മാടമ്പിത്തരവും ജന്മിമനോഭാവവും പറഞ്ഞ് വോട്ട് പിടിച്ചിട്ടും അനങ്ങാത്ത കൽപ്പറ്റ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശ്രേയംസ് കുമാറിനെ ശിക്ഷിക്കുമോ? നിർണ്ണായക സമയത്ത് മുസ്ലിം വോട്ടിൽ വിള്ളൽ വീഴുമെന്ന് ഭയന്ന് യുഡിഎഫ് വൃത്തങ്ങൾ; തെറിവിളികളിൽ വശം കെട്ട് വീരേന്ദ്രകുമാറും മകനും മാതൃഭൂമി ജീവനക്കാരും

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പ്രവാചകനെ മോശമാക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റ് അച്ചടിച്ച് വന്നത് പിശക് മൂലമാണെന്ന് തന്നെയാണ് മാതൃഭൂമിയുടെ വിലയിരുത്തൽ. ബോധപൂർവ്വമായ ഇടപെടലൊന്നും അതിലുണ്ടായുമില്ല. എന്നാൽ അതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മാതൃഭൂമി മാനേജ്മന്റിനെ പല വിധത്തിൽ ചിന്തിക്കുകയാണ്. യുഡിഎഫിനൊപ്പം നിൽക്കുന്ന ജെഡിയുവിനെ നയിക്കുന്നത് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായ എംപി വീരേന്ദ്ര കുമാറാണ്. അദ്ദേഹത്തിന്റെ മകൻ പാർട്ടിയുടെ എംഎൽഎയും. വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് ശ്രേയംസ്കുമാർ തുടർച്ചയായി രണ്ട് തവണ വിജയിച്ചു. ഇത്തവണയെ മത്സരിത്തിനിറങ്ങുന്നുമുണ്ട്. അതുകൊണ്ട് തന്നെ മാതൃഭൂമി നഗരത്തിൽ വന്ന പിശക് ശ്രേയംസ് കുമാറിന്റെ സാധ്യകളെ ബാധിക്കുമെന്ന ഭയം വീരേന്ദ്ര കുമാറിനുണ്ട്.
വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ,കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കൽപറ്റ നിയമസഭാമണ്ഡലം. ഇവിടെയെല്ലാം നിർണ്ണായക സ്വാധീനം മുസ്ലിം മതവിഭാഗത്തിനുണ്ട്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള സംഘടനകളും സജീവം. ഇവരെല്ലാം ശ്രേയംസിനെ പിന്തുണയ്ക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണിയുടെ ഭാഗമായി കോൺഗ്രസുകാരനെ തോൽപ്പിക്കാൻ ശ്രേയംസിന് തുണയായതും. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിക്കുമ്പോഴും ശ്രേയംസിന് വിജയം നേടാനായി. എന്നാൽ കൽപ്പറ്റയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ചിട്ടുണ്ട്. യുഡിഎഫ് വോട്ട് ബാങ്കിൽ വിള്ളലുകൾ കാണുകയും ചെയ്തു.
ഈ സാഹചര്യത്തിൽ മുസ്ലിംവോട്ടുകളിലാണ് ശ്രേയംസ് പ്രധാനമായും കണ്ണ് വച്ചിരുന്നത്. ഇവരുടെ പിന്തുണയിൽ കൽപ്പറ്റയിൽ ഹാട്രിക്കാണ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് വില്ലനായി നഗരത്തിലെ പ്രവാചകനെ മോശമാക്കുന്ന വാചകങ്ങളെത്തുന്നത്. ഇതോടെ മാതൃഭൂമിയ്ക്കെതിരെ ഇസ്ലാം വികാരം ഉയർന്നു. പലയിടത്തും മാതൃഭൂമി പത്രം കത്തിച്ചു. പത്രകെട്ടുകൾ തടഞ്ഞു. ഓഫീസുകളിലേക്ക് പ്രകടനങ്ങളെത്തി. മാതൃഭൂമി ഖേദ പ്രകടനം നടത്തിയെങ്കിലും സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് വീരേന്ദ്ര കുമാറിന്റേയും ശ്രേയംസിന്റേയും നിലപാട്. കൽപ്പറ്റയിലും ശ്രേയംസ് കുമാറിനെ പ്രതിക്കൂട്ടിൽ നിർത്താൻ മുസ്ലിം സംഘടനകൾ ശ്രമിക്കും. ഇത് വോട്ടർമാരെ സ്വാധീനിച്ചാൽ ശ്രേയംസിന് നിയമസഭയിലേക്ക് ഹാട്രിക് പൂർത്തിയാക്കുക പ്രയാസകരമാകും.
മാതൃഭൂമിയുടെ വിവാദത്തിൽ ഘടകകക്ഷി ഉൾപ്പെട്ടത് യുഡിഎഫ് നേതൃത്വത്തേയും വെട്ടിലാക്കി. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീറു പോലും വിമർശനവുമായി ഫെയ്സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തിൽ ഒരു പിന്തുണയും കോൺഗ്രസോ മുസ്ലിം ലീഗോ വീരേന്ദ്ര കുമാറിന് നൽകുകയില്ല. ഇതിനൊപ്പം സംഭവം വിവാദമാക്കി കൽപ്പറ്റയിലെ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ഇടതുപക്ഷവും സജീവാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനെ തന്നെ കൽപ്പറ്റയിൽ മത്സരിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം മാതൃഭൂമിയിലെ പ്രവാചകൻ വിവാദം കൂടിയാകുമ്പോൾ കാര്യങ്ങൾ ശ്രേയംസിന് തീർത്തും പ്രതികൂലമാകും.
ഒന്നര ലക്ഷത്തോളം വോട്ടർമാരാണ് കൽപ്പറ്റയിലുള്ളത്. ഇതിൽ 25 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരാണ്. ബിജെപിയുടെ സ്വാധീനം കൂടിയതിനാൽ ഭൂരിപക്ഷ വോട്ടുകളിൽ വലിയ പ്രതീക്ഷ വേണ്ട. ഇത് പോരാത്തതിന് ഉറച്ച ഇടതുപക്ഷ വോട്ടുകളും ഉണ്ട്. അതുകൊണ്ട് തന്നെ ശശീന്ദ്രനെ പോലുള്ള സ്ഥാനാർത്ഥി എത്തിയാൽ രാഷ്ട്രീയ മത്സരത്തിന്റെ വ്യാപ്തിയും കൂടും. ജെഎൻയു വിഷയത്തിലെടുത്ത നിലപാടുമായി മുസ്ലിം സമുദായത്തിലേക്ക് ഇടതുപക്ഷം നുഴഞ്ഞു കയറ്റം നടത്തിയിട്ടുണ്ട്. ഇതിനൊപ്പം പ്രവാചക വിവാദം കൂടിയാകുമ്പോൾ ശ്രേയംസ് കുമാറിന്റെ നില പരുങ്ങലിലാകും.
ഈ രാഷ്ട്രീയ സാഹചര്യത്തിൽ കരുതലോടെ ഈ വിഷയത്തെ നേരിടാനാണ് തീരുമാനം. സംഭവം വിവാദമായ ശേഷം മാതൃഭൂമിയുടെ എല്ലാ ഓഫീസുകളിലും ഭീഷണി സന്ദേശങ്ങളെത്തുന്നു. ജീവനക്കാരെ ഫോണിൽ വിളിച്ച് തെറിയഭിഷേകവും ഉണ്ട്. ജെഎൻയു വിവാദത്തിൽ സമാന ഭീഷണികളുണ്ടായപ്പോൾ വളരെ ആർജ്ജവത്തോടെ ഏഷ്യാനെറ്റ് പ്രതികരിച്ചിരുന്നു. എന്നാൽ മാതൃഭൂമി സംയമനത്തോടെ മാത്രമേ ഇതിനെ കാണൂ. തെറി വിളിക്കുന്നവരോട് പരമാവധി സ്നേഹത്തോടെ പെരുമാറാനാണ് നിർദ്ദേശം. അബദ്ധത്തിൽ പറ്റിയതാണെങ്കിലും തെറ്റിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാനാണ് ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശം. മാതൃഭൂമിയിലെ അറിയപ്പെടുന്ന ജീവനക്കാരിൽ പലരും പലരും ഫോണിലുടെ തെറി വിളി കേട്ട് മടുത്തു കഴിഞ്ഞു. എന്നാൽ മാനേജ്മെന്റെ നിർദ്ദേശമുള്ളതിനാൽ എല്ലാവരും സമചിത്തതയോടെയാണ് പെരുമാറുന്നത്.
മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് വിവേചനമെന്ന ജസ്റ്റീസ് കമാൽ പാഷയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാതൃഭൂമി സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് കാരണം. കമാൽ പാഷയുടെ പരാമർശവുമായി ബന്ധപ്പെട്ട ആരോ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് അതേപടി എടുത്തുകൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമർശനമുണ്ടാകാൻ കാരണം. 'ദൈവ വിളികിട്ടിയ നേതാവ് പത്തിൽ കൂടുതൽ കെട്ടി' എന്ന തുടങ്ങുന്ന ലേഖനമുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സോഷ്യൽ മീഡിയകളിൽ മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പത്രത്തിന്റെ കോഴിക്കോട് എഡീഷൻ നഗരത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. കമാൽ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരാണ് എഴുതിയതെന്നോ എവിടെ നിന്നാണ് കിട്ടിയതെന്നോ ഉൾപ്പെടെയുള്ള യാതൊരു വിവരങ്ങളും ഇതിൽ ചേർത്തിരുന്നില്ല.
സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. മാതൃഭൂമി പത്ര ഓഫീസിലേക്ക് വിളിച്ച് സംസാരിച്ച് അതിന്റെ ഓഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ചിലർ പ്രതിഷേധിച്ചത്. തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും അബന്ധം തിരുത്തുമെന്നും മാതൃഭൂമി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി ചാനൽ വഴിയും സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി പത്രം അധികൃതർ അറിയിച്ചു. മാതൃഭൂമിയുടെ ഖേദപ്രകടനം ഇങ്ങനെയാണ്:'മാതൃഭൂമി നഗരം പേജിലെ ആപ്സ്ടോക് എന്ന പംക്തിയിൽ സോഷ്യൽ മീഡിയയിൽ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമർശങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതിൽ മാതൃഭൂമി നിർവ്യാജം ഖേദിക്കുന്നു'. എന്നാൽ, ക്ഷമ പറഞ്ഞിട്ടും പ്രതിഷേധം ശമിച്ച മട്ടില്ല. ഇന്ന് മുതൽ പത്രം ബഹിഷ്ക്കരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടും ഉടൻ ബഹിഷ്ക്കരിക്കണെന്നും പറഞ്ഞു പ്രചരണം ശക്തമാണ്.
മാതൃഭൂമിയുടെ ഫെയ്സ് ബുക്ക് പേജിലും തെറി അഭിഷേകമാണ്. കൂട്ടത്തോടെ ആളുകൾ ഈ ഫെയ്സ് ബുക്ക് പേജ് ഡിസ് ലൈക്ക് ചെയ്തും പ്രതിഷേധം അറിയിച്ചു. ഇതെല്ലാം പ്ത്രത്തിന്റെ സർക്കുലേഷനെ ബാധിക്കുമോ എന്ന ഭയവും മാതൃഭൂമിക്കുണ്ട്. ഇതിനൊപ്പമാണ് കൽപ്പറ്റയിൽ ശ്രേയംസിനെ തോൽപ്പിക്കുമെന്ന രാഷ്ട്രീയ ഭീഷണിയും. തെറ്റു പറ്റിയ ജീവനക്കാരനെതിരെ നടപടിയെടുത്താലും പരസ്യപ്പെടുത്താനാവാത്ത സാഹചര്യവുമുണ്ട്. ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടു പോലുള്ള സംഭവങ്ങൾ ഉണ്ടാകുമോ എന്നതാണ് ഭയം. അതുകൊണ്ട് തന്നെ ഏറെ കരുതലോടെ നീങ്ങാനാണ് മാതൃഭൂമി മാനേജ്മെന്റിന്റെ തീരുമാനം.
Stories you may Like
- പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ച എംജി രാധാകൃഷ്ണന്റെ ലേഖനം അപ്രത്യക്ഷം
- സംഘപരിവാർ ഭീഷണി; തീയ്യരെ കുറിച്ചുള്ള ലേഖനം പിൻവലിച്ച് ചന്ദ്രിക
- ഇന്ത്യയിലെ സൈബർ സുരക്ഷ: സുനിൽ സുരേഷ് എഴുതുന്നു
- കോവിഡിനിടയിൽ കൈയടി നേടി മാതൃഭൂമി; മനസ്സ് തുറക്കാതെ മനോരമയും
- മാതൃഭൂമിക്കും മനോരമയ്ക്കും എതിരെ കേസില്ല, മറുനാടനെതിരെ കേസും
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്