Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിനിടെ തുടങ്ങിയ പ്രണയം; ആഗ്രഹിച്ചത് താലികെട്ടി പ്രിയതമയാക്കാൻ; യുവതി ജീവത പങ്കാളിയായി കണ്ടെത്തിയത് കോമൺ സുഹൃത്തിനേയും; മാനസികമായി ആകെ തളർന്ന് കാട്ടികൂട്ടിയത് സ്വയം ജീവനെടുക്കുന്ന പകപോക്കൽ; വിഡിയോ കോളിലെ അസ്വാഭാവികത തിരിച്ചറിഞ്ഞ് സഹപാഠിയും പ്രതിശ്രുതവരനും ഓടിയെത്തിയപ്പോൾ കണ്ടത് കെട്ടി തൂങ്ങി നിൽക്കുന്ന യുവാവിനെ; പട്ടണക്കാടിന്റെ തേങ്ങലായി പ്രണയനൈരാശ്യത്തിലെ ശ്രീരാഗിന്റെ ആത്മഹത്യ

ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിനിടെ തുടങ്ങിയ പ്രണയം; ആഗ്രഹിച്ചത് താലികെട്ടി പ്രിയതമയാക്കാൻ; യുവതി ജീവത പങ്കാളിയായി കണ്ടെത്തിയത് കോമൺ സുഹൃത്തിനേയും; മാനസികമായി ആകെ തളർന്ന് കാട്ടികൂട്ടിയത് സ്വയം ജീവനെടുക്കുന്ന പകപോക്കൽ; വിഡിയോ കോളിലെ അസ്വാഭാവികത തിരിച്ചറിഞ്ഞ് സഹപാഠിയും പ്രതിശ്രുതവരനും ഓടിയെത്തിയപ്പോൾ കണ്ടത് കെട്ടി തൂങ്ങി നിൽക്കുന്ന യുവാവിനെ; പട്ടണക്കാടിന്റെ തേങ്ങലായി പ്രണയനൈരാശ്യത്തിലെ ശ്രീരാഗിന്റെ ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്ന വേളയിലുള്ള ശ്രീരാഗിന്റെ തൂങ്ങി മരണം പട്ടണക്കാടിന്റെ നൊമ്പരമാകുന്നു. പ്രണയനൈരാശ്യം മൂത്തപ്പോൾ പ്രണയിച്ച പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈവായി തന്റെ തൂങ്ങി മരണം കാണിച്ചാണ് ശ്രീരാഗ് ആത്മഹത്യ ചെയ്തത്. സ്‌നേഹിച്ച പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ശ്രീരാഗിന്റെ തൂങ്ങിമരണത്തിനു കാരണമായത്. തന്റെ മരണം വീഡിയോ കോളിലൂടെ ഈ പെൺകുട്ടിയുടെ മുന്നിൽ കാണിച്ച് ഒരു പകവീട്ടൽ പോലെ ശ്രീരാഗ് യാത്രയായത്. ശ്രീരാഗിന്റെ പൊടുന്നനെയുള്ള മരണത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം തരിച്ചു നിൽക്കുകയാണ്.

വീഡിയോ കോളിൽ ശ്രീരാഗ് തൂങ്ങുന്നത് കണ്ട പെൺകുട്ടി തന്റെ പ്രതിശ്രുതവരനുമായി കടക്കരിപ്പള്ളിയിലുള്ള വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു. ഇതറിയാതെയാണ് മരിച്ച ശ്രീരാഗിനെ കെട്ടറുത്ത് ഇവർ ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയും പ്രതിശ്രുത വരനും വീട്ടിലെത്തിയപ്പോഴാണ് ശ്രീരാഗിന്റെ ആത്മഹത്യാ ശ്രമം വീട്ടുകാർ മനസിലാക്കുന്നത്. ശ്രീരാഗ് മരിച്ച വിവരം വീട്ടുകാരും മനസിലാക്കിയില്ല. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് മാളിയേക്കൽ മോഹനന്റെയും സിന്ധുവിന്റെയും മൂന്നു മക്കളിൽ ഒരാളാണ് ആത്മഹത്യ ചെയ്ത ശ്രീരാഗ്.

ഹോട്ടൽ മാനേജ്മെന്റ് പഠനവേളയിൽ തന്നെ ശ്രീരാഗും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. കുറച്ച് കൂടുതൽ അടുപ്പം ശ്രീരാഗ് പെൺകുട്ടിയുമായി പുലർത്തിയിരുന്നു. പെൺകുട്ടിക്ക് ശ്രീരാഗിന്റെ വീട്ടുകാരെയും അറിയുകയും ചെയ്യുമായിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചാണ് ശ്രീരാഗ് പെൺകുട്ടിയുമായുള്ള തന്റെ അടുപ്പം തുടർന്ന് കൊണ്ടുപോയത്. ഈ അടുപ്പം വിവാഹത്തിൽ എത്തുമെന്നാണ് ശ്രീരാഗും കരുതിയത്. പക്ഷെ യുവാവിനെ വിവാഹം കഴിക്കാൻ പെൺകുട്ടി ഒരുക്കമായിരുന്നില്ല.

ഇത് ശ്രീരാഗിനെ പെൺകുട്ടി അറിയിച്ചതായാണ് സൂചന. ഇതോടെ മാനസികമായി ശ്രീരാഗ് അസ്വസ്ഥനാവുകയും ആത്മഹത്യാ ഭീഷണി കുട്ടിക്ക് മുന്നിൽ മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ സൂചനകൾ പെൺകുട്ടി പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതിനിടയിലാണ് പെൺകുട്ടിക്ക് വേറെ വിവാഹാലോചന വരുന്നത്. ശ്രീരാഗിനും പെൺകുട്ടിക്കും അറിയാവുന്നയാൾ തന്നെയാണ് പെൺകുട്ടിയുടെ പ്രതിശ്രുത വരനായി മാറിയത്. ഇത് ശ്രീരാഗിന് താങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചുവെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

ശ്രീരാഗ് ആത്മഹത്യ ചെയ്യുകയാണെന്നുള്ള കാര്യം വീഡിയോ കോൾ കണ്ടപ്പോൾ പെൺകുട്ടിക്ക് മനസ്സിലായിരുന്നില്ല. ശ്രീരാഗ് ആത്മഹത്യ ചെയ്യാൻ ഒരുമ്പെടുകയാണെന്ന് പെൺകുട്ടിക്ക് പിന്നീടാണ് മനസിലായത്. പരിഭ്രാന്തയായ പെൺകുട്ടി പ്രതിശ്രുത വരനെയും കൂട്ടി ശ്രീരാഗിന്റെ വീട്ടിലേക്ക് കുതിക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു. ശ്രീരാഗ് നിരാശനായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ സൂചനകൾ. പക്ഷെ മരിക്കുമെന്ന് പെൺകുട്ടിയും കരുതിയിരുന്നില്ല. നിശ്ചലമായ ശ്രീരാഗിന്റെ ശരീരമാണ് ഇവർ കെട്ടറുത്ത് നിലത്ത് വെച്ചത്. ഇത് വീഡിയോ കോളിൽ നിന്ന് തന്നെ വ്യക്തമാണെന്ന് പട്ടണക്കാട് പൊലീസ് മറുനാടനോട് പറഞ്ഞു.

എല്ലാം വീഡിയോ കോളിൽ പതിഞ്ഞതിനാൽ വേറെ അസ്വാഭാവികതകൾ മരണത്തിനില്ലെന്നാണ് കരുതുന്നതെന്ന് പട്ടണക്കാട് പൊലീസ് പറയുന്നു. ശ്രീരാഗിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. അസ്വാഭാവിക മരണത്തിനു പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP