ജോസ് കെ മാണിയുടെ ഭാര്യ പാലായിൽ സ്ഥാനാർത്ഥിയാവുമെന്ന് കരുതി കരുനീക്കങ്ങളുമായി എൽഡിഎഫ്; ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചന ശക്തം; വോട്ടും പണവും ഉറപ്പിക്കാൻ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പേ യുകെ സന്ദർശനവുമായി സിന്ധുമോൾ; മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള ബ്രിട്ടീഷ് മലയാളികളുടെ പിന്തുണ ഉറപ്പിക്കാൻ സിന്ധു യുകെയിൽ പങ്കെടുക്കുന്നത് അനേകം പൊതു പരിപാടികളിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലോക് സഭ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യം കേരളത്തിൽ തിരഞ്ഞെടുപ്പുകളുടെ ഒരു സെമി ഫൈനലിന് അവസരം ഒരുക്കുകയാണ്. രണ്ടു വർഷം കഴിഞ്ഞ് എത്തുന്ന ഫൈനലിൽ പോരാടാനുള്ള കരുത്തു നേടാൻ മുന്നണികൾക്കുള്ള ഏറ്റവും മികച്ച അവസരം. നാലിടത്തും എംഎൽഎമാർ എംപിമാർ ആയപ്പോൾ രണ്ടിടത്ത് എംഎൽഎമാരുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിക്കുന്നത്. ഇതിൽ പാലാ സീറ്റിലെ മത്സരം ഏറെ സവിശേഷമാകുകയാണ്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധിയെ നിശ്ചയിക്കുക എന്നതിൽ ഉപരി കേരളത്തിലെ പ്രധാന പ്രാദേശിക പാർട്ടിയായ കേരള കോൺഗ്രസിന്റെ വിധി കൂടി നിർണയിക്കാൻ പ്രാപ്തമാണ് ഈ ഉപതിരഞ്ഞെടുപ്പ്.
അക്കാരണത്താൽ മാത്രം ഇരു മുന്നണികൾക്കും പ്രധാനം. ആര് തോറ്റാലും അത് ആത്മഹത്യപരം. മാണി സാർ എന്ന പാലായുടെ വന്മരം വീണപ്പോൾ അവിടെയിനി തഴച്ചു വളരേണ്ടത് തങ്ങളാണെന്ന ബോധ്യത്തോടെയാണ് സിപിഎം എത്തുക. അതിനായി കക്ഷിയുടെ സീറ്റ് വാങ്ങിച്ചെടുക്കുക എന്ന തന്ത്രമാണ് സിപിഎം നോക്കുന്നത്. എന്നാൽ മറുപക്ഷത്താകട്ടെ പാലാ മാണി സാറിനെ മാത്രമല്ല കേരള കോൺഗ്രസിനെയും കൂടിയാണ് സ്നേഹിക്കുന്നത് എന്ന് കേരളത്തെ ഓർമ്മിപ്പിക്കാനും വീണ്ടും പിളരാൻ കാത്തിരിക്കുന്ന പാർട്ടിയെ വിജയം വഴി താൽക്കാലികമായെങ്കിലും രക്ഷിക്കാനും വേണ്ടിയുള്ള മത്സരമായി കേരള കോൺഗ്രസിനും ഏറ്റെടുക്കേണ്ടി വരും.
ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥികൾ ആരെന്നതു പ്രധാനമാകുന്നത്. കെ എം മാണിയുടെ പിൻഗാമിയാകാൻ ആ കുടുംബത്തിൽ നിന്നും തന്നെ ഒരാൾ എത്തുമെന്ന പ്രചരണം ശക്തമാണ്. എന്നാൽ തന്റെ ഭാര്യ മത്സരിക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ചു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും നിഷാ ജോസ് കെ മാണി മത്സരിച്ചേക്കുമെന്ന പ്രചരണം ഒരു വിഭാഗം അഴിച്ചു വിട്ടിരുന്നു. ജോസ് കെ മാണിയെ താറടിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. പാലയാലും നിഷയുടെ പേരുയർത്തുന്നതിന് പിന്നിൽ ഇത് മാത്രമാണ് കാരണം. നിഷ മത്സരിക്കില്ലെന്ന് ജോസ് കെ മാണി എല്ലാ അർത്ഥത്തിലും വിശദീകരിച്ചു കഴിഞ്ഞു. എന്നാൽ സിപിഎം പ്രചരിപ്പിക്കുന്നതും നിഷയാണ് സ്ഥാനാർത്ഥിയെന്നാണ്.
ു വ്യക്തമായതോടെ എന്തു വില നൽകിയും ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കാൻ പറ്റുന്ന സ്ഥാനാർത്ഥി വേണമെന്ന ചിന്ത സിപിഎമ്മിൽ ഉണ്ടായിരിക്കുന്നത്. ലോക്സഭയിൽ ഏറ്റ തിരിച്ചടി കൂടി മുന്നിൽ ഉള്ളപ്പോൾ സ്ഥാനാർത്ഥി അൽപം എങ്കിലും മോശം ആയാൽ പരുക്കിന്റെ ആഴം തീരെ ചെറുതായിരിക്കില്ല എന്ന തിരിച്ചറിവാണ് സിപിഎമ്മിനെ ഉഴവൂർ മുൻ പഞ്ചായത്ത് പ്രസിൻഡന്റിലേക്കു കണ്ണ് വയ്ക്കാൻ പ്രേരിപ്പിക്കുന്നത്. മാണിയുടെ മരുമകൾ നിഷ എത്തിയാൽ മണ്ഡലം പിടിക്കാൻ ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കാൻ ഇറക്കണമെന്നാണ് സിപിഎം വാദം. ഇതിന് വേണ്ടി എൻ സി പിയിൽ നിന്ന് സീറ്റ് സിപിഎം ഏറ്റെടുക്കും.
സിന്ധുവിനോളം കെൽപ്പുള്ള മറ്റൊരാൾ നിലവിൽ ഇല്ലെന്ന ചർച്ചകൾ ആണ് സിപിഎമ്മിൽ സജീവമാകുന്നത്. കോട്ടയം ലോക്സഭാ സീറ്റിലും ഇതേവിധം ചർച്ച ഉണ്ടായെങ്കിലും വി എൻ വാസവൻ സ്ഥാനാർത്ഥി ആകുക ആയിരുന്നു. മാധ്യമങ്ങൾ വഴി സിന്ധു ആവശ്യത്തിലേറെ ശ്രദ്ധ നേടിയപ്പോൾ അവരുടെ വരവ് കുറുക്കു വഴിയിലൂടെയാണ് എന്നത് എതിരാളികൾ പ്രചരിപ്പിക്കും എന്നതാണ് വാസവന് ഒടുവിൽ നറുക്കു വീഴാൻ കാരണം. എന്നാൽ ഇത്തവണ അത്തരം ഒരു പിഴവ് ഉണ്ടാകരുത് എന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. അതിനാൽ തന്നെ പാലാ സീറ്റിന്റെ പേരിൽ എൻസിപിയുമായി തർക്കം ഉണ്ടായതും സിപിഎം തന്ത്രപരമായി ഒതുക്കി തീർക്കുക ആയിരുന്നു.
ഈ സാധ്യതകൾക്ക് കൂടുതൽ കരുത്തു നൽകിയാണ് അടുത്ത ദിവസം തന്നെ സിന്ധുമോൾ യുകെയിൽ എത്തുന്നത്. പാലാ മണ്ഡലവുമായി എതെകിലും വിധത്തിൽ ബന്ധമുള്ള ആയിരത്തിലേറെ കുടുംബങ്ങൾ എങ്കിലും യുകെ മലയാളികൾക്കിടയിൽ ഉണ്ടെന്നാണ് സൂചനകൾ. ഇവരിൽ നല്ല പങ്കിനെയും നേരിട്ട് കണ്ടു മടങ്ങുവാനാണ് സിന്ധുവിന്റെ വരവ്. കുടുംബവും ഒത്തു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സന്ദർശനമാണ് സിന്ധുവിന്റെ ടൂർ ഡയറിയിൽ ഉള്ളത്. പാലായിൽ ഓരോ വോട്ടും നിർണ്ണായകമായ സാഹചര്യത്തിലാണ് ഇത്. പരമാവധി വോട്ട് നേടി പാല പിടിക്കാൻ യുകെയിലെ സന്ദർശനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
പ്രാദേശിക സംഗമങ്ങൾ, കുടുംബ കൂട്ടായ്മകൾ, സൗഹൃദ സന്ദർശനങ്ങൾ എന്നിവ വഴി പരമാവധി പേരുമായി വ്യക്തിബന്ധം സ്ഥാപിക്കുകയാണ് സിന്ധു ലക്ഷ്യമിടുന്നത്. എന്നാൽ ഒരക്ഷരം പോലും രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുകയുമില്ല. ഇതോടെ ഒരു നിശബ്ദ തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ് സാധ്യമാകുന്നത്. സിന്ധുവിന്റെ യുകെ വരവ് ഉപതിരഞ്ഞെടുപ്പിലെ പശ്ചാത്തലത്തിൽ യുകെയിലെ കേരള കോൺഗ്രസും കാണാതിരിക്കുന്നില്ല. പാർട്ടി അനുഭാവികളും പ്രവർത്തകരും തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാൻ അവരും ഇതോടെ രംഗത്ത് എത്തുകയാണ്. ഇപ്പോൾ കേരള കോൺഗ്രസിലെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ ശ്രദ്ധ നേടുന്ന സ്റ്റീഫൻ ജോർജാണ് ഇതിനായി യുകെയിൽ എത്തുന്നത്.
സ്റ്റീഫനും ഏതാനും ദിവസങ്ങൾക്കകം യുകെയിൽ എത്തും. ചില പൊതുപരിപാടികളിൽ പങ്കെടുക്കുന്ന സ്റ്റീഫൻ കേരള കോൺഗ്രസ്സ് പ്രവർത്തക കൂട്ടായ്മയിലും പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇതിലൂടെ യുകെ സന്ദർശനം വഴി സിന്ധു നേടാൻ ആഗ്രഹിക്കുന്ന മേൽക്കൈ തടയാനാകും എന്നതാണ് യുകെയിലെ കേരള കോൺഗ്രസ് നേതൃത്വത്തിന്റെ വിശ്വാസം. സിന്ധുവിന്റെ പരിപാടികളിൽ പങ്കെടുക്കുന്ന പ്രവർത്തകരുടെ മേൽ ഒരു കണ്ണ് വയ്ക്കുവാനും നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു. സിന്ധുമോൾ ജേക്കബ് യുകെയിൽ ഉള്ള ദിവസങ്ങളിൽ തന്നെയാണ് സ്റ്റീഫൻ ജോർജിന്റെ വരവും എന്നതും ശ്രദ്ധ നേടുന്നു. സ്റ്റീഫൻ ജോർജ് കേരള കോൺഗ്രസ്സ് പ്രവർത്തകരെ കാണുന്ന കാര്യം ഉറപ്പായിട്ടുണ്ടെങ്കിലും സിന്ധുമോൾ യുകെയിൽ ഇടതു പക്ഷ പ്രവർത്തകരെ കാണുന്നത് സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.
പാർട്ടിയിൽ ജൂനിയർ നിലവാരമുള്ള നേതാവ് ആയതിനാൽ അണികൾക്കിടയിൽ വേണ്ടത്ര ആവേശം സൃഷ്ടിക്കാൻ സാധിച്ചേക്കില്ല എന്നതും കൂടിയാകും പ്രവർത്തകർക്കിടയിൽ മടുപ്പിനു കാരണം. സർക്കാർ ചെലവിൽ വന്നുവെന്ന കാരണത്താൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും എത്തിയപ്പോൾ പാർട്ടി അനുഭാവികളെ പ്രത്യേകം കാണാൻ തയാറായിരുന്നില്ല. കേരള സർക്കാരിന് ആവശ്യത്തിലേറെ വിവാദങ്ങൾ കൂടെ ഉള്ളതിനാൽ ഇത്തരത്തിൽ മറ്റൊരു വിവാദം കൂടി ക്ഷണിച്ചു വരുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.
ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം ആണ് സിന്ധു. ഡോക്ടറുടെ ജാഡകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇങ്ങനെയാണ് ഉഴവൂരിന്റെ മരുകളായി സിന്ധുവെത്തുന്നത്. രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇത് മനസ്സിലാക്കിയാണ് കോട്ടയം ലോക്സഭയിലേക്ക് സിന്ധുമോളെ സിപിഎം പരിഗണിക്കുന്നത്. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഉഴവൂർ പഞ്ചായത്തിലെ നാലാം വാർഡായ അരീക്കരയിലെ മെമ്പർ കൂടിയായ സിന്ധു ഹോമിയോ ഡോക്ടറാണ്. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി.
2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാഥയെ കടുത്തുരുത്തിയിൽ വരവേറ്റത് സിന്ധുമോൾ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് തന്നെ സിന്ധുവിന് പാർട്ടിയിൽ ലഭിക്കുന്ന പ്രാധാന്യം ചർച്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്