എല്ലാം നല്ല വൃത്തിയും വെടിപ്പുമായിരിക്കണം; ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും; വസ്ത്രധാരണമായാലും ബജറ്റ് അവതരണമായാലും കാര്യങ്ങൾക്ക് നല്ല തെളിച്ചം വേണം; ക്യാമറകൾ കണ്ടാൽ വാർത്താസമ്മേളനത്തിന് മുമ്പ് അൽപം റോസ് പൗഡർ കൂടി; നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ അഡീഷണാലിറ്റി എന്ന വാക്കിന്റെ സംഭാവന; മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മന്ത്രിയായിരിക്കുമ്പോൾ സെക്രട്ടേറിയറ്റിലെ പിആർ ചേംബറിലോ, എംഎൽഎയായിരിക്കുമ്പോൾ സാമാജികരുടെ മുറിയിലോ മാണി സാറിന്റെ വാർത്താസമ്മേളനത്തിന് പോയിട്ടുള്ള മാധ്യമപ്രവർത്തകർ ഓർത്തെടുക്കുന്ന ചില കൗതുകങ്ങളുണ്ട്. എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണെങ്കിൽ പൂമുഖത്തിന് അടുത്തുള്ള മുറിയിൽ മാണി സാർ ഇരിക്കുന്നത് കാണാം. ആദ്യമായി അദ്ദേഹത്തെ അങ്ങനെ കാണുന്നവർ ഒന്നമ്പരക്കും. വലിയ ജുബ്ബയ്ക്കുള്ളിലെ ആ ആകാരവലിപ്പം എവിടെ. വെള്ള ബനിയനും മുണ്ടുമുടുത്ത് താരതമ്യേന മെലിഞ്ഞ മനുഷ്യൻ. ചാനലുകളെല്ലാം വരാൻ കാക്കും. അവർക്ക് ബൈറ്റ് മിസ്സാകരുതല്ലോ. അല്ലെങ്കിൽ മിസ്സായവർക്കായി വീണ്ടും പറയേണ്ടി വരും. അതിൽ വിഷമമൊന്നുമില്ല. എന്നിരുന്നാലും മറ്റുതിരക്കുകൾ ഉണ്ടല്ലോ. എന്നാ പിന്നെ തുടങ്ങാം എന്ന ആമുഖത്തോടെ നടന്നുവരും. നിറഞ്ഞ ചിരിയോടെ. പരിചയമുള്ളവരോട് കുശലം പറഞ്ഞ്..എല്ലാവരും വന്നല്ലോ എന്ന് ഒന്നുകൂടി ഉറപ്പിച്ച് പറയാനുള്ളത് വെടിപ്പായി പറയും.
ക്യാമറകൾ കണ്ടാൽ അൽപം റോസ് പൗഡർ കൂടി ഇടാൻ മാണി സാർ മറക്കില്ലെന്നാണ് പത്രക്കാരുടെ സ്വകാര്യ സംഭാഷണങ്ങളിലെ തമാശ. അല്ലെങ്കിലും മാണിസാർ വൃത്തിയുടെ കാര്യത്തിൽ നിർബന്ധബുദ്ധിക്കാരനായിരുന്നു. ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും എന്നൊക്കയാണ് പിന്നാമ്പുറസംസാരം. അത്രയും ഇല്ലെങ്കിലും ദിവസം പലവട്ടം വസ്ത്രം മാറുമെന്ന കാര്യം മാണി സാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാം നല്ല വൃത്തിയും വെടിപ്പായും വേണമെന്ന് നിർബന്ധമായിരുന്നു അദ്ദേഹത്തിന്. ബജറ്റ് അവതരണവും ബഹുകേമം തന്നെ.
ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒരുമിച്ച് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ഫിനാൻസ് ബിൽ സമ്പ്രദായം കേരളത്തിലാദ്യമായി കൊണ്ടുവന്നത് മാണിയാണ്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഭാര്യാപിതാവ് ഗിർധാരിലാൽ 20 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതുകഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് കെ.എം.മാണിയാണ്. നിയമസഭാ ലൈബ്രറിയിലെ റഫറൻസ് സംവിധാനം ഏറ്റവും കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചതും മാണി തന്നെ. ഓരോ വിഷയവും ആഴത്തിൽ പഠിച്ചായിരുന്നു പ്രസംഗം.
കെ.എം. മാണി. നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലിഷ് ഡിക്ഷ്ണറിയിൽ 'അഡീഷണാലിറ്റി' എന്ന വാക്കുതന്നെ അദ്ദേഹം സംഭാവന ചെയ്തെന്ന് രാഷ്ട്രീയക്കാർക്കിടയിൽ പ്രചരിക്കുന്ന തമാശയുണ്ട്. നിയമസഭാംഗമായി 52 വർഷം പൂർത്തിയാക്കുമ്പോഴാണ് കെ.എം. മാണിയുടെ വിടവാങ്ങൽ. കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കെ.എം. മാണിയെ നിയമസഭയിലെ അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് 1962 മുതൽ വിസ്കോൻസിനിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഫ്രെഡ് റിസറിനോടാണ്.
തന്റെ ആരോഗ്യത്തിന്റെ രഹസ്യം ജനങ്ങളുമായുള്ള സഹവാസമാണെന്നായിരുന്നു മാണി സാർ പറയാറുള്ളത്. രാഷ്ട്രീയത്തിൽ വിരമിക്കലില്ലെന്നും, മരണം വരെ ജനസേവനമെന്നും പറഞ്ഞിരുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗങ്ങളാണ് പണ്ടുമുതലേ അലട്ടിയത്. ദീർഘകാലമായി ആസ്മ അദ്ദേഹത്തെ അലട്ടിയിരുന്നു. ഭക്ഷണകാര്യങ്ങളിൽ കൃത്യമായ നിഷ്ഠയൊന്നും പുലർത്തിയിരുന്നില്ല. കിട്ടുന്നതെന്തും കഴിക്കും. അത് ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ.
എതിരാളികൾ എത്ര ചീത്ത പറഞ്ഞാലും അവരെ കുറിച്ച് മോശം പറയാതിരിക്കുക എന്ന മാന്യത മാണി സാർ എന്നും പുലർത്തി പോന്നു. പി.സി.ജോർജും മറ്റും എത്ര തെറി വിളിച്ചാലും പ്രതികരിച്ച് വഷളാക്കാതിരിക്കാനുള്ള ഔചിത്യബോധവും അദ്ദേഹം കാട്ടി.
ഒരു മണ്ഡലം രൂപീകരിച്ച ശേഷം ആ മണ്ഡലത്തിൽനിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്ന റെക്കോർഡ് അടക്കം നിരവധി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉടമയാണ് കെ.എം. മാണി. അതിന് കാരണം തേടി ഏറെ അലയേണ്ട. മണ്ഡലത്തിലെ മിക്കവാറും വ്യക്തികളെയെല്ലാം പേരുപറഞ്ഞ് വിളിക്കാനും ആവശ്യക്കാരെ സഹായിക്കാനും എന്നും ശ്രദ്ധിച്ചിരുന്നു. മരണമായാലും, വിവാഹമായാലും, മറ്റുചടങ്ങുകളായാലും മണ്ഡലത്തിൽ ഉണ്ടെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ മാണി സാർ അവിടെ ഹാജരുണ്ടാകും. പാലാക്കാർക്ക് കുഞ്ഞുമാണി അത്രയേറെ പ്രിയങ്കരനായതും ആ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചതുകൊണ്ട് തന്നെ.
പത്രപ്രവർത്തകനായ സുജിത് നായർ എഴുതിയ അനുഭവ കുറിപ്പ് കൂടി വായിക്കാം:
രണ്ടുപതിറ്റാണ്ടോളം മുമ്പു തിരുവനന്തപുരത്തു 'മലയാളമനോരമയിൽ ട്രെയിനിയായിരിക്കുമ്പോളാണ് രാവിലെ ആ ഫോൺ. മറുതലയ്ക്കൽ കെ.എം മാണിയാണ്. തുടക്കക്കാരനായ ഞാനൊന്നു പരുങ്ങി.
വിളിച്ച കാര്യം കേട്ടപ്പോൾ അതുമാറി. തലേ ദിവസത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതു വായിച്ച്, അതിന്റെ സന്തോഷം പറയാൻ വിളിച്ചതാണ്.
കെ.എം മാണി അന്നേ കേരളരാഷ്ട്രീയത്തിലെ അതികായരിലൊരാളാണ്. തന്റെ വാർത്താസമ്മേളനം മലയാളമനോരമയിൽ പ്രസിദ്ധീകരിച്ചുവരാൻ പ്രത്യേകമായ ഒരു ഇടപെടലും അദ്ദേഹത്തിനു നടത്തേണ്ടതില്ല. അങ്ങനെയിരിക്കെ അതു റിപ്പോർട്ടു ചെയ്ത ട്രെയിനിയോടു വിളിച്ച് നന്ദി പറയേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല.
അതു ചെയ്തുവെന്നതാണ് മാണിയെ കെ.എം മാണിയാക്കുന്നത്. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത അദ്ദേഹത്തിന്റെ ഈ രീതിയെക്കുറിച്ച് ഇതുപോലെ എത്രയോ കഥകൾ അടുത്തറിയാവുന്ന ഓരോരുത്തർക്കും പറയാനുണ്ടാകും.
തന്റേതായ രാഷ്ട്രീയവൃത്തം വലുതാക്കാനും ആ വൃത്തത്തിലുള്ളവരെ ചേർത്തുപിടിച്ചു മുന്നോട്ടുകൊണ്ടുപോകാനും അസാധാരണമായ കഴിവുണ്ടായിരുന്നു കെ.എം മാണിക്ക്.
കേരളകോൺഗ്രസ് അങ്ങനെയാണ് നിലനിന്നത്, വളർന്നത്. മാണിയുടെ വിയോഗത്തോടെ കേരളകോൺഗ്രസില്ലാതാകുമെന്നാണു വർഷങ്ങൾക്കു മുമ്പ് ഡി. ബാബുപോൾ കുറിച്ചുവച്ചിട്ടുള്ളത്.
അത് ആ ആ വേർപാട് പാർട്ടിക്കുണ്ടാക്കാവുന്ന ക്ഷീണം മുന്നിൽ കണ്ടുള്ള പ്രവചനമാകാം. എന്തായാലും ആ വിയോഗം കേരളകോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മുന്നിലുയർത്തുന്ന ചോദ്യങ്ങളാണ് ഇനി കേരളരാഷ്ട്രീയത്തിനു മുന്നിൽ.
അടുത്തിടപെട്ടിട്ടുള്ള ആ രാഷ്ട്രീയനേതാവിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ടോൾ പ്ലാസയ്ക്ക് സമീപം ബെൻസിൽ വന്നിറങ്ങിയ ആളെ കണ്ടാൽ പരമയോഗ്യൻ; കേസ് തീർക്കാൻ അഞ്ചുലക്ഷം കൈമാറി കഴിഞ്ഞ് കഴിഞ്ഞിട്ടും യോഗ്യന്റെ വിവരമില്ല; പുതുക്കാട് പൊലീസ് അന്വേഷിച്ചപ്പോൾ പുറമേ നിന്ന് പെട്ടെന്ന് കാണാത്ത വീട്ടിൽ ഒരാൾ താമസം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ; യോഗ്യത പത്താം ക്ലാസ് ഫെയിൽഡ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍