ഇലക്ട്രിക് പണിക്കെത്തിയപ്പോൾ അച്ചന്റെ മുറിയിൽ സ്ത്രീയെ കണ്ടു; അസ്വാഭാവികത തോന്നിയത് പ്രതികാരം തുടങ്ങിയപ്പോൾ; ക്വയറിൽ നിന്ന് വിലക്കിയും അഴിമതി ആരോപിച്ചും അപമാനിച്ചു; പള്ളി കത്തിച്ചെന്ന് ആരോപിച്ച് ഊരുവിലക്കും; മുംബൈയിലെ കല്ല്യാൺ അതിരൂപതയ്ക്കെതിരെ ഷൈജു താക്കോൽക്കാരന് പറയാനുള്ളത്
അരുൺ ജയകുമാർ
മുംബൈ: പള്ളിയിലെ വികാരിയച്ചന്റെ കണ്ണിലെ കരടായിമാറിയ ഷൈജു എന്ന മലയാളിക്ക് മുംബൈയിൽ സഭാ വിശ്വാസികളുടെ ഊരു വിലക്ക്. ഇടവകയിലെ എല്ലാവർക്കും പ്രിയങ്കരനും പള്ളി കൊയറിലെ സ്ഥിരം സാന്നിധ്യവുമായിരുന്ന ഷൈജുവിനോട് ഇന്ന് എല്ലാവർക്കും കടുത്ത അമർഷമാണ്. പള്ളിക്ക് തീ വച്ചുവെന്നും വികാരിയച്ചനെ ആക്രമിച്ചുവെന്നുമാരോപിച്ചാണ് തനിക്ക് ഊര് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് ഷൈജു പറയുന്നത്. 18 വർഷമായി ഷൈജു താക്കോൽക്കാരൻ എന്ന ചാലക്കുടി സ്വദേശി മുംബൈയിലെത്തിയിട്ട്.
ഭാര്യയും അദ്ധ്യാപികയുമായ സീമ ഷൈജുവിനും ഏഴ് വയസ്സുള്ള മകൻ ലിവിനുമൊത്താണ് താമസം. ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നതാണ് ഷൈജുവിന്റെ തൊഴിൽ. മുംബൈയിലെ താമസ സ്ഥലമായ കലമ്പൊലീയിലും ഇടവകയിലെ മറ്റ് മലയാളികളുടേയും വീടുകളിലേതുൾപ്പടെയുള്ള ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്നത് ഷൈജുവാണ്. റോമൻ കത്തോലിക്ക സഭയുടെ കല്യാൺ അതിരൂപതയുടെ കീഴിലാണ് കലമ്പൊലീ ഇടവക പ്രവർത്തിക്കുന്നത്.
പള്ളിയിലെ ഇലക്ട്രിക്കൽ പണികളും ചെയ്തിരുന്നത് ഷൈജുവാണ്. മറ്റു ജോലികളുടെ തിരക്കുകളുള്ളതിനാൽ ജോലി സമയത്തിന് ശേഷമാണ് മിക്കവാറും പള്ളിയിലെ ജോലികൾ ചെയ്യുന്നത്. പള്ളിയിലേക്കെത്തുന്ന എല്ലാ വികാരികളോടും നല്ലബന്ധമാണ് സാധാരണയായി വച്ചുപുലർത്തിയിരുന്നതെന്നും ഷൈജു പറയുന്നു. സ്ഥലത്ത് പുതിയ വികാരി പള്ളിയിൽ എത്തിയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ഷൈജു പറയുന്നു. ഒരിക്കൽ പള്ളിയിലെ ചില ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നതിനായി പള്ളിയിലെത്തിയപ്പോൾ ഈ വികാരിയച്ഛന്റെ മുറിയിൽ ഒരു സ്ത്രീയെ കണ്ടിരുന്നു. എന്നാൽ ഒരു അസ്വാഭികതയും തനിക്ക് തോന്നിയിരുന്നില്ല. അതിനെക്കുറിച്ച് താൻ അധികം ചിന്തിച്ചതുമില്ല. എന്നാൽ അതിന് ശേഷം വികാരിയച്ഛൻ ശത്രുതാപരമായാണ് പെരുമാറുന്നതെന്ന് ഷൈജു പറയുന്നു.അതിന് ശേഷം ആവശ്യമില്ലാതെ പള്ളിയിൽ വരരുതെന്ന് പറഞ്ഞ് അകാരണമായി ശാസിക്കുകയും ചെയ്തുവെന്നും ഷൈജു പറയുന്നു.
പള്ളിയിൽ അറ്റകുറ്റപണി നടത്തിയതിൽ എഴുപതിനായിരം രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് തനിക്കെതിരെയുള്ള ആക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ പള്ളിക്ക് വേണ്ടി ഫാൻ ഉൾപ്പടെയുള്ള വസ്തുക്കൾ താൻ സൗജന്യമായി നൽകുകയായിരുന്നുവെന്നും ഷൈജു പറയുന്നു. തുടർന്ന് പള്ളി കൊയറിൽ നിന്നും പുറത്താക്കുകയും ചെയ്തു. അഴിമതിയെന്ന് പറഞ്ഞ് ആരോപിക്കുകയും തുടർന്ന് അവിടെ വച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പള്ളിയിൽ സാധാരണ വിശ്വാസികളെപ്പോലെ വന്ന് പോയാൽ മതി എന്ന ശാസനയും നൽകുകയായിരുന്നുവെന്നും ഷൈജു പറയുന്നു.
സഭയുടെ പേര് ചീത്തയാക്കിയവനെന്നും ദൈവനിന്ദ കാണിച്ചവനെന്നുമെല്ലാം പറഞ്ഞ് തന്നെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഷൈജു പറയുന്നു. റോമൻ കത്തോലിക്ക സഭയിൽ വിശ്വാസികൾ വികാരിയച്ഛന്മാർക്ക് നൽകുന്ന അമിതമായ സ്വാതന്ത്ര്യത്തിന്റെ ഫലമാണ് ഇത്തരം സംഭവങ്ങൾ എന്നാണ് ഷൈജുവിന്റെ അഭിപ്രായം. സഭുടെ പേര് ചീത്തയാക്കിയവൻ എന്ന് മുദ്രകുത്തിയാണ് പലരും ശത്രുത വച്ച് പുലർത്തുന്നത്. പിന്നീട് സഭയിൽനിന്നും കൊയർ സംഘത്തിൽ നിന്നും സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഷൈജു കല്യാൺ അതിരൂപതയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തുകയും ഇത് വാർത്തയായപ്പോൾ സസ്പെൻഷൻ പിൻവലിക്കുകയുമായിരുന്നു. മാതൃഭൂമി അടക്കമുള്ള പത്രങ്ങളിൽ വന്ന വാർത്തയാണ് തനിക്ക് തുണയായതെന്നും ഷൈജു പറയുന്നു.
പിന്നീട് ഈ വികാരിക്ക് പകരം മറ്റൊരു വൈദികനെ സഭ ഇവിടേക്ക് നിയോഗിക്കുകയായിരുന്നു. എന്നാൽ പുതിയ വികാരിയച്ചൻ വന്നിട്ടും സഭയ്ക്ക് ഷൈജുവിനോടുള്ള സമീപനത്തിൽ വലിയ മാറ്റം ഒന്നും സംഭവിച്ചില്ല. തുടർന്നും ഷൈജുവിന് പള്ളിയിലെ ജോലികളൊന്നും നൽകിയില്ല. പിന്നീട് പള്ളിയിലെ ഒരു ഭാഗത്തിന് തീ പിടിച്ചപ്പോൾ അത് പണികൾ നൽകാത്തതിന്റെ വൈരാഗ്യത്തിൽ ഷൈജു തന്നെ ചെയ്തതാണെന്നും പറഞ്ഞ് പരത്തുകയായിരുന്നെന്നും ഷൈജു പറയുന്നു.
പള്ളി കത്തിച്ചുവെന്ന് പറഞ്ഞ് ഇവിടെ നടത്താനിരുന്ന ധ്യാന ശുശ്രൂഷയും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇടവകയിലെ ആർക്കും തന്നെ പള്ളിയുമായി ബന്ധപ്പെട്ട പണികൾ നൽകണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പള്ളിയിലെ തന്നെ ഒരു പരിപാടിക്ക് കാറ്ററിങ്ങ് സർവ്വീസ് അനിൽ ജോർജ് എന്ന സഭാ വിശ്വാസിക്ക് തന്നെ നൽകുകയായിരുന്നു. എന്നാൽ ഇതും വികാരിയച്ഛൻ ഇടപെട്ട് പിൻവലിക്കുകയായിരുന്നു. മനസാക്ഷിയുണ്ടെങ്കിൽ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞത് ശത്രുത കൂട്ടിയെന്നും ഷൈജു പറയുന്നു.
ഇതേ തുടർന്ന് പൊതിരെ തല്ലുകയും പിന്നീട് സ്റ്റേഷനിൽ ഏൽപ്പിക്കുകയും അടുത്ത ദിവസം മാത്രമാണ് ജാമ്യം ലഭിച്ചതെന്നുും ഷൈജു പറയുന്നു. ഇപ്പോൾ ചെയ്യാത്ത കുറ്റത്തിനും ഇല്ലാത്ത പ്രശ്നങ്ങളും പറഞ്ഞ് ഒരു ഇടവക മുഴുവൻ അന്യനാട്ടിൽ ഒരു മലയാളിയേയും അയാളെ പിന്തുണച്ചവരേയും ഒറ്റപ്പെടുടുത്തുന്നത് വേദനാജനകമായ കാര്യമാമെന്നും ഷൈജു പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍