ഇന്ത്യാ ചൈന യുദ്ധകാലത്ത് ഇന്റലിജൻസ് ബ്യൂറോ മേധാവി ഭോലാ നാഥ് മുള്ളിക്കിന്റെ ഉപദേശപ്രകാശം സേനയെ രൂപീകരിച്ചത് പ്രധാനമന്ത്രി ജവർലാൽ നെഹ്റു; വികാസ് ബെറ്റാലിയനിൽ ഉൾപ്പെടുത്തിയിരുന്നത് ടിബറ്റ് കാരായ ചുണക്കുട്ടന്മാരെ; ടിബറ്റുകാർക്കൊപ്പം ഗൂർഖകളും ഈ സേനയുടെ ഭാഗം; ഖലിസ്ഥാൻ പോരാട്ടത്തിലും ബംഗ്ലാദേശ് വിമോചനത്തിനും മുന്നിൽ നിന്ന് പൊരുതിയവർ; റോയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ അതിരഹസ്യ സൈനിക വിഭാഗം; സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ ചരിത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ഭാഗം പോലുമല്ല പക്ഷേ സൈനിക സ്പെഷ്യൽ ഫോഴ്സായ ഈ ചുണക്കുട്ടികളാണ് ചൈനയ്ക്ക് മുന്നിൽ രാജ്യത്തിന്റെ നട്ടെല്ല്. അധികമാർക്കും അറിയാത്ത രാജ്യത്തെ ഏറ്റവും പ്രബലന്മാരായ സൈനിക ഗ്രൂപ്പാണ് സ്പെഷ്യൽ ഫ്രെണ്ടിയിർ ഗ്രൂപ്പ്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ച്രണത്തിലാണ് ഈ സേന പ്രവർത്തിക്കുന്നത്. സേനയുടേതിന് സമാനമായ കമാന്റിങ് രീതികൾ തന്നെയാണ് ഇവര്ക്കെങ്കിലും ഈ ഗ്രൂപ്പിന്റെ നിയന്ത്രണം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നിയന്ത്രണത്തിലാണ്. പേര്. പാംഗോങ് തടാക തീരത്ത് ചൈനയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് നിർണായക മേൽക്കൈ നേടിക്കൊടുത്തതിന് പിന്നിൽ ഈ സേനാവിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
പാംഗോങ്ങിലെ ഫിംഗർ 4 മേഖലയിൽ ചൈനീസ് സൈന്യം തുടരുകയാണ്. ഇന്ത്യൻ സൈന്യത്തിന് മേലുള്ള ഈ മേധാവിത്വം കൂടുതൽ വർധിപ്പിക്കാൻ ചൈനീസ് സൈന്യം ഇരുട്ടിന്റെ മറപറ്റി കൂടുതൽ സ്ഥലങ്ങളിൽ സൈനിക പോസ്റ്റുകൾ സ്ഥാപിക്കാനെത്തിയെങ്കിലും അവരെ ഇന്ത്യൻ സൈന്യം ചെറുത്തു തോൽപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ചൈന അവരുടെതെന്ന് അവകാശപ്പെട്ടിരുന്ന താകുങ്, കാലാ കുന്നുകൾക്ക് മുകളിൽ ഇന്ത്യൻ സൈന്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
നിയന്ത്രണരേഖയിൽ സ്ഥലങ്ങൾ കൈയേറി അവകാശം സ്ഥാപിക്കുന്ന ചൈനീസ് നീക്കത്തിന് സൈന്യം അതിലൂടെ ഉചിതമായ മറുപടിയാണ് നൽകിയത്. ഈ കുന്നുകൾ ഇന്ത്യൻ സൈന്യത്തിന്റെ കീഴിലായതോടെ ഫിംഗർ 4ലെ ചൈനീസ് പോസ്റ്റുകൾ ഇന്ത്യൻ സേനയുടെ ആക്രമണ പരിധിയിലായി. ഈ നിർണായക വിജയത്തിന് നന്ദി പറയേണ്ടത് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിനോടാണ്.
ഈ സേനാവിഭാഗത്തിന്റെ രൂപീകരണത്തിന് കാരണമായതും ചൈന തന്നെയായിരുന്നുവെന്നത് യാദൃശ്ചികമാകാം. 1962 ൽ ചൈന ഇന്ത്യൻ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തിക്കൊണ്ടിരിക്കെ ആ വർഷം നവംബർ 14 നാണ് ഇന്റലിജൻസ് ബ്യൂറോ മേധാവി ഭോലാ നാഥ് മുള്ളിക്കിന്റെ ഉപദേശപ്രകാരം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പുതിയ സേനാവിഭാഗം രൂപീകരിക്കാൻ ഉത്തരവിട്ടത്.
അന്ന് ഇതിന് വികാസ് ബറ്റാലിയൻ എന്നാണ് പേരിട്ടിരുന്നത്. ടിബറ്റൻ പ്രവാസികളാണ് ഇതിലെ അംഗങ്ങൾ. ചൈനീസ് അധിനിവേശത്തിനെതിരെ ടിബറ്റൻ ഗറില്ലാ മൂവ്മെന്റ് ശക്തിപ്പെട്ടിരുന്ന സമയമായിരുന്നു അന്ന്. 1959 ൽ തന്നെ ഇന്ത്യയിലെത്തിയ ടിബറ്റുകാർക്ക് ടിബറ്റ് വിമോചനത്തിനായി ഇന്ത്യൻ രഹസ്യാന്വേഷഷണ ഏജൻസിയായ റോയും അമേരിക്കൻ ചാര സംഘടനയായ സിഐഎയും പരിശീലനം നൽകിയിരുന്നു. ഇവർക്ക് പക്ഷെ ചൈനയോട് എതിരിട്ട് ടിബറ്റ് മോചനത്തിനായി പോരാടാനുള്ള അവസരം ലഭിച്ചിരുന്നില്ല.
ഈ സാഹചര്യം നിലനിൽക്കുന്ന സമയത്താണ് ചൈന ഇന്ത്യയെ ആക്രമിക്കുന്നത്. തുടർന്ന് നെഹ്റുവിന്റെ അനുമതി ലഭിച്ചതോടെ ഐബി മേധാവി ഇവരെ വികാസ് ബറ്റാലിയനിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. എന്നാൽ ചൈന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ചൈനയുമായുള്ള ഇവരുടെ പോരാട്ടം ഉപേക്ഷിക്കപ്പെട്ടു.
1964ൽ ഇന്ത്യാ ചൈന ബന്ധം മെച്ചപ്പെട്ടതിനെ തുടർന്ന് ചൈന കേന്ദ്രീകൃതമായ നീക്കങ്ങൾ നിർത്തിവെച്ചു. സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന് ആദ്യം നൽകിയ പേര് എസ്റ്റാബ്ലിഷ്മെന്റ് 22 എന്നായിരുന്നു. ഇതിന്റെ ആദ്യ തലവനായിരുന്ന മേജർ ജനറൽ സുജൻ സിങ് ഉബാനാണ് ഈ പേര് നൽകിയത്. ഇന്ന് ടിബറ്റുകാർക്കൊപ്പം ഗൂർഖകളും ഈ പ്രത്യേക സേനയുടെ ഭാഗമാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ കീഴിലുള്ള സേനയാണ് സ്പേഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്. സൈന്യത്തിന്റെ ഭാഗമല്ലെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന്റെ ഓപ്പറേഷൻ വിഭാഗത്തിന് കീഴിലാണ്.
സൈന്യത്തിലെ മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സേനാവിഭാഗത്തിന്റെ മേധാവി. ഇൻസ്പെക്ടർ ജനറൽ എന്നാണ് ഈ സേനാവിഭാഗത്തിന്റെ മേധാവിയുടെ സ്ഥാനപ്പേര്. സൈന്യത്തിന്റേതിന് സമാനമാണ് ഇതിലെ സ്ഥാനങ്ങളും. ഇതിലെ അംഗങ്ങൾ പർവത യുദ്ധങ്ങളിൽ ഉൾപ്പെടെ വൈദഗ്ധ്യം നേടിയവരാണ്. മറ്റേത് സൈനിക വിഭാഗങ്ങളേപ്പോലെ തന്നെയാണ് ഇവയും പ്രവർത്തിക്കുന്നത്. എന്നാൽ പ്രത്യേക പരിശീലന കേന്ദ്രങ്ങളും സംവിധാനങ്ങളുമാണ് ഇവർക്കുള്ളത്.
ചൈനയെ പ്രതിരോധിക്കുന്നതിനായാണ് രൂപീകരിച്ചതെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടാൻ ഇവർക്ക് അവസരം ലഭിച്ചിട്ടില്ല. എന്നാൽ 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാക് സൈന്യത്തിന്റെ നട്ടെല്ലൊടിച്ചത് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ നീക്കങ്ങളായിരുന്നു. പടിഞ്ഞാറുനിന്ന് ഇന്ത്യൻ സൈന്യം ആക്രമിച്ച സമയത്ത് കിഴക്കുനിന്ന് പാക് സൈന്യത്തെ പിന്നിൽ നിന്ന് ആക്രമിച്ച് അവരെ തകർക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങളും ആയുധങ്ങളും തകർക്കുകയും അവർ ബർമലയിലേക്ക് പലായനം ചെയ്യുന്നത് തടയുകയും ചെയ്തതോടെയാണ് പാക് സൈന്യം നീരുപാധികം ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയത്.
അന്ന് ഇവർ നടത്തിയ സൈനിക നീക്കത്തിന് ഓപ്പറേഷൻ ഈഗിൾ എന്നായിരുന്നു പേരിട്ടിരുന്നത്. ഖലിസ്ഥാൻ തീവ്രവാദികളെ സുവർണ ക്ഷേത്രത്തിൽ നിന്ന് തുരത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലും ഇവർ നിർണായക നീക്കങ്ങൾ നടത്തി. കാർഗിൽ യുദ്ധം, ഭീകരവിരുദ്ധ നടപടികൾ എന്നിവയിലും ഇന്ന് ഇവരെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം രഹസ്യമാക്കി വക്കുകയാണ് പതിവ്.
തെർമൽ ഇമേജിങ് ക്യാമറ, ഗതിനിർണയ സംവിധാനങ്ങൾ, അത്യാധുനിക ആശയവിനിമയോപാധികൾ തുടങ്ങിയവയും ഇവർ ഉപയോഗിക്കുന്നു. ലഡാക്ക് മുതൽ ഉത്തരാഖണ്ഡ് വരെയുള്ള പ്രദേശങ്ങളിൽ ഈ സേനാ വിഭാഗത്തിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍