കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ.. കല്ലറക്കെട്ടിൽ തീരട്ടണു കാവ്യവും; ഇത് സോഷ്യൽ മീഡിയയിലെ അവസാന അണുകവിത; പിണറായി സർക്കാരിന്റെത് സോഷ്യൽ മീഡിയാ മാരണനിയമം; പ്രതിഷേധിച്ച് കവിതയെഴുത്ത് നിർത്തുന്നുവെന്ന് സോഹൻ റോയി; സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്ക് മുകളിലുള്ളത് ഡെമോക്ലാസിന്റെ വാളെന്ന് സോഹൻ റോയ് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് മരണക്കുരുക്കിട്ട് പിണറായി സർക്കാർ കൊണ്ടുവരുന്ന പൊലീസ് ആക്റ്റ് ഭേദഗതി കേരളത്തിൽ പ്രതിഷേധം ജ്വലിപ്പിക്കുന്നു. സാംസ്കാരിക നായകരും ഇടത് ബുദ്ധിജീവികളും മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ച് നിശബ്ദരാണെങ്കിലും സൈബർ ഇടങ്ങളിൽ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. സ്വതന്ത്ര ചിന്തകരാണ് സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമത്തോടുള്ള പ്രതിഷേധ സൂചകമായി സോഷ്യൽ മീഡിയയിലെ തന്റെ കവിതയെഴുത്ത് അവസാനിപ്പിക്കുകയാണ് സംവിധായകനും കവിയുമായ സോഹൻ റോയ്. പിണറായി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം സോഷ്യൽ മീഡിയക്കെതിരെയുള്ള കരിനിയമമാണ്. അതുകൊണ്ട് കവിതയെഴുത്ത് നിർത്തുകയും പേന മടക്കുകയും ചെയ്യുകയാണ്. ദുബായിൽ നിന്ന് മറുനാടന്‍ അനുവദിച്ച ടെലിഫോൺ അഭിമുഖത്തിലാണ് പിണറായി സർക്കാരിനോടുള്ള പ്രതിഷേധം എന്ന നിലയിൽ പേന മടക്കുകയാണെന്ന് സോഹൻ റോയി പ്രതികരിച്ചത്. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ മാത്രമാണ് ഈ കരിനിയമത്തിന്നെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. മറ്റാരും പ്രതിഷേധവുമായി രംഗത്തില്ല. മറുനാടൻ എഡിറ്ററുടെ പ്രതിഷേധം മാതൃകയാണ്. ഈ മാതൃക തന്നെയാണ് ഞാൻ പിൻപറ്റുന്നത്-സോഹൻ റോയ് പറയുന്നു.
കവിതയെഴുത്ത് തടയാനുള്ള തീരുമാനം സ്വന്തം ഫെയ്സ് ബുക്ക് പേജിലും സോഹൻ റോയി പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു വർഷമായി സോഷ്യൽ മീഡിയയിൽ തുടരുന്ന കവിതയെഴുത്താണ് അവസാനിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വായനക്കാരുണ്ടായിരുന്ന അണുകവിതകൾ ആയിരുന്നു സോഹൻ റോയിയുടേത്. ആനുകാലിക സംഭവങ്ങളെ കേന്ദ്രീകരിച്ച് ഓരോ ദിവസം ഓരോ നാലുവരി കവിതകൾ പോസ്റ്റ് ചെയ്യുകയാണ് സോഹൻ റോയ് ചെയ്തത്. കവിത സംഗീതത്തിന്റെ അകമ്പടിയോടെ വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ശ്രദ്ധ പിടിച്ചു പറ്റിയ കവിതാ സംരംഭമായിരുന്നു ഇത്. സോഹൻ റോയിയുടേത്. സോഷ്യൽ മീഡിയയിൽ പുതുതരംഗമാകുകയും അത് പലപ്പോഴും വിവാദത്തിന്റെ തലങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. പിണറായി സർക്കാരിന്റെ സോഷ്യൽ മീഡിയാമാരണ നിയമത്തിൽ പ്രതിഷേധിച്ചാണ് സോഹൻ റോയ് ഈ സാഹിത്യസംരംഭം അവസാനിപ്പിക്കുന്നത്. നിയമക്കുരുതി എന്ന തലക്കെട്ടിൽ എഴുതിയ അവസാന കവിത സോഹൻ റോയ് ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കാവ്യം ഇങ്ങനെ:
നിയമക്കുരുതി
കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും ....
ഇതെന്റെ അവസാന അണുകാവ്യ പ്രതികരണം എന്നാണ് സോഹൻ റോയ് കുറിക്കുന്നത്. സോഷ്യൽ മീഡിയാ കരിനിയമത്തിനു എതിരെ സോഹൻ റോയ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ:
സോഷ്യൽ മീഡിയയ്ക്ക് കൂച്ചു വിലങ്ങിട്ടു കൊണ്ട് വരുന്ന പൊലീസ് ആക്റ്റ് ഭേദഗതി വഴി കുറ്റാരോപിതനെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അന്വേഷണം നടത്താനും പൊലീസിന് അധികാരം കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഭേദഗതിയിൽ അപകടം പതിയിരിക്കുന്നു. കോടതി വരെ രണ്ടാമതേ വരുന്നുള്ളൂ. കാര്യങ്ങൾ തീരുമാനിക്കുക പൊലീസ് ആകും. പൊലീസ് രാജിലെക്ക് കാര്യങ്ങൾ നീങ്ങും. ആധുനിക സമൂഹത്തിനു യോജിച്ച നിയമം അല്ലിത്. സൈബർ ഇടങ്ങളിൽ അഭിപ്രായപ്രകടനങ്ങളും കവിതയുമായി മുന്നോട്ടു സ്വതന്ത്രമായി നീങ്ങിയാൽ നിയമപരിരക്ഷ കിട്ടാൻ സാധ്യതയില്ല. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ.. രണ്ടായിരത്തോളം ജീവനക്കാർ കൂടിയുണ്ട്. പ്രതിഷേധമെന്ന നിലയിൽ കവിതയെഴുത്ത് നിർത്തുകയാണ്-സോഹൻ റോയി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ പൊലീസ് ആക്റ്റിൽ സർക്കാർ ഏർപ്പെടുത്തുന്ന ഭേദഗതി ഇന്നല്ലെങ്കിൽ നാളെ എല്ലാ പൗരന്മാർക്കും കുരുക്കാകും.പിണറായി സർക്കാരിന്റെ നീക്കം അപകടകരമാണ്. പൊലീസിൽ പരാതി വന്നാൽ ടാർജറ്റ് ചെയ്യപ്പെടും. പൊലീസ് സംവിധാനം സർക്കാരിനു ഒപ്പമാണ്. സോഷ്യൽ മീഡിയ എഴുത്തിന്റെ പേരിൽ പൊലീസ് വിചാരിച്ചാൽ പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. പൊലീസിന് സ്വമേധയാ കേസ് എടുക്കാം. . ഈ രീതിയിലുള്ള ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരരുത്. നിലവിലെ നിയമങ്ങൾ സൈബർ ക്രൈം തടയാൻ പര്യാപ്തമാണ്. അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. പൊലീസിനെ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം എന്ന നിയമമാണിത്. പിണറായി സർക്കാരിന്റെ തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ കവിതയെഴുത്ത് നിറുത്തുകയാണ്.
. ആയിരത്തിലധികം കവിതകൾ ഞാൻ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ നന്നായി സർക്കുലേറ്റ് ചെയ്യുന്ന കവിതകൾ ആയിരുന്നു ഇത്. കവിതയെഴുതുന്നത് ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ്. നമ്മൾ പലതിനെയും കുറിച്ച് പ്രതികരിക്കും. ഇത് നമുക്കെതിരെ ഉപയോഗപ്പെടാൻ സാധ്യതയുണ്ട്. ഈ പ്രതിസന്ധി മുൻപും അഭിമുഖീകരിച്ചതാണ്. ഒരവസരം കിട്ടിയാൽ സർക്കാർ ചാടിവീഴും. ആരും പ്രതികരിക്കുന്നില്ല. സ്വതന്ത്ര ചിന്താഗതിക്ക് പിണറായി സർക്കാർ കൂച്ചുവിലങ്ങു ഇടുമ്പോൾ പ്രതികരിക്കാൻ ആരും തയ്യാറാകുന്നില്ല. ഡെമോക്ലാസിന്റെ വാൾ പോലെ ഒരു വാൾ നമുക്ക് മുകളിൽ തൂങ്ങിനിൽക്കുകയാണ്. സാംസ്കാരിക-സാഹിത്യ നായകന്മാർ ആരും പ്രതികരണമായി മുന്നോട്ട് വരുന്നില്ല. നിയമമായി ഇത് പുറത്ത് വരുമ്പോൾ മാത്രമേ എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയുകയുള്ളൂ-സോഹൻ റോയ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍