ഒടുവിൽ ശോഭാ സുരേന്ദ്രന്റെ മിടുക്ക് തിരിച്ചറിഞ്ഞ് ബിജെപി നേതൃത്വം; ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി ബിജെപിയെ മാറ്റാനുള്ള അഞ്ചംഗ സമിതിയിൽ നിർണ്ണായക ചുമതലയുമായി കേരളത്തിന്റെ വനിതാ നേതാവും; സംസ്ഥാന നേതാക്കൾ തിരിഞ്ഞും മറിഞ്ഞും വെട്ടി നിരത്തിയിട്ടും വാടാതെ വളർന്ന് പന്തലിച്ച് ബിജെപിയുടെ തീയിൽ കുരുത്ത നേതാവ്; മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാൻ അധ്യക്ഷനായ അംഗത്വ വിതരണ മേൽനോട്ട സമിതിയുടെ തലപ്പത്ത് ശോഭാ സുരേന്ദ്രൻ വരുമ്പോൾ ഉറക്കം കെടുന്നത് ഗ്രൂപ്പ് നേതാക്കൾക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒടുവിൽ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ താരമാവുകയാണ്. ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാൽ ഏവരാലും ഒതുക്കപ്പെട്ട ബിജെപിയുടെ വനിതാ നേതാവിന് അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തിൽ നിന്നാണ്. മണ്ഡലം ഭാരവാഹികളിൽ തുടങ്ങി ദേശീയ അധ്യക്ഷനെ വരെ നിശ്ചയിക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാക്കാനാണ് ബിജെപി തീരുമാനം. ഇതിനായുള്ള അഞ്ചംഗ സമിതിയെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ് നയിക്കുന്നത്. കേരളത്തിലെ ജനറൽ സെക്രട്ടറിമാരിലൊരാളായ ശോഭാ സുരേന്ദ്രനാണ് സഹകൺവീനർ. പാർട്ടിയംഗത്വം 11 കോടിയിൽനിന്നു 14 കോടിയാക്കുകയാണു ലക്ഷ്യം. ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലേക്ക് ശോഭാ സുരേന്ദ്രൻ സജീവമായി എത്തുന്നതിന് തെളിവാണ് ഇത്. ശോഭയെ ദക്ഷിണേന്ത്യയുടെ ചുമതലയാണ് ഏൽപ്പിരിക്കുന്നതെന്നുതും ശ്രദ്ധേയമാണ്. കേരളത്തിലും കർണ്ണാടകത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും ഓടി നടന്ന് പാർട്ടിയെ വളർത്തേണ്ട ഉത്തരവാദിത്തം.
കേരളത്തിൽ മഹിളാ മോർച്ചയുടെ അധ്യക്ഷയെന്ന നിലയിൽ വലിയ ഇടപെടൽ ശോഭ നടത്തിയിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും വലിയ തോതിൽ വോട്ടുയർത്തുകയും ചെയ്തു. എന്നാൽ വി മുരളീധരന്റേയും പികെ കൃഷ്ണദാസിന്റേയും നേതൃത്വത്തിൽ രണ്ട് ചേരിയായി ബിജെപി മാറിയപ്പോൾ ശോഭാ സുരേന്ദ്രന് തിരിച്ചടിയായി. ബിജെപി ജനറൽ സെക്രട്ടറിയായപ്പോൾ പോലും നിർണ്ണായക ചുമതലകളൊന്നും ലഭിച്ചില്ല. ആവർ ആഗ്രിച്ച സീറ്റ് പോലും ലോക്സഭയിൽ മത്സരിക്കാൻ നൽകിയില്ല. എന്നിട്ടും ആറ്റിങ്ങലിൽ എത്തി മിന്നും പ്രകടനം നടത്തി. കേരളത്തിലെ നേതാക്കൾ പോലും ആറ്റങ്ങലിൽ ബിജെപിക്ക് നൽകിയത് ഒന്നര ലക്ഷം വോട്ടിന്റെ സാധ്യതയാണ്. ഇവിടെയാണ് രണ്ടര ലക്ഷത്തോളം വോട്ട് ശോഭ നേടിയത്. ഈ മികവാണ് ദേശീയ നേതൃത്വം അംഗീകരിക്കുന്നത്.
ബിജെപിയുടെ അംഗത്വ പ്രചാരണത്തിൽ കേരളത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് പാർട്ടി ദേശീയ ഉപാധ്യക്ഷൻ ശിവരാജ് സിങ് ചൗഹാൻ വിശദീകരിച്ചിട്ടുണ്ട്. ബംഗാൾ, തമിഴ്നാട്, അന്ധ്ര, പുതുച്ചേരി, തെലങ്കാന, സിക്കിം, കശ്മീർ താഴ്വര തുടങ്ങിയ സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നും അംഗത്വ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന സമിതിയുടെ കൺവീനർ കൂടിയായ ചൗഹാൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 11 കോടി അംഗങ്ങളാണ് ബിജെപിക്കുള്ളത്. ദേശീയ വൈസ് പ്രസിഡന്റ് ദുഷ്യന്ത് ഗൗതം, എംപി സുരേഷ് പൂജാരി, രാജസ്ഥാൻ മുൻ അധ്യക്ഷൻ അരുൺ ചതുർവേദി എന്നിവരെയും ശോഭാ സുരേന്ദ്രനൊപ്പം മേൽനോട്ട സമിതിയുടെ സഹ കൺവീനർമാരായി തെരഞ്ഞെടുത്തിരുന്നു. അമിത് ഷായുടെ പ്രത്യേക നിരീക്ഷണത്തിലാണ് സമിതി പ്രവർത്തിക്കുന്നത്. ഈ സമിതിയിലുള്ള ഏക വനിതാ നേതാവ് ശോഭയാണെന്നതും ശ്രദ്ധേയമാണ്.
അംഗത്വമെടുക്കാൻ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് ബിജെപി തീരുമാനം. ബൂത്തു തലങ്ങളിൽ ഇതിനുള്ള സംവിധാനമുണ്ടാക്കും. അംഗത്വമെടുക്കുന്നുണ്ടെങ്കിൽ ഫോം പൂരിപ്പിച്ചു നൽകണം. കഴിഞ്ഞ തവണയാണു മിസ്ഡ് കോളിലൂടെ അംഗത്വമെടുക്കുന്ന പദ്ധതി പാർട്ടി കൊണ്ടുവന്നത്. 'സർവസ്പർശി ബിജെപി., സർവവ്യാപി ബിജെപി.' എന്ന മുദ്രാവാക്യം ഉയർത്തിയാണ് അംഗത്വപ്രചാരണപരിപാടിക്ക് ബിജെപി. തുടക്കം ഇട്ടത്. 'സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്' എന്ന നരേന്ദ്ര മോദി സർക്കാരിന്റെ മുദ്രാവാക്യത്തിന് സമാനമായിട്ടാണ് പുതിയ മുദ്രാവാക്യം ബിജെപി. മുന്നോട്ടുെവക്കുന്നതെന്ന് അംഗത്വ പ്രചാരണസമിതിയുടെ കോ-ഓർഡിനേറ്റർ കൂടിയായ ചൗഹാൻ വിശദീകരിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മുന്നണി വയനാട് ഒഴികെ ബാക്കിയല്ലായിടത്തും വോട്ട് കൂട്ടിയിരുന്നു. എന്നാൽ കൗതുകമുയർത്തിയ ഒരു മണ്ഡലമായിരുന്നു ആറ്റിങ്ങൽ. എന്താണ് ആറ്റിങ്ങലിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ ബിജെപി എപ്ലസ് മണ്ഡലമായി തീരുമാനിച്ചിരുന്ന ഒന്നായിരുന്നില്ല ആറ്റിങ്ങൽ. തിരുവനന്തപുരം, പത്തനംതിട്ട തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് എന്നിവയ്ക്ക് നൽകിയ ഗ്ലാമർ പക്ഷേ ആറ്റിങ്ങലിന് ഉണ്ടായിരുന്നില്ല. എപ്ലസ് മണ്ഡലങ്ങളായി തീരുമാനിച്ചിരുന്നവയ്ക്ക് പ്രത്യേകം ഫണ്ട് അനുവിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് ഏഴര കോടിയും പത്തനംതിട്ടയിൽ ാറ് കോടിയും തൃശ്ശൂര് ചാലക്കുടി എന്നിവിടങ്ങളിൽ അഞ്ച് കോടി വീതവും ഒക്കെ കേന്ദ്രം നൽകി എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അത്തരത്തിൽ എപ്ലസ് മണ്ഡലങ്ങളിൽ കാശ് വാരി എറിയുമ്പോഴും ഒരു പണവും വാരിയെറിയാതിരുന്ന സാധാരണ ഫണ്ട് വിനിയോഗം മാത്രം നടത്തിയ ഒരു മണ്ഡലമാണ് ആറ്റിങ്ങൽ.
ആറ്റിങ്ങലിലെ വോട്ട് ശേഖരണം ഒരു പാഠമായി കാണേണ്ടത്. ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ഏറ്റവും അധികം വർധിപ്പിച്ചത് തൃശ്ശൂർ മണ്ഡലത്തിലാണ്. രണ്ടാമത് പത്തനംതിട്ടയിലാണ്. ഇത് രണ്ടും കഴിഞ്ഞാൽ ഏറ്റവും അധികം വോട്ട് ശേഖരിച്ചത് ആറ്റിങ്ങലാണ്. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഗിരിജ കുമാരി എന്ന സ്ഥാനാർത്ഥി നേടിയത് 90,528 വോട്ടുകളാണ്. എന്നാൽ ഇത്തവണ ഒന്നര ലക്ഷത്തോളം വോട്ടുകൾ വർധിച്ച് അത് എത്തി നിൽക്കുന്നത് 2,48,081 വോട്ടുകളിലാണ്. സരേന്ദ്രൻ പത്തനംതിട്ടയിൽ അധികമായി നേടിയത് ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ നേടിയതിനെക്കാൾ വെറും ആയിരം വോട്ടുകൾ മാത്രമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എപ്ലസ് മണ്ഡലമല്ലായിരുന്നിട്ടും ഒരു ലക്ഷം വോട്ടിൽ താഴെ മാത്രമാണ് വർഷങ്ങളായി എംപിയായിരിക്കുന്ന സമ്പത്തിനെക്കാൾ ശോഭ സുരേന്ദ്രന് കുറവുള്ളത്.
എപ്ലസ് മണ്ഡലമല്ല പണം വാരിയൊഴുക്കിയില്ല എന്നതും ശ്രദ്ധിക്കണം. സിപിഎം കോട്ടകളായ ആറ്റിങ്ങൽ ചിറയൻകീഴ് എന്നിവിടങ്ങളിൽ സമ്പത്തിന്റെ വോട്ടുകൾ വളരെ വലിയ വിള്ളലുണ്ടാക്കിയതും ശോഭ സുരേന്ദ്രൻ നേടിയ വോട്ടുകളാണ്. നിയമസഭയിൽ 40000 വോട്ടിന് ബി സത്യൻ വിജയിച്ച മണ്ഡലത്തിൽ സമ്പത്ത് രണ്ടാമത് പോവുകയും ചെയ്തു. ശോഭ സുരേന്ദ്രനുമായുള്ള വ്യത്യാസമാകട്ടെ വെറും ആറായിരം വോട്ടുകളും. ശോഭ സുരേന്ദ്രന്റെ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാകുന്നത് അവർ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല എന്നത്കൊണ്ടും കൂടിയാണ്. ഇതെല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇതാണ് നിർണ്ണായക ചുമതലയിലേക്ക് ശോഭാ സുരേന്ദ്രൻ എത്തിയത്.
അവർക്ക് വേണ്ടി കാടിളക്കിയുള്ള പ്രചാരണവും ആറ്റിങ്ങലിൽ നടന്നിരുന്നില്ല. ശോഭ സുരേന്ദ്രൻ എവിടെ മത്സരിച്ചാലും അവിടെ വളരും വോട്ടുകൾ ഇരട്ടിയിലധികമാക്കും. വലിയ നേതാക്കളുടെ കണ്ണിലുണ്ണിയല്ല അവർ പാലക്കാട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനും എൻഎൻ കൃഷ്ണദാസിനുമെതിരെ മത്സരിച്ച് അവർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇടത് കോട്ടയിൽ കൃഷ്ണദാസിനെ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. സ്ഥിരമായി ഒരു മണ്ഡലം നൽകിയാൽ അവർക്ക് വിജയിക്കാൻ കഴിയും എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന് കൂടുതൽ പരിഗണന നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നത്. ബരിമലയെ 'സുവർണാവസരം' ആക്കിയിട്ട് പോലും കേരളം പിടിക്കാൻ കഴിയാത്തതിന്റെ നിരാശ ബിജെപിക്കുണ്ട്. കേരളം പിടിക്കാതെ വിശ്രമമില്ലെന്നാണ് ജൂൺ 13 ന് ചേർന്ന പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞത്. കേരളത്തിൽ പാർട്ടിയുടെ മെമ്പർഷിപ്പ് കാമ്പെയ്ന് നേതൃത്വം നൽകുന്നത് ശോഭാ സുരേന്ദ്രനാണ്. ശോഭയ്ക്ക് കീഴിൽ അഞ്ചംഗ പാനൽ പ്രവർത്തിക്കും.
പഠിക്കുമ്പോൾ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോൾ മോഡൽ. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തിയത്. അതും മികച്ച വോട്ടുയർത്തലിലേക്ക് കാര്യങ്ങളെത്തിച്ചു. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രനാണ് ഭർത്താവ്.
രണ്ട് ആൺമക്കളാണ്. മൂത്തയാൾ ഹരിലാൽ കൃഷ്ണ എൻജിനിയറിംഗിന് പഠിക്കുന്നു.രണ്ടാമത്തെയാൾ യദുലാൽ കൃഷ്ണ പ്ലസ്ടുവിനാണ്. രണ്ട് പേരും ഹോസ്റ്റലിൽ.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്