ഹിന്ദി ക്ലാസിൽ കയറാൻ മടിച്ച വിദ്യാർത്ഥികൾ മുങ്ങി ബാത്ത് റൂമിൽ കയറിയിരുന്നു; ക്ലാസിൽ കയറാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ അടുത്താണോ ഹിന്ദി പഠിക്കാൻ പോയതെന്ന് ടീച്ചർ ചോദിച്ചത് പൗരത്വ വിഷയത്തിന്റെ ഭാഷ്യം നൽകി പ്രചരിപ്പിച്ച് വിദ്യാർത്ഥികൾ; പിന്നാലെ അദ്ധ്യാപികയ്ക്ക് തെറിവിളിയും ഭീഷണിയും; ഒടുവിൽ കുട്ടികൾ കുമ്പസരിച്ചപ്പോൾ സത്യം വെളിച്ചത്തായി; ശിവപുരം സ്കൂളിനെ പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾക്ക് ഒടുവിൽ തിരശ്ശീല വീണു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പൗരത്വ പ്രശ്നത്തിന്റെ രാഷ്ട്രീയച്ചൂടിൽ രാജ്യം വെന്തുരുകുമ്പോൾ പൗരത്വപ്രശ്നം തലവേദനയായി കണ്ണൂർ ഉരുവച്ചാൽ ശിവപുരം ഹയർസെക്കണ്ടറി സ്കൂളിനും. രണ്ടു വിദ്യാർത്ഥികളെ വിളിച്ച് ഒരു ടീച്ചർ പൗരത്വപ്രശ്നവുമായി ബന്ധപ്പെട്ടു ഭീഷണി മുഴക്കിയെന്ന വിദ്യാർത്ഥികളുടെ ആരോപണമാണ് പൗരത്വ പ്രശ്നം സ്കൂളിനെ മുൾമുനയിൽ നിർത്തിയത്. ചില രാഷ്ട്രീയ നേതാക്കൾ ഫെയ്സ് ബുക്കിൽ പ്രശ്നം മതപരമായി അവതരിപ്പിക്കുക കൂടി ചെയ്തതോടെ സോഷ്യൽ മീഡിയയിലും വിവാദം പതഞ്ഞുയർന്നു. ടീച്ചർ വിദ്യാർത്ഥികളെ വിളിച്ച് ഭീഷണി മുഴക്കിയോ? സംഭവം ശരി തന്നെയാണോ എന്ന് ഉറപ്പു വരുത്താതെയാണ് കാളപെറ്റു എന്ന് കേട്ടതോടെ കയറെടുത്ത് സോഷ്യൽ മീഡിയയിൽ ആക്രോശവും വെല്ലുവിളികളുമായി ചിലർ നിറഞ്ഞു നിന്നത്.
പ്രശ്നം കത്തിയപ്പോൾ സ്കൂൾ അധികൃതർ പ്രശ്നമുണ്ടാക്കിയ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ക്ലാസിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറച്ചധികം പേരാണ് ഇന്നു സ്കൂളിലേക്ക് വന്നത്. ഒടുവിൽ കുട്ടികളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തിയവർക്ക് മുന്നിൽ സ്കൂൾ അധികൃതർ ഇന്നു കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പ്രശ്നം കെട്ടടങ്ങിയത്. ഹിന്ദി ക്ലാസിൽ മുങ്ങി ബാത്ത്റൂമിൽ നിന്നിരുന്ന കുട്ടികൾ പിടിക്കപ്പെട്ടപ്പോൾ സ്റ്റാഫ് റൂമിൽ വരുത്തി ചോദ്യം ചെയ്തപ്പോൾ ഒരു ടീച്ചർ പറഞ്ഞ കമന്റാണ് പിന്നീട് പൗരത്വ പ്രശ്നമായി പ്രചരിച്ചത്. ഇതര സംസ്ഥാനക്കാർ സ്കൂളിൽ കെട്ടിടം പണിക്ക് വന്ന ഇതര സംസ്ഥാന ജോലിക്കാരിൽ നിന്ന് ഹിന്ദി പഠിക്കാനാണോ ക്ലാസിൽ നിന്നും മുങ്ങിയത് എന്ന് ചോദിച്ചപ്പോൾ കുട്ടികൾ പൗരത്വ പ്രശ്നമായി അത് കൂട്ടിയിണക്കി. ഒപ്പം പ്രശ്നം സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 22 എന്ന തീയതി ഇതിൽ കടന്നു വരുകയും ചെയ്തതോടെ വിവാദത്തിനു വർഗീയ നിറം പൂർണമായി. പക്ഷെ സ്കൂൾ അധികൃതരുടെ വിശദീകരണം കേട്ടപ്പോൾ കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുത്തവർ ഇളിഭ്യരായി മാറുകയും ചെയ്തു. അദ്ധ്യാപകർക്കും ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ കരുതി പ്രതികരിക്കാൻ ഇന്നു സ്കൂളിൽ ചേർന്ന യോഗം അദ്ധ്യാപകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ശിവപുരം സ്കൂളിനെ പ്രതിസന്ധിയിലാക്കിയ സംഭവ പരമ്പര ഇങ്ങനെ:
ഹിന്ദി ക്ലാസിൽ പോകാതെ ചില കുട്ടികൾ മുങ്ങി. ഇവർ ബാത്ത്റൂമിൽ കയറിയിരുന്നു. രണ്ടു വിദ്യാർത്ഥികൾ ബാത്ത്റൂമിൽ നിൽക്കുന്നത് അദ്ധ്യാപകർ കണ്ടുപിടിച്ചു. അവരെ സ്റ്റാഫ് റൂമിലേക്ക് വരുത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന അദ്ധ്യാപിക ഏതാണ് വിഷയം എന്ന് തിരക്കി. ഹിന്ദി ക്ലാസിൽ നിന്നാണ് വിദ്യാർത്ഥികൾ മുങ്ങിയത്. അവിടെ പുതിയ കെട്ടിടം പണി നടക്കുന്നുണ്ട്. നിർമ്മാണത്തിനു ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഹിന്ദി ക്ലാസിൽ പോകാതെ തൊഴിലാളികളുടെ അടുത്ത് നിന്ന് ഹിന്ദി പഠിക്കുകയാണോ എന്നാണ് അദ്ധ്യാപിക ചോദിച്ചത്. കുട്ടികൾ ഇത് വിഷയമാക്കി. സമയം വൈകാതെ കുട്ടികൾ ഇതിനു പൗരത്വ പ്രശ്നത്തിന്റെ ഭാഷ്യവും നൽകി. അതുവരെ ഇല്ലാതിരുന്ന ജനുവരി 22 എന്ന തീയതി കടന്നുവരുകയും ചെയ്തു. വിവാദം പൗരത്വ പ്രശ്നമായ്തും ജനുവരി 22 കടന്നുവന്നതും ഒന്നും ആ അദ്ധ്യാപിക അറിഞ്ഞില്ല. സംഭവം സോഷ്യൽ മീഡിയയിൽ കത്തിയതോടെയാണ് ജനുവരി 22 എന്ന തീയതി കടന്നു വന്നതും, ഈ തീയതിയിലാണ് പൗരത്വഭേദഗതി നിയമം സുപ്രീംകോടതിക്ക് മുൻപാകെ വരുന്നതും എന്നും അദ്ധ്യാപിക അറിയുന്നത്. പക്ഷെ കുട്ടികളുടെ ഭാഷ്യം ദേശത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സോഷ്യൽ മീഡിയവഴി സഞ്ചാരം തുടങ്ങിയിരുന്നു. ഒപ്പം ഭീഷണികളുടെ ഒഴുക്കും. ഇതോടെ മതപരമായ പ്രശ്നമായതിനാൽ കാര്യംവിട്ടു പോകുമോ എന്ന ആശങ്കയായി സ്കൂൾ അധികൃതർക്കും.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവാദം സോഷ്യൽ മീഡിയയിൽ കത്തിയത്. പ്രതിഷേധാഗ്നി ആളിക്കത്തിക്കാൻ സ്കൂൾ ടീച്ചറുടെ ഫോട്ടോ സഹിതമാണ് കുട്ടികളുമായി സംസാരിച്ച ടീച്ചറുടെ വർഗീയത അറിയുക എന്ന് പറഞ്ഞു ഫെയ്സ് ബുക്കിൽ പോസ്റ്റുകൾ ചിലർ നിരത്തിയത്. ''നല്ലോണം ഹിന്ദി പഠിച്ചോ, ജനുവരി 22 ആം തീയതിക്ക് ശേഷം നിങ്ങൾ ഇവിടെ നിന്ന് പോകേണ്ടതല്ലേ' എന്ന് വർഗീയതയോടും പരിഹാസച്ചുവയോടും സംസാരിച്ചു എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഹൃദയം നുറുങ്ങിപ്പോയെന്നും തങ്ങൾക്ക് ഇന്ത്യയിൽ നിന്നും പോകേണ്ടി വരുമെന്ന് നിഷ്ക്കളങ്കതതയോടെ കുട്ടികൾ ചോദിച്ചുവെന്നും പ്രചരിച്ചതോടെ വിവാദത്തിനു വർഗീയ മാനം കൈവരുകയും ചെയ്തു. ഇതോടെ കമന്റുകളുടെ ബഹളമായി. ആ ... മോളെയും അദ്ധ്യാപികയെ പിന്താങ്ങിയ ആ ... മോന്റെയും നമ്പർ ഒന്ന് പറയാമോ? ഭീഷണിപ്പെടുത്തിയവരുടെ കോൺടാക്റ്റ് നമ്പർ പറയാമോ? തുടങ്ങി കമന്റുകളുടെ പൊടിപൂരമായി. ഇതിന്നിടയിൽ സംഭവത്തിന്റെ സത്യാവസ്ഥ അറിയണം എന്ന ആവശ്യവുമായി ചിലർ ചോദ്യ ശരങ്ങളും കമന്റുകളായി മുഴക്കിയിരുന്നു. പക്ഷെ ഭീഷണികൾക്ക് തന്നെയാണ് മേൽക്കൈ വന്നത്. വിവാദം കത്തിയപ്പോൾ എങ്ങിനെ വിശദീകരണം നൽകണം എന്ന നിലയിലായി അദ്ധ്യാപകരും ഹെഡ്മാസ്റ്ററും.
കുട്ടികളോട് സംസാരിച്ച അദ്ധ്യാപകർക്കും ഭീഷണി വന്നു തുടങ്ങി. ഇതോടെ പ്രശ്നത്തിന്റെ നിജസ്ഥിതി പറഞ്ഞു അദ്ധ്യാപകരിൽ ചിലർ തന്നെ വിശദീകരണവുമായി ഫേസ്ബുക്ക് പേജിൽ വന്നു. പക്ഷെ പ്രശ്നം കൈവിട്ടു പോയിരുന്നു. പൗരത്വ പ്രശ്നത്തിൽ പ്രതിഷേധം കത്തുന്നതിന്നിടയിലാണ് സ്കൂൾ പ്രശ്നവും കടന്നുവന്നത് എന്നതിനാൽ പൗരത്വ പ്രശ്നത്തിൽ സജീവമായവർ സ്കൂൾ പ്രശ്നത്തിലും ഇടപെട്ടു. കുട്ടികളോട് സംസാരിച്ചപ്പോൾ തന്നെ സ്കൂൾ അധികൃതർക്ക് കാര്യങ്ങളും മനസിലായി. ഒടുവിൽ നാട്ടുകാർ സ്കൂളിലെത്തിയതോടെയാണ് യാഥാർത്ഥ്യം എല്ലാവര്ക്കും ബോധ്യമായത്.
സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം:
സ്കൂളിൽ ചില ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതിന്റെ ആഫ്റ്റർ എഫക്റ്റ് ആണിത്. പൗരത്വ പ്രശ്നം സ്കൂളിലെ ഒരു ടീച്ചറും ഉയർത്തിയിട്ടില്ല. കുട്ടികൾ ചില വ്യാഖ്യാനങ്ങൾ നൽകുകയായിരുന്നു. കുട്ടികൾക്ക് ചില പ്രശ്നങ്ങളുടെ പേരിൽ അദ്ധ്യാപകരോട് അമർഷമുണ്ട്. ഇവർ ഈ പ്രശ്നം മനസിലിട്ട് ഒരു കളി കളിച്ചതാണ്. സ്കൂളിലെ വിനോദ സഞ്ചാരയാത്രയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ വേറെയുമുണ്ട്. സ്കൂളിൽ കെട്ടിടം പണി നടക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരാണ് കെട്ടിടം പണിയുന്നത്. കുട്ടികളെ ബാത്ത് റൂമിൽ നിന്നാണ് പിടിച്ചത്. ക്ലാസിൽ കയറാതെ ഇവർ കറങ്ങി നടക്കുകയായിരുന്നു. സ്റ്റാഫ് റൂമിൽ കൊണ്ട് വന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കമന്റുകൾ വന്നത്. ഹിന്ദി ക്ലാസിൽ പോകാതെ തൊഴിലാളികളിൽ നിന്നും ഹിന്ദി പഠിക്കുകയാണോ എന്ന് പരിഹാസരൂപേണ ചോദിച്ചതാണ്. ഇത് കുട്ടികൾ ഒരു വിഷയമാക്കി.
പൗരത്വ പ്രശ്നവും ജനുവരി 22 ഉം കുട്ടികൾ ചേർത്തതാണ്. ഇതോന്നും അദ്ധ്യാപകർ അറിഞ്ഞില്ല. വിവാദമായപ്പോഴാണ് സംഭവങ്ങൾ ഞങ്ങളും അറിയുന്നത്. 22 ആം തീയതി നിങ്ങൾക്ക് പോകേണ്ടതല്ലേ എന്ന് ടീച്ചർ പറഞ്ഞു എന്നാണ് കുട്ടികൾ പറയുന്നത്. 22 നു എന്ത് സംഭവിക്കുന്നു എന്ന വിവരം പോലും ടീച്ചർക്കറിയില്ല. ഞങ്ങൾ പറഞ്ഞപ്പോഴാണ് ടീച്ചർ ഈ കാര്യം അറിയുന്നത്. ക്രിസ്മസ് സമയത്ത് കുട്ടികൾ സ്വന്തമായി ഒരു ടൂർ നടത്തിയിരുന്നു. ഇതിൽ ടീച്ചർമാർ പ്രശ്നമുണ്ടാക്കിയിരുന്നു. ഇത് കുട്ടികൾക്ക് അറിയാം. അതിന്റെ പ്രതിഷേധത്തിലാണ് തങ്ങളോട് വിവേചനം കാട്ടുന്നു, തങ്ങളെ പല പരിപാടികളിലും പങ്കെടുപ്പിക്കുന്നില്ല എന്നൊക്കെ കുട്ടികൾ വിളിച്ചു പറയുന്നത്. ഇത് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്താൻ പറഞ്ഞു. പക്ഷെ ഇന്നു പറഞ്ഞതിലും കൂടുതൽ പേർ വന്നു. ഞങ്ങൾ ഒരു മീറ്റിങ് വിളിച്ചു കൂട്ടി. പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഇനി ഇത്തരം പ്രശ്നങ്ങളിൽ സൂക്ഷിച്ച് ഇടപെടണമെന്നു ഞങ്ങൾ ടീച്ചർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്-ഹെഡ്മാസ്റ്റർ ഗോപി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്