യോഗ്യതയില്ലാത്തവരെ തിരുകി കയറ്റാൻ നിയമങ്ങൾ വളച്ചൊടിച്ചു; പിഎച്ച്ഡി ചെയ്ത അതേ സ്ഥാപനത്തിൽ ജോലിക്ക് കയറാൻ കഴിയില്ലെന്ന് സ്വജന പക്ഷപാത വിരുദ്ധ നിയമന നയം; ചുരുക്കപ്പട്ടിക ഓൺലൈനിൽ ഇട്ട് പരാതികൾ പരിഹരിക്കണമെന്ന ചട്ടവും കാറ്റിൽ പറത്തി; എസ് സി-എസ് ടിക്കാരേയും വനതികളേയും ഒഴിവാക്കി ഇന്റർവ്യൂ ബോർഡും; ഒരാൾക്ക് രണ്ട് പോസ്റ്റിൽ നിയമനവും; ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിലെ നിയമനങ്ങളിൽ വിവാദം തുടരുന്നു; ഇടപെടലിന് ദേശീയ പട്ടിക വർഗ കമ്മീഷൻ
എം മനോജ് കുമാർ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസിലെ നിയമനങ്ങളിൽ സ്വജന പക്ഷപാതവും അഴിമതിയും വ്യാപകമെന്നു ആക്ഷേപം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്ന സയന്റിസ്റ്റ്-എഞ്ചിനീയർ നിയമനങ്ങളിലാണ് ക്രമക്കേടുകൾ ആരോപിക്കപ്പെടുന്നത്. പത്തിലധികം നിയമനങ്ങൾ പരിശോധിക്കപ്പെട്ടപ്പോൾ ശ്രീചിത്രയുടെ വിജ്ഞാപന പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികളല്ല തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ആക്ഷേപം. വിജ്ഞാപന പ്രകാരം യോഗ്യതയില്ലാത്തവരെ തിരുകി കയറ്റാൻ വേണ്ടി നിയമങ്ങൾ തന്നെ പലപ്പോഴും വളച്ചൊടിക്കപ്പെട്ടതായി വ്യക്തമാകുന്നു. പലർക്കും നിശ്ചിത യോഗ്യതയില്ല. വിജ്ഞാപനം നിർദ്ദേശിക്കുന്ന പ്രവർത്തി പരിചയവുമില്ല. പക്ഷെ ഇവർ ശ്രീചിത്രയിൽ തിരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക അക്കാദമിക സ്ഥാപനങ്ങളിലെ സ്വജന പക്ഷപാത വിരുദ്ധ നിയമന നയമനുസരിച്ച് അതേ സ്ഥാപനങ്ങളിൽ പിഎച്ച്ഡി ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അതേ സ്ഥാപനത്തിൽ ജോലിക്ക് കയറാൻ കഴിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ നിയമനങ്ങൾ പരിശോധിച്ചാൽ ശ്രീചിത്രയിൽ നിന്ന് തന്നെ പിഎച്ച്ഡി എടുത്ത ഉദ്യോഗാർത്ഥികൾക്ക് അതേ സ്ഥാപനത്തിൽ തന്നെ നിയമനം നൽകിയതായി കാണാം. സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ഇത്തരം പോളിസി സ്വീകരിച്ചതെന്നിരിക്കെ ശ്രീചിത്ര നിയമനങ്ങളിൽ ഈ നയം ലംഘിക്കപ്പെട്ടിരിക്കുന്നു.
നിയമനങ്ങളിൽ നിയമം വളച്ചൊടിക്കാൻ ശ്രീചിത്രയ്ക്ക് പ്രത്യേക അനുമതി ഇല്ലെന്നിരിക്കെ സ്വജനപക്ഷപാതവും അഴിമതിയും തന്നെയാണ് നിയമനങ്ങളിൽ പ്രതിഫലിക്കപ്പെടുന്നത്. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വഴികളിൽ ഉദ്യോഗാർത്ഥികൾ കയറിപ്പറ്റിയപ്പോൾ അർഹതയുള്ള, ശ്രീചിത്ര നിർദ്ദേശിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പിന്തള്ളപ്പെട്ടു എന്നതാണ് ശ്രീചിത്ര ഗവേണിങ് ബോഡി നേരിട്ട് നടത്തിയ നിയമനങ്ങളുടെ ദുരന്തവശം.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ നിയമനം നടത്തുമ്പോൾ ചുരുക്കപ്പട്ടിക ഓൺലൈനിൽ പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിക്കാൻ ശ്രമം നടത്തും. പക്ഷെ ശ്രീചിത്ര നിയമനങ്ങൾക്ക് ഈ രീതി പിന്തുടരുന്നില്ല. പലതിനും ചുരുക്കപ്പട്ടിക തന്നെ തയ്യാറാകുന്നില്ല. ഒരേ ഉദ്യോഗാർത്ഥി രണ്ടു പോസ്റ്റുകളിലേക്ക് ഒരേസമയം നിയമിക്കപ്പെട്ടതും ശ്രീചിത്രയിൽ മാത്രമാകും. ഒരേ ഇന്റർവ്യൂ ബോർഡിന് മുന്നിലാണ് ഒരു ഉദ്യോഗാര്‍ഥിക്ക് രണ്ടു പോസ്റ്റുകളിൽ നിയമനം നൽകിയത്. ഈ സമയം കാത്തു നിൽക്കുന്ന അർഹതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതേ പോസ്റ്റിൽ ശ്രീചിത്രയുടെ തലതിരിഞ്ഞ നയം കാരണം അവസരം നിഷേധിക്കപ്പെടുകയും ചെയ്തു. ഇത് താഴെ നൽകിയിട്ടുമുണ്ട്.
കേന്ദ്ര സർക്കാർ നയമനുസരിച്ച് ജോലികൾക്ക് ഉള്ള ഇന്റർവ്യൂ ബോർഡിൽ ഒരു എസി-എസ്ടി അംഗം വേണം, ഒരു ന്യൂനപക്ഷ അംഗം വേണം, ഒരു വനിതാ അംഗം വേണം. പക്ഷെ ശ്രീചിത്ര ഗവേണിങ് ബോഡി ഈ നിയമങ്ങൾ പാലിച്ചല്ല ഇന്റർവ്യൂ ബോര്‍ഡിനെ തീരുമാനിച്ചത്. അതുകൊണ്ട് ഒട്ടനവധി ക്രമക്കേടുകൾക്കും സ്വജനപക്ഷപാതങ്ങൾക്കും കളം ഒരുങ്ങുകയും ചെയ്തു. ശ്രീചിത്ര യുടെ നിയമന ക്രമക്കേടുകൾ പരാതിയായി ഉയർന്നപ്പോൾ പ്രൈം മിനിസ്റ്റർ ഓഫീസ് തന്നെ ഈ കാര്യത്തിൽ വിശദീകരണം ശ്രീചിത്രയോട് തേടിയിരുന്നു. പക്ഷെ ഗവേണിങ് ബോഡിയുടെ നിബന്ധനകൾ പാലിച്ചാണ് ഈ നിയമനം എന്നാണ് ശ്രീചിത്ര മറുപടി നൽകിയത്.
2018-ൽ നടന്ന നിയമനങ്ങളിൽ ശ്രീ ചിത്ര സംവരണ തത്വം പാലിക്കാത്തതിനാൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗം സെക്രട്ടറി ഈ നിയമനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. പുനർ നിയമനത്തിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ കാര്യത്തിൽ സോളിസിറ്റർ ഓഫീസ് കേരള ഹൈക്കോടതിയോട് നിയമോപദേശവും തേടിയിട്ടുണ്ട്. ശ്രീചിത്ര നിയമനങ്ങളിൽ അഴിമതി എന്ന് പരാതി ദേശീയ പട്ടിക വർഗ കമ്മീഷനും പരാതി പോവുകയും കമ്മീഷനും ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടുമുണ്ട്.
ഉയർന്ന ശമ്പളവും 65 വയസ് വരെ ജോലിയും ഉള്ളതിനാൽ സയന്റിസ്റ്റ്-എഞ്ചിനീയർ ഡിയും അതിനു മുകളിലുമുള്ള നിയമനങ്ങളിൽ പിഎച്ച്ഡി നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ശ്രീചിത്രയുടെ ഗവേണിങ് ബോഡി തന്നെ ഈ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും ഉദ്യോഗാർത്ഥികളെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം ഉയരുന്നത്. സ്വജനപക്ഷപാതത്തിന്റെ തീവ്രത കൂടുമ്പോൾ മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗാർഥിയെ ഒരേസമയം രണ്ടു തസ്തികകളിൽ ഒരേ സമയം നിയമിച്ച റെക്കോർഡും ശ്രീചിത്രയ്ക്ക് തന്നെ സ്വന്തം. കേന്ദ്ര സർക്കാരിനെ തന്നെ കബളിപ്പിക്കുന്ന നീക്കങ്ങളാണ് നിയമനകാര്യത്തിൽ ശ്രീചിത്ര നടത്തുന്നത് എന്നും ഒപ്പം ആരോപണമുയരുന്നു. എഞ്ചിനീയർ ഡി തസ്തികയിൽ പിഎച്ച്ഡി ഇല്ലാതിരുന്ന ആളെയാണ് ശ്രീചിത്ര നിയമിച്ചത്.
ഈ പോസ്റ്റിൽ നിയമനം കിട്ടിയ ആൾക്ക് ഒരേ സമയം രണ്ടു പോസ്റ്റിലാണ് നിയമനം കിട്ടിയത്. ഈ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെട്ട രണ്ടു റാങ്ക് ലിസ്റ്റിലും ഇയാൾ മാത്രം വന്നു. വെയ്റ്റിങ് ലിസ്റ്റിൽ പോലും ആരുമില്ല. സെലക്ഷൻ കമ്മറ്റി ചെയർമാൻ തന്നെയാണ് ഈ ഉദ്യോഗാർഥിയെ അഭിമുഖം നടത്തി തിരഞ്ഞടുത്തത്. അടുത്തടുത്ത ദിവസം രണ്ടു തസ്തികൾക്ക് ഒരേ ഉദ്യോഗാർത്ഥി തന്നെ വരുമ്പോൾ അത് സെലക്ഷൻ കമ്മറ്റി ചെയർമാൻ അറിയാതെ പോയതെങ്ങിനെ എന്നാണ് ചോദ്യം ഉയരുന്നത്. ഇത്തരം ഒരു പ്രക്രിയയിൽ ഏർപ്പെടുമ്പോൾ ഒരു ഉദ്യോഗാർത്ഥിയുടെ അവസരം കൂടിയാണ് ഈ ഘട്ടത്തിൽ നഷ്ടമാവുകയും ചെയ്തത്. ഈ പോസ്റ്റിൽ 2014-ൽ അഭിമുഖം നടന്നെങ്കിലും 2016 ലാണ് ഫലം പ്രസിദ്ധീകരിച്ചത്. പക്ഷെ ഈ ഉദ്യോഗാര്‍ഥി 2015 നവംബർ മാസം തന്നെ ജോലിക്ക് കയറിയിരുന്നു.
ഈ നിയമനത്തിന്റെ കാര്യം ഇങ്ങിനെ കഴിയുമ്പോൾ 2018-ൽ ശ്രീചിത്ര നടത്തിയ നിയമനങ്ങളുടെ പേരിൽ വ്യാപകമായ പരാതികളാണ് ഉയർന്നത്. 2018-ൽ ശ്രീചിത്ര നടത്തിയ സയന്റിസ്റ്റ് സി വിഭാഗം നിയമനത്തിന് യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത് ഫസ്റ്റ് ക്ലാസ് ബി ടെക് അല്ലെങ്കിൽ തത്തുല്യം ആണ്. പക്ഷെ നിയമനം ലഭിച്ച ആൾക്ക് ബി ടെക് ലഭിച്ചില്ലെന്നാണ് സൂചന. ഇവർക്ക് കൈവശം ഉള്ളത് കൈമനത്തെ വനിതാ പോളിടെക്നിക് ഡിപ്ലോമയാണ്. ഇത് ബിടെക്കിനു തത്തുല്യം അല്ല. പക്ഷെ ഉദ്യോഗാർത്ഥിക്ക് നിയമനം ലഭിച്ചു.
സയന്റിസ്റ്റ് ഡി തസ്തികയിൽ പിഎച്ച്ഡിയും എട്ടു വര്‍ഷത്തെ പ്രവർത്തന പരിചയവുമാണ് പറഞ്ഞത്. നിയമനം ലഭിച്ച ആൾക്ക് ഏഴു വർഷം പ്രവർത്തന പരിചയമുണ്ട്. പക്ഷെ ഈ തസ്തികയ്ക്ക് ഈ പ്രവർത്തി പരിചയം മതിയാകില്ല. ഈ നിയമനവും കഴിഞ്ഞ വർഷത്തെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അപേക്ഷ തന്നെ. ഈ സമയത്ത് നടത്തിയ സയന്റിസ്റ്റ് സി ഉദ്യോഗാർത്ഥിക്ക് 35 വയസ് കടക്കരുത്. ഈ സമയത്ത് ഈ ഉദ്യോഗാർത്ഥിക്ക് പക്ഷെ 35 തികഞ്ഞിരുന്നു. പക്ഷെ കമ്പ്യുട്ടർ ഈ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. മറിച്ചാണ് സാധാരണ സംഭവിക്കാറ്. യോഗ്യതയില്ലാത്തവരുടെ അപേക്ഷ സാധാരണ ഗതിയിൽ കമ്പ്യുട്ടർ നിരസിക്കേണ്ടതാണ്. പക്ഷെ ഇവിടെ സ്വീകരിക്കപ്പെട്ടു. ഇതിലും അധികൃതരുടെ കയ്യുണ്ട് എന്ന ആരോപണം ഉയരുന്നുണ്ട്.
എഞ്ചിനീയർ എഫ് തസ്തികയിൽ ഒരു ഉദ്യോഗാർഥിയെ പ്രൊഫസർ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. എംടെക് വിദ്യാർത്ഥികൾക്കും പിഎച്ച്ഡികാർക്കും ഇവർ ക്ലാസ് എടുക്കണം. പക്ഷെ ഈ തസ്തികയിൽ എടുത്ത നിയമിച്ച ഉദ്യോഗാർത്ഥിക്ക് പിഎച്ച്ഡിയില്ല. മെഡിക്കൽ എക്വിപ്മെന്റ് മാനേജ്മെന്റിൽ ഒരു പരിചയവും ഇദ്ദേഹത്തിന് ഇല്ലെന്ന് ആരോപണവുമുണ്ട്. 2017ലെ വിജ്ഞാപന പ്രകാരം സയന്റിസ്റ് ഡി തസ്തികയിൽ ഒരു ഉദ്യോഗാർത്ഥിയെ നിയമിച്ചിട്ടുണ്ട്. വിജ്ഞാപന പ്രകാരം വേണ്ട പിഎച്ച്ഡിയല്ല ഇവർക്കുള്ളത്. സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയിൽ ഡോക്ടറേറ്റ് ആണ് ഈ തസ്തികയ്ക്ക് വേണ്ടത്.
2018ലെ വിജ്ഞാപന പ്രകാരം സയന്റിസ്റ്റ് ഡി തസ്തികയിൽ എംടെക്കും 10 വർഷം പ്രവർത്തി പരിചയവും വേണം. നിയമിച്ചയാൾക്ക് 9 വർഷം പ്രവർത്തി പരിചയമേയുള്ളൂ. ഡോക്ടറേറ്റ് എടുത്തിട്ടുമില്ല. 2015ലെ വിജ്ഞാപനം പ്രകാരമുള്ള ക്ലിനിക്കൽ എഞ്ചിനീയറിങ് തസ്തികയിൽ ഒരു ഉദ്യോഗാർത്ഥി എൻട്രൻസ് പരീക്ഷയിൽ തോറ്റുപോയി. അതിനാൽ ഈ പരീക്ഷ പാസായ ആരെയും തിരഞ്ഞെടുത്തിട്ടില്ല. വീണ്ടും വിജ്ഞാപനം ഇറക്കി പരീക്ഷ നടത്തി ഈ ഉദ്യോഗാര്‍ഥിക്ക് തന്നെ നിയമനം നൽകി എന്നാണ് വ്യക്തമാകുന്നത്.
ശ്രീചിത്ര നിയമനങ്ങളിൽ സുതാര്യതയില്ലാ എന്നാണ് നിയമനങ്ങൾ വ്യക്തമാക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയും തന്നെയാണ് നിയമനങ്ങളിൽ തെളിയുന്നത്. അല്ലെങ്കിൽ ഒരു ഉദ്യോഗാർഥി എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെടുമ്പോൾ വിജയിച്ച ഉദ്യോഗാർത്ഥികൾ എന്തുകൊണ്ട് തസ്തികയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന ചോദ്യം ഉയരുന്നു. പക്ഷെ വീണ്ടും വിജ്ഞാപനം വരുകയും എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെട്ട ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഴിമതിയുടെയും ക്രമക്കേടിന്റെയും പശ്ചാത്തലത്തിൽ നിയമങ്ങളിലെ അഭിമുഖ വേള വീഡിയോ റെക്കാർഡിങ് നടത്തണം എന്നാണ് ആവശ്യം ഉയരുന്നത്.
വികസിത രാജ്യങ്ങളിൽ അഭിമുഖം ഈ രീതിയിലാണ്. സുപ്രീംകോടതിപോലും അഭിമുഖം വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് അനുകൂലമാണ്. ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട് എന്നാണ് സുപ്രീംകോടതി തന്നെ പറയുന്നത്. പക്ഷെ ശ്രീചിത്രയിൽ നിയമന അഴിമതി ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽ തന്നെ ഉയർന്നു നിൽക്കുകയാണ്. ശ്രീചിത്രയിൽ യിൽ നിന്ന് നിയമന കാര്യങ്ങളിൽ പുറത്തുവരുന്നത് ഏതായാലും ശുഭവാർത്തയല്ല. കാരണം ഈ നിയമനം തേടിയ അർഹതയുള്ള ഒട്ടനവധി ഉദ്യോഗാർത്ഥികൾ വഞ്ചിതരായ അവസ്ഥയിൽ പുറത്ത് കാത്തുനിൽക്കുകയാണ്.
Stories you may Like
- നടി ശോഭനക്ക് പിന്നാലെ ചിത്രയും 'ചാണക സംഘിണി'യാവുമ്പോൾ!
- ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല
- കെ എസ് ചിത്രയുടേത് അസാധാരണ അതിജീവനം
- ചിത്രയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്ന് ജി വേണുഗോപാൽ
- ചിത്രക്കെതിരായ സൈബർ ആക്രമണം: കേസെടുക്കണമെന്നും ആവശ്യം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍