ഭീഷണി കേസിന് തെളിവായി മുഖ്യമന്ത്രിക്ക് പ്രദീപ് കൊടുത്ത പരാതിയും ഫോൺ വിവരങ്ങളും മാത്രം മതി; അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയും വക്കീലിന്റെ വെളിപ്പെടുത്തലും സിജി സത്യം പറയുന്നതിന് തെളിവ്; എന്നിട്ടും അച്ഛൻ പറയുന്നത് മകളുടേത് ഭ്രാന്ത് മൂലമുള്ള പച്ചക്കള്ളമെന്ന്; ഹരിപ്പാട്ടെ പ്രസന്നചന്ദ്രൻ പിള്ള ഫേസ്ബുക്കിൽ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മകളുടെ ചോരക്കുഞ്ഞിനെ കടത്തിയ അച്ഛന്റെ കഥയാണ് കേരളം ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതിനിടെ ആലപ്പുഴയിലെ മറ്റൊരുച്ഛൻ മകൾക്ക് ഭ്രാന്താണെന്ന് പറയുന്നു. പ്രസന്നചന്ദ്രൻ പിള്ളയാണ് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ആർക്കും അറിയില്ല. എസ് വി പ്രദീപിന്റെ മരണവുമായി 24 ന്യൂസിലെ ശ്രീകണ്ഠൻ നായർക്കെതിരെ സിജി ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛൻ മകളെ തള്ളി പറഞ്ഞ് രംഗത്തു വരുന്നത്. ഇതോടെ പ്രദീപിന്റെ മരണവുമായി ശ്രീകണ്ഠൻ നായർക്ക് ബന്ധമില്ലെന്ന ചർച്ചകളും സജീവമായി. അതിനിടെ ചില നിർണ്ണായക രേഖകൾ മറുനാടന് കിട്ടി.
പ്രദീപിനെ 2018ൽ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണിയിലെ അന്വേഷണത്തിൽ അത് 24 ന്യൂസുമായി ബന്ധമുള്ള ആളാണെന്ന് തെളിഞ്ഞുവെന്നാണ് സിജി പറയുന്നത്. സിജിയുടെ അച്ഛൻ എന്തു പറഞ്ഞാലും സിജി ഈ പറയുന്നത് ശരിയാണ്. തിരുവനന്തപുരത്തെ കരമന പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച പരാതി ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് പ്രദീപ് രേഖാമൂലം ഈ ഭീഷണിയിൽ പരാതി നൽകി. ഇതിൽ അന്വേഷണവും നടന്നു. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പായതത്രേ. ഇതിന് ഈ കേസിലെ പ്രതിയെത്തിയത് 24 ന്യൂസ് ചാനലിന്റെ വണ്ടിയിലാണെന്ന് പ്രദീപിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച അമ്മയുടെ അഭിഭാഷകൻ കൃഷ്ണരാജും പറയുന്നു. ഇതിനൊപ്പം പൊലീസ് സ്റ്റേഷനിൽ ശ്രീകണ്ഠൻ നായരുടെ മകനും എത്തിയെന്നും കൃഷ്ണരാജ് പറയുന്നു.
ഇത്തരത്തിൽ ഒരു കേസുണ്ടായിരുന്നുവെന്നും അതിൽ ശ്രീകണ്ഠൻ നായരുടെ മകൻ ബന്ധപ്പെട്ടുവെന്നും മാത്രമാണ് സിജിയും വെളിപ്പെടുത്തിയത്. പ്രദീപിനെ കൊന്നത് ആരൊന്നെന്നും സിജി പറഞ്ഞിട്ടില്ല. ഈ കേസിന്റെ സമയത്ത് തന്റെ ഭർത്താവിന്റെ ഇടപെടൽ ഉണ്ടായെന്നും കൂട്ടിച്ചേർത്തിരുന്നു. ഫ്ളവേഴ്സ് ചാനലിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണെന്നും വിശദീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിട്ടപ്പോൾ തനിക്ക് മർദ്ദനം ഏറ്റെന്നും സിജി പറയുന്നു. ഏതായാലും കരമന സ്റ്റേഷനിൽ കേസുണ്ടായിരുന്നുവെന്നത് വ്യക്തം. ഫോൺ വിളിച്ച ആളിനേയും നമ്പരിലൂടെ വെളിപ്പെടും. അതിനുള്ള തെളിവാണ് മുഖ്യമന്ത്രിക്ക് പ്രദീപ് നൽകിയ പരാതിയും ഫോൺ കോൾ വിശദാംശങ്ങളും. ഈ തെളിവുകളാണ് മറുനാടൻ പുറത്തു വിടുന്നത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രദീപിന്റെ അമ്മ ഹൈക്കോടതിയിൽ നീതി തേടി എത്തുന്നതും. ഇതിനിടെയാണ് കേസ് അട്ടിമറിക്കാൻ എന്ന് തോന്നുവിധം സിജിയെ മനോരോഗിയാക്കാനുള്ള സ്വന്തം അച്ഛൻ ശ്രമമെന്നതും ശ്രദ്ധേയമാണ്. സിജിയെ ആരും അടിച്ചില്ലെന്നും സിജി തന്നെയാണ് മർദ്ദിച്ചതെന്നും അച്ഛൻ വീഡിയോയിലൂടെ പറയാനും ശ്രമിക്കുന്നു. എന്നാൽ സിജിയുടെ അച്ഛന്റെ ഫെയ്സ് ബുക്ക് പേജ് ഈ അടുത്ത കാലത്തുണ്ടാക്കിയതാണ്. സിജിയെ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്ന പോസ്റ്റുകൾ മാത്രമേ ഇതിലൂള്ളൂവെന്നതും ശ്രദ്ധേയമാണ്. ഈ പേജിൽ പ്രൊഫൈൽ പിക്ച്ചറും മറ്റും അപ്ഡേറ്റ് ചെയ്തത് കഴിഞ്ഞ ദിവസം മാത്രമാണ്.
24 കൊല്ലം കൊണ്ട് രോഗിയായി അഭിനയിക്കുന്നു. ആദ്യം കുമാർ, പിന്നെ ആലപ്പുഴ ജെയിംസ് ആന്റണി, ശിവശങ്കര പിള്ള, എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റിലാണ് മകളെ ഇപ്പോൾ ചികിൽസിപ്പിക്കുന്നതെന്നെല്ലാം ഈ അച്ഛൻ പറയുന്നു. 24 ന്യൂസ് അല്ല മകളെ മാനസിക രോഗി ആക്കിയത്. അന്ന് 24 ന്യൂസ് ഉണ്ടായിട്ടില്ല. ഓൺലൈൻ ജഗദീഷ് ബാബു എന്ന മനുഷ്യനെ വിളിച്ചു. മാനസികരോഗം ഉണ്ടെന്ന് പറഞ്ഞു. പക്ഷേ അതു കേൾക്കാതെ വാർത്ത കൊടുത്തു. ഉണ്ണി... വിവാഹ ആലോചന നടത്തി. ഡിപ്രഷൻ ഉണ്ടെന്ന് ഞാൻ പറഞ്ഞു. എല്ലാം അറിയാമെന്ന് സമ്മതിച്ചായിരുന്നു വിവാഹം. കൊച്ചു മകനെ പ്രസവിപ്പിച്ചു... കുറേക്കാലത്തേക്ക് പ്രശ്നമില്ല... ഉണ്ണി നിസ്സഹായാവസ്ഥയിൽ-ഇങ്ങനെ എല്ലാം അച്ഛൻ പറയുന്നു.
ഫേസ്ബുക്കിൽ പ്രസന്നചന്ദ്രൻ പിള്ള പറയുന്നത്
ഇവിടെ ഈ വയസ്സ് കാലത്ത് ഇങ്ങനെ വരേണ്ടിവരും എന്ന് കരുതിയതല്ല. ഫേസ്ബുക്ക് തുടങ്ങിയത് എന്റെ നിവർത്തികേടിൽ നിന്നാണ്. കൊച്ചുമക്കളുടെ സഹായത്തോടെ ഇത് തയ്യാറാക്കിയതും എന്റെ നിസ്സഹായതയിൽ നിന്നാണ്. എന്റെ മകൾ സിജി പി ചന്ദ്രൻ എന്ന സിജി ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ ഓൺലൈൻ പത്രങ്ങളിലും വീഡിയോ ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന സാഹചര്യമാണല്ലോ ... കുടുംബ പ്രശ്നങ്ങളെ പൊതു സ്ഥലത്ത് തുറന്നടിച്ച് അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ആ കുട്ടി. അവൾക്ക് 15 വയസ്സ് ആയകാലം മുതൽ ഞാൻ അനുഭവിക്കുന്ന മനോവേദനയാണിത്... കാണിക്കാത്ത ഡോക്ടർമാരില്ല... കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ മനോരോഗ വിദഗ്ധരെ തന്നെ ഞാൻ കാണിച്ചിട്ടുണ്ട്. വിവാഹ ശേഷം അവളുടെ ഭർത്താവും കുറെ ചികിത്സിപ്പിച്ചു. പക്ഷെ ഇപ്പോൾ ആ രോഗം അനേകം പേരുടെ സ്വസ്ഥത തകർക്കുന്ന അപകടകരമായ അവസ്ഥയിലാണ്. ഇനി എല്ലാവരും സത്യം അറിയണം. എന്റെ മകൾക്ക് വേണ്ടി ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു.
എസ് വി പ്രദീപിന്റെ കേസിലെ ഹർജി ഹൈക്കോടതിയിൽ വന്നതിന് പിന്നാലെയാണ് അച്ഛൻ പ്രതികരണവുമായി എത്തിയത്. പ്രദീപിന്റെ അമ്മ നൽകിയ ഹർജിയിൽ ശ്രീകണ്ഠൻ നായരുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രദീപിന്റെ ദുരൂഹ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ ആർ.വസന്തകുമാരി സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായത് നാടകീയ സംഭവങ്ങളായിരുന്നു. കേസ് പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത് ഏവരേയും അമ്പരപ്പിച്ചാണ്. വസന്തകുമാരിക്കു വേണ്ടി അഡ്വ. ആർ. കൃഷ്ണരാജാണ് ഹാജരായത്.
എസ്.വി.പ്രദീപിന്റെ അപകടമരണത്തിൽ 24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കു പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ആർ.വസന്തകുമാരി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത്. ശ്രീകണ്ഠൻ നായരുമായുള്ള ജസ്റ്റിസിനുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നതിൽ നിന്നു സ്വയം ഒഴിവായത്. തീർത്തും നീതിപൂർവ്വകമായ നടപടിയായിരുന്നു ജസ്റ്റീസിന്റേത്. പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ തന്നെ ഹൈക്കോടതിയിൽ അമ്മ നൽകിയിരുന്നു. ഈ കേസ് പരിഗണിക്കാൻ ദിവസങ്ങളുള്ളപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ എത്തിയത്. ഇതോടെ കേസിന് പുതിയ മാനം വന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി എടുക്കുന്ന തീരുമാനം ഏവരും ഉറ്റുനോക്കി. ഇതിനിടെയാണ് ജസ്റ്റീസ് ഹരിപാൽ സത്യം പറഞ്ഞ് കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത്.
ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ ജീവനക്കാരൻ ഫസൽ അബീനിൽ നിന്നു പ്രദീപിനു വധഭീഷണി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിരുന്നെങ്കിലും അതിലേക്ക് അന്വേഷണം നടന്നില്ലെന്നു സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. ശ്രീകണ്ഠൻ നായരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള വിരോധത്തിലായിരുന്നു വധഭീഷണി. ഇതേക്കുറിച്ചു പ്രദീപ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതേ കാര്യങ്ങളാണ് സിജിയും വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിക്കു സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് സ്റ്റേഷനിൽ ഫസൽ അബീനെ വിളിച്ചു വരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്ന് ശ്രീകണ്ഠൻ നായരുടെ മകനും കൂടെയുണ്ടായിരുന്നുവെന്ന സംശയവും സജീവമാണ്. ഭീഷണിയുമായി ബന്ധപ്പെട്ട് പ്രദീപ് നൽകിയ പരാതി ഉൾപ്പെടെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് അതിനിടെ, പ്രദീപിന്റെ മരണത്തിൽ ശ്രീകണ്ഠൻ നായർക്കു പങ്കുണ്ടെന്നു 24 ന്യൂസ് ചാനലിലെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സിജിയും വെളിപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ കൊലചെയ്തത് ശ്രീകണ്ഠൻ നായരോ മകനോ ട്വന്റി ഫോർ ചാനൽ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണനോ ആണെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവർത്തകയും ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ സിജി ഉണ്ണിക്കൃഷ്ണൻ പറയുന്നത്. എന്നാൽ ഇവർ എസ്. വി പ്രദീപിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് തനിക്ക് നേരിട്ട് അറിവുള്ളതാണ്. അതാണ് താൻ വെളിപ്പെടുത്തിയതെന്നും സിജി പറയുന്നു.
ഉണ്ണിക്കൃഷ്ണൻ എസ്.വി പ്രദീപിനെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്. അദ്ദേഹം ചെയ്തത് തെറ്റായിരുന്നെന്ന ബോധ്യം ഉള്ളതുകൊണ്ട് താൻ എസ്.വി പ്രദീപിനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ശ്രീകണ്ഠൻ നായർ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും മകൻ നേരിട്ട് കേസ് കൊടുക്കുകയും മകനും ചാനൽ മേധാവിമാരും ഭീഷണിപ്പെടുത്തിയതായും എസ്.വി പ്രദീപ് തന്നെ തന്നോട് വെളിപ്പെടുത്തിയതായി സിജി മറുനാടനോട് പറഞ്ഞിരുന്നു. കേസിലെ ചില സംശയങ്ങൾ നേരത്തെ കൃഷ്ണരാജും ഉന്നയിച്ചിരുന്നു. 2020 ഡിസംബർ 14നാണ് പ്രദീപ് മരിക്കുന്നത്. അന്ന് രാത്രിയിൽ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും നിരവധി ഭീഷണികളുണ്ടെന്നും കാട്ടി പൊലീസിന് അമ്മ മൊഴി നൽകിയിരുന്നു. ഇതോടെ കൊലപാതക കുറ്റത്തിന് എഫ് ഐ ആർ വന്നു. അടുത്ത ദിവസം ഉച്ചയോടെ ലോറിയുടെ ഡ്രൈവറും ഉടമയും അറസ്റ്റിലായി. മൂന്ന് മണിയോടെ കൊലപാതകമല്ലെന്നും മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാണ് സംഭവിച്ചതെന്നും കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസമാണ് പ്രതികളുടെ ഫോൺ ഡീറ്റയിൽസിലോട്ടു പോലും അന്വേഷണം പോകുന്നത്-കൃഷ്ണരാജ് പറയുന്നു.
പ്രദീപിന്റെ അപകടം സിസിടിവിയിൽ ഉണ്ടായിരുന്നു. അപകടം നടന്നതിന് എതിർവശത്തെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസ് ശേഖരിച്ചത്. അപകടം നടന്ന ഭാഗത്തെ സിസിടിവി കണ്ടില്ലെന്ന് നടിച്ചു. അവിടെ ഉണ്ടായിരുന്ന പച്ചക്കറിക്കട ഒരു മാസത്തിനുള്ളിൽ അടച്ചു പോയി. ഇതെല്ലാം സംശയിക്കത്തക്ക സാഹചര്യമാണെന്ന് കൃഷ്ണരാജ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്