'നേരറിയാൻ സിബിഐ' പോലെ സത്യം തെളിക്കുന്ന മമ്മൂട്ടി സിനിമകളാണ് മനസിൽ ഓടിയെത്തുന്നത്; ഈ സിബിഐ വെറും കൂട്ടിലടച്ച തത്ത; ഞങ്ങളുടെ കണ്മുമ്പിൽ വച്ച് ശ്രീജിവിനെ കൊന്ന സംഭവത്തിൽ ഇപ്പോൾ കൊടുത്തതുകൊഞ്ഞനം കുത്തുന്ന റിപ്പോർട്ട്; പൊലീസ് കംപെയിന്റ്സ് അഥോറിറ്റി കസ്റ്റഡി മരണമെന്ന് കണ്ടെത്തിയ സംഭവമാണ് ആത്മഹത്യയാക്കിയത്; ഏഴുനാളായി ഞാൻ ഭക്ഷണമില്ലാതെ സമരം തുടങ്ങിയിട്ട്; കൊല്ലപ്പെട്ടാൽ അതിന് പിന്നിൽ സിപിഎമ്മായിരിക്കും; ശ്രീജിത്ത് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന സിബിഐ കണ്ടെത്തൽ വലിയ വഞ്ചനയാണെന്ന് സഹോദരൻ ശ്രീജിത്ത്. സിബിഐയും പൊലീസും ഒത്തുകളിച്ചതായും ശ്രീജിത്ത് മറുനാടനോട് ആരോപിച്ചു. ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് മറുനാടനോടു പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. ശ്രീജീവിന്റെ മരണം കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് വർഷങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ ശ്രീജിത്ത് സമരം തുടരുകയാണ്. ഈ സമരം ആയിരത്തി നാനൂറു ദിവസത്തിലേക്ക് അടുക്കുമ്പോഴാണ് ശ്രീജിവിന്റെത് കസ്റ്റഡി മരണമല്ലെന്നു കണ്ടെത്തി സിബിഐ സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. ഈ വിവാദ റിപ്പോർട്ടിനെ തുടർന്നാണ് മറുനാടനോട് ശ്രീജിത്ത് മനസ് തുറന്നത്.
ശ്രീജീവിന്റെത് കസ്റ്റഡി മരണം തന്നെയാണെന്ന് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് തന്നെ സർക്കാരിനു അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കെയാണ് ഇതിനു നേർ വിപരീതമായി കസ്റ്റഡി മരണമല്ലെന്നു സിബിഐ കണ്ടെത്തുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുള്ളത്. കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നു എന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സിബിഐ ഉയർത്തിക്കാട്ടുന്നു.
ശ്രീജിവിന്റെത് കസ്റ്റഡി മരണമല്ല ആത്മഹത്യയാണെന്ന വിവരം മാധ്യമങ്ങൾ പറഞ്ഞാണ് അറിയുന്നത്. പൊലീസ് കംപ്ലെയിന്റ്റ് അഥോറിറ്റി ചെയർമാൻ നടത്തിയ അന്വേഷണത്തിൽ ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് തങ്ങളുടെ കയ്യിലുമുണ്ട്. അതൊരു ആധികാരിക രേഖയായി തന്നെ ഞങ്ങൾ കരുതുന്നു. കൺമുന്നിൽ വെച്ച് ശ്രീജീവിനെ കൊന്ന ശേഷം ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന റിപ്പോർട്ട് ആണ് സിബിഐ നൽകിയത്-ശ്രീജിത്ത് ആരോപിക്കുന്നു. 'സിബിഐയും പൊലീസും തമ്മിൽ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ ഒത്തുകളിച്ചോ എന്ന് ചോദിച്ചാൽ ഈ മരണത്തിൽ സിബിഐ അന്വേഷണം നടന്നോ എന്ന് പോലും ഞങ്ങൾക്ക് സംശയമുണ്ട്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞു രണ്ടു മൂന്നു പേർ ഇവിടെ വന്നു. പൊലീസിന്റെ തന്നെ ആളുകളാണ് സിവിൽ ഡ്രസ്സിൽ എനിക്ക് ചുറ്റിലുമുണ്ടായിരുന്നത്. സിപിഎമ്മിനോട് രാഷ്ട്രീയ അനുഭാവമുള്ള ആളുകളും പാർട്ടിക്കാരും ആ സമയത്ത് ഇവിടെയുണ്ടായിരുന്നു. സിബിഐ വന്നപ്പോൾ സപ്പോർട്ടിന് സർക്കാരിന്റെ ആളുകൾ തന്നെയാണ് അന്നിവിടെയുണ്ടായിരുന്നത്. എല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണ് പറഞ്ഞത്. ഇവർ സിബിഐ ഉദ്യോഗസ്ഥരാണോ എന്ന് എനിക്ക് തന്നെ വ്യക്തതയില്ല.'
'ഇവിടെ ഭരണത്തിൽ ഇരിക്കുന്നവർ സഹോദരന്റെ കസ്റ്റഡി മരണത്തിൽ നീതി തേടിയിരിക്കുന്ന ഞങ്ങളെ വഞ്ചിക്കുകയാണ്. ഹൈക്കോടതി ജഡ്ജി നടത്തിയ ആധികാരിക റിപ്പോർട്ട് അല്ലാതെ വേറെയൊന്നും ഞങ്ങളുടെ കയ്യിലില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ പറയുന്നത് പോലും ശ്രദ്ധ വേണം എന്ന് തോന്നുന്നു. ഈ റിപ്പോർട്ട് വന്നതായി മാധ്യമങ്ങൾ ആണ് പറഞ്ഞത്. എന്തായാലും ഭയങ്കരമായ രീതിയിൽ വഞ്ചനയാണ് നീതി തേടി സമരം തുടരുന്ന ഞങ്ങളോട് സർക്കാർ കാണിക്കുന്നത്. ഇന്നലെയും സെക്രട്ടറിയേറ്റിൽ പോയതാണ്. ശ്രീജീവിന്റെ കാര്യത്തിലുള്ള അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ല എന്നാണ് അവർ പറഞ്ഞത്. എന്തായാലും ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടിയുള്ള എന്റെ സമരം തുടരും.
നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് എന്റെ ജീവനെന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. എങ്കിലും ഞാൻ ജനങ്ങളോട് പറയുകയാണ്. ഈ സർക്കാർ സംവിധാനങ്ങൾ ജനങ്ങളെ വലിയ രീതിയിൽ ചൂഷണം ചെയ്യുകയാണ്. ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടുന്ന എന്നോടു വലിയ വഞ്ചനയാണ് സർക്കാർ കാട്ടിയത്. എന്തായാലും ഞാൻ സർക്കാരിനു പരാതി നൽകും. ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സർക്കാരിനു കഴിയുമെങ്കിൽ ആ കാര്യം സർക്കാർ ഞങ്ങൾക്ക് ചെയ്ത് തരണം. സിബിഐയ്ക്ക് അന്വേഷണം വിട്ടത് ഈ സർക്കാർ ആയതിനാലാണ് എതിർ റിപ്പോർട്ട് നൽകിയപ്പോൾ സർക്കാർ സഹായം തേടുന്നത്.'
'ശ്രീജീവിന്റെത് കസ്റ്റഡി മരണമാണെന്ന റിപ്പോർട്ട്, ഒരു ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ കയ്യിലുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ സർക്കാർ ചെയ്യണം. എനിക്ക് നിയമപരമായ കാര്യങ്ങൾ ഒന്നും അറിയില്ല. എന്തായാലും നിയമപരമായി കാര്യങ്ങൾ അറിയുന്നവരോടു സിബിഐ അന്വേഷണ റിപ്പോർട്ടിൽ എന്ത് ചെയ്യാൻ കഴിയും എന്ന് ഞാൻ അന്വേഷിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ മുഴുവൻ സർക്കാരിന്റെ വഞ്ചനയ്ക്ക് ഇരയായവരാണ്. സിബിഐ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ഏതെങ്കിലും രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെങ്കിൽ ഞാൻ മുന്നോട്ടു പോകും. ഞാൻ സെക്രട്ടറിയറ്റിനു മുന്നിൽ കിടന്നു മരിക്കേണ്ടി വന്നാലും സമരവുമായി ഞാൻ മുന്നോട്ട് പോകും. ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ പ്രതിയായ പൊലീസുകാരൻ സിപിഎമ്മുകാരനാണ്. സർക്കാരിന്റെ സഹായം, അന്വേഷണ ഏജൻസികളുടെ സഹായം ഇവർക്ക് ലഭിക്കുന്നുണ്ട്.'
'സർക്കാർ ഭയങ്കരമായ രീതിയിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇന്നലെയും ശ്രീജിവിന്റെ കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ആഭ്യന്തരവകൂപ്പിന്റെ ചാർജുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. പക്ഷെ സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ വാർത്ത ഇന്നാണ് വന്നത്. വർഷങ്ങൾ ആയി സമരം ചെയ്യുന്ന എന്നെ മാനസികമായി പീഡിപ്പിക്കാനാണ് ഇപ്പോഴും പൊലീസ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ആളുകളും ഇവിടെ വന്നു എന്നെ മാനസികമായ രീതിയിൽ എന്നെ ആക്രമിക്കുന്നു. എന്റെ മനസും ശരീരവും തളർന്ന നിലയിലാണ്. സിബിഐ ഒരു കൂട്ടിലിട്ട തത്ത എന്ന പരാമർശം ശരിവയ്ക്കുന്നതാണ് ശ്രീജീവിന്റെ കാര്യത്തിൽ നൽകിയിരിക്കുന്ന അന്വേഷണ റിപ്പോർട്ടും. നേരറിയാൻ സിബിഐ പോലുള്ള മമ്മൂട്ടി സിനിമകളാണ് സിബിഐ എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത്. ഇതേ സിബിഐ തന്നെയാണ് കസ്റ്റഡി മരണം ആത്മഹത്യയാക്കുന്നതും.'
'ഭരണ സംവിധാനങ്ങളിൽ തുടരുന്നവർ ഒരു സ്ഥലത്ത് നന്മയുടെ ദേവദൂതന്മാർ ആകുമ്പോൾ മറ്റൊരു ഭാഗത്ത് ആളുകളെ പീഡിപ്പിക്കുന്നു. ഇത് ഒരു തരം കബളിപ്പിക്കലാണ്. എന്തായാലും ശ്രീജീവിന്റേത് കസ്റ്റഡി മരണം ആണെന്നുള്ള കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഈ സമരം തുടരും. എത്ര കാലം തന്നെ വേണമെങ്കിലും ഈ സമരം തുടരും. അതായത് നീതി ലഭിക്കും വരെ. സിബിഐ റിപ്പോർട്ടിൽ സുപ്രീംകോടതിയെ സമീപിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന കാര്യവും ആലോചിക്കും. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് ഭക്ഷണമില്ലാതെ ഞാൻ സമരം ചെയ്യുന്നത്. കഴിഞ്ഞ ഏഴു ദിവസവും ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. എന്തായാലും എനിക്ക് ആലോചിക്കാൻ സമയം വേണം. സർക്കാരിൽ നിന്ന് ഇത് സംബന്ധിച്ച് വ്യക്തത തേടിയ ശേഷം ഭാവി നടപടികൾ ആലോചിക്കും. എന്തായാലും ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ അതിനു പിന്നിൽ സിപിഎമ്മാണെന്ന് പൊതുജനങ്ങളെ നിങ്ങൾ മനസിലാക്കണം'-ശ്രീജിത്ത് പറയുന്നു.
2014 മെയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിൽ എടുത്തത്. മെയ് 21ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ശ്രീജീവ് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരനായ ശ്രീജിത്ത് അനിശ്ചിതകാല സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ഈ സമരം വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോൾ തുടരുകയാണ്.
സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ട് വർഷത്തിലേറെയായി സമരം നടത്തിയിരുന്ന ശ്രീജിത്ത് സിബിഐ അന്വേഷണം തുടങ്ങിയപ്പോൾ സമരം അവസാനിപ്പിച്ചിരുന്നു. ജനുവരി 31 ന് സമരം അവസാനിപ്പിച്ച ശ്രീജിത്ത് പക്ഷെ പിന്നീട് 2018 ഫെബ്രുവരി നാലിന് സമരം പുനരാരംഭിക്കുകയായിരുന്നു. ശ്രീജിവിന്റെത് കസ്റ്റഡി മരണം എന്ന് പ്രതിഷേധം ശക്തമായപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് കേസന്വേഷണം സിബിഐക്ക് ഇടത് സർക്കാർ കൈമാറുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ആണ് സിബിഐ ഇപ്പോൾ കോടതിക്ക് കൈമാറിയത്. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്