എല്ലാം നല്ല വൃത്തിയും വെടിപ്പുമായിരിക്കണം; ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും; വസ്ത്രധാരണമായാലും ബജറ്റ് അവതരണമായാലും കാര്യങ്ങൾക്ക് നല്ല തെളിച്ചം വേണം; ക്യാമറകൾ കണ്ടാൽ വാർത്താസമ്മേളനത്തിന് മുമ്പ് അൽപം റോസ് പൗഡർ കൂടി; നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ അഡീഷണാലിറ്റി എന്ന വാക്കിന്റെ സംഭാവന; മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മന്ത്രിയായിരിക്കുമ്പോൾ സെക്രട്ടേറിയറ്റിലെ പിആർ ചേംബറിലോ, എംഎൽഎയായിരിക്കുമ്പോൾ സാമാജികരുടെ മുറിയിലോ മാണി സാറിന്റെ വാർത്താസമ്മേളനത്തിന് പോയിട്ടുള്ള മാധ്യമപ്രവർത്തകർ ഓർത്തെടുക്കുന്ന ചില കൗതുകങ്ങളുണ്ട്. എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണെങ്കിൽ പൂമുഖത്തിന് അടുത്തുള്ള മുറിയിൽ മാണി സാർ ഇരിക്കുന്നത് കാണാം. ആദ്യമായി അദ്ദേഹത്തെ അങ്ങനെ കാണുന്നവർ ഒന്നമ്പരക്കും. വലിയ ജുബ്ബയ്ക്കുള്ളിലെ ആ ആകാരവലിപ്പം എവിടെ. വെള്ള ബനിയനും മുണ്ടുമുടുത്ത് താരതമ്യേന മെലിഞ്ഞ മനുഷ്യൻ. ചാനലുകളെല്ലാം വരാൻ കാക്കും. അവർക്ക് ബൈറ്റ് മിസ്സാകരുതല്ലോ. അല്ലെങ്കിൽ മിസ്സായവർക്കായി വീണ്ടും പറയേണ്ടി വരും. അതിൽ വിഷമമൊന്നുമില്ല. എന്നിരുന്നാലും മറ്റുതിരക്കുകൾ ഉണ്ടല്ലോ. എന്നാ പിന്നെ തുടങ്ങാം എന്ന ആമുഖത്തോടെ നടന്നുവരും. നിറഞ്ഞ ചിരിയോടെ. പരിചയമുള്ളവരോട് കുശലം പറഞ്ഞ്..എല്ലാവരും വന്നല്ലോ എന്ന് ഒന്നുകൂടി ഉറപ്പിച്ച് പറയാനുള്ളത് വെടിപ്പായി പറയും.
ക്യാമറകൾ കണ്ടാൽ അൽപം റോസ് പൗഡർ കൂടി ഇടാൻ മാണി സാർ മറക്കില്ലെന്നാണ് പത്രക്കാരുടെ സ്വകാര്യ സംഭാഷണങ്ങളിലെ തമാശ. അല്ലെങ്കിലും മാണിസാർ വൃത്തിയുടെ കാര്യത്തിൽ നിർബന്ധബുദ്ധിക്കാരനായിരുന്നു. ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും എന്നൊക്കയാണ് പിന്നാമ്പുറസംസാരം. അത്രയും ഇല്ലെങ്കിലും ദിവസം പലവട്ടം വസ്ത്രം മാറുമെന്ന കാര്യം മാണി സാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാം നല്ല വൃത്തിയും വെടിപ്പായും വേണമെന്ന് നിർബന്ധമായിരുന്നു അദ്ദേഹത്തിന്. ബജറ്റ് അവതരണവും ബഹുകേമം തന്നെ.
ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒരുമിച്ച് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ഫിനാൻസ് ബിൽ സമ്പ്രദായം കേരളത്തിലാദ്യമായി കൊണ്ടുവന്നത് മാണിയാണ്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഭാര്യാപിതാവ് ഗിർധാരിലാൽ 20 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതുകഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് കെ.എം.മാണിയാണ്. നിയമസഭാ ലൈബ്രറിയിലെ റഫറൻസ് സംവിധാനം ഏറ്റവും കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചതും മാണി തന്നെ. ഓരോ വിഷയവും ആഴത്തിൽ പഠിച്ചായിരുന്നു പ്രസംഗം.
കെ.എം. മാണി. നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലിഷ് ഡിക്ഷ്ണറിയിൽ 'അഡീഷണാലിറ്റി' എന്ന വാക്കുതന്നെ അദ്ദേഹം സംഭാവന ചെയ്തെന്ന് രാഷ്ട്രീയക്കാർക്കിടയിൽ പ്രചരിക്കുന്ന തമാശയുണ്ട്. നിയമസഭാംഗമായി 52 വർഷം പൂർത്തിയാക്കുമ്പോഴാണ് കെ.എം. മാണിയുടെ വിടവാങ്ങൽ. കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കെ.എം. മാണിയെ നിയമസഭയിലെ അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് 1962 മുതൽ വിസ്കോൻസിനിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഫ്രെഡ് റിസറിനോടാണ്.
തന്റെ ആരോഗ്യത്തിന്റെ രഹസ്യം ജനങ്ങളുമായുള്ള സഹവാസമാണെന്നായിരുന്നു മാണി സാർ പറയാറുള്ളത്. രാഷ്ട്രീയത്തിൽ വിരമിക്കലില്ലെന്നും, മരണം വരെ ജനസേവനമെന്നും പറഞ്ഞിരുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗങ്ങളാണ് പണ്ടുമുതലേ അലട്ടിയത്. ദീർഘകാലമായി ആസ്മ അദ്ദേഹത്തെ അലട്ടിയിരുന്നു. ഭക്ഷണകാര്യങ്ങളിൽ കൃത്യമായ നിഷ്ഠയൊന്നും പുലർത്തിയിരുന്നില്ല. കിട്ടുന്നതെന്തും കഴിക്കും. അത് ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ.
എതിരാളികൾ എത്ര ചീത്ത പറഞ്ഞാലും അവരെ കുറിച്ച് മോശം പറയാതിരിക്കുക എന്ന മാന്യത മാണി സാർ എന്നും പുലർത്തി പോന്നു. പി.സി.ജോർജും മറ്റും എത്ര തെറി വിളിച്ചാലും പ്രതികരിച്ച് വഷളാക്കാതിരിക്കാനുള്ള ഔചിത്യബോധവും അദ്ദേഹം കാട്ടി.
ഒരു മണ്ഡലം രൂപീകരിച്ച ശേഷം ആ മണ്ഡലത്തിൽനിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്ന റെക്കോർഡ് അടക്കം നിരവധി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉടമയാണ് കെ.എം. മാണി. അതിന് കാരണം തേടി ഏറെ അലയേണ്ട. മണ്ഡലത്തിലെ മിക്കവാറും വ്യക്തികളെയെല്ലാം പേരുപറഞ്ഞ് വിളിക്കാനും ആവശ്യക്കാരെ സഹായിക്കാനും എന്നും ശ്രദ്ധിച്ചിരുന്നു. മരണമായാലും, വിവാഹമായാലും, മറ്റുചടങ്ങുകളായാലും മണ്ഡലത്തിൽ ഉണ്ടെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ മാണി സാർ അവിടെ ഹാജരുണ്ടാകും. പാലാക്കാർക്ക് കുഞ്ഞുമാണി അത്രയേറെ പ്രിയങ്കരനായതും ആ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചതുകൊണ്ട് തന്നെ.
പത്രപ്രവർത്തകനായ സുജിത് നായർ എഴുതിയ അനുഭവ കുറിപ്പ് കൂടി വായിക്കാം:
രണ്ടുപതിറ്റാണ്ടോളം മുമ്പു തിരുവനന്തപുരത്തു 'മലയാളമനോരമയിൽ ട്രെയിനിയായിരിക്കുമ്പോളാണ് രാവിലെ ആ ഫോൺ. മറുതലയ്ക്കൽ കെ.എം മാണിയാണ്. തുടക്കക്കാരനായ ഞാനൊന്നു പരുങ്ങി.
വിളിച്ച കാര്യം കേട്ടപ്പോൾ അതുമാറി. തലേ ദിവസത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതു വായിച്ച്, അതിന്റെ സന്തോഷം പറയാൻ വിളിച്ചതാണ്.
കെ.എം മാണി അന്നേ കേരളരാഷ്ട്രീയത്തിലെ അതികായരിലൊരാളാണ്. തന്റെ വാർത്താസമ്മേളനം മലയാളമനോരമയിൽ പ്രസിദ്ധീകരിച്ചുവരാൻ പ്രത്യേകമായ ഒരു ഇടപെടലും അദ്ദേഹത്തിനു നടത്തേണ്ടതില്ല. അങ്ങനെയിരിക്കെ അതു റിപ്പോർട്ടു ചെയ്ത ട്രെയിനിയോടു വിളിച്ച് നന്ദി പറയേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല.
അതു ചെയ്തുവെന്നതാണ് മാണിയെ കെ.എം മാണിയാക്കുന്നത്. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത അദ്ദേഹത്തിന്റെ ഈ രീതിയെക്കുറിച്ച് ഇതുപോലെ എത്രയോ കഥകൾ അടുത്തറിയാവുന്ന ഓരോരുത്തർക്കും പറയാനുണ്ടാകും.
തന്റേതായ രാഷ്ട്രീയവൃത്തം വലുതാക്കാനും ആ വൃത്തത്തിലുള്ളവരെ ചേർത്തുപിടിച്ചു മുന്നോട്ടുകൊണ്ടുപോകാനും അസാധാരണമായ കഴിവുണ്ടായിരുന്നു കെ.എം മാണിക്ക്.
കേരളകോൺഗ്രസ് അങ്ങനെയാണ് നിലനിന്നത്, വളർന്നത്. മാണിയുടെ വിയോഗത്തോടെ കേരളകോൺഗ്രസില്ലാതാകുമെന്നാണു വർഷങ്ങൾക്കു മുമ്പ് ഡി. ബാബുപോൾ കുറിച്ചുവച്ചിട്ടുള്ളത്.
അത് ആ ആ വേർപാട് പാർട്ടിക്കുണ്ടാക്കാവുന്ന ക്ഷീണം മുന്നിൽ കണ്ടുള്ള പ്രവചനമാകാം. എന്തായാലും ആ വിയോഗം കേരളകോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മുന്നിലുയർത്തുന്ന ചോദ്യങ്ങളാണ് ഇനി കേരളരാഷ്ട്രീയത്തിനു മുന്നിൽ.
അടുത്തിടപെട്ടിട്ടുള്ള ആ രാഷ്ട്രീയനേതാവിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.
Stories you may Like
- 'ആൾക്കൂട്ടത്തിൽ വെച്ച് ഉൾവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു' വിദ്യാർത്ഥികൾ
- മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
- ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തിൽ ചർച്ച തുടരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍