അമ്മണിയെ ആശുപത്രിയിലേക്ക് മാറി. സ്്രേപ പ്രയോഗം കഴിഞ്ഞതോടെ പൊലീസിന് മുന്നിൽ തനിക്ക് നേരെ മുളക് സ്്രേപ പ്രയോഗിച്ചു എന്ന് പരാതി പെട്ടു. പൊലീസ് എത്തി വിവരങ്ങൾ തിരക്കിയെങ്കിലും എല്ലാവരും അവർ വെറുതെ പറയുകയാണ് എന്നാണ് പറഞ്ഞത്. അതിനിടെ ബിന്ദു ഒരാളുടെ കവിളത്ത് അടിക്കുകയും ചെയ്തു. ഇതും വലിയ സംഘർഷത്തിന് ഇടയാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്