ജോസ് പിതൃക്കയിൽ രാത്രി മതിൽ ചാടി കോൺവെന്റിന്റെ ഉള്ളിൽ കടക്കുന്നത് കണ്ടത് മൂന്നു തവണ; മദറിനെ അറിയിച്ചപ്പോൾ പൊലീസിനെ അറിയിക്കാതെ തന്നെ കുറ്റപ്പെടുത്തി; നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയപ്പോഴാണ് സിസ്റ്റർ അഭയ മരിച്ച വിവരം അറിയുന്നത്; സത്യം പറയുന്നത് പള്ളിക്കാർക്ക് ഇഷ്ടമാകില്ലെന്നു മനസിലായതിനാൽ ജോലി കളഞ്ഞ് കൂലിപ്പണിക്ക് പോയി; നൈറ്റ് വാച്ചർ ചെല്ലമ്മദാസിന്റെ രഹസ്യമൊഴി സ്ഥിരീകരിച്ച് മജിസ്ട്രേട്ട്; അഭയാ കേസിൽ സിബിഐ കോടതിയിൽ ഇന്നു നടന്നത് നിർണ്ണായക വാദമുഖങ്ങൾ
എം മനോജ്കുമാർ
തിരുവനന്തപുരം: സിസ്റ്റർ അഭയാ കേസിൽ സിബിഐ കോടതിയിൽ ഇന്നു നടന്നത് നിർണ്ണായക വാദമുഖങ്ങൾ. കേസിനെ കൂടുതൽ സങ്കീർണ്ണതയിലേക്കാക്കുന്ന വാദമുഖങ്ങളും തെളിവുകളുമാണ് ഇന്നു സിബിഐ കോടതിയിൽ നടന്നത്. വിചാരണക്കോടതി വിചാരണകൂടാതെ തന്നെ കുറ്റവിമുക്തനാക്കിയ കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കയിലിനെതിരെ ശക്തമായ തെളിവുകൾ വീണ്ടും വരുന്നതാണ് ഇന്നു സിബിഐ കോടതിയിൽ കണ്ടത്. സിസ്റ്റർ അഭയയെ കോട്ടയം സെന്റ് പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സമയത്ത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രെറ്റ് ആയിരുന്ന ശരത് ചന്ദ്രന്റെ മൊഴിയാണ് കേസിലെ വഴിത്തിരിവായി മാറുന്നത്. 1992 മാർച്ച് 27നാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ സെന്റ് പയസ് ടെൻത് കോൺവെന്റിനു സമീപത്തുള്ള കിണറിൽ കാണപ്പെട്ടത്. അന്ന് മജിസ്ട്രേറ്റ് ആയിരുന്ന ശരത് ചന്ദ്രൻ ഇന്നു എറണാകുളത്ത് ജില്ലാ ജഡ്ജിയാണ്. കേസിൽ മൊഴി നൽകാനാണ് അദ്ദേഹം സിബിഐ കോടതിയിൽ ഹാജരായത്.
അന്ന് മജിസ്ട്രേട്ട് ആയിരുന്ന ശരത് ചന്ദ്രനാണ് അഭയാ കേസിലെ മൂന്നു സാക്ഷികളുടെ രഹസ്യമൊഴി എടുത്തത്. മാർത്തോമാ പള്ളിയിലെ രാത്രി കാവൽക്കാരനായിരുന്ന ചെല്ലമ്മദാസ് ഫാദർ ജോസ് പിതൃക്കയിൽ സെന്റ് പയസ് ടെൻത് കോൺവെന്റിന്റെ മതിൽ ചാടിക്കടന്നു അകത്ത് കടക്കുന്നത് കണ്ടു എന്ന് തനിക്ക് രഹസ്യമൊഴി നൽകി എന്നാണ് മജിസ്ട്രേട്ട് പറഞ്ഞത്. മൂന്നു തവണ രാത്രി ജോസ് പിതൃക്കയിൽ മതിൽ ചാടിക്കടന്നു അകത്ത് കയറി എന്ന് ചെല്ലമ്മദാസ് മൊഴി നൽകിയതായാണ് മജിസ്ട്രേട്ട് കോടതിയിൽ പറഞ്ഞത്. 2008 ഡിസംബർ മൂന്നിനാണ് ചെല്ലമ്മദാസ് ഈ മൊഴി നൽകുന്നത്. 2014 ഫെബ്രുവരി മാസം ചെല്ലമ്മദാസ് മരിക്കുകയും ചെയ്തിരുന്നു. ഇതോടെ ജോസ് പിതൃക്കയിലെനെതിരെയുള്ള ശക്തമായ തെളിവായി മജിസ്ട്രേട്ടിന്റെ മൊഴി മാറി. വിചാരണക്കോടതി വിചാരണകൂടാതെ വിട്ടയച്ച ഒരു പ്രതിയുടെ നേർക്കുള്ള ശക്തമായ തെളിവാണ് മജിസ്ട്രേട്ടിന്റെ മൊഴിയോടെ കേസിൽ വീണ്ടും പ്രത്യക്ഷമാകുന്നത്.
നിലവിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും മാത്രമേ പ്രതിപ്പട്ടികയിലുള്ളൂ. രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പിതൃക്കയിലിനെ വിചാരണ കൂടാതെയാണ് പ്രതിപ്പട്ടികയിൽ നിന്ന് വിചാരണ കോടതി ഒഴിവാക്കിയത്. ഈ വിധി ഹൈക്കോടതി ശരി വച്ചിരുന്നു. അതേസമയം അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുമുണ്ട്. തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ വിടുതൽ സുപ്രീംകോടതി തള്ളിയിരുന്നു.
ഇവർ വിചാരണ നേരിടുമ്പോൾ തന്നെയാണ് വിചാരണയിൽ നിന്നും ഒഴിവാക്കപ്പെട്ട രണ്ടാം പ്രതിയായിരുന്ന ജോസ് പിതൃക്കയിലിനെതിരെ ശക്തമായ തെളിവുകൾ മജിസ്ട്രേട്ടിന്റെ മൊഴിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേസിലെപ്രോസിക്യൂഷൻ സാക്ഷിയായാണ് ജില്ലാ ജഡ്ജി കോടതിയിലെത്തിയത്. സെന്റ് പയസ് ടെൻത് കോൺവെന്റിനു സമീപത്തുള്ള മാർത്തോമാ പള്ളിയിലെ രാത്രി കാവൽക്കാരൻ ചെല്ലമ്മദാസ്, അടയ്ക്കാ രാജു, സഞ്ജു മാത്യു എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത് അന്നത്തെ മജിസ്ട്രേറ്റ് ആയ ശരത് ചന്ദ്രൻ ആയിരുന്നു. ഈ മൊഴികൾ സിബിഐ കോടതിയിൽ ആവർത്തിക്കുകയാണ് ജില്ലാ ജഡ്ജി ചെയ്തത്.
2008 ഡിസംബർ മൂന്നാം തീയതിയാണ് ചെല്ലമ്മ ദാസ് മജിസ്ട്രേട്ടിന് മുൻപിൽ മൊഴി നൽകുന്നത്. ചെല്ലമ്മദാസ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. മജിസ്ട്രേട്ടിന് ഇവർ നൽകിയ രഹസ്യ മൊഴികൾ അതേ രീതിയിൽ വിശദമാക്കുകയാണ് മജിസ്ട്രെട്ട് ചെയ്തത്. രഹസ്യമൊഴി എടുത്ത മജിസ്ട്രേട്ടിനെ കേസിൽ സിബിഐ സാക്ഷിയാക്കിയിരുന്നു. ഇതുപ്രകാരമാണ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് കേസിലെ ആറാം സാക്ഷിയായിരുന്നു ചെല്ലമ്മദാസ്. അഭയ കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കയിൽ. സെന്റ് പയസ് ടെൻത് കോൺവെന്റിന്റെ മതിൽ ചാടി അകത്തു കടക്കുന്നത് കണ്ടു എന്നാണ് ചെല്ലമ്മദാസ് അന്നത്തെ മജിസ്ട്രേട്ടിന് മുൻപിൽ രഹസ്യമൊഴി നൽകിയത്. രാത്രി പതിനൊന്നു മണിയോടെ ജോസ് പിതൃക്കയിൽ മതിൽ ചാടി കോൺ വെന്റിന്റെ പുറകുവശത്തേക്ക് കടക്കുന്നത് കണ്ടു എന്നാണ് ചെല്ലമ്മദാസ് മൊഴി നല്കിയത്.
പിന്നീട് കുറെ നാൾ കഴിഞ്ഞും ഇതേ രീതിയിൽ മതിൽ ചാടിക്കടക്കുന്നത് കണ്ടു. ഇങ്ങിനെ മൂന്നു തവണ ജോസ് പിതൃക്കയിൽ മതിൽ ചാടിക്കടക്കുന്നത് കണ്ടു എന്നാണ് ചെല്ലമ്മദാസ് മൊഴി നല്കിയത്. ഈ വിവരം കോൺവെന്റ് മദറിനെക്കണ്ട് പറഞ്ഞിരുന്നു. മദർ പക്ഷെ താത്പര്യം കാണിച്ചതേയില്ല. പൊലീസിനെ അറിയിക്കുകയും ചെയ്തില്ല. അങ്ങിനെ ആരും കോൺവെന്റിലെക്ക് വരില്ലെന്നാണ് മദർ പറഞ്ഞത്. അതേസമയം മദർ തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. അതിനാൽ രണ്ടാമതും മൂന്നാമതും ഈ ദൃശ്യം കണ്ടെങ്കിലും താൻ മദറിനോട് പറഞ്ഞില്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു നാട്ടിലേക്ക് പോയപ്പോഴാണ് സെന്റ് പയസ് ടെൻത് കോൺവെന്റിൽ കന്യാസ്ത്രീ മരിച്ച വിവരം പത്രത്തിൽ കൂടി അറിയുന്നത്. സത്യം പറഞ്ഞാൽ പള്ളിക്കാർക്ക് ഇഷ്ടമാകില്ലെന്നു മനസിലായതിനാൽ പിന്നെ ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയി. പിന്നീട് 2008-ൽ സിബിഐ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് 2008 ഡിസംബർ മൂന്നിന് മൊഴി നൽകുന്നത്.
ജോസ് അച്ചനാണ് മൂന്നു തവണയും മതിൽ ചാടിക്കടന്നു രാത്രി കോൺവെന്റിനു അകത്തേക്ക് കടന്നത്. ജോസ് അച്ചനെ അറസ്റ്റ് ചെയ്ത സമയത്ത് പത്രത്തിൽ പടം കണ്ടപ്പോഴാണ് ഇയാളാണ് അന്ന് മതിൽ ചാടിക്കടന്നത് എന്ന് മനസിലായത്. മൂന്നാം തവണ പോയപ്പോൾ സ്കൂട്ടർ കോൺവെന്റിനു പുറത്ത് വെച്ചിട്ടാണ് മതിൽ ചാടിക്കടന്നു പോയത്. റോഡിനു അക്കരെയിക്കരെയാണ് കോൺവെന്റും മാർത്തോമാ പള്ളിയും. മൂന്നാം സാക്ഷി സഞ്ജു.പി. മാത്യുവിന്റെ മൊഴിയാണ് പിന്നെ മജിസ്ട്രേട്ട് ആവർത്തിച്ചത്.
അന്ന് മജിസ്ട്രേട്ടിന് മുൻപിൽ നൽകിയ രഹസ്യമൊഴിക്ക് വിരുദ്ധമായ മൊഴിയാണ് പിന്നീട് ഇയാൾ സിബിഐ കോടതിയിൽ പറഞ്ഞത്. സഞ്ജു കോൺവെന്റിനു സമീപത്ത് താമസിക്കുന്നയാളാണ്. 2019 ഓഗസ്റ്റ് 27 നു വിചാരണ കോടതിയിലാണ് ഇയാൾ മൊഴി മാറ്റി നൽകിയത്. സിബിഐയുടെ സമ്മർദ്ദം കാരണമാണ് പ്രതികൾക്ക് എതിരായ മൊഴി നൽകിയത് എന്നാണ് സഞ്ജു പിന്നെ കോടതിയിൽ പറഞ്ഞത്. സിബിഐ വിലങ്ങു വച്ചാണ് കോടതിയിൽ ഹാജരാക്കിയത്. അപ്പോൾ അങ്ങിനെ ഒരു സംഭവമേയുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. രഹസ്യമൊഴി മാറ്റി പറഞ്ഞതിനു സഞ്ജുവിനെതിരെ കേസ് വന്നേക്കും.
സഞ്ജു അന്ന് നൽകിയ മൊഴിയാണ് മജിസ്ട്രേട്ട് ആവർത്തിച്ചത്. പതിനാലു വർഷം വരെ കഠിന തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് മൊഴിമാറ്റൽ. മജിസ്ട്രേട്ട് മൊഴി കൃത്യമായി ആവർത്തിച്ചത് സഞ്ജു കുടുക്കിലാകാൻ പര്യാപ്തവുമാണ്. പ്രതികളുടെ ബൈക്ക് കോൺവെന്റിനു മുന്നിലുണ്ടായിരുന്നു. പിതൃക്കയിൽ അടക്കമുള്ള പ്രതികൾ കോൺവെന്റിൽ വരാറുണ്ടായിരുന്നു എന്നാണ് സഞ്ജു മുൻപ് രഹസ്യ മൊഴി നൽകിയത്. 2008 നവംബറിൽ ആണ് സഞ്ജു മാത്യു മൊഴി നൽകുന്നത്.
2009 ഓഗസ്റ്റിൽ വിചാരണകോടതിക്ക് മുൻപാകെ ഈ മൊഴി മാറ്റുകയും ചെയ്തു. രഹസ്യമൊഴി സഞ്ജു ഇപ്പോൾ മാറ്റിപ്പറയുകയാണെന്ന് മജിസ്ട്രേട്ടിന്റെമൊഴിയോടെ വ്യക്തമാവുകയും ചെയ്തു. മറ്റൊരു സാക്ഷിയായ അടയ്ക്കാ രാജുവും നൽകിയ മൊഴിയും മജിസ്ട്രേട്ട് ആവർത്തിച്ചു. 2008 ഡിസംബർ ഒന്നിനാണ് അടക്കാ രാജു മൊഴി നൽകിയത്. ചെല്ലമ്മദാസിന്റെ രഹസ്യമൊഴി അഭയാ കേസ് വിചാരണയിൽ ചലനമുണ്ടാക്കുന്നുവെന്ന് ഇന്നത്തെ വിചാരണയോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം സഞ്ജു മൊഴി മാറ്റിയെന്നും സിബിഐ കോടതിക്ക് വ്യക്തമാവുകയും ചെയ്തു.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- യൂറോപ്യൻ രാഷ്ട്രീയം വലത്പക്ഷത്തേക്ക് ചായുമ്പോൾ
- ഇംഗ്ലണ്ടിലെ കപ്പലിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥിയുടെ പെട്ടെന്നുള്ള മരണം; വിവാദം തുടരുന്നു
- ബ്രിട്ടനിലേക്ക് ജീവിതമാർഗ്ഗം തേടിയെത്തുന്ന അഭയാർത്ഥികളുടെ പേരിലും മറിയുന്നത് കോടികൾ
- ബ്രിട്ടീഷ് നികുതിദായകരുടെ ഉദാരതയെ അഭയാർത്ഥികൾ ചൂഷണം ചെയ്യുന്നത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്