15വർഷം മുമ്പ് ചർച്ചകൾ തുടങ്ങി; പത്തു വർഷം മുമ്പ് കരാറിൽ ഒപ്പു വച്ചു; ഒന്നരവർഷം മുമ്പ് ഉദ്ഘാടനം ചെയ്തു; ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭരണ നേട്ടമായി വിളിച്ചു കൂവി; എന്നിട്ടും നമ്മുടെ കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ ഇപ്പോൾ എത്രപേർ ജോലി ചെയ്യുന്നു? എത്രലക്ഷം രൂപയുടെ ഇടപാടുകൾ നടക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : കേരളത്തിന്റെ വികസന സ്വപ്നത്തിന് കുതിപ്പ് നൽകാനാണ് പതിനഞ്ച് കൊല്ലം മുമ്പ് സ്മാർട് സിറ്റിയെന്ന ആശയം ഉയർന്നു വന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ പദ്ധതി. അസാധാരണ മെയ് വഴക്കത്തോടെ വിവാദങ്ങളെ അപ്രസക്തമാക്കി ടീകോമുമായി കരാർ ഒപ്പിട്ട് വി എസ് അച്യുതാനന്ദൻ പദ്ധതി മുമ്പോട്ട് കൊണ്ടു പോയി. ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങി. ഇവിടെ വിവിധ നിക്ഷേപകരുടേതായി 90 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനപ്പുറത്തേക്ക് ഒന്നും ഇപ്പോൾ ചൂണ്ടിക്കാട്ടാനില്ല. കരാർ ഒപ്പിട്ട് പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും സ്മാർട് സിറ്റിയുടെ കുതിപ്പിന് പ്രതീക്ഷിച്ച വേഗതയില്ല.
29 കമ്പനികളിലായി 2500 പേർക്കു തൊഴിൽ ലഭിക്കുന്നു. 2021 ആകുമ്പോഴേക്കും വാഗ്ദാനം ചെയ്ത 90,000 തൊഴിലവസരങ്ങളും 87 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും ഉണ്ടാവുമെന്ന് സ്മാർട്സിറ്റി അധികൃതർ ഉറപ്പു പറയുന്നു. അതുകൊണ്ട് തന്നെ സ്മാർട് സിറ്റി പ്രതീക്ഷിച്ച ലക്ഷ്യം നേടാനായില്ലെന്നാണ് വിലയിരുത്തൽ. കരാറിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും പൂർണമായിട്ടില്ല. സ്മാർട്സിറ്റി വളപ്പിൽ വൈദ്യുതി ബോർഡിന്റെ സ്ഥലങ്ങളുണ്ട്. ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ല. വിമാനത്താവളത്തിലേക്കും തുറമുഖത്തേക്കും നാലുവരിപ്പാത കരാറിലുണ്ടെങ്കിലും ആയിട്ടില്ല. റോഡ് സൗകര്യങ്ങൾ ഇപ്പോഴും പരിമിതം. വൻകിട ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരാൻ സ്മാർട്സിറ്റി അധികൃതർക്കും കഴിഞ്ഞിട്ടില്ല. ഇങ്ങനെ പരാതികൾ മാത്രമാണ് സ്മാർട് സിറ്റിയിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത്.
കെട്ടിട നിർമ്മാണം പോലും പൂർത്തിയാക്കാതെ നടത്തിയ ഉദ്ഘാടനത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയപ്പോൾ സംസ്ഥാന സർക്കാരിനെതിരെ സോഷ്യൽ മീഡിയ പരിഹാസ ശരങ്ങളുയർത്തി. ഐടി രംഗത്ത് കേരളത്തിന്റെ അഭിമാനമായി ഉയർത്തിക്കാട്ടിയ സ്മാർട് സിറ്റിയിൽ ഭൂരിഭാഗവും ഐടി ഇതര കമ്പനികളാണ്. ഇതിൽ ഡേ കെയർ സെന്ററും റസ്റ്റോറന്റുമൊക്കെയാണുള്ളതും. വമ്പൻ കമ്പനികൾ ഒന്നു പോലുമില്ല. സ്മാർട് സിറ്റി പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയെന്ന് ആരോപണം ഉയർന്നു. 90000 പേർക്ക് ഐടി തൊഴിലവസരമെന്ന സ്വപ്നം അസ്ഥാനത്താകുമെന്ന് ഭയക്കുന്നവരുമുണ്ട്. സ്മാർട്സിറ്റി പദ്ധതി അതിന്റെ തുടക്കത്തിലുണ്ടായ തടസ്സങ്ങൾ മറികടന്ന് നിശ്ചയിച്ച പ്രകാരം തന്നെ പൂർത്തീകരിക്കുമെന്ന് കൊച്ചി സ്മാർട്സിറ്റി വൈസ് ചെയർമാനും ദുബായ് സ്മാർട്സിറ്റി സിഇഒയുമായ ജാബർ ബിൻ ഹാഫിസ് പറഞ്ഞു.
സ്മാർട്സിറ്റി നിർമ്മാണം മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ 2020 നപ്പുറം ഒരു കാരണവശാലും നീണ്ടുപോകില്ല. ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാർട്സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോവർഷവും പദ്ധതിയുടെ അവലോകന റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്്. കരാർ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കേണ്ടത്. ഇതിൽ 67 ലക്ഷം ചതുരശ്ര അടി ഐ.ടി കാര്യങ്ങൾക്കും 21 ലക്ഷം ചതുരശ്ര അടി ഐ.ടിഇതര കാര്യങ്ങൾക്കും വേണ്ടിയാകും ഉപയോഗിക്കുക. നിലവിൽ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്.
സ്മാർട്സിറ്റി പദ്ധതിയെക്കുറിച്ചു ചർച്ചകൾ തുടങ്ങുന്നത് 2005ലാണ്. ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ കൊച്ചിയിൽ സ്മാർട്സിറ്റി സ്ഥാപിച്ച് ഇവിടേക്കു ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരികയും ഐടി രംഗത്ത് ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. ഐടിയുടെ ചുമതലയും വഹിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിച്ചെങ്കിലും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കരാർ ഒപ്പിടാൻ കഴിഞ്ഞില്ല. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളും അതിനു കാരണമായി. ഇൻഫോപാർക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ആയിരുന്നു പ്രധാന വിമർശനം. വി എസ്. അച്യുതാനന്ദൻ സർക്കാർ 2006ൽ അധികാരത്തിൽ വന്ന ശേഷം ചർച്ചകൾ തുടർന്നു.
നേരത്തേയുണ്ടാക്കിയ കരട് കരാറിലെ വ്യവസ്ഥകൾ പൊളിച്ചെഴുതി ഇൻഫോപാർക്ക് വിട്ടുകൊടുക്കാതെതന്നെ 2007 മെയ് 13ന് സ്മാർട്സിറ്റി കരാർ ഒപ്പിട്ടു. 104 കോടി രൂപ 99 വർഷത്തേക്ക് ഒറ്റത്തവണ പാട്ടത്തുക. ഏക്കറിന് ഒരു രൂപവച്ച് വാർഷിക പാട്ടം. പക്ഷേ സ്മാർട്സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്ക് സ്ഥലം കൈമാറൽ സ്റ്റാംപ് ഡ്യൂട്ടി തർക്കത്തെത്തുടർന്നു നീണ്ടുപോയി. സ്റ്റാംപ് ഡ്യൂട്ടി ഇളവു വേണമെന്നും പറ്റില്ലെന്നുമായിരുന്നു തർക്കം. ഭൂമി രജിസ്റ്റർ ചെയ്തു കിട്ടാത്തതിനാൽ സെസിന് അപേക്ഷിക്കാനുമായില്ല. എം.എ. യൂസഫലിയുടെ ഇടപെടലിനെത്തുടർന്ന് തർക്കം തീർത്ത് സ്റ്റാംപ് ഡ്യൂട്ടി ഇളവു നൽകി 2011ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപു മാത്രമാണ് 246 ഏക്കർ സ്ഥലം രജിസ്റ്റർ ചെയ്തു കൈമാറിയത്. സാങ്കേതികമായി അന്നു മുതൽ 10 വർഷത്തിനകമാണു കരാറിൽ പറയുന്ന തൊഴിലവസരങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടത. അതായത് 2021ന് അകം.
സ്മാർട്സിറ്റി ആദ്യ ഘട്ടത്തിൽ നിക്ഷേപം നടത്തുന്ന ടീകോം ആറര ലക്ഷം ചതുരശ്രയടിയിൽ ആദ്യ കെട്ടിടം പണിത് ഉദ്ഘാടനം നടത്താൻ പിന്നെയും അഞ്ചു വർഷമെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്. സ്മാർട്സിറ്റി നിക്ഷേപം ടീകോമിന്റേതു മാത്രമല്ല, കോഡവലപ്പേഴ്സ് എന്ന സഹനിക്ഷേപകരുടേതു കൂടിയാണ്. നിലവിൽ അഞ്ചു വൻകിട നിക്ഷേപകർ കെട്ടിടം പണിയുന്നു. യൂസഫലിയുടെ വ്യവസായ ഗ്രൂപ്പിൽപ്പെട്ട സാൻഡ്സ് ഇൻഫ്ര, ബാംഗ്ളൂരിലെ മാറാട്ട് ഗ്രൂപ്പും പ്രസ്റ്റീജ് ഗ്രൂപ്പും, ദുബായിലെ ഹോളിഡേ ഗ്രൂപ്പ്, ജെംസ് സ്കൂൾ. അതിൽ സാൻഡ്സ് ഇൻഫ്രയുടെ ഐടി കെട്ടിടം 37 നിലകളിൽ ഇന്ത്യയിലെതന്നെ ഏറ്റവും ഉയരമുള്ള ഐടി പാർക്ക് ആയിരിക്കും. ജെംസ് സ്കൂൾ ഒഴികെ മറ്റു കെട്ടിടങ്ങളെല്ലാം ഐടിക്കാണ്. 75,000 തൊഴിലവസരങ്ങൾക്ക് ഇവിടെ സൗകര്യം ഒരുങ്ങും. ഇതാണ് പദ്ധതിയുടെ രണ്ടാംഘട്ടം. അതിനൊപ്പം സ്മാർട്സിറ്റി മൂന്നാം ഘട്ടം 2018ൽ തുടങ്ങുകയാണ്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി പിന്നിട്ടു
- കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു; കൊച്ചി വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്