ശബരിമലയെ ഒരു വഴിക്കാക്കിയെന്ന ആരോപണത്തിനു പിന്നാലെ ശിവഗിരി തീർത്ഥാടന സമാപന ദിവസം വനിതാ മതിൽ സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത വിമർശനം; നവോത്ഥാന വനിതാ മതിൽ ശിവഗിരി തീർത്ഥാടനം പൊളിക്കാനെന്ന ആരോപണം എസ്എൻഡിപിയെയും വെട്ടിലാക്കി; പിണറായി സർക്കാരിനെ വെട്ടിലാക്കി 20 ദളിത് സംഘടനകളും ബഹിഷ്കരണത്തിന്; കെട്ടഴിച്ച് പോയവരിൽ സുഗതനും; ശബരിമലയിലെ അതിബുദ്ധി മുഖ്യമന്ത്രിക്ക് വിനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ശിവഗിരി: ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന 86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് ശിവഗിരിമഠം. 10 ദിവസത്തെ പഞ്ചശുദ്ധി വ്രതം ഉൾപ്പെടെയുള്ള ഗുരുദേവ കല്പനകൾ പാലിച്ചുകൊണ്ടാണ് പരിപാടികൾക്ക് ഇത്തവണ രൂപം നൽകുന്നത്. തീർത്ഥാടനകാലത്ത് ഏറ്റവും വലിയ ഉത്തരവാദിത്തങ്ങൾ ഉള്ളത് എസ് എൻ ഡി പിക്കാണ്. ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ വിളംബര ജാഥകളും മറ്റും നടത്തേണ്ട സംഘടനയാണ് എസ് എൻ ഡി പി. അതുകൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നവോത്ഥാന വനിതാ മതിലിനെതിരെ ശിവഗിരിയിൽ നിന്നും എസ് എൻ ഡി പിയിൽ നിന്ന് പോലും എതിർപ്പു ശക്തമാക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസം കേരളത്തിൽ അങ്ങോളമിങ്ങോളം നവോത്ഥാന മതിൽ സൃഷ്ടിക്കാനുള്ള തീരുമാനം ശിവഗിരിയിലെ ആഘോഷങ്ങളെ അട്ടിമറിക്കാനാണെന്നാണ് ആരോപണം. ഇതോടെ വെട്ടിലാകുന്നത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.
നാരായണ ഭഗവാന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ ശിവഗിരിയിലെക്കുള്ള തീർത്ഥാടനം ശ്രീനാരായണ ഭക്തരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവം പുണ്യമായ കർമം ആണ്. ഇതിൽ ഏറ്റവും പ്രധാനം സമാപനം ദിവസവും. ശ്രീനാരായണിയരെ മുഴുവൻ വനിതാ മതിലിന്റെ ഭാഗമാക്കാനാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയത്. എൻ എസ് എസ് നേതൃത്വം ഇതിനെ എതിർക്കുകയും ചെയ്യുന്നു. ഇതിനിടെ നവോത്ഥാന സംഘടനകളുടെ യോഗത്തിൽ പങ്കെടുത്ത 24ഓളം സംഘടനകൾ വനിതാ മതിലിനുള്ള പിന്തുണയും പിൻവലിച്ചു. വനിതാ മതിലിന്റെ സംഘാടക ഭാരവാഹികളിൽ വനിതകൾ ഇല്ലാത്തതും ചർച്ചയായി. ഇതിന് പിന്നാലെയാണ് ബ്രാഹ്മണ സഭയും വി എസ്ഡിപിയുമെല്ലാം നവോത്ഥാന മതിലിനെ വിമർശിച്ചത്. ഇതൊരു സിപിഎം പരിപാടിയാണെന്ന് കോൺഗ്രസും ആരോപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് എസ് എൻ ഡി പിയിൽ നിന്ന് തന്നെ ശിവഗിരിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന വ്യാഖ്യാനം വരുന്നത്.
ശബരിമല തീർത്ഥാടനം പോലെ കേരളത്തിൽ കൃത്യമായി നടക്കുന്ന തീർത്ഥാടനമാണ് ശിവഗിരിയിലേത്. ആചാര സംഹിതകൾക്കനുസൃതമായി പുണ്യസ്ഥലത്തേക്ക് ഒറ്റയ്ക്കോ കൂട്ടമായോ നടത്തുന്ന യാത്രയാണ് തീർത്ഥാടനം. ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി). മഞ്ഞ വസ്ത്രം ആണ് ധരിക്കേണ്ടത് . തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്. വിദ്യാഭ്യാസം, ശുചിത്വം,ഈശ്വരഭക്ത, സംഘടന, കൃഷി, കച്ചവടം,കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രസംഗ പരമ്പര നടത്തണം. തീർത്ഥാടകർ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണമെന്നാണ് നാരായണ ഗുരു നിർദ്ദേശിച്ചിട്ടുള്ളത്. അത്രയും പ്രധാനപ്പെട്ട ദിവസം തന്നെ വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിൽ വനിതാ മതിൽ നിശ്ചയിച്ചതാണ് ശ്രീ നാരായണീയർ ചോദ്യം ചെയ്യുന്നത്.
വനിതാ മതിലിന്റെ സംഘാടക സമിതിയിലെ ഭാരവാഹിത്വം സിപി സുഗതനെ ഏൽപ്പിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകളെ തടഞ്ഞ ഹിന്ദു പാർലമെന്റ് നേതാവാണ് സുഗതൻ. എജീസ് ഓഫീസിലെ മുൻ ജീവനക്കാരനായ സുഗതനെതിരെ പല ആരോപണങ്ങളും ഉണ്ട്. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് സുഗതനെ ഭാരവാഹിയാക്കിയത്. ഇത് വിവാദമാവുകയും ചെയ്തു. എന്നാൽ ഇന്ന് നവോത്ഥാന മതിലിനെ സുഗതനും തള്ളി പറഞ്ഞു. ശബരിമലയിൽ യുവതികളെ കയറ്റാനാണ് മതിൽ എങ്കിൽ അതിൽ നിന്ന് പിന്മാറുന്നുവെന്നാണ് സുഗതന്റെ പ്രഖ്യാപനം. ഇതിനൊപ്പമാണ് ബ്രാഹ്മണസഭയും മറ്റും പരസ്യ നിലപാട് എടുത്തത്. വനിതാ മതിൽ എന്നത് യോഗത്തിന്റെ തീരുമാനം അല്ലെന്നാണ് ഇവർ പറയുന്നത്. ഇത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ഇതിനൊപ്പമാണ് ശിവഗിരി തീർത്ഥാടന ദിവസമാണ് വനിതാ മതിലെന്ന വിവാദവും ചർച്ചയാകുന്നത്. ഇതും സർക്കാരിന് തിരിച്ചടിയാകും.
എസ് എൻ ഡി പിയിലെ വലിയൊരു വിഭാഗം നവോത്ഥാന മതിലിനെ എതിർക്കുകയാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിനൊപ്പമാണ് ഈഴവ വിഭാഗത്തിലെ വിശ്വാസികളിൽ വലിയൊരു വിഭാഗവും. എസ് എൻ ഡി പി യൂണിയന്റെ പിന്തുണയോടെ രൂപീകൃതമായ ബിഡിജെഎസും ശബരിമലയിൽ സമര രംഗത്താണ്. വെള്ളാപ്പള്ളിയുടെ മകൻ തുഷാറാണ് ബിഡിജെഎസിനെ നയിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കിൽ കയറാൻ വിശ്വാസികളെ വെള്ളാപ്പള്ളി തള്ളി പറയുകയാണെന്നാണ് ഉയർന്ന ആരോപണം. ഇതിന് പിന്നാലെയാണ് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന ദിവസം വനിതാ മതിൽ സംഘടിപ്പിക്കുന്നത്. പിണറായിയുടെ മുമ്പിൽ ഇരിക്കുമ്പോൾ ശിവഗിരി തീർത്ഥാടനത്തിന്റെ തീയതി പോലും വെള്ളാപ്പള്ളി മറക്കുന്നുവെന്നാണ് ആരോപണം. എസ് എൻ ഡി പിയുടെ വിവിധ നേതാക്കളാണ് ശിവഗിരി തീർത്ഥാടനം വിജയമാക്കാൻ രാപകൽ ഇല്ലാതെ പ്രവർത്തിക്കുന്നത്. അവരെ പുതിയൊരു കുഴിയിൽ ചാടിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.
ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് 41 ദിവസം നീണ്ടുനിന്ന മണ്ഡലമഹായജ്ഞവും മഹായതിപൂജയും ഗുരുദേവന്റെ സിലോൺ സന്ദർശനത്തിന്റെ ശ്രീലങ്കയിൽ നടന്ന നവതി ആഘോഷവും മംഗളമായി പര്യവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ശിവഗിരി തീർത്ഥാടനം നടക്കുന്നത്. അതിന്റെ തുടർച്ചയായിരിക്കും ഇത്തവണ ശിവഗിരി തീർത്ഥാടനമെന്നും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ വിശദീകരിച്ചിരുന്നു. ലുലുഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാൻ എം.എ.യൂസഫലി ശിവഗിരിയുടെ താഴ്വാരത്ത് നിർമ്മിച്ചു സമർപ്പിക്കുന്ന വിശാലമായ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തികൾ എഴുപത് ശതമാനത്തിലധികം പൂർത്തിയായി. അഞ്ച് കോടി രൂപ ഇതിനകം നിർമ്മാണത്തിന് ചെലവായി. ഇത്തവണ തീർത്ഥാടന പരിപാടികൾ ഈ ഓഡിറ്റോറിയത്തിലായിരിക്കും നടക്കുന്നത്. ധൃതഗതിയിൽ ജോലികൾ പുരോഗമിക്കുന്നു. തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സാഹിത്യമത്സരങ്ങളും തുടങ്ങി. അരുവിപ്പുറം, ചെമ്പഴന്തി, ശിവഗിരി, കരുനാഗപ്പള്ളി, ചേർത്തല, കോട്ടയം, പത്തനംതിട്ട, ഇടുക്കി ചക്കുപള്ളം, ആലുവ, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് മേഖലാമത്സരങ്ങൾ നടക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി തീർത്ഥാടന ലക്ഷ്യ പ്രചാരണ വിളംബര സമ്മേളനങ്ങൾ സംഘടിപ്പിക്കാനും ഗുരുധർമ്മ പ്രചാരണ സഭ തീരുമാനിച്ചിട്ടുണ്ട്.
ശ്രീ നാരായണ ഗുരുവിന്റെ അനുയായികളും ശിഷ്യന്മാരും എല്ലാ വർഷവും ജനുവരി ഒന്നാം തീയതി ശിവഗിരിയിലേയ്ക്ക് തീർത്ഥാടനം നടത്താറുണ്ട്. ആദ്യ തീർത്ഥാടനം.1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്. ഇന്ന് ലക്ഷങ്ങൾ പങ്കെടുക്കുന്ന സമ്മേളനമായി അത് മാറി. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചും സാധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും നാരായണ ഗുരു വ്യക്തമായി പറഞ്ഞിട്ടുണ്ട്. 'വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് വിദ്ഗദ്ധന്മാരെ വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങൾ അച്ചടക്കത്തോടെ അത് ശ്രദ്ധിക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ഈഴവർക്ക് മാത്രമല്ല ഈഴവരിലൂടെ മറ്റ് എല്ലാ സമുദായങ്ങൾക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാക്കണം.' ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണമെന്നാണ് ഗുരുദേവൻ വിശദീകരിച്ചിട്ടുള്ളത്.
1103 ൽ ഗുരുദേവന്റെ അനുവാദം ലഭിച്ചിരുന്നെങ്കിലും സ്വാമികളുടെ മഹാ സമാധിക്കുശേഷം ശ്രീനാരായണ ധർമ്മ സംഘവും എസ്എൻഡിപി യോഗവും തമ്മിലുള്ള ചില അവകാശ തർക്കങ്ങൾ മൂലം തീർത്ഥാടനം പിന്നെ വൈകുകയാണുണ്ടായത്. ശ്രീനാരായണ ധർമ്മസംഘത്തിന്റെ ട്രസ്റ്റ് ബോർഡ് ഏർപ്പെടുത്തിയ വ്യവസ്ഥ അനുസരിച്ച് സന്ന്യാസിമാരും തീർത്ഥടക ഭക്തന്മാരും അടങ്ങിയ ഒരു ജനറൽ കമ്മറ്റിയും എല്ലാ വർഷവും രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ശിവഗിരി തീർത്ഥാടനം ഡിസംബർ 30, 31 ജനുവരി 1 എന്നീ മൂന്ന് തീയതികളിലാണ് നടക്കാറുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്