പാറശാല എസ്പി ആശുപത്രിയിൽ കോവിഡ് രോഗിയിൽ നിന്ന് ഓക്സിജന്‍ ഈടാക്കിയത് യഥാർത്ഥ തുകയുടെ പതിനഞ്ചിരിട്ടി; മൂന്നുദിവസത്തേക്ക് ചുമത്തിയത് 45,500 രൂപ; മൂന്നുദിവസത്തേക്ക് ഈടാക്കാവുന്നത് 3,000 രൂപ; തീവെട്ടി കൊള്ളയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: പാറശാല എസ് പി ഹോസ്പിറ്റൽ നടത്തിയത് തീവെട്ടി കൊള്ളയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കോവിഡ് രോഗിയിൽ നിന്നും പ്രാണവായുവിന് ഈടാക്കിയത് യാഥാർത്ഥ തുകയുടെ പതിനഞ്ച് ഇരട്ടിയാണ്. മൂന്ന് ദിവസത്തേക്ക് 3000 രൂപ ഈടാക്കേണ്ട സ്ഥാനത്താണ് 45500 രൂപ ഈടാക്കിയതെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. മിനിട്ടിന് എട്ടു ലിറ്റർ വെച്ച് ഓക്സിജൻ നല്കിയാൽ പോലും മൂന്ന് ദിവസത്തേക്ക് 3000 രൂപ മതി. മിനിട്ടിന് 20 ലിറ്റർ വരെ നല്കുന്ന മറ്റു സ്വകാര്യാശുപത്രികൾ ഈടാക്കുന്നത് 4500 രൂപ മാത്രമാണന്നും ആരോഗ്യ വകുപ്പ് അസിസ്ററന്റ് ഡയറക്ടർ കൂടിയായ ഡോ. ബി ഉണ്ണിക്കൃഷ്ണൻ നല്കിയ റിപ്പോർട്ടിൽ പറയുന്നു
പ്രാണ വായുവിന് കോവിഡ് രോഗിയിൽ മൂന്ന് ദിവസത്തേക്ക് 45, 500രൂപ ഈടാക്കി പകൽ കൊള്ള നടത്തിയത് വിവാദമാവുകയും ഡി എം ഒ ക്ക് പരാതി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്. ഡി എം ഒ യുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ പാറാശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി ഉണ്ണിക്കൃഷ്ണൻ എസ് പി ആശുപത്രിയിൽ എത്തി രേഖകൾ പരിശോധിച്ചിരുന്നു.എപ്രിൽ 24 ന് ഉച്ചയ്ക്ക് 1.45 ന് നസീമ എന്ന രോഗിയെ അഡ്മിറ്റു ചെയ്തതായി രേഖകൾ ഉണ്ട്. തുടർന്ന് എപ്രിൽ 27 ന് ഉച്ചയ്ക്ക് 12.15ന് രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായും ആശുപത്രി രേഖകളിൽ നിന്നും മനസിലായി.കേയ്സ് ഷീറ്റ് പ്രകാരം മിനിട്ടിൽ എട്ടു ലിറ്റർ വെച്ച് ഓക്സിജൻ രോഗിക്ക് നല്‍കിയിരുന്നതായി പറയുന്നു.ആശുപത്രിയിൽ സെന്ററലൈസ്ഡ് ഓക്സിജൻ സംവിധാനമാണ് ഉപയോഗിക്കുന്നത്.
അതു പ്രകാരം 58.5 മണിക്കൂർ മിനിട്ടിന് എട്ടു ലിറ്റർ വെച്ച് 28080 ലിറ്റർ ഓക്സിജൻ രോഗി ഉപയോഗിച്ചുവെന്നാണ് എസ് പി ആശുപത്രി അധികൃതരുടെ വാദം.ഒരു പൂർണ ഓക്സിജൻ സിലിണ്ടറിൽ 6500 മുതൽ 7000 ലിറ്റർ വരെ ഓക്സിജൻ ഉണ്ടാവും.അങ്ങനെയെങ്കിൽ നാലു മുതൽ അഞ്ചു സിലിണ്ടർ ഓക്സിജൻ ഈ രോഗിക്ക് വേണ്ടി വിനിയോഗിച്ചുണ്ടാകാം.ഒരു ഓക്സിജൻ സിലിണ്ടറിന് 600 രൂപയാണ് വില. അതായത് രോഗി മൂന്നു ദിവസവും ഓക്സിജൻ ഉപയോഗിച്ചുവെങ്കിൽ അടയ്ക്കേണ്ട തുക വെറും മുവ്വായിരം രൂപ. ആ സ്ഥാനത്താണ് 45500 രൂപ ഈടാക്കി എസ് പി ആശുപത്രി അധികൃതർ തീവെട്ടിക്കൊള്ള നടത്തിയത്.നെയ്യാറ്റിൻകരയിലെ മറ്റു സ്വകാര്യ ആശുപത്രികളിലും ഡോ. ഉണ്ണിക്കൃഷ്ണൻ അന്വേഷണം നടത്തി. മിനിട്ടിൽ 20 ലിറ്റർ വരെ നല്കുന്ന സ്വകാര്യ ആശുപത്രികൾ മൂന്നു ദിവസത്തേക്ക് ഈടാക്കുന്നത് 4500 രൂപയാണന്നും അന്വേഷണത്തിൽ മനസിലായി. കോവിഡ് സാഹചര്യം മനസിലാക്കി രോഗിയിൽ നിന്നും എസ് പി ആശുപത്രി നടത്തിയത് പകൽ കൊള്ളയാണന്ന് അന്വേഷണ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തു. റിപ്പോർട്ട് ഡി എം ഒ ക്ക് കൈമാറി.
തിരുവനന്തപുരത്ത് ആശുപത്രികളിൽ ഒഴിവില്ലാത്തതിനാലാണ് കോവിഡ് പോസിറ്റീവ് ആയതോടെ പേപ്പാറ കാലങ്കാവ് എസ്.എൻ നിവാസിൽ നസീമയെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുവായ നൂറുൽ അമീനിന്റെ സഹായത്തോടെയായിരുന്നു ഇത്. മൂന്ന് ദിവസം ഈ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവർക്ക് ആദ്യ രണ്ട് ദിവസങ്ങളിലും ഓക്സിജൻ സൗകര്യം വേണ്ടി വന്നില്ലെന്നും മൂന്നാം ദിവസമാണ് ഓക്സിജൻ നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ വസ്തുത കൂടി പരിശോധിക്കുമ്പോൾ യഥാർത്ഥത്തിൽ ഓക്സിജന്‍ 1000 രൂപ മാത്രമേ ചെലവു വരികയുള്ളുവെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.
66950 രൂപയുടെ ഡിസ്ചാർജ് ബില്ലിലാണ് ഒരു ദിവസത്തെ ഓക്സിജന്റെ നിരക്ക് 45,600 രൂപയെന്ന ഭീമമായ കണക്ക് നൽകിയത്. ഇത് ചോദ്യം ചെയ്തപ്പോൾ പല രോഗികൾക്കും ഒരു ലക്ഷം രൂപയോളം ബില്ല് വരുന്നുണ്ടെന്നും ഇത് സാധാരണമാണെന്നും അറിയിച്ചു. പരാതിപ്പെടുമെന്ന് പറഞ്ഞിട്ടും അവർ ഒരു മാറ്റത്തിനും തയ്യാറായില്ല. ആരോഗ്യ സ്ഥിതി മോശമായ ഒരു രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് നീക്കുമ്പോഴാണ് ഈ ക്രൂരതയെന്ന് ഓർക്കണം. കയ്യിൽ ഇത്രയും പണം കരുതിയിട്ടില്ലായിരുന്നതിനാൽ കടംവാങ്ങേണ്ട അവസ്ഥ വരെ വന്നുവെന്നും രോഗിയുടെ ബന്ധുവായ നുറുൽ അമീൻ പറഞ്ഞിരുന്നു.. മെയ് 2ന് നസീമ മരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്ക് കുടുംബം പരാതി നൽകി. അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകാതെ വന്നപ്പോൾ കൊള്ള വിവരം ചൂണ്ടിക്കാട്ടി ഇവർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.
തുടർന്ന് സ്വകാര്യ ആശുപത്രി അധികൃതർ തന്നെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടെന്നും മുപ്പതിനായിരം രൂപ തിരികെ നൽകാം എന്ന് അറിയിച്ചെന്നും നൂറുൽ അമീൻ വെളിപ്പെടുത്തിയിരുന്നു. സംഭവം ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു.
അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെടുകയും ചെയ്തു.ഇതിനിടെയാണ് പരാതിയുമായി മുന്നോട്ടു പോകാതിരിക്കാൻ ബന്ധുക്കളെ പിന്തിരിപ്പിക്കാൻ ആശുപത്രി അധികൃതർ നടത്തിയ നീക്കം പുറത്തു വരുന്നത്. എന്നാൽ ആശുപത്രിക്ക് എതിരെ നടപടിയില്ലാത്തതാണ് ഇങ്ങനെയൊരു നീക്കത്തിന് പോലും സാഹചര്യം ഒരുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഇനിയും ഒരു രോഗിക്ക് പോലും ഈ അവസഥ വരാതിരിക്കാൻ നടപടിയാണ് വേണ്ടത്. ഇതിനായി ഏതറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
രോഗിക്ക് മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബിൽ എഴുതിയതിൽ ഉണ്ടായ പിഴവ് ആണ് പ്രശ്നങ്ങൾക്ക് കാരണം എന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വാദം തള്ളിക്കളഞ്ഞ് ബില്ല് പകൽകൊള്ള തന്നെയെന്ന് വ്യക്തമാക്കുകയാണ് കണക്കുകൾ പലപ്പോഴും ഒരു രോഗിക്ക് നൽകേണ്ടി വന്ന ഓക്സിജന്റെ കണക്ക് കൃത്യമായി കണക്കാക്കാൻ സാധിച്ചെന്ന് വരില്ല. അതിനാൽ സാധാരണക്കാരായ ജനങ്ങളെ ചൂഷണത്തിൽ നിന്ന് ഒഴിവാക്കാനായി ഓക്സിജൻ നിരക്ക് നിജപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. സംസ്ഥാനത്തെ ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ഘട്ടം ഘട്ടമായി ഇതൊക്കെ നടപ്പാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍