എന്തിനാണ് ഇപ്പോൾ ആ കുട്ടി ഇങ്ങനെയൊക്കെ ആരോപിക്കുന്നത്? 'സുഖമായിരിക്കട്ടെ' സിനിമയുടെ പ്രിവ്യു ഷോയിൽ എന്റെ ക്ഷണപ്രകാരമാണ് രേവതി സമ്പത്ത് പങ്കെടുത്തത്; അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു; പ്രിവ്യൂവിന് ശേഷം മസ്കറ്റ് ഹോട്ടലിൽ ഭക്ഷണവും കഴിച്ച് സന്തോഷത്തോടെയാണ് പിരിഞ്ഞത്; അതിനുശേഷവും പെൺകുട്ടി വിളിക്കാറുണ്ടായിരുന്നുവെന്നും മീടു ആരോപണത്തിലെ സംഭവം നടന്നിട്ടില്ലെന്നും സിദ്ദിഖ്; അഡ്ജസ്റ്റ്മെന്റിന് സിദ്ധിക് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് രേവതി വീണ്ടും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി രേവതി സമ്പത്തിന്റെ മീടൂ ആരോപണം എന്തിനെന്ന് തനിക്ക് അറിയില്ലെന്ന പ്രതികരണവുമായി നടൻ സിദ്ദിഖ്. താൻ ക്ഷണിച്ചത് അനുസരിച്ചാണ് നടി 2016 ൽ സുഖമായിരിക്കട്ടെ ചിത്രത്തിന്റെ പ്രിവ്യൂ ഷോയിൽ പങ്കെടുത്തത്. അച്ഛനെയും അമ്മയെയും കൂട്ടിയാണ് കുട്ടി എത്തിയത്. സിനിമാ പ്രിവ്യുവിന് ശേഷം മസ്കറ്റ് ഹോട്ടലിൽ ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് തങ്ങൾ പിരിഞ്ഞത്. ഷോയ്ക്ക് ശേഷവും രേവതി ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. എന്നാൽ, ആ പെൺകുട്ടി ആരോപിക്കും പോലെ ഒരുസംഭവം നടന്നിട്ടില്ല. ഈ സമയത്ത് എന്തിനാണ് ഇത്തരമൊരു ആരോപണമെന്നും സിദ്ദിഖ് ചോദിച്ചു.
എന്നാൽ, നടി രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിന് പുറമേയുള്ള കാര്യങ്ങൾ ഇന്ന് ന്യൂസ് മിനിറ്റുമായി പങ്കുവച്ചു. അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോ എന്നാണ് സിദ്ദിഖ് രേവതിയോട് സംഭവം നടന്ന ദിവസം ചോദിച്ചത്.
രേവതിയുടെ വാക്കുകൾ ഇങ്ങനെ: 'സിദ്ദിഖിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെ എന്റെ ഫേസ്ബുക്ക് പേജിൽ നിറയെ തെറിവിളികളാണ്. ഒരുസ്ത്രീ തുറന്നുസംസാരിക്കുമ്പോൾ, അധികാരമുള്ള പുരുഷന്മാരുടെ ഫാൻസ് അസോസിയേഷനുകൾ അക്രമാസക്തരാകുന്നത് ഇങ്ങനെയാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച ഞാൻ പബ്ലിസ്റ്റി സ്റ്റണ്ട് നടത്തുകയാണെന്നാണ് കുറ്റപ്പെടുത്തലുകൾ. ഈ വിഷയത്തിൽ പ്രശസ്തി ഒരുവിഷയമാകുന്നത് എങ്ങനെയെന്നാണ് മനസ്സിലാകാത്തത്. ഇക്കാര്യം തുറന്നുപറയാൻ ഇത്രയും കാലം എടുത്തത് എന്തിനെന്നാണ് അടുത്ത ചോദ്യം. ഇക്കാര്യങ്ങൾ തുറന്നുപറയുക അത്ര എളുപ്പമല്ല. സംവിധായകൻ രാജേഷ് ടച്ച് റിവറിൽ നിന്ന് ലൈംഗിക പീഡനശ്രമങ്ങൾ ഉണ്ടായ വിവരത്തിൽ പോസ്റ്റിട്ടപ്പോഴും സിദ്ദിഖിനെതിരെ തുറന്നടിക്കാൻ എനിക്ക് പ്രയാസം തോന്നി.
2016 ൽ രേവതി അഭിനയം തൊഴിലായി സ്വീകരിച്ചിരുന്നില്ല. വിദ്യാർത്ഥിനിയായിരുന്നു. തന്റെ മകൻ അഭിനയിക്കുന്ന തമിഴ് ചിത്രത്തിലെ വേഷത്തിന്റെ കാര്യം പറയാനാണ് സിദ്ധിക് നടിയെ ബന്ധപ്പെടുന്നത്. ' നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നോട് ഈ ഓഫറിനെ കുറിച്ച് സംസാരിക്കാൻ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. ഈ വാക്കിന് സിനിമാ ലോകത്ത് ഇങ്ങനെയൊരു അർഥമുണ്ടെന്ന കാര്യം സങ്കടകരമാണ്. സർ എന്താണ് അർഥമാക്കുന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം തന്റെ ആവശ്യങ്ങൾ കുറച്ചുകൂടി തെളിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ സെക്സ്ച്വൽ ഫാന്റസികൾ എന്നോടു ഷെയർ ചെയ്തു. നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെ അദ്ദേഹത്തിന് ഇഷ്ടമാണെന്ന് പറഞ്ഞു. എന്നാൽ, ഏറെ നേരം സംസാരിച്ചിട്ടും ഞാൻ വഴങ്ങില്ലെന്ന് വന്നപ്പോൾ, സിദ്ദിഖ് എനിക്കിഷ്ടമുള്ളത് പോയി ചെയ്യാൻ പറഞ്ഞു. തനിക്ക് സിനിമാ ലോകത്ത് നല്ല സ്വാധീനമാണെന്നും പരാതിപ്പെട്ടാലും എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോൾ ഫേസ്ബുക്കിൽ എനിക്ക് കിട്ടുന്ന കമന്റുകളും ഇത് തെളിയിക്കുന്നു, രേവതി സമ്പത്ത് പറഞ്ഞു.
നവാഗത സംവിധായകനായ റെജി പ്രഭാകറിന്റെ ആദ്യ സിനിമയായിരുന്നു സുഖമായിരിക്കട്ടെ. കാലിക പ്രധാന്യമുള്ള വിഷയം ചർച്ച ചെയ്ത സിനിമയുടെ തിരക്കഥാകൃത്ത് ടി.എ.റസാഖും. മലയാള സിനിമയിൽ വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച തന്റെ അഭിനയ തികവ് പ്രകടിപ്പിച്ചിട്ടുള്ള സിദ്ദിഖ് സിനിമയിലെ രാവുണ്ണി മാഷ് എന്ന കഥാപാത്രത്തെ ഏവരുടേയും മനസിനെ സ്പർശിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. വിനീതും ടിനി ടോമും അടക്കമുള്ളവർ ഈ സിനിമയുടെ ഭാഗമായിരുന്നു. വി എം സുധീരൻ അടക്കമുള്ള പ്രമുഖർ സിനിമയുടെ പ്രിവ്യൂവിനും എത്തിയിരുന്നു. ഇത്തരമൊരു വേദിയിൽ വച്ചാണ് ലൈംഗിക ചുവയോടെ സിദ്ദിഖ് സംസാരിച്ചെന്ന തരത്തിൽ രേവതി സിദ്ദിഖ് പോസ്റ്റിട്ടത്.
രേവതിയുടെ താമസം ഓസ്ട്രേലിയയിൽ ആയിരുന്നു. അവിടെ നിന്ന് തന്നെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. മലയാള സിനിമയിലെ അതുല്യ നടൻ എന്ന രീതിയിലായിരുന്നു പരിചയപ്പെടാൻ യുവതി എത്തിയത്. ഫോൺ വിളികളിലൂടെ സൗഹൃദമെത്തിയപ്പോൾ ഈ കുട്ടിയുടെ അമ്മയും അച്ഛനുമായും ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടെ ഒരു ദിവസം ഫോൺവിളിച്ച് പെൺകുട്ടി തിരുവനന്തപുരത്ത് എത്തിയതായി പറഞ്ഞു. അപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് സിനിമയുടെ പ്രിവ്യൂവുണ്ടെന്നും അവിടെ വന്നാൽ കാണാമെന്നും പറഞ്ഞു. സിനിമ കാണാൻ അച്ഛനും അമ്മയക്കുമൊപ്പമാണ് രേവതി എത്തിയത്. അവിടെ കുട്ടിയുടെ വസ്ത്രധാരണ രീതിയിൽ ചില കമന്റുകൾ നടത്തിയിരുന്നു. ഇത് ഓസ്ട്രേലിയ അല്ലെന്നും അതുകൊണ്ട് വസ്ത്രധാരണത്തിൽ കുറച്ചു കൂടി ശ്രദ്ധവേണമെന്നുമായിരുന്നു ഉപദേശം.-ഇതാണ് സിദ്ദിഖ് സുഹൃത്തുക്കളോട് പറയുന്നത്.
മകളെ പോലെ കണ്ടാണ് ഇത്തരത്തിലൊരു ഉപദേശം നൽകിയത്. അന്ന് സിനിമ കണ്ടതും ഈ കുട്ടിയുമായി ഒരുമിച്ചിരുന്നില്ല. ആ കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പം മറ്റൊരിടത്താണ് സിനമ കണ്ടതെന്നും സിദ്ദിഖ് പറയുന്നു. അതിന് അപ്പുറം ഒന്നും ഉണ്ടായിട്ടില്ല. ഫോൺ കോളുകൾ പരിശോധിച്ചാൽ തന്നെ കൂടുതലും ഇങ്ങോട്ടാണ് വിളി വന്നിട്ടുള്ളതെന്ന് മനസ്സിലാകുമെന്നും സിദ്ദിഖ് പറയുന്നു. വെറുമൊരു തെറ്റിധാരണയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നാണ് സിദ്ദിഖിന്റെ വിശദീകരണം. രണ്ട് വർഷം മുമ്പുള്ള കാര്യം ഇപ്പോൾ കുത്തിപ്പൊക്കുന്നതിന് പിന്നിൽ സിനിമയിലെ സിദ്ദിഖിന്റെ സുഹൃത്തുക്കൾ ഗൂഢാലോചനയും കാണുന്നുണ്ട്. ഏതായാലും വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. താരസംഘടനയ്ക്ക് പരാതിയായി ഇത്തരമൊരു വിഷയം കിട്ടിയിട്ടില്ല. അതിനാൽ തന്നെ പ്രതികരിക്കേണ്ടതില്ലെന്നാണ് അമ്മയുടെ പക്ഷം. ഈ വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് ഡബ്ല്യുസിസിയുടേയും നീക്കം.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെ
'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ (അഭിപ്രായം പറയുന്നതിൽ നിന്നും) എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടൻ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.
അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു', രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്