മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും രാജ്യസഭാ അംഗത്വവും നൽകാൻ കഴിയുന്ന പാർട്ടിയല്ല ബിജെപി കേരളത്തിൽ എന്ന് കെ സുരേന്ദ്രൻ; മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം, അതിന് ആത്മാർത്ഥത വേണമെന്ന് രാമസിംഹൻ അബൂബക്കർ; ബിജെപിയിൽ നിന്ന് രാജി വച്ച രാമസിംഹന് സിനിമയ്ക്ക് നൽകിയ പണം തിരികെ ചോദിച്ച് സോഷ്യൽ മീഡിയയിൽ പൊങ്കാല

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാജസേനൻ, ഭീമൻ രഘു, രാമസിംഹൻ അബൂബക്കർ എന്നീ സിനിമാ കലാകാരന്മാർ പാർട്ടി വിട്ടതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാമസിംഹൻ അബൂബക്കർ (അലി അക്ബർ) നേരത്തേതന്നെ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴുമാസം മുമ്പ് ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ധാരാളംപേർ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നും, പാർട്ടിവിട്ട് പോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
'രാമസിംഹൻ അലി അക്ബർ നേരത്തെ തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതാണ്. ഏഴ് മാസം മുമ്പ് ബിജെപി. സംസ്ഥാന സമിതി അംഗത്വം രാജിവെക്കുന്നതായി പറഞ്ഞിരുന്നു. വീണ്ടും രാജിവെച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. മറ്റുപാർട്ടികളിൽനിന്നും സംഘടനകളിൽനിന്നും ദിവസേന ബിജെപിയിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിയും ബിജെപിയിൽനിന്ന് പോകുന്നത് നിർഭാഗ്യകരമായ കാര്യമാണ്. ബിജെപിയിൽനിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കിൽ അത് ഞങ്ങൾ പരിശോധിക്കും. ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് പാർട്ടിവിടുന്നത്' സുരേന്ദ്രൻ പറഞ്ഞു.
കലാകാരന്മാർക്ക് ഏറ്റവും നല്ല പരിഗണനയാണ് നൽകുന്നത്. രാജസേനൻ ബിജെപിയിൽ ചേർന്നപ്പോൾ അദ്ദേഹത്തെ പാർട്ടിയുടെ ഉന്നത സമിതിയായ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. നിയമസഭയിൽ മത്സരിക്കാനുള്ള അവസരം നൽകി. എല്ലാ പാർട്ടി വേദികളിലും മാന്യമായ ഇടം നൽകി. അലി അക്ബറിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
'പുതുതായി പാർട്ടിയിലേക്ക് വരുന്ന എല്ലാവർക്കും മാന്യവും അർഹവുമായ സ്ഥാനങ്ങൾ നൽകുന്നുണ്ട്. പിന്നെ വലിയ അധികാരങ്ങളൊന്നും കേരളത്തിൽ വീതിച്ച് നൽകാനില്ല. മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും രാജ്യസഭാ അംഗത്വവും നൽകാൻ കഴിയുന്ന പാർട്ടിയല്ല ബിജെപി. കേരളത്തിൽ. എല്ലാവരുടേയും പ്രതീക്ഷകൾക്കനുസരിച്ച് സ്ഥാനമാനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. അത് ഞങ്ങളുടെ കുഴപ്പമല്ല, നിലവിലുള്ള സാഹചര്യം അങ്ങനെയാണ്. ആരേയും അവഗണിച്ചിട്ടില്ല. ഭീമൻരഘു പത്തനാപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ശേഷം പാർട്ടിയോട് നല്ല രീതിയിലല്ല സംസാരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കില്ല' സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ബിജെപിയിൽ നിന്നുള്ള രാജിക്ക് പിന്നാലെ രാമസിംഹന് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്. ഫേസ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം ഉപേക്ഷിച്ചതായി രാമസിംഹൻ വ്യക്തമാക്കിയത്.
പോസ്റ്റ് പുറത്തുവന്നതോടെ ബിജെപി അണികൾ കുട്ടത്തോടെ രാമസിംഹനെ ആക്രമിക്കുകയായിരുന്നു. നേരത്തേ ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമ നിർമ്മിച്ച രാമസിംഹനോട് അന്ന് നൽകിയ പണം തിരിച്ച് ചോദിക്കുന്നവരും ഉണ്ട്. 'താങ്കളുടെ സിനിമയ്ക്ക് വേണ്ടി 500 രൂപ അയച്ചു തന്നിരുന്നു. ബിജെപി ബന്ധം വിട്ട സ്ഥിതിക്ക്, പടം വിജയിച്ച സ്ഥിതിക്ക് അതൊന്നു തിരിച്ചു അയച്ചു തരാമോ'എന്നാണ് ഒരാൾ ചോദിച്ചത്.
തന്റെ സിനിമക്ക് വേണ്ട പ്രചാരണമോ പിന്തുണയോ ബിജെപി നൽകിയില്ല എന്ന് പറഞ്ഞാണ് രാമസിംഹൻ പാർട്ടിവിട്ടത്. ഇതിനെ പരിഹസിക്കുന്നവരും ഉണ്ട്. 'ബിജെപിയെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും സിനിമ സംസ്ഥാന പ്രസിഡണ്ട് പോയി കാണണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ','നരേന്ദ്ര മോദിയും കണ്ട് കാണില്ല നിങ്ങളുടെ സിനിമ'എന്നും ചിലർ കുറിച്ചു. 'സിനിമ കാണാൻ ക്ഷണിച്ചിരുന്നോ ? അതും ഒരു മര്യാദയല്ലെ. Give respect & Take respect'മറ്റൊരാൾ കുറിക്കുന്നു.
കെ സുരേന്ദ്രന് രാമസിംഹന്റെ മറുപടി
ഇന്ന് ലോകത്തിന്റെ എല്ലാ കോണിൽ നിന്നും എന്നേ ഒരുപാട് പേർ വിളിച്ചു, എന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ചു..നന്ദിയുണ്ട്..ഞാൻ ഒരു അഭിമാനിയായ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാൻ എനിക്ക് മടിയില്ല..
ഇന്ന് കർണ്ണാടകയിൽ നിന്നും ഒരു പ്രവർത്തകൻ വിളിച്ചു പറഞ്ഞു സാർ ഞാൻ ഭയപ്പെടുന്നു.. ഒരു എലെക്ഷൻ തോൽവി കണ്ണാടകയിലെ ഹൈന്ദവർക്ക് ഭയം സമ്മാനിച്ചുവെങ്കിൽ അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഹിന്ദുവിനുണ്ടാകണം..കർണാടക കേരളത്തിലും ആവർത്തിക്കും,നമേസ്തേ പറഞ്ഞ വിദേശിക്ക് കർണ്ണാടകയിൽ തല്ലു കിട്ടിയത് പോലെ നാളെ നമസ്തേ പറഞ്ഞ ഹിന്ദുവിനും തല്ല് കിട്ടും..ഹിന്ദു ഏകീകരണം സംഭവിക്കാതെ, കേരളത്തിൽ കാന്തപുരം മൊയ്ലിയാരുടെ കൈ മുത്തിയാൽ അധികാരത്തിലെത്തിലെത്താമെന്ന് ബിജെപി നേതാക്കൾ കരുതുന്നുവെങ്കിൽ തെറ്റി എന്ന് തന്നെ പറയാൻ മടിയില്ല..
ധർമ്മത്തോടൊപ്പം നിൽക്കുമ്പോൾ കുറച്ചു പ്രയാസങ്ങൾ നേരിടും, സിനിമയ്ക്ക് വേണ്ടി പിരിച്ചു കട്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ബിജെപി ക്കാരുമുണ്ട് തെളിവ് വേണേൽ തരാം, പക്ഷെ മൂന്നുവർഷം അതിനുവേണ്ടി എടുത്ത പ്രയത്നവും, അതിനിടയിൽ കേട്ട പരിഹാസത്തിനും ബദലായി ആ പ്രൊജക്റ്റ് ഉപേക്ഷിക്കാൻ തയ്യാറായാൽ ലക്ഷങ്ങൾ ഈയുള്ളവന് സുഡാപ്പികളിൽ നിന്ന് കിട്ടുമായിരുന്നു..പണം സംമ്പാദിക്കാൻ ആരുടെ കൂടെ നിൽക്കണമെന്ന് ഇവിടുത്തെ ജനത്തിന് അറിയില്ലെന്നാണോ?
ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തത വേണം... ഒരു ഹിന്ദു ലീഗ് വേണം എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരാണ് ഏറെ പേർ,പക്ഷേ അതുണ്ടായില്ലെങ്കിൽ 1921ലെ പോൽ ജീവന് വേണ്ടി ഹിന്ദു ഓടേണ്ട കാലം വിദൂരമല്ല...നമ്പൂതിരി മുതൽ നായാടി വരെ എന്നത് പൂജനീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമാണ്.. ഏറ്റവും പിന്നിൽ നിൽക്കുന്ന ഹിന്ദുവും മുന്നിൽനിൽക്കുന്ന ഹിന്ദുവും ഒന്നാണെന്ന ബോധത്തോടെ ഒരുമിച്ചു നിന്നില്ലെങ്കിൽ ഭയപ്പെടണം... കാരണം അവർ സകലരും ഒരുമിച്ചാണ്...
ഇത് മനസ്സിലാക്കാതെ മതേതരത്വം വിളമ്പുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്..സുരേന്ദ്രൻ പറഞ്ഞു മേയർ ആക്കാൻ വഴിയില്ലല്ലോ എന്ന്, പക്ഷേ മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം.. അതിന് ആത്മാർത്ഥത വേണം..രാമസിംഹന് മേയർ പദവിയെക്കാൾ വല്യ പദവി ജനങ്ങൾ തന്നിട്ടുണ്ട് അത് മതി...ഹിന്ദു ഉണരാതെ ദേശമുണരില്ല ഒരിക്കൽ കൂടി കൂടെ നിന്നതിന് നന്ദി.
Stories you may Like
- രാജസേനൻ ബിജെപി വിട്ടത് സിനിമ കിട്ടുന്നില്ലെന്ന കാരണം പറഞ്ഞ്
- '1921 പുഴ മുതൽ പുഴ വരെ'യ്ക്ക് നല്ല പ്രതികരണങ്ങൾ; രാമസിംഹൻ ചിത്രം പ്രതീക്ഷയിൽ
- അരമണിക്കൂറല്ല, ഒരു മണിക്കൂർ വേണമെങ്കിലും ഞാൻ നിൽക്കാൻ റെഡി: ഭീമൻ രഘു മറുനാടനോട്
- ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- സുരേഷ് ഗോപിക്ക് പാർട്ടിക്കകത്ത് എന്തു സ്ഥാനമാണുള്ളത്? രാമസിംഹൻ അബൂബക്കർ മറുനാടനോട്
- TODAY
- LAST WEEK
- LAST MONTH
- മലയാള സീരിയലുകളിൽ സവർണ മേധാവിത്വം; ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടം; നടി ഗായത്രി വർഷയുടെ വാക്കുകളെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ
- അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ്; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി; നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ഗതാഗത സെക്രട്ടറി; നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയെന്നും ഉത്തരവിൽ; നടപടി എം വി ഡി ബസ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- ലോകകപ്പിൽ സൂപ്പർ ഹീറോയായതോടെ വരുമാനം ഇരട്ടിയായി; ഒരു പരസ്യചിത്രത്തിന് ഇനി ഒരുകോടി; ജന്മനാട്ടിൽ യോഗി ഒരുക്കുന്നത് സ്റ്റേഡിയവും ജിംനേഷ്യവമുള്ള ഷമി സിറ്റി; ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും നീക്കം; കേരളത്തിലെ ഇരവാദമല്ല യു പി രാഷ്ട്രീയം; മുഹമ്മദ് ഷമിയും കാവിയണിയുമോ?
- 'മകന് വിദേശത്ത് പഠിക്കുവാനുള്ള പണം വേണം; പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നൽകാൻ ഒരു ലക്ഷം രൂപയും'; കിടപ്പുരോഗിയായ പിതാവിനെ അമ്മയുടെ കൺമുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
- കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ ആറുവയസ്സുകാരനെ കാണാതായി; 90 മിനിറ്റിനകം കണ്ടെത്തി മുംബൈ പൊലീസ്; അഭിമാനമായി ഡോഗ് സ്ക്വാഡിലെ 'ലിയോ'
- ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ പാക്കിസ്ഥാനിലെത്തിയ അഞ്ജു തിരികെ ഇന്ത്യയിൽ; രാജസ്ഥാൻ സ്വദേശിനി മടങ്ങിയെത്തിയത് വാഗാ അതിർത്തി വഴി; ചോദ്യം ചെയ്ത് രഹസ്യാന്വേഷണ ഏജൻസികൾ
- മണിപ്പൂരിൽ സമാധാനത്തിന്റെ കാഹളം മുഴക്കി യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ആയുധം വച്ചുകീഴടങ്ങി; യുഎൻഎൽഎഫ് കേന്ദ്ര സർക്കാരുമായി സമാധാന കരാറിൽ ഒപ്പു വച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ
- കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍