ഷൈലമാളെ സസ്പെന്റ് ചെയ്തത് ശ്രീധന്യയെ കുഴപ്പത്തിലാക്കാതിരിക്കാൻ; അച്ചടക്ക നടപടിക്ക് ആദ്യം പറഞ്ഞത് വാർത്ത ചോർത്തിയെന്ന ആക്ഷേപം; ഉത്തരവിറങ്ങിയപ്പോൾ പറയുന്നത് ചട്ടവിരുദ്ധമായി റിപ്പോർട്ട് നൽകിയതിന് നടപടി എന്നും; കിളിമാനൂർ ചന്ദ്രബാബുവിന്റെ കോൺക്രീറ്റ് മിക്സിങിലെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കേണ്ടത് ഡെപ്യൂട്ടി ചീഫ് എൻജിനീയർ തന്നെയെന്ന് രേഖകളും; സുധാകര മന്ത്രി നൽകിയത് ഓപ്പറേഷൻ ശബരിമലയിലെ ഐപിഎസുകാരൻ ഹരിശങ്കറിന്റെ അമ്മായി അച്ഛനെ തൊട്ടാൽ പണി ഉറപ്പെന്ന സന്ദേശം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ജില്ലാ വിജിലൻസ് ഓഫീസർ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിൽ ചട്ടവിരുദ്ധതയില്ലെന്ന് വ്യക്തം. മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഗൗരവമേറിയ കാര്യങ്ങളുമാണ്. ഇത്തരമൊരു റിപ്പോർട്ട് നൽകിയതിൽ തെറ്റില്ലെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുമ്പോൾ ഉദ്യോഗസ്ഥയുടെ സസ്പെൻഷൻ വിവാദത്തിലുമാകുകായണ്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് അതിവേഗ നടപടി എടുത്തത്. ഇതിന് കാരണം മേൽപാലത്തിലെ നിർമ്മാണ കരാറുകാരായ ശ്രീധന്യാ കൺസ്ട്രക്ഷൻസിനെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് സൂചന.
ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് പൊതുമരാമത്ത് വകുപ്പിൽ എല്ലാ ജില്ലകളിലും വിജിലൻസ് വിങ്ങിന് രൂപം നൽകുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേട് ഇല്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര പരിശോധനാ വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെയാണ് എല്ലാ ജില്ലകളിലും വിജിലൻസ് ഓഫീസറായി നിയമിച്ചത്. ഇവരുടെ മേലുദ്യോഗസ്ഥൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആണ്. വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിന്റെ പേരിലാണ് എറണാകുളം ജില്ല വിജിലൻസ് ഓഫീസറായിരുന്ന വി.കെ. ഷൈലാമോളെ സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങൾക്ക് വിവരം നൽകിയതിന്റെ പേരിലാണ് ഷൈലാമോൾക്കെതിരേ നടപടി സ്വീകരിക്കുന്നത് എന്നായിരുന്നു ആദ്യം പരഞ്ഞത്.
എന്നാൽ, സസ്പെൻഷൻ ഉത്തരവിൽ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിന്റെ പേരിലാണ് നടപടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് കൊടുങ്ങല്ലൂർ ഡിവിഷനിൽ ഇരിക്കുമ്പോഴും ഇത്തരത്തിൽ അവർക്കെതിരേ നടപടി ഉണ്ടായിരുന്നു. അവിടെ നടന്ന ഒരു ക്രമക്കേട് സംബന്ധിച്ച പരാതി പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് നൽകിയതിനായിരുന്നു അന്ന് സസ്പെൻഡ് ചെയ്തത്. ഇതിനെ തുടർന്ന് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലൂടെയാണ് അവരെ വീണ്ടും സർവീസിൽ തിരിച്ചെടുത്തത്. അതായത് വീണ്ടും സമാനമായ അച്ചടക്ക നടപടി. ശ്രീധന്യാ കൺസ്ട്രക്ഷൻസിന്റെ മുതലാളി കിളിമാനൂർ ചന്ദ്രബാബുവാണ്. ചന്ദ്രബാബു പഴയ എസ് എൻ ഡി പി നേതാവാണ്. സിപിഎമ്മുമായി അടുപ്പമുള്ള ചന്ദ്രബാബുവിന്റെ മകളുടെ ഭർത്താവാണ് ഐപിഎസുകാരനായ പഴയ കോട്ടയം എസ് പി ഹരിശങ്കർ. ശബരിമലയിലെ യുവതികളെ കയറ്റാനുള്ള ഓപ്പറേഷന് ചുക്കാൻ പിടിച്ചത് ഹരിശങ്കറായിരുന്നു.
വെറ്റില പാലത്തിലെ കോൺക്രീറ്റ് മിക്സിന് ഗുണനിലവാരം ഇല്ലാത്തതും പ്ലാന്റിൽ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് സൗകര്യമില്ലാത്തതുമാണ് പി.ഡബ്ല്യു.ഡി. ജില്ല വിജിലൻസ് ഓഫീസർ കൂടിയായ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾ റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത്. മേൽപ്പാലത്തിന്റെ ഡെക് സ്ലാബിന്റെ കോൺക്രീറ്റിങ് സമയത്ത് എക്സിക്യുട്ടീവ് എൻജിനീയറുടെ സാന്നിധ്യം ഉണ്ടാകാത്തതും വലിയ വീഴ്ചയായി റിപ്പോർട്ടിൽ പറയുന്നുണ്ട്. വൈറ്റില പോലെയുള്ള വലിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇത്തരം കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ റിപ്പോർട്ട് ഗൗരവത്തിലെടുക്കുന്നതിനു പകരം ചട്ടവിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ വി.കെ. ഷൈലാമോളെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നിൽ ചന്ദ്രബാബുവിനെ രക്ഷിച്ചെടുക്കാനാണെന്നാണ് ആരോപണം.
രണ്ട് കോടിയിലധികം രൂപയുടെ നിർമ്മാണ ജോലികൾ നടക്കുമ്പോൾ പ്ലാന്റിൽ കോൺക്രീറ്റിങ്ങിന്റെ ഗുണനിലവാരം പരിശോധിക്കാനായി ലാബ് വേണമെന്നാണ് നിയമം. വൈറ്റില മേൽപ്പാലം നിർമ്മിക്കുന്ന കരാറുകാരുടെ പ്ലാന്റ് ചിത്രപ്പുഴയിലാണ്. ഇവിടെ പ്ലാന്റില്ലെന്നാണ് വിജിലൻസ് ഓഫീസർ ചൂണ്ടിക്കാട്ടിയത്. ഇതിനു പകരം വൈറ്റിലയിൽ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കിളിമാനൂർ ചന്ദ്രബാബു പറയുന്നു. വൈറ്റിലയിൽ പൊതുമരാമത്ത് വകുപ്പ് (എൻ.എച്ച്.) ഓഫീസിനു പിന്നിലായി ലാബ് ഒരുക്കിയിട്ടുണ്ടെന്നാണ് കരാറുകാർ പറയുന്നത്. കോൺക്രീറ്റ് മിക്സ് തയ്യാറാക്കുമ്പോൾ എക്സിക്യുട്ടീവ് എൻജിനീയർ സ്ഥലത്തുണ്ടാകണമെന്നും പി.ഡബ്ല്യു.ഡി. മാനുവലിൽ പറയുന്നു. പ്ലാന്റിലെത്തി കോൺക്രീറ്റ് മിക്സ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ട ചുമതലയും എക്സിക്യുട്ടീവ് എൻജിനീയർക്കാണ്. ഇത് നടക്കാത്തതിന് കാരണവും ചന്ദ്രബാബുവിനോടുള്ള താൽപ്പര്യമാണെന്നാണ് ഉയരുന്ന സംശയം.
ഐ.എസ്. 456 എന്നതാണ് കോൺക്രീറ്റിന്റെ ഗുണനിലവാര പരിശോധനയിലെ അംഗീകൃത മാനദണ്ഡം. ഇത് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പരിശോധിച്ചപ്പോൾ കോൺക്രീറ്റിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടായെന്നാണ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറവുകൾ പരിഹരിക്കാനായി പണി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, കരാർ പ്രകാരമുള്ള പണം കിട്ടാതിരുന്നതിനാലാണ് നിർമ്മാണം നിർത്തിയതെന്നായിരുന്നു കരാറുകാരൻ പ്രചരിപ്പിച്ചത്. അന്നത് വലിയ വാർത്തയുമായിരുന്നു. മന്ത്രി ശാസിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം പണി പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി പിണങ്ങിയാണ് കിളിമാനൂർ ചന്ദ്രബാബു എസ് എൻ ഡി പി വിടുന്നത്.
വൈറ്റില മേൽപാലം റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുള്ളതായി ശനിയാഴ്ചതന്നെ മന്ത്രി ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റിങ്ങിന് ഗുണനിലവാരമില്ല എന്നായിരുന്നു ഇവർ റിപ്പോർട്ട് നൽകിയത്. ബന്ധപ്പെട്ട ജീവനക്കാർ നിർമ്മാണസ്ഥലത്ത് എത്താറില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടിയത് ശ്രീധന്യ കൺസ്ട്രക്ഷന്റെ കള്ളക്കളികളിലേക്കാണ്. ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കോൺട്രാക്ടർ കോട്ടയം സംക്രാന്തിയിൽ എം സി റോഡിൽ ഒരു പാലം പണിതിരുന്നു. കെ എസ് ടി പി ആയതുകൊണ്ട് ലോക ബാങ്കിന്റെ ഇൻസ്പെക്ഷൻ ടീം അതിൽ നിർമ്മാണപിഴവ് മൂലം ബിൽ പാസാക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ചെന്നൈ ഐഐടി ടീം അവരുടെ പഠനത്തിലും ഇത് ശരി വെച്ച് കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കാരണം ഉദ്ഘാടനം വൈകി. പിന്നീട് ബിൽ പാസാക്കി പാലം തുറന്നു. ഇത് കേരളത്തിലെ ഉദ്യോഗസ്ഥർക്കും അറിയാം.
ഇങ്ങനെ തട്ടിപ്പ് നടത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉടമയെ പിടിച്ചു ജയിലിൽ ഇടേണ്ടതിനു പകരം കേരളത്തിൽ ഇന്ന് വരെയും ഉള്ള ഏറ്റവും വലിയ ജംഗ്ഷനിലെ വൈറ്റില മേൽപാലം കരാർ കൊടുത്തു കൊണ്ട് ഇടത് സർക്കാർ മാതൃക കാണിച്ചുവെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാലാരിവട്ടം പോലെ വൈറ്റില മേൽപാലത്തിലും പിഴവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് കോൺഗ്രസ് സമരായുധമാക്കി കഴിഞ്ഞു. പാലത്തിന്റെ കോൺക്രീറ്റിനു നിലവാരം പോരെന്നു കാണിച്ചു പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് സംഭവം വിവാദമാകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്