സോഷ്യൽ മീഡയിയിൽ കളംനിറഞ്ഞ് ബീഫ് നിരോധനം; ട്രോളുകളിൽ അഞ്ഞൂറാൻ മുതൽ ആടു തോമവരെ; ബീഫ് ഫെസ്റ്റിവലുകൾ നടത്താൻ മത്സരിച്ച് ഇടുതും വലതും; നെഹ്രു പാസാക്കിയ നിയമം സുപ്രീംകോടതി നിർദ്ദേശപ്രകാരം നടപ്പാക്കുന്നുവെന്നു വിശദീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് ബിജെപി; ബൽറാമിനു മറുപടിയുമായി സുരേന്ദ്രൻ; കേന്ദ്ര വിജ്ഞാപനത്തിൽ അങ്കത്തട്ടായി കേരളം
തൃശൂർ: കന്നുകാലികളെ അറവുശാലകൾക്കു വിൽക്കുന്നതു തടഞ്ഞു കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലി വി.ടി. ബൽറാം എംഎൽഎയോട് നേരിട്ട് ഏറ്റുമുട്ടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ വി.ടി ബൽറാമിന്റെ മാനസിക നിലയിൽ കുഴപ്പമുണ്ടെന്നും മനോരോഗാശുപത്രിയിൽ ചികിത്സിക്കണമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഒരു പൊതു പ്രവർത്തകൻ ഉപയോഗിക്കുന്ന ഭാഷയല്ല അദ്ദേഹം ഉപയോഗിച്ചത്. വളരെ മ്ലേച്ചമായ രീതിയിലാണ് ഒരു എംഎൽഎ ആയിട്ടു കൂടി അദ്ദേഹം പ്രതികരിച്ചത്. ബൽറാമിനുള്ള മറുപടി വാക്കുകൾ കൊണ്ടല്ല നൽകേണ്ടതെന്നും അത് അറിയാത്തതു കൊണ്ടല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വിജ്ഞാപനം ഫലത്തിൽ ബീഫ് നിരോധിക്കലാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തുകയാണ്. സോഷ്യൽമീഡിയലിൽ ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും ശക്തമായി പ്രതികരിച്ചത് തൃത്താല എംഎൽഎ ആയ വി.ടി. ബൽറാം ആറിയിരുന്നു. 'ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടിൽ എല്ലാവർക്കും വിശപ്പടക്കാൻ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്'-എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ഇത് അതിവേഗം വൈറാലായി. നിരവധി പേർ ബീഫ് നിരോധനത്തിലെ ബൽറാമിന്റെ പോസ്റ്റിൽ അനുകൂല പ്രതികരണങ്ങളും നടത്തി. ഇതോടെ പ്രധാനമന്ത്രിയെ മോദിയെ പ്രതിരോധിക്കാനും ആളുകളെത്തി. ഇതോടെ ബൽറാമിനെതിരെ കളിയാക്കലും തുടങ്ങി. ഇതിനേയും അതേ നാണയത്തിൽ ബൽറാം തിരിച്ചടിച്ചു. അങ്ങനെ സോഷ്യൽ മീഡിയയിൽ പോര് തുടരുന്നതിനിടെയാണ് സുരേന്ദ്രൻ നേരിട്ട് ഏറ്റുമുട്ടലിന് എത്തിയിരിക്കുന്നത്.
ബൽറാമിനു മാത്രമല്ല, കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ പ്രതിഷേധം ഉന്നയിച്ച എല്ലാവർക്കും സുരേന്ദ്രൻ മറുപടി നല്കുന്നു. പിണറായി വിജയനും എ.കെ. ആന്റണിക്കുമെല്ലാം അദ്ദേഹം മറുപടി നല്കുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സുരേന്ദ്രൻ പറയുന്നു. പിണറായി വിജയൻ ഭരണഘടന വായിക്കണം. നിയമം കൺകറന്റ് ലിസ്റ്റിലുള്ളതായതിനാൽ കേന്ദ്രസർക്കാറിന് തീരുമാനമെടുക്കാൻ അവകാശമുണ്ട്.
പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് വലിച്ചുകീറണമെന്ന് പറഞ്ഞ എ.കെ. ആന്റണി രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 1960ൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ നിർദ്ദേശങ്ങൾ വന്നത്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്. അതിൽ 21 സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് ഈ നിയമം നടപ്പാക്കിയത്. അന്ന് ഈ എ.കെ. ആന്റണി എവിടെയായിരുന്നു? ഏത് മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു അന്ന് ആന്റണി? കാപട്യക്കാരിലെ കാപട്യക്കാരനാണ് ആന്റണി. രാഷ്ട്രീയ നെറികേടു കാണിക്കുന്ന കാര്യത്തിൽ അദ്ദേഹം ഇടതുപക്ഷവുമായി മൽസരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ വിജ്ഞാപനമെന്നും സുരേന്ദ്രൻ വിശദീകരിക്കു. നിയമങ്ങൾ നടപ്പാക്കുന്നില്ലെന്ന് കാട്ടി ഒരു സംഘടന സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി കേന്ദ്ര സർക്കാറിനോട് സ്ത്യവാങ് മൂലം നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് അത് സംസ്ഥാന ഗവൺമെന്റുകൾ നടപ്പിലാക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സുപ്രിം കോടതി പരാമർശത്തെ തുടർന്നാണ് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ മുൻകൈയെടുത്തത്.
അതു മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും നാലുമാസം മുമ്പ് നിയമത്തിന്റെ ഡ്രാഫ്റ്റ് അയച്ചിരുന്നു എന്നാൽ കേരള സർക്കാർ മനപ്പൂർവം ഇത് അവഗണിക്കുകയായിരുന്നു. നിയമത്തിന്റെ വിയോജിപ്പോ മറ്റു നിർദ്ദേശങ്ങളോ സർക്കാർ മുന്നോട്ടുവച്ചില്ല. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പും മറുപടി നൽകിയില്ല. ഇത് സംബന്ധിച്ച് നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച ശേഷം കൃഷിമന്ത്രി വി എസ് സുനിൽ കുമാർ നിയമത്തിനെതിരെ രംഗത്തുവരുന്നത് ശരിയല്ല. നിയമം സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരവും വെബ്സൈറ്റ് വഴി ഒരുക്കിയിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും ബീഫിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ സംസ്ഥാന ബിജെപി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽ ബിജെപിയോട് അല്പമെങ്കിലും താത്പര്യമുള്ളവരെക്കൂടെ അകറ്റാനേ വിജ്ഞാപനം ഉപകരിക്കൂ എന്ന് നിരീക്ഷിക്കപ്പെടുന്നു. കശാപ്പ് നിരോധനത്തിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ബിജെപിയെയും സംഘപരിവാറിനെയും പരിഹസിക്കുന്ന ട്രോളുകളും സജീവമായി. ഇതിനിടെ കശാപ്പിനായി കന്നുകാലി നിരോധനം ഏർപ്പെടുത്തിയത് നെഹ്രു സർക്കാരാണെന്നു വിശദീകരിക്കുന്ന വീഡിയോയും ബിജെപിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്. 1960ൽ നെഹ്രു സർക്കാർ പാസാക്കിയ നിയമം നടപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനമെന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്.
കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിനു രാജ്യവ്യാപക നിരോധനമാണ് മോദി സർക്കാർ ഇറക്കിയത്. കാർഷിക ആവശ്യങ്ങൾക്കായല്ലാതെ കാലിചന്ത കളിൽ കന്നുകാലി വിൽപന നടത്തരുതെന്നു വ്യക്തമാക്കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കി. ഇതിനു പുറമേ, മതാചാര പ്രകാരം മൃഗങ്ങളെ ബലി നൽകുന്നതിനും നിരോധനമുണ്ട്. പോത്ത്, എരുമ, പശു,കാള,ഒട്ടകം എന്നിവ യ്ക്കാണു വിലക്ക്. 2017 ജനുവരി 16ന് ഇറക്കിയ കരടു വിജ്ഞാപനത്തിന്റെ അന്തിമ വിജ്ഞാപനമാണ് മെയ് 23 ന് അസാധാരാണ ഗസറ്റായി ഇറക്കിയിരിക്കുന്നത്. ഇതാണ് വിമർശനവിധേയമാക്കാൻ കടുത്ത വാക്കുകൾ ബൽറാം ഉപയോഗിച്ചത്. ഈ സാഹചര്യത്തിലാണ് മോദി അനുകൂലികളും ബൽറാമിനെതിരെ രംഗത്ത് വരുന്നത്.
പ്രതിഷേധമായി സംസ്ഥാനത്തൊട്ടാകെ ബീഫ് ഫെസ്റ്റിവലുകൾ
ഇതിനിടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ബീഫ് ഫെസ്റ്റിവലുകൾ നടത്തിയും പ്രതിഷേധം അരങ്ങേറി. സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ബീഫ് ഫെസ്റ്റ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് യുണിവേഴ്സിറ്റി കോളജിനു മുന്നിൽ എസ്എഫ്ഐയും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ ചിന്നക്കട ടൗണിൽ ബീഫ് പാചകം ചെയ്തായിരുന്നു പ്രതിഷേധം. കറിയുടെ ഒരു ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തപാൽവഴി അയച്ചുകൊടുക്കുമെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു. പ്രകടനമായെത്തിയ കെഎസ്യു പ്രവർത്തകർ എറണാകുളം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ ബീഫ് കഴിച്ചു പ്രതിഷേധിച്ചു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും കുസാറ്റ്, കാലടി സർവകലാശാലകളിലും തൃശൂരിൽ കോർപ്പറേഷനു മുന്നിലും എസ്എഫ്ഐ ബീഫ് വിതരണം ചെയ്തു.
മലപ്പുറം ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റ് പ്രതിഷേധിച്ചു. മോദി സർക്കാരിന്റെ കാലി കച്ചവട നിയന്ത്രണത്തിലും പോത്തിറച്ചി ഉപയോഗം നിയമം വഴി നിയന്ത്രിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റു പ്രതിഷേധിച്ചത്. നിരവധി ആളുകളാണു പോത്തിറച്ചി വാങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്