പ്രദീപ് കുമാർ ജയിലിൽ വന്നത് യുഡിഎഫ് നേതാക്കളുടെ പേരിൽ പരാതി വരരുതെന്ന് പറയാൻ; അല്ലാതെ ആരുടെയെങ്കിലും പേര് ചേർക്കാനല്ല; സജി ചെറിയാനെ ചെറുപ്പം മുതലേ അറിയാം; കോളേജിലെ സീനിയർ; ശരണ്യാ മനോജുമായുള്ള ബന്ധം പറയണമെങ്കിൽ പുസ്തകം തന്നെ എഴുതേണ്ടി വരും; എല്ലാം നിഷേധിച്ച് സോളാറിലെ പീഡന പരാതിക്കാരി; ഗണേശ് വിവാദം കത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സോളാർ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.ബാലകൃഷ്ണപിള്ളയുടെ ബന്ധുവും കേരള കോൺരഗസ് (ബി) മുൻ നേതാവുമായ ശരണ്യ മനോജ് എത്തുമ്പോൾ ചർച്ച കൊഴുക്കുകയാണ്. സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ഗണേശ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് പലതും പറയിച്ചു. പല തവണ കത്ത് തിരുത്തി എഴുതിച്ചതിന് പിന്നിൽ ഗണേശ് കുമാർ ആണ്. പല തവണ മൊഴി തിരുത്തിപ്പറയിപ്പിച്ചത് ഗണേശ്കുമാറും പ്രദീപ് കോട്ടാത്തലയും ചേർന്നാണ്. തന്റെ പേര് പുറത്തുവരാതിരിക്കാനാണ് ഗണേശ് ശ്രമിച്ചത്. പ്രദീപ് വെറും ആജ്ഞാനുവർത്തിയാണ്. ഗണേശ് അറിയാതെ ഒന്നും ചെയ്യില്ലെന്നും ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പരാതിക്കാരി നിഷേധിക്കുകയാണ്.
യു.ഡി.എഫ് നേതാക്കൾക്കെതിരെ ആദ്യം പരാതി ഉന്നയിച്ചത് 2013 ജൂലായ് 20ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചാണ്. എന്നാൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ പരാതി വരരുതെന്ന് പറഞ്ഞ് പ്രദീപ് കുമാർ ജയിലിൽ വന്നത്. അല്ലാതെ ആരുടെയെങ്കിലും പേര് ചേർക്കാനല്ല. യു.ഡി.എഫ് നേതാക്കൾക്കെതിരെ പറയരുതെന്നാണ് തന്നോട് ആവശ്യപ്പെട്ടത്-പീഡന പരാതിക്കാരി പറഞ്ഞു. ശരണ്യ മനോജിനെ അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധം പറയണമെങ്കിൽ അതിനു ഒരു പുസ്തകം തന്നെ എഴുതണം. പറഞ്ഞതൊക്കെ സത്യമാണോയെന്ന് മനോജ് സ്വന്തം മനഃസാക്ഷിയോട് തന്നെ ചോദിക്കട്ടെ. സജി ചെറിയാൻ തന്റെ നാട്ടുകാരനാണ്. ചെറുപ്പത്തിലെ മുതൽ അറിയാം. കോളജിൽ തന്റെ സീനിയർ ആയിരുന്നു. അല്ലാതെ രാഷ്ട്രീയമായി ഒരു ബന്ധവുമില്ല. താൻ വാടകയ്ക്ക് താമസിച്ച വീട് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ആയിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ല. വാടകയ്ക്ക് വീട് എടുത്തുതന്ന ആളെ മാത്രമേ അറിയൂ. നെടുമങ്ങാട് ഉള്ള ഒരാളാണ് ഉടമയെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പേരിലാണ് വൈദ്യൂതി ബിൽ അടച്ചിരുന്നതെന്നും പീഡന പരാതിക്കാരി വെളിപ്പെടുത്തി.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് മനോജിന്റെ വിവാദ വെളിപ്പെടുത്തൽ. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മനോജ് നടത്തിയത്. പരാതിക്കാരിക്ക് വീട് വാടകയ്ക്ക് എടുത്തു നൽകിയത് താനാണ്. രക്ഷിക്കണമെന്ന് ഗണേശ് പറഞ്ഞതുകൊണ്ടാണ് താൻ അന്ന് ഒന്നും പുറത്തുപറയാതിരുന്നത്. സോളാർ കേസിലെ ഇരയ്ക്ക് നീതി കിട്ടണം. അവർ ഒട്ടേറെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും മനോജ് പറഞ്ഞിരുന്നു. ഇത് സരിത നിഷേധിക്കുമ്പോഴും മൊഴി മാറ്റാൻ ഗണേശ് ശ്രമിച്ചുവെന്നത് കുരുക്കായി മാറും. ഇക്കാര്യത്തിൽ വേണമെങ്കിൽ കേസും എടുക്കും. നടി ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസ് ചർച്ചയാകുമ്പോഴാണ് സോളാറിലെ വിവാദവും കത്തി പടരുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി വിപൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പ്രദീപ് ജയിലിലാണ്. ഇത് പ്രദീപ് മൊഴി മാറ്റാൻ തന്നെ ജയിലിൽ വന്നു കണ്ടുവെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് ഏറെ നിർണ്ണായകമാണ്. ഇതിനെതിരെ വേണമെങ്കിൽ പൊലീസിന് കേസ് ചാർജ്ജ് ചെയ്യാവുന്നതാണ്. എന്നാൽ ഇടത് എംഎൽഎയായ ഗണേശിനെ കുടുക്കാൻ സർക്കാർ ശ്രമിക്കില്ല. ഏതായാലും സോളാറിൽ ഗണേശിനെ കടന്നാക്രമിക്കാനാണ് കോൺഗ്രസ് എ വിഭാഗത്തിന്റേയും ശ്രമം. നേരത്തെ കാർപാലസ് ഉടമയുടെ വീട്ടിലാണ് പീഡന ഇര വാടകയ്ക്ക് താമസിച്ചതെന്ന റിപ്പോർട്ട് മനോരമ ചർച്ചയാക്കിയിരുന്നു. ഗണേശിന്റേയും അടുത്ത സുഹൃത്താണ് കാർ പാലസ് ഉടമയായ അബ്ദുൾ ലത്തീഫ്.
പരാതിക്കാരിയുടെ കത്ത് തിരുത്തി ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തത് ഗണേശ് പറഞ്ഞിട്ടാണെന്നായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള ഗണേശിന്റെ വൈരാഗ്യമാണ് ഇതിനു പിന്നിൽ. ഗണേശിനെ ഏറ്റവും കൂടുതൽ സംരക്ഷിച്ചത് ഉമ്മൻ ചാണ്ടിയാണ്. എന്നാൽ അവസാന നിമിഷം രാജിവച്ചതോടെയാണ് ഉമ്മൻ ചാണ്ടിയോട് വൈരാഗ്യമുണ്ടായത്. കല്ലേറ് കിട്ടിയിട്ടു പോലും ഉമ്മൻ ചാണ്ടി സോളാർ കേസുമായി ബന്ധപ്പെട്ട രഹസ്യം പുറത്തുവിട്ടില്ല. യു.ഡി.എഫ് നേതാക്കളുടെ പേര് കത്തിൽ ഉൾപ്പെടുത്തിയതിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും പങ്കുണ്ടെന്നും ശരണ്യ മനോജ് പറഞ്ഞു. പരാതിക്കാരിയെ സജി ചെറിയാൻ മാവേലിക്കര കോടതിയിൽ വന്ന് കണ്ടിട്ടുണ്ട്. സജി ചെറിയാൻ ആവശ്യപ്പെട്ടിട്ട് ചെങ്ങന്നൂരിൽ പോയിരുന്നു. അവർ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ശരണ്യ മനോജ് പറയുന്നു.
മാവേലിക്കര കോടതിയിൽ പരാതിക്കാരിയെയെ ഹാജരാക്കിയപ്പോൾ ചെങ്ങന്നൂർ എംഎൽഎസജി ചെറിയാൻ അവരെ വന്ന് കണ്ടിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു സജി ചെറിയാനെന്നും ശരണ്യ മനോജ് പറഞ്ഞു. അതേസമയം, ശരണ്യ മനോജ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ശിവരാജൻ കമ്മീഷനു മുന്നിൽ പറഞ്ഞിരുന്നെങ്കിൽ റിപ്പോർട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇപ്പോൾ പുറത്തുവന്നത് ഒരു ഭാഗം മാത്രമാണ്. ഇനിയും പുറത്തുവരാനുണ്ട്. ഏഴ് വർഷത്തിനു ശേഷം സത്യം പുറത്തുവരുന്നതിൽ സന്തോഷമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നീക്കം നടക്കുമ്പോഴാണ് ഈ ചർച്ചകൾ. ഗണേശ്കുമാറിന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്ന മനോജ്കുമാർ അടുത്തിടെയാണു കേരള കോൺഗ്രസ് (ബി) വിട്ടു കോൺഗ്രസിൽ ചേർന്നത്. പിള്ളയുടെ സഹോദരീ പുത്രനാണ് ശരണ്യാ മനോജ്. ബാർ കോഴയിലും സോളാറിലുമെല്ലാം പിള്ളയ്ക്കായി ഇടപെടൽ നടത്തിയത് മനോജ് ആണെന്നാണ് വയ്പ്. സ്വാധീനിക്കാനും തെളിവുകൾ ശേഖരിക്കാനും മറ്റും മനോജും മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് മനോജ്. ബാർ കോഴയിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളിൽ കേസെടുക്കാൻ തീരുമാനമുണ്ട്. സമാനമായി ശരണ്യാ മനോജിന്റെ പരാതിയിൽ കേസ് വരുമോ എന്നതാണ് ഇനി നിർണ്ണായകം.
സോളാറിൽ അബ്ദുൾ ലത്തീഫിൽ നിന്ന് നിർണ്ണായക വിവരങ്ങളാണ് ഇഡിക്ക് കിട്ടിയത്. ഈ പരാതിക്കാരിയുടെ മൊഴി വീണ്ടും പുറത്തു വരാനിരിക്കെയാണ് അണിയറക്കഥകൾ വെളിപ്പെട്ടത്. ഇഡിയുടെ അന്വേഷണങ്ങളിൽ ഇക്കാര്യവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിലാണ് നിർണ്ണായക വിവരം കിട്ടിയതെന്നാണ് സൂചന. നെടുമങ്ങാട്ടുള്ള വ്യക്തിയിൽ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്. താമസം ഒരുക്കിയതിനു പിന്നിൽ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കൾ ഉൾപ്പെട്ട ചർച്ചകളും ഇതിനായി നടന്നുവെന്ന് മനോരമ വാർത്ത പറയുന്നു.
കാർ പാലസ് ഉടമ ലത്തീഫും പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറും അടുത്ത സുഹൃത്തുക്കളാണ്. ലത്തീഫിന്റെ പല സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്തതും ഗണേശായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത പേരും ഗണേശിന്റേതായിരുന്നു. ഇത്തരം ചർച്ചകൾ വീണ്ടും സജീവമാകുമ്പോഴാണ് സോളാർ ഇരയുടെ അഞ്ചു കൊല്ലം മുമ്പത്തെ താമസ സ്ഥലത്തിൽ മനോരമ വാർത്ത പുറത്തു വിടുന്നത്. ഇതിൽ ഗണേശിനെ കുറിച്ചൊന്നും പറയുന്നതുമില്ല. എന്നാൽ ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും എന്ന് വ്യക്തമാക്കുന്നുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്