Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അറിഞ്ഞിരുന്നത് എന്നും മെഗാതാരം; അവതാരകയെ അപമാനിച്ച വിഷയത്തിൽ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി; നഖവും മുടിയും പൊലീസ് പരിശോധിക്കുമ്പോൾ ആശ്വാസമായി മമ്മൂട്ടിയുടെ ഇടപെടൽ

തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അറിഞ്ഞിരുന്നത് എന്നും മെഗാതാരം; അവതാരകയെ അപമാനിച്ച വിഷയത്തിൽ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി; നഖവും മുടിയും പൊലീസ് പരിശോധിക്കുമ്പോൾ ആശ്വാസമായി മമ്മൂട്ടിയുടെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അവതാരകയെ അപമാനിച്ച വിഷയത്തിൽ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി വ്യക്തമാക്കി. അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താൽക്കാലികമായി വിലക്കിയത്.

'റോഷാക്ക്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് 'വിലക്ക് മാറ്റിയില്ലേ?' എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോൾ തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അറിഞ്ഞിരുന്നത് എന്നുമായിരുന്നു പ്രതികരണം. വിഷയത്തിൽ താര സംഘടന പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. അതിനിടെയാണ് മമ്മൂട്ടി പരസ്യ നിലപാട് എടുക്കുന്നത്.

സംഭവത്തിൽ അവതാരക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പൊലീസിലും പരാതി നൽകിയിരുന്നു. സംഭവത്തിൽ ഭാസിയെ പൊലീസ് അറസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അവതാരക പൊലീസിൽ നൽകിയ പരാതി പിൻവലിക്കുകയായിരുന്നു. ഈ കേസിലാണ് മമ്മൂട്ടിയുടെ പ്രതികരണം. ഇത് ശ്രീനാഥ് ഭാസിക്ക് മാനസിക പിന്തുണ കൂട്ടും. അതിനിടെ ശ്രീനാഥ് ഭാസിയുടെ നഖവും മുടിയും പരിശോധിക്കാനുള്ള പൊലീസ് നീക്കവും ചർച്ചകളിലുണ്ട്. ഇതിലൂടെ ലഹരി ശ്രീനാഥ് ഭാസി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പാക്കാനാണ് നീക്കം.

സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും വിലക്കേർപ്പെടുത്തുകയും ചെയ്തത്. ഭാസി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കുമെന്നും എന്നാൽ തൽകാലം പുതിയ പടങ്ങൾ നൽകില്ലെന്നുമാണ് നിർമ്മാതാക്കൾ അറിയിച്ചത്. വിലക്ക് എത്ര നാളത്തേക്ക് ആണെന്നത് സംഘടന തീരുമാനിക്കുമെന്നും ശിക്ഷാ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

ഒരാളെ തിരുത്താനാണ് ശിക്ഷാ നടപടി. ഇനി ഒരിക്കലും ആവർത്തിക്കില്ല എന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിക്കാത്ത ഒരാളായിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണമായിരുന്നു. എന്നാൽ പൂർണ്ണമായി തെറ്റ് അംഗീകരിച്ച സ്ഥിതിക്ക് നടപടി എടുക്കുക എന്നതാണ് ചെയ്യാനുള്ളത്. അങ്ങനെയാണ് കുറച്ചു കാലത്തേക്ക് സിനിമകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാം എന്ന് തീരുമാനിച്ചതെന്നും നിർമ്മാതാക്കളുടെ സംഘടന പ്രസിഡന്റ് എം. രഞ്ജിത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

നിലവിൽ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അവതാരക പരാതി പിൻവലിച്ചതോടെയാണ് കോടതി നടപടി. അവതാരകയുടെ പരാതിയിൽ അപമര്യാദയായി പെരുമാറൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരുന്നത്. തുടർന്ന് മരട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ അദ്ദേഹത്തിന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP