Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഴയ എസ്എഫ്‌ഐ കൂട്ടുകാരെല്ലാം എത്തുമെന്ന് പ്രതീക്ഷിച്ച് സിന്ധുജോയി വിവാഹവേദിയിലേക്ക്; ശാന്തിമോൻ വാങ്ങിക്കൊടുത്ത വിവാഹവസ്ത്രങ്ങൾ ധരിച്ച് ചടങ്ങിനെത്തുന്ന വധുവിന് സ്വർണാഭരണം താലിമാല മാത്രം; വിവാഹശേഷം ലണ്ടനിലേക്കെന്നും വെളിപ്പെടുത്തി പഴയകാല തീപ്പൊരി രാഷ്ട്രീയക്കാരി

പഴയ എസ്എഫ്‌ഐ കൂട്ടുകാരെല്ലാം എത്തുമെന്ന് പ്രതീക്ഷിച്ച് സിന്ധുജോയി വിവാഹവേദിയിലേക്ക്; ശാന്തിമോൻ വാങ്ങിക്കൊടുത്ത വിവാഹവസ്ത്രങ്ങൾ ധരിച്ച് ചടങ്ങിനെത്തുന്ന വധുവിന് സ്വർണാഭരണം താലിമാല മാത്രം; വിവാഹശേഷം ലണ്ടനിലേക്കെന്നും വെളിപ്പെടുത്തി പഴയകാല തീപ്പൊരി രാഷ്ട്രീയക്കാരി

മറുനാടൻ മലയാളി ബ്യൂറോ

വിവാഹത്തിരക്കിലാണ് സിന്ധുജോയി എന്ന പഴയകാല രാഷ്ട്രീയ ചുണക്കുട്ടി. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും കേരളരാഷ്ട്രീയത്തിൽ തിരങ്ങിനിന്ന സിന്ധുജോയി വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയാണ്. നാളെയാണ് ആ വിവാഹം. താൻ വളരെ എക്സൈറ്റഡ് ആണെന്നും മെയ് എട്ടിന് വിവാഹനിശ്ചയം കഴിഞ്ഞശേഷം താൻ ആകെ ത്രില്ലിലാണെന്നും വ്യക്തമാക്കുകയാണ് സിന്ധു. മെയ് 27ന് ശനിയാഴ്‌ച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇംഗ്ലണ്ടിൽ ബിസിനിസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബാണ് വരൻ.

നമ്മളെ മനസ്സിലാക്കുന്ന ആള് വേണമെന്ന ആഗ്രഹം സാഫല്യത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് സിന്ധു. ഞാൻ വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത് ഒരു നല്ല സൗഹൃദമാണ്. അതെനിക്കു ലഭിച്ചിട്ടുണ്ട്. എന്റെ അനിയനും അനിയത്തിക്കുമൊക്കെ ഞാൻ വിവാഹിതയാകാത്തതിൽ വളരെ വിഷമമുണ്ടായിരുന്നു. പക്ഷെ ഈ വിവാഹ ആലോചന പെട്ടെന്ന് വന്നതാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് എനിക്ക് ഏറെയിഷ്ടമായത്. ശാന്തിമോനുമായുള്ള വിവാഹത്തെ ഇങ്ങനെയാണ് സിന്ധു വിലയിരുത്തുന്നത്.

വിവാഹശേഷം ലണ്ടനിലേക്ക് പോകും. ശരിക്കും കേരളം വിട്ടു പോകാൻ പോലും ആഗ്രഹിക്കാത്ത ആളായിരുന്നു ഞാൻ. പക്ഷെ ജീവിതത്തിൽ കുറെ അഡ്ജസ്റ്റ്മെന്റൊക്കെ വേണമല്ലോ. ഇപ്പോൾ തന്നെ കുറച്ച് ലേറ്റ് മാരേജാണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകാൻ എനിക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാനും അദ്ദേഹത്തോടൊപ്പം പോകും. പക്ഷെ വിവാഹ സർട്ടിഫിക്കറ്റൊക്കെ ലഭിച്ച് വിസ റെഡിയാകാനൊക്കെ കുറച്ച് സമയമെടുക്കും. - ഒരു അഭിമുഖത്തിൽ സിന്ധു വെളിപ്പെടുത്തുന്നു.

ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്നാണ് സിന്ധുവിന്റെ അഭിപ്രായം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ പെട്ടെന്നൊരു നാൾ ഭാര്യ പള്ളിയിൽ വച്ചു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതോടെ അദ്ദേഹം ആകെ തകർന്നു, ആ വിഷമത്തിൽ ''മിനി, ഒരു സക്രാരിയുടെ ഓർമ'' എന്ന പേരിൽ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നി. ഇതേസമയത്ത് ഞാൻ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളിൽ വേദനിക്കുന്ന രണ്ടുപേർ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്. ഈ അടുപ്പം വിവാഹത്തിലേക്കെത്തുകയും ചെയ്തു.

മൂന്നുമാസം മുമ്പാണ് ഇത്തരമൊരു പ്രൊപ്പോസൽ വന്നതെന്ന് സിന്ധു വ്യക്തമാക്കുന്നു. അപ്പോൾ എനിക്കു തോന്നി ഒരുവർഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. എല്ലാവർക്കും അത്രയേറെ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം നാട്ടിൽ വന്നിട്ടുള്ള സമയം കൂടിയായതിനാൽ പെട്ടെന്നു തന്നെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു. കുട്ടനാട് ഇടത്വ സ്വദേശിയാണ് അദ്ദേഹം. കാക്കനാട് ഒരു ഫ്ളാറ്റുണ്ട്. അവിടെയാണ് നാട്ടിൽ വരുമ്പോൾ താമസിക്കുക. എന്റെ സഹോദരന്റെ ഫ്ളാറ്റും അദ്ദേഹത്തിന്റെ ഫ്ളാറ്റുമെല്ലാം അടുത്തടുത്താണ്. അദ്ദേഹത്തിന് അമ്മയും സഹോദരങ്ങളുമാണുള്ളത്.- സിന്ധു ശാന്തിമോന്റെ വിവരങ്ങൾ പങ്കുവയ്ക്കുന്നത് ഇങ്ങനെ.

വിവാഹത്തിന് ഗൗണാണ് ധരിക്കുന്നതെന്നും അഭിമുഖത്തിൽ സിന്ധു വെളിപ്പെടുത്തുന്നുണ്ട്. കൊച്ചിയിലെ ഒരു ബുട്ടിക്കിൽ പ്രത്യേകം ഡിസൈൻ ചെയ്തതാണ്. സ്വർണം പരമാവധി കുറയ്ക്കുകയാണ്. താലിമാല അത്യാവശ്യമായതിനാൽ അത് മാത്രമേ സ്വർണമുള്ളൂ. ബാക്കിയെല്ലാം വൈറ്റ് മെറ്റലാണെന്നും സിന്ധു വ്യക്തമാക്കുന്നുണ്ട്. എന്റെ വിവാഹവസ്ത്രങ്ങളെല്ലാം വാങ്ങിത്തരുന്നത് അദ്ദേഹമാണ്. ചെരുപ്പ് വരെ. അത് വലിയ സ്നേഹസമ്മാനമായി കാണുന്നു. ഇന്ന് സ്ത്രീകളുടെ വീട്ടിൽ ചെന്ന് ഡിമാന്റ് വയക്കുന്ന പുരുഷന്മാരെ അല്ലേ നാം കൂടുതൽ കാണാറുള്ളത്. മനസമ്മതത്തിനും അദ്ദേഹമാണ് വസ്ത്രങ്ങളും മറ്റും സമ്മാനിച്ചത്. വിവാഹ പ്രൊപ്പോസൽ വച്ചപ്പോഴെ അദ്ദേഹം പറഞ്ഞിരുന്നു, വീട്ടുകാരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന്.

പഴയ എസ്എഫ്ഐ നേതാക്കളെല്ലാം ചടങ്ങിനെത്തും. മുഖ്യമന്ത്രിയെ വിളിച്ച് അനുഗ്രഹം തേടണം. നിയമസഭ നടക്കുന്നതിനാൽ എല്ലാവരേയും കിട്ടാൻ പ്രയാസമാണ്. എല്ലാ പാർട്ടി നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്. ഞങ്ങൾ രണ്ടുപേരും വിവാഹത്തിനായി കരുതി വച്ചിരുന്ന തുക കൊച്ചിയിൽ തെരുവിൽ കഴിയുന്ന നൂറ് പേർക്ക് വിവാഹദിവസം ഭക്ഷണം നൽകുന്നതിനായി ചെലവഴിക്കും.- സിന്ധു വ്യക്തമാക്കുന്നു.

(മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP