'എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം': തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു; ഗാർഹിക പീഡനം ആരോപിച്ച് സഹോദരിമാർ തനിക്കെതിരെ രംഗത്ത് വന്നതിന് പിന്നിൽ ശത്രുക്കളെന്നും ഗിരീഷ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡയിയിൽ പ്രചരിപ്പിക്കുന്നത് കള്ളവാർത്ത എന്ന് അഴിമതിക്കെതിരെ പൊതുതാൽപര്യ ഹർജികളിലൂടെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന കളമശേരി സ്വദേശി ഗിരീഷ് ബാബു. തന്റെ ശത്രുക്കൾ ഈ വാർത്ത എല്ലാവർക്കും എത്തിക്കാൻ അതിയായി ബുദ്ധിമുട്ടുന്നു. അതുകൊണ്ട് താൻ തന്നെ ഈ വാർത്ത എല്ലാവരെയും അറിയിക്കുകയാണെന്നും ഗിരീഷ് ബാബു വാർത്താ കുറിപ്പിൽ പറഞ്ഞു.
ഗിരീഷ് ബാബു എന്ന ഗിരീഷ് പുന്നക്കാടനെതിരെ ഗാർഹിക പീഡനമാരോപിച്ച് സഹോദരിമാർ രംഗത്തെത്തിയെന്നാണ് വാർത്ത. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി സിഐ ഗിരീഷ് പുന്നക്കാടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിനിമാ-രാഷ്ട്രീയപ്രമുഖർക്കെതിരെ നിരന്തരം പരാതിയുമായി രംഗത്തെത്തുന്ന വ്യക്തിയാണ് ഗിരീഷ്. അടുത്തിടെ ഫെഫ്ക സംഘടന പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനെതിരെയും നടൻ ജയസൂര്യക്കെതിരെയും പി രാജീവിനെതിരെയും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് എതിരെയും പരാതി നൽകിയിരുന്നു,.
മൂത്ത സഹോദരി നൽകിയ പരാതി ഇങ്ങനെ:
ഞാനും എതിർകക്ഷിയും സഹോദരി സഹോദരന്മാരാണ് പിതൃഗൃഹത്തിലാണ് താമസിക്കുന്നത്. എന്റെ ചേച്ചിയെ വിവാഹം കഴിച്ചയച്ചു. ഉദയംപേരൂരിലാണ് അവർ താമസിക്കുന്നത് ഞാൻ അവിവാഹിതയാണ്. എന്റെ സഹോദരനായ ഗിരീഷ് ബാബു എന്നെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു വരികയാണ്. എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ സംസാരിക്കുകയും ശരീരത്തിൽ കയറി പിടിച്ച് അക്രമിക്കുകയും ചെയ്യുക പതിവായിരിക്കുകയുമാണ് ടിയാൻ. എന്റെ കുടുംബ സ്വത്ത് ചൂഷണം ചെയ്തും വരികയാണ്. 2015 2017,2020 വർഷങ്ങളിൽ ഏതിർ കക്ഷി എന്നെ മാരകമായി മർദ്ദിച്ചിട്ടുണ്ട്.
2020ൽ എന്നെ എതിർകക്ഷി തല്ലി കൈ ഓടിച്ചു. കളമശ്ശേരി പത്തടിപ്പാലം കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റായി ഡോക്ടർ ചികിത്സിച്ചപ്പോൾ കേസ് ആക്കുവാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ എതിർകക്ഷിയും ടിയാന്റെ സുഹൃത്തും എന്നെ ഭീഷണിപ്പെടുത്തി പൊലീസ് പരാതി നൽകുന്നതിൽ നിന്നും പിൻതിരിപ്പിച്ചു. പരാതി നൽകിയാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എതിർകക്ഷി യോടൊപ്പം ചേർന്നു. പൊലീസിൽ പരാതി നൽകിയാൽ എന്നെ കൊന്നുകളയുമെന്ന് ആശുപത്രിയിൽ വെച്ചും പിന്നീട് വീട്ടിൽ വെച്ചും എതിർകക്ഷി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നീ എന്റെ അച്ഛന്റെ മകളല്ല വീട്ടിൽ നിന്നും ഇറങ്ങി പോകണം, നീയൊക്കെ എന്തിനാ ജീവിക്കുന്നത്, ആത്മഹത്യ ചെയ്തുകൂടെ എന്നൊക്കെ എതിർകക്ഷി എന്നോട് എപ്പോഴും പറഞ്ഞ് എന്നെ പീഡിപ്പിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും നിർബന്ധിപ്പിക്കുകയും ചെയ്യാറുണ്ട്.
2010 നു ശേഷം ഇപ്പോഴും നിരന്തരം ശാരീരിക പീഡനവും മാനസിക പീഡനവും എതിർകക്ഷി തുടർന്നു വരികയാണ്. കൊച്ചി സർവ്വകലാശാല ബി.ടെക്ക് വിദ്യാർത്ഥിയായ എന്നെ പരീക്ഷയുടെ ആ ദിവസങ്ങളിൽ ഉപദ്രവിക്കുകയും പരീക്ഷ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മരണം കൊണ്ടും എതിർകക്ഷിയുടെ ഭീഷണിമൂലവുമാണ് നാളിതുവരെ പൊലീസ് മുമ്പാകെ പരാതി നൽകാതിരുന്നത്.
ഇനി എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ല. എതിർകക്ഷിക്കെതിരെ നടപടി എടുത്ത് പുതിയ നടപടിയുണ്ടാകണമെന്നും തുടർന്നുള്ള ഗാർഹിക പീഡനങ്ങൾ ആയതിനാൽ ഈ പരാതിയിന്മേൽ കേസ് ഉണ്ടാകാതിരിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും എന്റെ ജീവൻ രക്ഷിക്കണമെന്നും അപേക്ഷിക്കുന്നു.
രണ്ടാം സഹോദരി നൽകിയ പരാതി ഇങ്ങനെ:
എന്റെ സഹോദരനാണ് എതിർകക്ഷിയായ ഗിരീഷ് ബാബു. 2009 ൽ എന്നെ വിവാഹം കഴിച്ച് അയക്കുന്നത് വരെ എന്റെ പിതൃഗൃഹത്തിലാണ് അമ്മയോടൊപ്പം ഞാനും എന്റെ ഇളയ സഹോദരിയും ഗിരീഷ് ബാബുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞാൻ അദ്ധ്യാപികയാണ്.
എന്റെ പിതാവിന്റെ സ്വത്തുക്കളുടെ രേഖകൾ എല്ലാം അദ്ദേഹത്തിന്റെ മരണശേഷം എതിർകക്ഷിയായ ഗിരീഷ് ബാബു ഗൂഢ ഉദ്ദേശത്തോടെ കൈക്കലാക്കിയും തുടർന്ന് വസ്തുവകകളിൽ നിന്നും പലപ്പോഴായി എന്നെ ഭീഷണിപ്പെടുത്തിയും ഉപദ്രാവിച്ചും ആധാരങ്ങൾ രജിസ്ട്രർ ചെയ്യിച്ച് ഒപ്പിടുവിപ്പിക്കുകയുണ്ടായി. അമ്മയുടെ പേരിലുള്ള സ്ഥലം എനിക്ക് നൽകാമെന്ന് കളവായി പറഞ്ഞ് വിശ്വസിപ്പിച്ച് എന്നെ വഞ്ചിച്ചു എന്നെ ഭീഷണിപ്പെടുത്തിയുമാണ് ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്തത്. എന്നാൽ അമ്മയുടെ വസ്തുവും ഞങ്ങളെ ചതിച്ച് വിൽപ്പന നടത്തി എതിർകക്ഷി അന്യായ ലാഭം ഉണ്ടാക്കി.
ഞാൻ എതിർകക്ഷിയായ ഗിരീഷ് ബാബുവിന്റെ ചതി മനസിലാക്കിയതിനെ തുടർന്ന് ടിയാനോട് ചോദിച്ചപ്പോൾ എന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ എന്റെ എനിക്കതിനും അദ്ദേഹം വീട്ടുകരുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വെച്ച് അപവാദങ്ങൾ പറയുകയും ചെയ്തു. ഞങ്ങളെ സ്വര്യമായി ജീവിക്കാൻ അനുവദിക്കില്ലായെന്നും എന്നെയും ഭർത്താവിനേയും കൊന്നുകളയുമെന്നും ഗിരീഷ് ബാബു ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. രാഷ്ട്രീയ സ്വാധീനവും പിടിപാടുമുള്ള ഗിരീഷ് ബാബു എന്ത് കുതന്ത്രവും ഉപയോഗിച്ച് എന്നെയും കുടുംബത്തേയും ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നു.
രാഷ്ട്രീയ നേതാക്കളെ പോലും കള്ള പരാതികൾ നൽകി ഇല്ലാതാക്കുവാൻ നോക്കുന്ന ഒരു വ്യവഹാരിയാണ് എന്റെ സഹോദനായ എതിർകക്ഷി. ടിയാനിൽ നിന്നും നിരന്തരം മാനസിക പീഡനം ഏറ്റുവാങ്ങുകയാണ് എന്നേയും കുടുബത്തേയും അപായപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെടുന്നു. മതിയായ സംരക്ഷണം ഞങ്ങൾക്ക് ലഭിക്കണം.ആയതിനാൽ എന്റെ ഈ പരാതി സമക്ഷത്ത് നിന്നും സ്വീകരിച്ച് എന്റെ സ്വത്തുക്കൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് പാപഹരണം നടത്തുകയും എന്നെ മാനസികവും ശാരീരികമായും പീഡിപ്പിക്കുകയും എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ എന്നെ ഉപദ്രവിക്കുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്ത എതിർകക്ഷിയായ ഗിരീഷ് ബാബുവിനെതിരെ കേസ് എടുത്ത് അന്വേഷിച്ച് നടപടി ഉണ്ടാകണമെന്നും എനിക്കും എന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ഗിരീഷിന്റെ മറുപടി
എന്നെ ഒരു രീതിയിലും സ്വാധിനിക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും കഴിയാത്തതുകൊണ്ട് എന്റെ ശത്രുക്കൾ അവർ എന്റെ കുടുംബത്തിലെ ചിലരെ കോടാലി കൈ ആക്കി ആഘോഷിക്കുന്നത്. ഈ വിഷയത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം നടത്തിവരുന്നു എന്റെ മൊഴി പൊലീസ് ഇന്ന് 17/5/2021ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ചോരകുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ദിവസം ഇതുകൊണ്ട് ആഘോഷിക്കാം.
ഇത്തരം കള്ള പരാതികൾ എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം ആണ്. കാരണം ഞാൻ പോകുന്ന മാർഗവും നിലപാടുകളും സത്യം ആണെന്ന് ഇതൊക്കെ തന്നെ എന്നെ ബോധ്യ പെടുത്തി തരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്