ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്; ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ; ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ; അനിയന്റെ പ്രായമുള്ളയാൾ എന്റെ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാതെ സത്യം മനസ്സിലാക്കി കൊടുത്തപ്പോ; സ്ത്രീധനത്തിന്റെ പേരിൽ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോൾ: സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: എല്ലാ ദിവസവും ഇങ്ങനെ തുടങ്ങുമ്പോ കിട്ടുന്ന ഒരു സുഖം.... ഓരോ ബോട്ടിലുകളായി ഓർഡേഴ്സ് അനുസരിച്ചു പാക് ചെയ്തു ഒന്നും ഇല്ലാതാകുമ്പോ ഉള്ള സംതൃപ്തി... അതിനേക്കാൾ വലുതായി എന്താ ഭഗവാൻ ഇനി താരനുള്ളത്... ഇത് പോലെ നിലനിർത്തികൊണ്ട് പോയാൽ മതി...-ഗുരൂവായൂരപ്പനൊപ്പമുള്ള ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഏറെ ചർച്ചകൾക്ക് വഴിവച്ചു. ഇത് കപട ഈശ്വര വിശ്വാസികൾ ചർച്ചയാക്കി. ഇതിന് അതിശക്തമായ മറുപടിയാണ് ശ്രീലക്ഷ്മി സതീഷ് നൽകുന്നത്. ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന മറുപടിയാണ് വിമർശകർക്ക് ശ്രീലക്ഷ്മി നൽകുന്നത്. തന്റെ കഷ്ടപാടുകൾ നീങ്ങിയ ഈശ്വരന് നന്ദി പറയുകയാണ് ശ്രീലക്ഷ്മി. അങ്ങനെ വിമർശകർക്ക് മറുപടി പറയുകയാണ് അവർ. എന്താണ് ഭഗവദ് സേവയെന്നാണ് അവർ വിശദീകരിക്കുന്നത്.
മായം ചേർക്കലുകളുടെ ഈ കലാത്ത, മായം ചേർക്കാത്തതായി എന്ത് കിട്ടുമെന്ന ചോദ്യമാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ശ്രീലക്ഷ്മി സതീഷിനെ അച്ചാർ നിർമ്മാണത്തിലേക്ക് എത്തിച്ചത്. ഇന്നത്തെ കാലത്ത് വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ പ്രിസർവേറ്റിവുകൾ ചേർത്ത ഒന്നാണ് അച്ചാറുകൾ. അപ്പോൾ മായം ചേർക്കാത്ത അച്ചാറുകൾക്ക് ഇവിടെ വിപണിയുണ്ട് എന്ന് മനസിലാക്കിയ ശ്രീ ലക്ഷ്മി ആ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഇതിനിടെയാണ് ഗുരുവായൂരപ്പനൊപ്പമുള്ള ശ്രീലക്ഷ്മിയുടെ അച്ചാറുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതോടെ വിമർശനവുമെത്തി. നോൺ വെജ് അച്ചാറുകൾ ഭഗാവന് നേദിച്ചുവെന്നും മറ്റുമായിരുന്നു കമന്റ്. ഇതിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ശ്രീലക്ഷ്മി.
ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്...കോഴ്സ് ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ, ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ, ഒരു അനിയന്റെ പ്രായമുള്ള ചെക്കൻ എന്റെ മൊബൈൽ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ച നേരം , ആത്മഹത്യ ചെയ്യാതെ നിന്നു സത്യം ലോകത്തിനെ മനസ്സിലാക്കി കൊടുത്തപ്പോ, സ്ത്രീധനം പോരാത്തതിന്റെ പേരിൽ 12ദിവസം മാത്രം ബാക്കി നിൽക്കേ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോ....-ഇതായിരുന്നു വിമർശകരോട് ശ്രീലക്ഷ്മി പറയുന്നത്. ഈശ്വരനിൽ അർപ്പിച്ചാണ് താനിതെല്ലാം ചെയ്യുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു. സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിക്കുകയാണ്. ഈ മറുപടി സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയാകുകയാണ്. താൻ പാചകം ചെയ്യുമ്പോൾ വിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്. ആ വെളിച്ചം ഭഗവാനാണ്. ഈ ഭഗവാനോട് സംവദിച്ചാണ് താൻ എല്ലാം ചെയ്യുന്നതെന്നും ശ്രീലക്ഷമി പറയുന്നു.
ഹിന്ദു മത 'കപട 'വിശ്വാസികളുടെ ശ്രദ്ധക്ക്.... എന്ന തലവാചകവുമായാണ് ശ്രീലക്ഷ്മി വിവാദങ്ങൾക്ക് മറുപടി നൽകുന്നത്. ഞാൻ ഹിന്ദുവാണ്...മതം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ ... ഞാനിന്നു ഇട്ട ഭഗവാനൊപ്പം ഉള്ള ഒരു ഫോട്ടോ കണ്ടു കുരുപൊട്ടിയവരുടെ അറിവിലേക്ക് ഒരു കാര്യം പറയാനുണ്ട്... ഇന്ന് ഉണ്ണുന്നു... ഉറങ്ങുന്നു... നടക്കുന്നു ഉടുക്കുന്നു എങ്ങനെ എന്ന് അറിയാമോ... ഉള്ള സർട്ടിഫിക്കറ്റ്സ് ന്റെ ബലത്തിൽ അല്ല... ഒരു സമുദായത്തിന്റെയും ജാതി സംഘടനയുടെയും ഔദാര്യത്തിൽ അല്ല.. രാവന്തിയോളം എല്ലു മുറിഞ്ഞു പണിയെടുത്തിട്ടാണ്...എന്ത് പണിയാണെന്നോ അച്ചാർ കച്ചവടം... അതും നോൺ ്ലഴ.. അതിനു എനിക്ക് കൂട്ട് ആരാന്നോ അറിയാമോ... നിങ്ങളീ പറയുന്ന അതേ ഭഗവാൻ... എന്റെ അടുക്കളേൽ എന്നും നോൺ അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്... ഉണ്ടാക്കുന്ന നേരം മുതൽ അവസാന പാത്രം കഴുകും വരെ ഒരു ചിരാതു തിരിയിട്ട് കത്തിച്ചു ഞാൻ കെടാ വിളക്കായി അടുക്കളയിൽ വച്ചിട്ടുണ്ട്... അടുക്കളേൽ, ഒറ്റക്കു നട്ട പാതിരക്കു ഉറങ്ങാതെ നിന്ന് അച്ചാറുണ്ടാക്കി കൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നത് കണ്ണിൽ കാണുന്ന ആണുങ്ങളോടല്ല... ഇതേ ചിരാതിനോട്...' എടോ ഭഗവാനെ ' എന്ന് വിളിച്ചാണ്... ഇതാണ് എന്റെ ഭഗവാൻ... -അങ്ങനെ വിശ്വാസ വഴിയിൽ വിമർശകരോട് പ്രതികരിക്കുകയാണ് അവർ.
ചെറുപ്പം മുതൽക്ക് പാചകം ഏറെ ഇഷ്ടമുള്ള ശ്രീലക്ഷ്മി, യൂട്യൂബ് ചാനലുകൾ നോക്കിയാണ് പാചകം അഭ്യസിച്ചിരുന്നത് . ശ്രീലക്ഷ്മി ഉണ്ടാകുന്ന വസ്തുക്കൾക്ക് എല്ലാം തന്നെ ആരെയും ഇഷ്ടപ്പെടുത്തുന്ന രുചി ഉണ്ടായിരുന്നു. കൂട്ടുകാർ വീട്ടിൽവരുമ്പോൾ അവർക്കായി രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കിയ ശ്രീലക്ഷ്മി അവരിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിന്റെ പിൻബലത്തിലാണ് പാചകത്തെ പ്രൊഫഷൻ ആയിമാറ്റാൻ തീരുമാനിച്ചത്. തുടക്കത്തിൽ വിവിധങ്ങളായ അച്ചാറുകൾ ഉണ്ടാക്കി സുഹൃത്തുക്കൾക്കിടയിൽ മാത്രമായിരുന്നു വിതരണം. അവരിൽ നിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയതോടെ ഫേസ്ബുക്ക് വഴി ചെറിയ രീതിയിൽ മാർക്കറ്റിങ് ആരംഭിച്ചു. അത് കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതിനു ശ്രീലക്ഷ്മിയെ സഹായിച്ചു. സ്വന്തം കൈകൊണ്ട് മാർക്കറ്റിൽ നിന്നുംനേരിട്ട് വാങ്ങുന്ന ഇറച്ചിയും മീനുമാണ് പാചകത്തിനായി ശ്രീലക്ഷ്മി ഉആയോഗിക്കുന്നത്. ഓർഗാനിക് മുളക് വാങ്ങി ഉണക്കി പൊടിച്ച മുളക് പൊടിയാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെയാണ് കലവറ ഫുഡ് പ്രൊഡക്റ്റ്സ് എന്ന പേരിൽ തന്റെ ഉൽപ്പന്നത്തെ ശ്രീലക്ഷ്മി ബ്രാൻഡ് ചെയ്തത്.
വിപണിയിൽ ലഭിക്കുന്ന മറ്റു അച്ചാറുകളിൽ നിന്നും വ്യത്യസ്തമായി ബീഫ് അച്ചാർ, മത്തി അച്ചാർ, കക്ക അച്ചാർ, ചെമ്മീൻ അച്ചാർ, മത്തി അച്ചാർ എന്നിവയാണ് ശ്രീലക്ഷ്മിയുടെ ഹൈലൈറ്റ് വിഭവങ്ങൾ. ഇതിനൊപ്പം മിക്സഡ് വെജിറ്റബിൾ അച്ചാർ, പാവയ്ക്ക ഇഞ്ചി അച്ചാർ, അവലോസ് പൊടി, ചക്ക വറുത്തത് , ചക്കവരട്ടി, ചക്ക ഹൽവ എന്നിവയും ശ്രീലക്ഷ്മി വിപണിയിൽ എത്തിക്കുന്നു. ഫേസ്ബുക്ക് വഴി തന്നെയാണ് ഉൽപ്പന്നങ്ങളുടെ പ്രധാന വില്പന. കലവറ ഫുഡ് പ്രോഡക്റ്റ്സിന്റെ ഫേസ്ബുക്ക് പേജിൽ ശ്രീലക്ഷ്മി അന്നേ ദിവസം ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും. ആവശ്യക്കാർക്ക് പോസ്റ്റിനു താഴെ കമന്റായി ഓർഡർ നൽകാം. നൽകുന്ന അഡ്രസിൽ അച്ചാറുകൾ അടുത്ത ദിവസം തന്നെ ശ്രീലക്ഷ്മി എത്തിക്കും. കാശ് ഓൺ ഡെലിവറി രീതിയിലും അച്ചാറുകൾ വാങ്ങാം. ഇത്തരം അച്ചാറുകളുമായി ഗുരുവായൂരപ്പനൊപ്പം ഇരുന്ന ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
വിമർശകർക്ക് ശ്രീലക്ഷ്മി സതീഷ് നൽകുന്ന മറുപടി ഇങ്ങനെ(ഫെയ്സ് ബുക്കിൽ കുറിച്ചത്)
ഹിന്ദു മത 'കപട 'വിശ്വാസികളുടെ ശ്രദ്ധക്ക്....
ഞാൻ ഹിന്ദുവാണ്...മതം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ ... ഞാനിന്നു ഇട്ട ഭഗവാനൊപ്പം ഉള്ള ഒരു ഫോട്ടോ കണ്ടു കുരുപൊട്ടിയവരുടെ അറിവിലേക്ക് ഒരു കാര്യം പറയാനുണ്ട്...
നീയൊക്കെ അമ്പലത്തിൽ കസവു ചുറ്റി ചെന്ന് കയറുയുന്നതല്ലാതെ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ടോ??? എന്നാൽ ഞാൻ കണ്ടിട്ടുണ്ട്.. എപ്പോഴെന്നോ... ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ ഇല്ലാതിരുന്നപ്പോ, കോഴ്സ് ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ, ഓരോ സ്കൂൾ തോറും ജോലിക്കായി സർട്ടിഫിക്കറ്റ് ചുമന്നു നടന്നപ്പോൾ, ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ, ഒരു അനിയന്റെ പ്രായമുള്ള ചെക്കൻ എന്റെ മൊബൈൽ നമ്പർ porn ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ച നേരം , ആത്മഹത്യ ചെയ്യാതെ നിന്നു സത്യം ലോകത്തിനെ മനസ്സിലാക്കി കൊടുത്ത് ഞാൻ പരിശുദ്ധയായ പെണ്ണാണെന്ന് തെളിയിച്ചപ്പോ, സ്ത്രീധനം പോരാത്തതിന്റെ പേരിൽ 12ദിവസം മാത്രം ബാക്കി നിൽക്കേ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോ 'ഭഗവാനെ....' എന്ന് വിളിച്ചു ആരും കാണാതെ കരഞ്ഞപ്പോൾ കണ്ടിട്ടുണ്ട് ഒന്നല്ല... പലവട്ടം...
ഇന്ന് ഉണ്ണുന്നു... ഉറങ്ങുന്നു... നടക്കുന്നു ഉടുക്കുന്നു എങ്ങനെ എന്ന് അറിയാമോ... ഉള്ള സർട്ടിഫിക്കറ്റ്സ് ന്റെ ബലത്തിൽ അല്ല... ഒരു സമുദായത്തിന്റെയും ജാതി സംഘടനയുടെയും ഔദാര്യത്തിൽ അല്ല.. രാവന്തിയോളം എല്ലു മുറിഞ്ഞു പണിയെടുത്തിട്ടാണ്...എന്ത് പണിയാണെന്നോ അച്ചാർ കച്ചവടം... അതും നോൺ veg.. അതിനു എനിക്ക് കൂട്ട് ആരാന്നോ അറിയാമോ... നിങ്ങളീ പറയുന്ന അതേ ഭഗവാൻ...
എന്റെ അടുക്കളേൽ എന്നും നോൺ അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്... ഉണ്ടാക്കുന്ന നേരം മുതൽ അവസാന പാത്രം കഴുകും വരെ ഒരു ചിരാതു തിരിയിട്ട് കത്തിച്ചു ഞാൻ കെടാ വിളക്കായി അടുക്കളയിൽ വച്ചിട്ടുണ്ട്... അടുക്കളേൽ, ഒറ്റക്കു നട്ട പാതിരക്കു ഉറങ്ങാതെ നിന്ന് അച്ചാറുണ്ടാക്കി കൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നത് കണ്ണിൽ കാണുന്ന ആണുങ്ങളോടല്ല... ഇതേ ചിരാതിനോട്...' എടോ ഭഗവാനെ ' എന്ന് വിളിച്ചാണ്... ഇതാണ് എന്റെ ഭഗവാൻ...
എന്റെ കലവറ എനിക്ക് തന്നതും, അതിൽ നോൺ വെജ് ഐറ്റംസ് അളവും പാകവും തെറ്റാതെ, രുചിയോടെ തയ്യാറാക്കാൻ എന്റെ കൈകൾ അനങ്ങുന്നത് പോലും അതേ ഭഗവാൻ എന്റെ കൂടെയുള്ളതുകൊണ്ട് മാത്രമാണ്... അപ്പോ ഞാൻ എന്റെ അച്ചാറ് ബോട്ടിലുകൾ അതേ ഭഗവാന്റെ മുന്നിൽ വച്ചാൽ കപട വിശ്വാസികളിൽ കുരു പൊട്ടിക്കുന്നുണ്ടെങ്കിൽ... നിങ്ങൾ എനിക്കൊരു BMW ന്റെ ഷോ room തുടങ്ങി തരൂ.. ഞാനെന്റെ ഭഗവാന് മുന്നിൽ കാറുകൾ നിരത്തിയിടാം... അതല്ലാതെ എന്റെ പിന്നാലെ വരണ്ട... മനസ്സിലായി കാണും എന്ന് കരുതുന്നു...
ഒപ്പം ഒന്ന് കൂടെ പറഞ്ഞു നിർത്താം , സ്വന്തം മതത്തിനോട് അത്രത്തോളം സ്നേഹം ഒഴുകുന്നു എങ്കിൽ....ഹിന്ദുവായ എനിക്കൊരു വീട് വാങ്ങാനാ ഞാനീ പെടാപ്പാടുന്നത്, നിങ്ങളെല്ലാരും ചേർന്ന് എല്ലാ മാസവും രണ്ടായിരം ബോട്ടിൽസ് വാങ്ങി സഹായിക്കു.. എന്നിട്ട് തള്ളി മറിക്കു....എന്റെ അച്ചാറുകൾ വാങ്ങുന്ന എല്ലാവരും അടിയുറച്ച മതവിശ്വാസികൾ തന്നെയാണ്... ഒന്നല്ല നാന മതസ്ഥർ... കപടവിശ്വാസികളുടെ സ്വർണം പൂശലിനേക്കാൾ ഭഗവാനിഷ്ടം എന്റെ നിറദീപവും അച്ചാറ് കുപ്പികളും തന്നെ...
NB: പട്ടിണി കിടന്നു, വല്ലവന്റെയും കൂടെ തെണ്ടി നടന്നു പേരുദോഷവും കേൾപ്പിച്ചു...പണ്ടാരം അടങ്ങി നടക്കുന്ന പെണ്ണായിരുന്നു ഞാൻ എങ്കിൽ ഏറ്റെടുത്തു സംരക്ഷിക്കാൻ നീയൊക്കെ വരുമായിരുന്നോ????? എന്റെ ചിരി കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ ?????????? ഫോട്ടോ കൂടെ ഇവിടെ post ചെയ്യുന്നു...സന്തോഷിച്ചാട്ട്.... സന്തോഷിച്ചാട്ട്.. ????????????
Stories you may Like
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- ഇപിക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്; സിപിഎമ്മിനെ വെട്ടിലാക്കി കണ്ടെത്തലുകൾ?
- സിപിഎമ്മിന് തലവേദനയായി കരുവന്നൂരിലെ 'ഡ്രൈവർ ബിജു'!
- അയൽവാസികളുടെ ക്രൂരത മറക്കാനാവാതെ പുതുജീവിതത്തിലേക്ക് കടന്ന് ശ്രീലക്ഷ്മി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്