ഉത്തരക്കടലാസ്സുകൾ വീട്ടിലെത്തും; ചോദ്യങ്ങൾ നേരത്തെ വാട്സാപ്പിൽ കിട്ടുമ്പോൾ ഉത്തരങ്ങൾ വീട്ടിലിരുന്നെഴുതാം! ക്ലാസിൽ കറിയില്ലെങ്കിലും പഠിച്ചില്ലെങ്കിലും ഇന്റേണൽ മാർക്ക് ഫുൾ; വളഞ്ഞ വഴിയിൽ ഡിഗ്രി എടുക്കാൻ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി നേതാവായാൽ മതിയെന്ന് പരിഹാസവുമായി സോഷ്യൽ മീഡിയ; കാസർഗോട്ടെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് പരീക്ഷ എഴുതി പൊലീസ് ലിസ്റ്റിലെ ആദ്യ റാങ്ക്കാരായതിലും ദുരൂഹത കണ്ട് ചർച്ചകൾ; ശിവരഞ്ജിത്തും നസീമും തുറന്നു വിട്ടത് പരീക്ഷാഭൂതം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ ജയിക്കാൻ അത്യധ്വാനം വേണമെന്നാണ് വയ്പ്പ്. എന്നാൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമത് എത്തിയത് പഠിക്കാതെ സംഘടനാ പ്രവർത്തനവുമായി നടക്കുന്ന ശിവരഞ്ജിത്താണ്. രണ്ടാമൻ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവായ പ്രണവും. 28-ാം റാങ്കിൽ നസീമും. ഇത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ഇവർ കാസർഗോഡ് സെന്ററിലാണ് അപേക്ഷിച്ചത്. എന്നാൽ പരീക്ഷ എഴുതിയത് തിരുവനന്തപുരത്തും. അങ്ങനെ പി എസ് സി സൗകര്യം ചെയ്തു നൽകിയെന്നും വ്യക്തം. പഠിക്കാതെ ഒന്നാം റാങ്കിലേക്ക് ഇവരെത്തുമ്പോൾ സാധാരണക്കാർ ഒരു സത്യം മനസ്സിലാക്കുകയാണ്. പഠിക്കാതെ തന്നെ പി എസ് സി ലിസ്റ്റിൽ കയറിക്കൂടാം. അതിന് മത്സരപരീക്ഷയ്ക്ക് പഠിക്കേണ്ടതില്ല. യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ കിട്ടിയാൽ മതി! സോഷ്യൽ മീഡിയയാണ് ഈ ചർച്ച സജീവമാക്കുന്നത്. അതായത് വളഞ്ഞ വഴിയിൽ സർക്കാർ ജോലിക്കാരനാകാൻ യൂണിവേഴ്സിറ്റിയിലെ എസ് എഫ് ഐക്കാരനായാൽ മതിയെന്നതാണ് ഉയരുന്ന ചർച്ച.
എസ് എഫ് ഐ നേതാവാകുമ്പോൾ ഇടതു ഭരണം വേണം. അങ്ങനെയെങ്കിൽ ഇഷ്ടമുള്ളിടത്ത് പരീക്ഷ എഴുതാം. യൂണിവേഴ്സിറ്റിയിൽ സെന്ററായി കിട്ടിയാൽ എല്ലാം എളുപ്പമാകും. യൂണിവേഴ്സിറ്റിയിൽ അഖിലിനെ കുത്തി വീഴ്ത്തുമ്പോൾ പുറത്തുവരുന്ന സത്യങ്ങൾ സർക്കാരിനേയും വെട്ടിലാക്കുന്നതാണ്. എന്നാൽ എല്ലാം പി എസ് സിയുടെ ആഭ്യന്തര പ്രശ്നങ്ങളെന്ന് പറഞ്ഞ് കൈകഴുകും. ഏതായാലും പ്രതികളാകുന്നവർക്ക് പൊലീസിൽ ജോലി കൊടുക്കില്ല. പൊലീസിൽ നിന്ന് അനുകൂല റിപ്പോർട്ട് കിട്ടാത്തതാണ് ഇതിന് കാരണം. എന്നാൽ യൂണിവേഴ്സിറ്റിയിലെ നേതാവായ പ്രണവിന് ജോലി കിട്ടുകയും ചെയ്യും. കാരണം ഇയാൾ കേസിൽ പ്രതിയല്ല. എല്ലാം നിയമപരമാണെന്ന് തെളിയിക്കാനും പി എസ് സിക്ക് കഴിയും. പരീക്ഷ എഴുതി കാലം കഴിഞ്ഞതിനാൽ കോപ്പിയടി തെളിയിക്കാനും കഴിയില്ല. ഇതോടെ യൂണിവേഴ്സിറ്റി കോളേജിലെ നേതാവായി പരീക്ഷ എഴുതി കേസിൽ കുടുങ്ങാതിരുന്നാൽ ജോലി ഉറപ്പ്. ഈ സാഹചര്യത്തിൽ എന്തിനാണ് മത്സരപരീക്ഷയ്ക്ക ഉറക്കമിളച്ച് പഠിക്കുന്നതെന്തിനെന്നാണ് ഉയരുന്ന ചോദ്യം.
ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇരുമ്പ് ദണ്ഡുമായി മാധ്യമ പ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ തടഞ്ഞു. റെയ്ഡിൽ കിട്ടിയത് കേരളാ യൂണിവേഴ്സിറ്റിയിലെ ഒരു കെട്ട് ഉത്തരകടലാസ്സാണ്. ഒന്നും എഴുതാത്ത ഏത് പരീക്ഷയ്ക്കും എഴുതാവുന്ന പേപ്പർ. അതായത് വീട്ടിലിരുന്ന ചോദ്യങ്ങൾ എഴുതി പരീക്ഷാ സെന്ററിൽ കൊണ്ടു പോയി കൊടുക്കുന്ന സംവിധാനം. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലുമുണ്ട്. സ്പോർട്സ് ക്വാട്ടയിൽ കോളേജിൽ അഡ്മിഷൻ സംഘടിപ്പിക്കാനുള്ള മാർഗ്ഗം. അങ്ങനെ വിദ്യാഭ്യാസ കച്ചവടത്തെ പുതിയ തലത്തിലെത്തിക്കാനുള്ള എല്ലാം ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസിന് കിട്ടി. യൂണിവേഴ്സിറ്റി കോളേജിൽ നേതാക്കൾക്ക് കോപ്പിയടിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്ന അദ്ധ്യാപകരുമുണ്ട്. അങ്ങനെ മാർക്ക് വാങ്ങാൻ നേതാക്കൾക്ക് യൂണിവേഴ്സിറ്റിയിൽ പല മാർഗ്ഗമുണ്ട്. ശിവരഞ്ജിത്തിന് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കിട്ടിയെന്നത് അന്വേഷിക്കേണ്ടി വരും. ക്ലാസിൽ പഠിക്കാറില്ല. കൃത്രിമമായി മാർക്കുകൾ കിട്ടും. സെമിനാറും പ്രോജക്ടും ഒന്നും വയ്ക്കേണ്ടിയും വരും.
ഇവിടെ സർവ്വകലാശാല പരീക്ഷയ്ക്ക് അപരന്മാരെ കൊണ്ട് പോലും എഴുതിക്കാം. വാട്സാപ്പിന്റെ സൗകര്യവും ഇപ്പോൾ കാര്യങ്ങൾ എളുപ്പമാകും. അദ്ധ്യാപക സംഘടനയിലെ ഇടതുപക്ഷക്കാരാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. കോളേജിലെ ഇടിമുറിയെ ഭയന്ന് ആരും ഒന്നും പുറത്ത് പറയില്ല. ഇങ്ങനെയാണ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാക്കൾ പരീക്ഷ ജയിക്കുന്നതെന്ന വാദം സജീവമാണ്. ഇതിന് പുതിയ തലം നൽകുന്നതാണ് ശിവരഞ്ജിത്തിന്റെ വീട്ടിലെ റെയ്ഡും ഉത്തരക്കടലാസും കണ്ടെത്തൽ. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി വെട്ടിലാണ്. അദ്ധ്യാപകരുടെ പിന്തുണയില്ലാതെ ഇതുകൊണ്ട് പോകാൻ കഴയില്ല. സർവ്വകലാശാലാ പരീക്ഷയുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് കൂടിയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിവരങ്ങൾ സർക്കാരിനും തലവേദനയാകുന്നത്. എസ് എഫ് ഐ കോട്ടയായതിനാൽ ആരു ഭരിച്ചാലും ഇതെല്ലാം യൂണിവേഴ്സിറ്റിയിൽ നടക്കാറുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തി വീഴ്ത്തിയ എസ്എഫ്ഐ ക്രിമിനലായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകൾ കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകൾ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ലന്ന് പൊലീസ് പറഞ്ഞു. . കോപ്പിയടിക്ക് വേണ്ടിയാവാം ഉത്തരക്കടലാസുകൾ ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസ്ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ വൈകിട്ട് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചതിൽ ദുരൂഹതയുണ്ടെന്ന ചർച്ച സജീവമാണ്. പട്ടികയിൽ ഒന്നാം റാങ്ക് അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആർ.ശിവരഞ്ജിത്തിനാണ്. 28ാം റാങ്ക് കേസിലെ രണ്ടാം പ്രതി എ.എൻ.നസീമിനും. ക്രിമിനലുകളുടെ കൂട്ടമെന്ന് വിദ്യാർത്ഥികൾ ആരോപിച്ച എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയിലെ അംഗമാണു രണ്ടാം റാങ്കുകാരൻ പി.പി.പ്രണവ്. വധശ്രമക്കേസിലെ പ്രതികൾ പൊലീസ് നിയമന റാങ്ക് പട്ടികയിൽ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം ശക്തമാണ്. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്സി റാങ്ക് പട്ടികയിൽ പുറത്തിറക്കിയത്.
അഖിലിനെ കുത്തിയഒന്നാംപ്രതി ശിവരഞ്ജിത്ത് സിവിൽ പൊലീസ് ഓഫീസറുടെ കെ.എ.പി. നാലാം ബറ്റാലിയൻ റാങ്ക്പട്ടികയിൽ ഒന്നാമനാണ്. ഈ പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്കായ 78.33 ആണ് ശിവരഞ്ജിത്ത് നേടിയത്. ആർച്ചറിയിൽ കേരള സർവകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തതിന് 13.58 മാർക്ക് അധികവും നേടി. ഇതുൾപ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയർന്ന മാർക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്. രണ്ടാംപ്രതി നസീമും ഇതേ പട്ടികയിൽ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആർ. പരീക്ഷയിൽ 65.33 മാർക്കാണ് നസീം നേടിയത്. ഇരുവരും കാസർകോട് ബറ്റാലിയനിലേക്കാണ് അപേക്ഷിച്ചതെങ്കിലും പരീക്ഷയെഴുതിയത് തിരുവനന്തപുരത്താണെന്ന് വ്യക്തമായിട്ടുണ്ട്.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- ഐഎഎസിൽ നാലാം റാങ്ക് നേടിയ സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- സിപിഎമ്മിന് പാരയായി തലസ്ഥാനത്തെ ഇടതുവിദ്യാർത്ഥി-യുവജനസംഘടനകൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍