ജയിലിൽ കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്ത ഐ.എ.എസുകാരുടെ പഞ്ചനക്ഷത്ര സത്കാരം വേണ്ടെന്ന് ശിവശങ്കർ; വിരമിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരുക്കിയ വിടവാങ്ങൽ സത്കാരം ഉപേക്ഷിച്ച് ഐ.എ.എസ് അസോസിയേഷൻ; ശിവശങ്കറിന് കലിപ്പായത് ജയിലിൽ കിടന്നപ്പോൾ ഐ.എ.എസുകാരെല്ലാം ശത്രുവായി കണ്ടത്; ആകെ സഹായിച്ചത് ആഭ്യന്തര സെക്രട്ടറി വി.വേണു മാത്രം
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: നാളെ വിരമിക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐ.എ.എസ് അസോസിയേഷൻ വിരമിക്കുന്നവർക്ക് പതിവായി നൽകാറുള്ള വിടവാങ്ങൽ ചടങ്ങിൽ നിന്ന് പിന്മാറി. ഐ.എ.എസ് അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് വ്യക്തിപരമായ അസൗകര്യമുണ്ടെന്നും തനിക്കു വേണ്ടി യോഗം ചേരേണ്ടെന്നും ശിവശങ്കർ ഐ.എ.എസ് അസോസിയേഷൻ നേതാക്കളെ അറിയിച്ചു. ഇതേത്തുടർന്ന് യോഗം ഒഴിവാക്കി.
ഒരുമാസത്തോളമായി അവധിയിലാണ് ശിവശങ്കർ. അദ്ദേഹത്തിന്റെ വസതിയിലോ മറ്റോ എത്തി മംഗളം നേരാനാണ് ഐ.എ.എസ് അസോസിയേഷന്റെ പരിപാടി. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകാറുള്ള ഉപഹാരവും നൽകും. വിരമിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ആഘോഷപൂർവമായ വിടവാങ്ങൽ ചടങ്ങാണ് ഐ.എ.എസ് അസോസിയേഷൻ നൽകാറുള്ളത്. പഞ്ചനക്ഷത്ര പാർട്ടിയും കലാരൂപങ്ങളടക്കം അവതരിപ്പിച്ചും വിരമിക്കുന്നവരുടെ മനസു നിറച്ചാണ് യാത്രയാക്കുക. കേരളത്തിലെ ഐ.എ.എസുകാരെല്ലാം ഈ വേദികളിൽ ഒത്തുകൂടാറുണ്ടായിരുന്നു. എന്നാൽ ശിവശങ്കർ ഇതെല്ലാം നിഷേധിച്ചിരിക്കുകയാണ്.
1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ലൈഫ് കോഴക്കേസിലടക്കം ഇ.ഡി അദ്ദേഹത്തെ ചോദ്യംചെയ്യാനിരിക്കുകയാണ്. തനിക്കെതിരേ കേസുകളുണ്ടായപ്പോൾ ഐ.എ.എസ് അസോസിയേഷനിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്നാണ് ശിവശങ്കറിന്റെ പരാതി. അഡി. ചീഫ്സെക്രട്ടറിയായ വി.വേണു മാത്രമാണ് ശിവശങ്കറിനെ പരസ്യമായി പിന്തുണച്ചത്.
ശിവശങ്കർ നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കേസുകൾ തള്ളിപ്പോകുമെന്നാണ് കരുതുന്നതെന്നും വി.വേണു ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. ശിവശങ്കറിന് ജാമ്യം ലഭിച്ചതിൽ തനിക്കുള്ള സന്തോഷം വാക്കുകളിൽ വിശദീകരിക്കാനാവാത്തതാണ്. കഥകൾ കെട്ടിച്ചമച്ച്, ശിവശങ്കറിനെ വേട്ടയാടിയ ഭൂരിഭാഗം മാധ്യമങ്ങളുടെയും പെരുമാറ്റം മാപ്പുനൽകാനാവാത്ത നിലയിലായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കറിനെ പിന്തുണച്ച് ആദ്യമായാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്. കേന്ദ്രം വിശദീകരണം തേടാനിടയുണ്ടായിട്ടും വേണു തന്നെ പിന്തുണച്ചെന്ന് പലരോടും ശിവശങ്കർ പറഞ്ഞിരുന്നു.
അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവൃത്തികൾക്കും നയങ്ങൾക്കുമെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിമർശനം നടത്താൻ പാടില്ല. മാധ്യമവാർത്തകളല്ലാതെ, കോടതിയിൽ കേന്ദ്രഏജൻസികൾ സമർപ്പിച്ചിട്ടുള്ള രേഖകൾ വേണു കണ്ടിട്ടില്ലെന്നിരിക്കെയാണ്, ഈ അഭിപ്രായപ്രകടനമെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രത്തെ അറിയിച്ചിരുന്നു. ജാമ്യം കിട്ടിയാൽ നിരപരാധിയാണെന്ന് പറയാനാവില്ലെന്നിരിക്കെയാണ്, കേസുകൾ തള്ളിപ്പോവുമെന്ന വേണുവിന്റെ അഭിപ്രായ പ്രകടനമെന്നും ഐ.ബി റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു കാലത്ത് കേരളത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പടിയിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതമായ അധികാരവും ജാഗ്രതയില്ലാത്ത ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്ക്. എൻജിനീയറിംഗിലും മാനേജ്മെന്റിലും ഉന്നതവിജയം. മലപ്പുറം കളക്ടറായി മിന്നിയ ശിവശങ്കറിനെ തേടി ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി പദവികളെത്തി. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുണ്ടാക്കി പവർകട്ട് ഒഴിവാക്കി. ശിവശങ്കർ സ്പോർട്സ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് നടത്തിയത്. മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ പ്രധാന ഫയലുകളും പരിശോധിക്കുകയും ശുപാർശ നൽകുകയും ചെയ്തിരുന്നത് ശിവശങ്കറാണ്. കെ ഫോൺ, കോക്കോണിസ് തുടങ്ങിയ ഐ ടി വകുപ്പിന്റെ പദ്ധതികളിൽ ശിവശങ്കറിന്റെ തീർപ്പ് അന്തിമമായി. ഐ ടി, പൊലീസ് വകുപ്പുകളുടെ പർച്ചേസുകളിലും ഇടപെട്ടു. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിങ് കോളജിൽ ബിടെക്ക്. അവിടെ കോളജ് യൂണിയൻ ചെയർമാൻ. ഗുജറാത്തിലെ 'ഇർമ'യിൽ നിന്ന് റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ. കുറെക്കാലം റിസർവ് ബാങ്കിൽ ഓഫീസർ. പിന്നീട് റവന്യൂ വകുപ്പിൽ ഡപ്യൂട്ടി കളക്ടർ. ആ പദവിയിൽ ഇരിക്കെ 1995ൽ കൺഫേഡ് ഐ. എ.എസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐ.എ.എസിൽ സ്ഥിരപ്പെടുത്തി.
യു.എ.ഇ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരിക്കെ സ്വപ്നാസുരേഷിനെ പരിചയപ്പെട്ടതാണ് ശിവശങ്കറിന്റെ ജീവിതം മാറ്റിമറിച്ചത്. കോൺസുലേറ്റുമായുള്ള ഔദ്യോഗിക ഇടപാടുകൾക്ക് സർക്കാർ ചുമതലപ്പെടുത്തിയ ശിവശങ്കർ പിന്നീട് സ്വപ്നയുടെ അടുപ്പക്കാരനായി മാറി. അവരുടെ കുടുംബപ്രശ്നങ്ങളിൽ പോലും ഇടപെടുകയും കള്ളപ്പണ ഇടപാടിലടക്കം കുടുങ്ങുകയും ചെയ്തു. പതിവായുള്ള ഔദ്യോഗിക ബന്ധം സ്വപ്നയും കുടുംബവുമായും സൗഹൃദത്തിനിടയാക്കി. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പാഴ്സൽ പിടികൂടിയ ശേഷമാണ് സ്വപ്നയും സുഹൃത്തുക്കളും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ഓഫിസ് ദുരുപയോഗിച്ചുവെന്നും ആരോപണമുയർന്നത്. പിന്നീട് സ്വപ്നയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വർണക്കടത്ത് പ്റതികൾക്കായി സെക്റട്ടേറിയറ്റിനു സമീപം ഫ്ളാറ്റ് എടുക്കാൻ സഹായിച്ചതും സ്വപ്നയ്ക്കായി ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സ്വപ്നയ്ക്കു സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്താൻ ഇടപെട്ടതും ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്കു കമ്മിഷൻ കിട്ടിയതുമൊക്കെ ശിവശങ്കറിനെ സംശയമുനയിലാക്കി.
സ്വപ്നയുമൊത്ത് നടത്തിയ വിദേശയാത്രകളും കുരുക്കായി. ഇതിൽ ഏറെയും ദുബായ് യാത്റകളായിരുന്നു. ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷനും സ്വർണക്കടത്തിൽനിന്നു ലഭിച്ച പണവും ഡോളറാക്കി സ്വപ്ന ദുബായിലേക്കു കടത്തിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിന് ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. കോൺസുലേറ്റ് വിട്ട സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്നാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഷാർജ ഭരണാധികാരിയിൽനിന്നു സ്വപ്നയ്ക്കു ടിപ്പായി ലഭിച്ച പണം അക്കൗണ്ട് ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം അനുസരിച്ചാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നാണു ശിവശങ്കർ പറഞ്ഞത്. ഇതിന് 12 മാസത്തോളം പിന്നിട്ട ശേഷമാണ് സ്വർണക്കടത്ത് കേസിൽ സ്വപ്ന ആരോപണവിധേയയായതെന്നും ശിവശങ്കർ പറഞ്ഞിരുന്നു. സ്വപ്നയല്ല, ശിവശങ്കറാണ് സ്വർണക്കടത്ത് നിയന്ത്രിച്ചതെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് ഇ.ഡി പറയുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളും ദുരൂഹത നിറഞ്ഞതാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍