കളക്ടറുടെ കോവിഡ് അവലോകനത്തിന് പോകാത്ത ജില്ലാ പൊലീസ് മേധാവി; ഹോട് സ്പോട്ടുകള്‍ സ്വയം നിശ്ചയിച്ച് റോഡുകൾ കല്ലിട്ട് അടയ്ക്കുന്നത് കളക്ടറേറ്റിലെ യോഗ തീരുമാനങ്ങൾ ഒന്നും അറിയാതെ; എല്ലാം ഐജിമാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം പൊളിച്ച് ഒടുവിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ; ഇനി യതീഷ് ചന്ദ്രയ്ക്ക് കളക്ടർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കേണ്ടി വരും; കണ്ണൂരിലെ പൊലീസ് രാജിനെ പൊളിച്ച് താരമായി കളക്ടർ ബ്രോ സുഭാഷ്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഏറ്റവും കൂടുതൽ കോവിഡ് രോഗികളും ഏറ്റവുമധികം ഹോട്സ്പോട്ടുകളുമുള്ള കണ്ണൂർ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ജില്ലാ ഭരണകൂടവും പൊലീസും തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ. ജില്ലയിൽ ഹോട്സ്പോട്ട് അല്ലാത്തിടത്തു പോലും പൊലീസ് റോഡുകൾ അടച്ചതാണു കലക്ടറെ പ്രകോപിപ്പിച്ചത്. റോഡുകൾ തുറക്കണമെന്നു ആവശ്യപ്പെട്ട് കലക്ടർ ടി.വി.സുഭാഷ് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കു കത്തു നൽകി. അതിനിടെ ലോക്ഡൗൺ സംബന്ധിച്ച് ജില്ലകളിൽ തീരുമാനം എടുക്കേണ്ട അധികാരി കലക്ടറാണെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകി. ഇതോടെ യതീഷ് ചന്ദ്രയ്ക്ക് മുകളിലാണ് കളക്ടർ എന്ന് വ്യക്തമാവുകയാണ്. നാട്ടുകാരുടേയും ആരോഗ്യ പ്രവർത്തകരുടേയും പരാതികൾ സജീവമായതോടെയാണ് എസ് പിക്കെതിരെ കണ്ണൂരിൽ കളക്ടർ ബ്രോ നിലപാട് കടുപ്പിച്ചത്. ഇത് സംസ്ഥാന സർക്കാരും അംഗീകരിക്കുകയാണ്.
ഐജിമാരായ വിജയ് സാഖറേ, അശോക് യാദവ് എന്നിവരുടെ നിർദ്ദേശപ്രകാരമാണു റോഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണു പൊലീസിന്റെ വിശദീകരണം. കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ (പ്രൈമറി-സെക്കൻഡറി കോൺടാക്റ്റുകൾ) താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയാണു നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാൽ ഐജിമാർക്ക് ഇതിൽ ബന്ധമില്ലെന്നാണ് മറുനാടന്‍ ലഭിച്ച സൂചന. ഹോട് സ്പോട്ട് അല്ലാത്തിടത്ത് റോഡുകൾ അടയ്ക്കാൻ പൊലീസിന് അവകാശമില്ലെന്നാണ് ഐജിമാരുടേയും പക്ഷം. ഇതിനിടെയാണ് കാര്യങ്ങൾ വ്യക്തമാക്കി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്.
റോഡ് തുറക്കണമെന്ന ആവശ്യത്തിനു പുറമേ ഗുരുതരമായ ആരോപണങ്ങളും കലക്ടറുടെ കത്തിലുണ്ട്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിദിന അവലോകന യോഗത്തിൽ എസ്പിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പങ്കെടുക്കുന്നില്ല, സമൂഹവ്യാപന സാധ്യതയില്ലെന്നു ഡിഎംഒ റിപ്പോർട്ട് നൽകിയിട്ടുള്ളപ്പോൾ ജില്ലയെ കണ്ടയ്ന്റ്മെന്റ് സോണുകളാക്കിയത് എന്തിന്? ജില്ലയെ കണ്ടയ്ന്റ്മെന്റ് സോണുകളാക്കാൻ യോഗങ്ങളിൽ തീരുമാനമില്ലെന്നും കളക്ടർ പറയുന്നു. ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം വേണമെന്ന സർക്കാർ നിർദ്ദേശമിരിക്കെ, അതല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾ അടച്ചത് എന്താണ് എന്നെല്ലാം കത്തിലുണ്ട്. കൂടാതെ റോഡുകൾ അടിയന്തരമായി തുറക്കണമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിയുമായി ആലോചിക്കാതെ മേലിൽ റോഡുകൾ അടയ്ക്കരുതെന്നും താക്കീതും കത്തിലുണ്ട്.
ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ 3 എസ്പിമാരാണു ജില്ലയിലെ റോഡുകളിൽ നിയന്ത്രണങ്ങൾക്കു നേതൃത്വം നൽകുന്നത്. ഇതും കലക്ടറോട് ആലോചിക്കാതെയാണെന്നു വിവരമുണ്ട്. ആരോഗ്യ വകുപ്പ് അറിയാതെ പൊലീസ് കോവിഡ് രോഗികളുടെ വിവരശേഖരണം നടത്തുന്നത് ആരോഗ്യ വകുപ്പിന്റെയും എതിർപ്പിനു കാരണമായിട്ടുണ്ട്. കണ്ണൂരിലേയും കാസർകോട്ടേയും വിവര ചോർച്ചാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്. കണ്ണൂരിൽ കർശന നിയന്ത്രണം തുടരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും ചെയ്തതോടെ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നു വ്യക്തമാക്കി കലക്ടറും എസ്പിയും രാത്രി സംയുക്ത പ്രസ്താവനയിറക്കി.
ഇതിനിടെയാണ് അധികാരം കളക്ടർക്കാണെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് ഉത്തരവ് ഉറക്കിയത്. ലോക്ഡൗൺ നടപ്പാക്കുന്നതിനെച്ചൊല്ലി കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളുമായി അധികാരത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കത്തു നൽകിയത്. ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിലും ദുരന്ത നിവാരണ നിയമം അനുസരിച്ചും ജില്ലയുടെ അധികാരം കലക്ടർക്കാണ്. ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും കളക്ടർ വ്യക്തമാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. ജില്ലയിലെ ആരോഗ്യപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കളക്ടർ പറയുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കണ്ണൂരിലാണ് പ്രതിരോധസംവിധാനം ഒന്നിച്ചു നിന്നു ചലിപ്പിക്കേണ്ട ജില്ലാ ഭരണകൂടവും പൊലീസും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന പരാതിയാണ് കളക്ടർ തന്നെ നേരിട്ട് ഉന്നയിക്കുന്നത്. ഹോട്ട് സ്പോട്ടുകൾ അല്ലാത്ത മേഖലകളിലും പൊലീസ് റോഡുകൾ കല്ലിട്ട് അടച്ചത് തെറ്റായ നടപടിയാണെന്നും ഹോട്ട് സ്പോട്ടുകൾക്ക് പുറത്ത് അടച്ചിട്ട റോഡുകൾ പൊലീസ് ഉടനെ തുറക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് അയച്ച കത്തിൽ കളക്ടർ ടിവി സുഭാഷ് ആവശ്യപ്പെടുന്നു.
അതിനിടെ പൊലീസ് ആരോഗ്യ പ്രവർത്തകരുടെ ജോലിക്ക് തടസ്സം നിൽക്കുന്നു എന്ന് കാട്ടി ഡിഎംഒ കളക്ടർക്ക് പരാതി നൽകി. അതിനിടെ കഴിഞ്ഞ ആഴ്ച ലോക്ക് ഡൗണിനിടെ ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ചക്കരക്കൽ സിഐ എംവി ദിനേശനെ സ്ഥലം മാറ്റി. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയിരിക്കുന്നത്. അക്രഡേറ്റിഷൻ കാർഡ് കാണിച്ചിട്ടും സിഐ തന്നെ റോഡിലിട്ട് കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീപ്പിലേക്ക് വലിച്ചിഴക്കുകയും ചെയ്തെന്ന് കാണിച്ച് ദേശാഭിമാനി കണ്ണൂർ സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നേരത്തെ കണ്ണൂരിൽ ലോക് ഡൗൺ കാലത്ത് സാമൂഹിക പ്രവർത്തകരെ കൊണ്ട് ഏതമിടിപ്പിച്ച എസ്പിയുടെ നടപടിയും വിവാദമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍