ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കുമെതിരെ ബലാത്സംഗ കേസെടുക്കാനുള്ള സർക്കാർ നീക്കം നടക്കില്ല; സരിതയുടെ മൊഴി പരിശോധിച്ചാൽ മനസിലാകുക ലൈംഗിക ബന്ധം ഉഭയകക്ഷി ബന്ധപ്രകാരമെന്ന്; കേസെടുത്താൽ എഫ്ഐആർ റദ്ദാക്കപ്പെടാൻ വരെ സാധ്യത; പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ കരുതൽ വേണം; സോളാർ കേസിലെ നിയമോപദേശത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; യുഡിഎഫിനെ വെട്ടാൻ അമിതാവേശം കാട്ടിയ പിണറായി വിജയന് തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കൾക്കുമെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനുള്ള സർക്കാറിന്റെ അമിതാവേശം നിറഞ്ഞ തീരുമാനത്തിന് തിരിച്ചടി. ലൈംഗിക പീഡനകേസ് ചുമത്തി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കുമെന്ന പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ പ്രഖ്യാപനം വെറുതേയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. സർക്കാർ വിശദമായ നിയമോപദേശം തേടിയപ്പോൾ നേതാക്കൾക്കെതിരായ ബലാത്സംഗ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. ബലാത്സംഗ കേസ് എടുക്കാൻ സാധിക്കില്ലെന്ന കാര്യം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശത്തിന്റെ വിശദ വിവരങ്ങളും പുറത്തുവന്നതോടെ സർക്കാറിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾക്കും സാധ്യതയേറി.
സോളാർ റിപ്പോർട്ടിൽ അന്വേഷണത്തിന് ശേഷം മാത്രം കേസെടുക്കണമോ എന്ന കാര്യം അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്ന വിധതത്തിലാണ് നിയമോപദേശ ലഭിച്ചിരിക്കുന്നത്. വസ്തുത ബോധ്യപ്പെട്ടാൽ അന്വേഷണ സംഘത്തിന് കേസെടുക്കാം. സരിതയുടെ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്നാണ് നിയമോപദേശം വിശദീകരിക്കുന്നത്. സമ്മതത്തോടെയുള്ള ബന്ധം ആണെന്ന വ്യാഖ്യാനം വന്നേക്കാം. അതേസമയം റിപ്പോർട്ടിന്മേൽ അഴിമതിക്കേസ് നിലനിൽക്കും. ലൈംഗിക ബന്ധവും അഴിമതിയിൽപ്പെടുമെന്ന വാദവും നിലനിൽക്കും സരിതയുടെ കത്തിൽ അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുകയുള്ളൂ. കത്തിൽ പേരുള്ളവർക്കെതിരെ ലൈംഗിക പീഡനക്കേസ് എടുക്കില്ല.
സോളാർ കേസിൽ തുടരേന്വേഷണത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സുപ്രീം കോടതി മുൻ ജഡ്ജി അരിജിത്ത് പസായത്തിൽ നിന്ന് അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടർന്നായിരുന്നു അംഗീകാരം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിലുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക.
പൊതു അന്വേഷണത്തിനായിരിക്കും ഉത്തരവ്. കേസുകളിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവുണ്ടാകില്ലെന്നായിരുന്നു വിവരം. ഇപ്പോൾ ഏതൊക്കെ കേസുകളിൽ അന്വേഷണം നടത്തണമെന്ന് സർക്കാർ പുതിയ ഉത്തരവിൽ വ്യക്തമാക്കില്ല. അന്വേഷണ സംഘമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. പ്രാഥമികമായ അന്വേഷണത്തിന് ശേഷം മാത്രമെ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂ. വിജിലൻസിലെ ഏതാനും ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, റിപ്പോർട്ട് ലഭിച്ചപ്പോൾ കിട്ടിയ ആവേശം സർക്കാർ ഈ വിഷയത്തിൽ കാട്ടിയിട്ടില്ല. കേസെടുക്കാകെ വൈകിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു സർക്കാർ ചെയ്തത്. ഏറ്റവും ഒടുവിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്താൽ മതിയെന്ന നിലയിലേക്ക് എത്തിയത്. മുൻ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ബലാത്സംഗ കേസ് അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നതിനെതിരെ നിയമവകുപ്പ് സെക്രട്ടറിക്ക് അടക്കം എതിർപ്പുണ്ടായിരുന്നു എന്നകാര്യവും നേരത്തെ പുറത്തുവന്നിരുന്നു.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ സർക്കാരിന് വേണമെങ്കിൽ കേസെടുക്കാമെന്ന നിയമോപദേശമാണ് സുപ്രീം കോടതി മുൻ ജഡ്ജി അരിജിത് പസായത്തിൽ നിന്നു സർക്കാരിനു ലഭിച്ചത്. ഇത് അനുകൂല നിയമോപദേശമായി കണ്ടാണ് മന്ത്രിസഭയുടെ നടപടി. കഴിഞ്ഞ മാസം 11ന് ചേർന്ന മന്ത്രിസഭായോഗംഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നു.
ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ.ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിണ്ടായ വീഴ്ചകളും അന്വേഷിക്കുന്നതിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിക്കുകയും ചെയ്തു. എന്നാൽ, റിപ്പോർട്ടിന്മേൽ സർക്കാർ നിയമോപദേശം തേടിയതിനാൽ അന്വേഷണം തുടങ്ങിയിരുന്നില്ല.
ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി
കേസെടുക്കാൻ നിയമോപദേശം ലഭിച്ചെന്ന വാർത്ത പുറത്തുവന്നതോടെ സോളർ കേസിൽ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സോളർ റിപ്പോർട്ടിൽ ആശങ്കയില്ല. തലയിൽ മുണ്ടിട്ടു നടക്കുന്നത് ആരാണെന്ന് ഇനി അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം, സോളർ വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം തോമസ് ചാണ്ടിയുടെ രാജിക്കായി മുറവിളി കൂട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പരിണിത പ്രജ്ഞനായ ഉമ്മൻ ചാണ്ടിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും അപമാനിക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും മാത്രമാണ് സോളർ കേസിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സോളർ കമ്മിഷൻ റിപ്പോർട്ടിൽ കേസെടുത്താൽ കോടതി വരാന്തയിൽതന്നെ കേസ് തള്ളിപ്പോകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു പറഞ്ഞവർ പിന്നാക്കം പോയി. കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി, ഒരു മാസം കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് നടപടി എടുക്കാത്തത്.
ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം കിട്ടിയിട്ടും സർക്കാർ പറയുന്നത് വീണ്ടും പ്രാഥമികാന്വേഷണം നടത്തുമെന്നാണ്. സോളർ കേസിൽ യുഡിഎഫ് നേതാക്കളല്ല, സർക്കാരാകും തലയിൽ മുണ്ടിട്ടു നടക്കുക. ആരോപണം പൊള്ളത്തരമാണെന്നും പക പോക്കലാണെന്നും തെളിഞ്ഞു കഴിഞ്ഞു. സോളർ കാണിച്ചു യുഡിഎഫ് നേതാക്കളെ ഭയപ്പെടുത്താൻ നോക്കേണ്ട. ഈ പക പോക്കലിനു ജനങ്ങളെ അണിനിരത്തി പകരം ചോദിക്കുമെന്നും രമേശ് വ്യക്തമാക്കി.
അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ സരിത നായർക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. സരിത തന്റെ കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനും കമ്മിഷൻ ശുപാർശ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക പീഡനം എന്നിവ വകുപ്പുകൾ പ്രകാരം കേസ്. തന്നെ ലൈംഗികമയി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത 19/07/2013ൽ എഴുതിയിരുന്നു. 2014 ഏപ്രിൽ മൂന്നിനാണ് കത്ത് പുറത്തുവന്നത്. പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കേയാണ് സരിത ഈ കത്ത് എഴുതിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ, അടൂർ പ്രകാശ്, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, ഹൈബി ഈഡൻ, ജോസ് കെ.മാണി എംപി, ഐ.ജി പത്മകുമാർ എന്നിവരുടെ പേരുകൾ കത്തിലുണ്ടെന്നാണ് വിവരങ്ങൾ. സോളാർ തട്ടിപ്പുക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവാദിയാണെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടി സർക്കാർ കൂട്ടുനിന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്