ഊമക്കത്തുകൾക്കും ഫോൺഭീഷണികൾക്കും സാമൂഹിക മാധ്യമങ്ങളിലെ അസഭ്യം പറച്ചിലും പോരാഞ്ഞ് അഗളിയിലെ വീടിന് നേരേ ആക്രമണവും; ശബരിമല ദർശനത്തിനായി പമ്പ വരെ പോലും പോകാത്ത തനിക്ക് നേരേ സംഘപരിവാർ എന്തിന് അക്രമം അഴിച്ചുവിടുന്നുവെന്ന് ബിന്ദുതങ്കം കല്യാണി; സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യസദസ്സ് 22 ന്
ജാസിം മൊയ്ദീൻ
പാലക്കാട്: സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ സ്ത്രീകളെ പിന്തുടർന്ന് ആക്രമിക്കുന്ന സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 22 ന് അട്ടപ്പാടിയിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കുന്നു. തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ ബിന്ദു തങ്കം കല്യാണി, രെഹ്ന ഫാത്തിമ, മഞ്ജു, ലിബി സി എസ് എന്നിവർക്ക് ഐക്യദാർഢ്യം അറിയിച്ചാണ് നവംബർ 22 ന് രാവിലെ 10 മണി മുതൽ അഗളി സ്കൂളിന് മുന്നിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കുന്നത്.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്ക് ശേഷം ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ, മഞ്ജു, സുഹാസിനി, മേരി സ്വീറ്റി, കവിത എന്നീ 8 സ്ത്രീകളാണ് തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയത്. ഇവർക്കെതിരെ പിന്നീട് ശക്തമായ ആക്രമണങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ അഴിച്ച് വിട്ടത്. വിവാദത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി അഗളി ഗവ. സ്കൂളിൽ ജോലിക്കെത്തിയതറിഞ്ഞ് അയ്യപ്പസേവാസമിതിയുടെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി സ്കൂൾ പ്രവേശനകവാടത്തിലെത്തിയിരുന്നു.
പ്രവേശനകവാടത്തിൽ നാമജപങ്ങളുമായി നിന്ന ഇവർ പിന്നീട് പിരിഞ്ഞ് പോയെങ്കിലും രാത്രിയോടെ ബിന്ദു താമസിച്ചിരുന്ന വീടിന് നേരെ ആക്രമണവും വധ ഭീഷണിയും ഉണ്ടായി. ഹയർസെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപികയായ ബിന്ദു സ്ഥലംമാറ്റത്തെത്തുടർന്നാണ് അഗളിയിലെത്തിയത്. സ്ഥലംമാറ്റം ലഭിച്ച അദ്ധ്യാപിക സ്കൂളിലെത്തി ജോലിയിൽ പ്രവേശിക്കുകമാത്രമാണ് ഉണ്ടായതെന്നും അസ്വഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ ഇവർക്ക് സ്വതന്ത്രമായി തൊഴിലെടുക്കാൻ സംഘപരിവാർ ഗുണ്ടകൾ അനുവദിക്കുന്നില്ല എന്ന് ഐക്യദാർഢ്യസദസ്സുമായി രംഗത്ത് വന്നവർ പറയുന്നു. ഇതിനെ തുടർന്നാണ് പ്രതിരോധം ഫേസ്ബുക്കിൽ നിന്ന് തെരുവിലേക്ക് വ്യാപിപ്പിക്കാൻ ഇവർ തയ്യാറായത്.
ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ മല കയറാൻ ശ്രമിച്ചതിന് അദ്ധ്യാപികയായ ബിന്ദുതങ്കം കല്യാണി ഇപ്പോഴും നേരിടുന്നതുകൊടിയ ക്രൂരതകളാണ്. ഊമക്കത്തുകളും ഫോൺഭീഷണികൾക്കും പുറമെ സാമൂഹിക മാധ്യമങ്ങളിൽ പരസ്യമായി അപമാനിക്കലും തുടരുകയാണ്. ഇന്നലെ രാത്രിയിൽ ബിന്ദുവിന്റെ താമസ്ഥലത്തെത്തി ഒരു വിഭാഗം അക്രമികൾ ഭീഷണി മുഴക്കി. ഇന്നലെ പകൽ അവർ ജോലിചെയ്യുന്ന അഗളി സ്കൂളിലേക്ക് ഈ അക്രമികൾ മാർച്ചും നടത്തിയിരുന്നു. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് താനനുഭവിക്കുന്ന കൊടിയ ക്രൂരതകളെ കുറിച്ച് ബിന്ദു മറുനാടനോട് വിവരിക്കുന്നു.
ഹയർ സെക്കന്ററി ജനറൽ ട്രാൻസ്ഫറിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 27 തിങ്കളാഴ്ചയാണ് ഞാൻ അട്ടപ്പാടിയിലെ അഗളി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ ജോലിക്ക് കയറുന്നത്. അന്ന് മുതൽ തന്നെ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ശരണംവിളിയും കൂവിവിളിക്കലമെല്ലാം ഉണ്ടായിരുന്നു. സ്കൂൾ അധികാരികളെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. പിടിഎയും സ്കൂളിലെ പ്രധാനഅദ്ധ്യാപികയുമെല്ലാം വിഷയത്തിൽ ശക്തമായി ഇടപെടുകയും പ്രത്യേക അസംബ്ലി വിളിച്ച് കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്കൂളിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ കുട്ടികളിൽ നിന്ന് വല്ല ശ്രമങ്ങളുമുണ്ടായാൽ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.
എബിവിപിയുടെ കുട്ടികൾ വിയോജിപ്പോടെയാണെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാതെ ക്ലാസിലിരുന്നു തുടങ്ങിയിരുന്നു. ആ പ്രശ്നങ്ങളും പരിഹരിച്ച് വരികയായിരുന്നു. പിന്നീട് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും സ്കൂളിലേക്ക് നാമജപഘോഷയാത്രയെന്ന പേരിൽ മാർച്ച് നടത്തുന്നുണ്ടെന്ന നോട്ടീസ് പുറത്ത് വരുന്നത്. ഇന്നലെ അവർ മാർച്ചും നടത്തി. പൊലീസിൽ നേരത്തെ പരാതിപ്പെട്ടപ്പോൾ പറഞ്ഞിരുന്നത് അഗളി ക്ഷേത്രത്തിനടുത്ത് നിന്നാണ് മാർച്ച് തുടങ്ങുന്നതെന്നും സ്കൂളിനടുത്തെത്തുന്നതിന് മുമ്പ് തടയുമെന്നുമായിരുന്നു. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല സ്കൂളിന്റെ മുന്നിലെത്തി അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലാണ് പൊലീസ് ഇടപെട്ടത്. ഇതോടെ ഇത്രയും ദിവസം സ്കൂളിലുണ്ടായിരുന്ന നല്ല അന്തരീക്ഷം ഇല്ലാതായി. കുട്ടികളും മറ്റുസ്റ്റാഫുമെല്ലാം വളരെ വിഷമത്തിലായി
സ്കൂളിനകത്ത് തന്നെ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ഇന്നലെ നാമജപഘോഷയാത്രക്ക് ഇറങ്ങാൻ നിന്നിരുന്ന വിദ്യാർത്ഥികളോട് അതിന്റെ ഭവിഷ്യത്തുകൾ സ്കൂൾ അധികൃതർ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ വിദ്യാർത്ഥികളാരും അതിന് ഇറങ്ങിയിട്ടില്ല. ഈ വിദ്യാർത്ഥികളെ ഇന്നലെ നാമജപഘോഷയാത്രക്ക് കിട്ടാത്തതിന്റെ ദേഷ്യമാണ് ഇന്നലെ പാതിരാത്രിയിൽ അവർ താമസസ്ഥലത്തെത്തി തീർത്തത്. നിന്നെയൊക്കെ എങ്ങനെ കൈകാര്യ ചെയ്യണമെന്ന് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് നാലോളം ആളുകൾ ഗേറ്റ് ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഞാനും കുഞ്ഞും സുഹൃത്തും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
അഗളിപൊലീസിനെ വിളിച്ചൈങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. അൽപ നേരം ബഹളമുണ്ടാക്കി അക്രമികൾ തിരിച്ച് പോവുകയും ചെയ്തു. എന്നാൽ താൻ പരാതി അറിയിച്ചിട്ടും ഇതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഫോൺ വിളിക്കുക പോലും ചെയ്തിട്ടില്ല. അട്ടപ്പാടിയിൽ ജോലിക്ക് പ്രവേശിച്ചത് മുതൽ പലവിധത്തിൽ സംഘപരിവാർ തന്നെ അക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. നിരവധി ഊമക്കത്തുകളും ഫോൺകോളുകളും വന്നു. സമൂഹമാധ്യമങ്ങളിൽ തെറ്റായ പലപ്രചരണങ്ങളും അവർ നടത്തുന്നുണ്ട്. ഇത്തരത്തിൽ തന്റെ ജീവിതം തന്നെ ദുസ്സഹമാക്കുന്ന തരത്തിലേക്ക് ഇവരുടെ പ്രവൃത്തികൾ ചെന്നെത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇവരുടെ നാമജപം കഴിഞ്ഞതിന് ശേഷം സ്കൂൾ വിട്ട് വീട്ടിലേക്ക് വരാൻ ഓട്ടോക്ക് കൈകാണിച്ചിട്ട് ഒരു ഓട്ടോ പോലും നിർത്തിയില്ല. അത്തരത്തിൽ സാമൂഹിക ബഹിഷ്കരണത്തിനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെത്തിയതിന് ശേഷം പൊലീസ് വളരെ അലംഭാവത്തോട് കൂടിയാണ് ഈ വിഷയങ്ങളെ കാണുന്നത്. നാമജപഘോഷയാത്ര സംഘടിപ്പിക്കുന്നവരുടെ നോട്ടീസിൽ പേരും ഫോൺ നമ്പറുമടക്കമുണ്ടായിരുന്നു. ആ നോട്ടീസും ചേർത്ത് പരാതി നൽകിയിട്ട് പോലും പൊലീസ് ഇടപെട്ടിട്ടില്ല.
അക്രമികൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് പൊലീസിൽ നിന്നുണ്ടാകുന്നത്. ഞാൻ ശബരിമലയിൽ പോയിട്ടില്ല. പമ്പവരെ പോലും എത്തിയിട്ടില്ല. എന്നാൽ താൻകുഞ്ഞിനെയും കൊണ്ട് ശബരിമലയിൽ പോയിട്ടുണ്ടെന്നും തന്ത്രിക്ക് പൈസകൊടുത്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ ലക്ഷ്മി രാജീവിനെതിരെ ഇവരാരും ഒരുപ്രതിഷേധവും നടത്തുന്നില്ല. ഞാനടക്കമുള്ളർ അവിടെ പോകണമെന്ന് അതിയായ ആഗ്രഹത്തിന്റെ പുറത്ത് പുറപ്പെട്ടതാണ്. എന്നാൽ വലിയ ക്രമസമാധാനപ്രശ്നമാകും എന്ന് കണ്ട് ഞങ്ങൾ പിന്മാറിയിട്ടുണ്ട്. അല്ലാതെ പോയെ അടങ്ങൂ എന്ന് വാശിപിടിച്ചിട്ടൊന്നുമില്ല. അതിനെന്തിനാണ് സംഘപരിവാർ ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ബിന്ദുതങ്കംകല്യാണി മറുനാടനോട് പറഞ്ഞു.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ലീഗിനെ പരിഹസിച്ച് ജലീലും സ്വരാജും; കോഴിക്കോടൻ റാലി ആരെ തുണയ്ക്കും?
- തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിൽ
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഹമാസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തരൂരിനെ ലീഗ് കൈവിടില്ല
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്