ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിൽക്കുന്ന നാടോടികളെ ഒഴിപ്പിക്കണം; രാത്രി കാലങ്ങളിൽ വഴിയരികിൽ കിടക്കുന്നവരെ പുനരധിവസിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും പൊലീസിന് കത്തയച്ച് നഗരസഭ സെക്രട്ടറി; ഞങ്ങളുടെ തലയിൽ വച്ചു രക്ഷപ്പെടേണ്ട; അവനവന്റെ പണി ചെയ്യൂ സഹായം ആവശ്യം വരുമ്പോൾ അറിയിച്ചാൽ ചെയ്യാം; സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്.ഒ തോമസ് നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും പൊലീസുകാരും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നാട്ടിൽ എന്ത് സംഭവിച്ചാലും ആദ്യം വിളി എത്തുക പൊലീസ് സ്റ്റേഷനുകളിലേക്കാണ്. ഇത് കാലങ്ങളായി ഉള്ള ഒരു നാട്ടുനടപ്പാണ്. ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും പൊലീസിനെ ആശ്രയിക്കുന്നത് മന്സസിലാക്കാം. പക്ഷേ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാതെ അതും പൊലീസ് തന്നെ ചെയ്യണമെന്ന് ചില സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വാശി പിടിച്ചാലോ? അത്തരത്തിൽ തങ്ങളുടെ പണി മുഴുവൻ പൊലീസ് ചെയ്യണം എന്ന രീതിയിൽ ആവശ്യമുന്നയിച്ച ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്ഒ എ.ജെ തോമസ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിങ്ങൾ ചെയ്യേണ്ട പണി ഞങ്ങളുടെ മേൽ കെട്ടി വയ്ക്കേണ്ട. അത് നിങ്ങൾ തന്നെ ചെയ്യണം. വിഷയം സംബന്ധിച്ച് എന്ത് സഹായം ആവശ്യപ്പെട്ടാലും ചെയ്ത് തരാൻ തയ്യാറാണ് എന്നാണ് മറുപടി നൽകിയത്.
നഗരസഭയുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങൾ പൊലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറി എൻ.കെ വ്യജ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സർക്കിൾ ഇൻസ്പെക്ടറെ അഭിസംബോധന ചെയ്ത് കത്തയച്ചത്. ഏറ്റുമാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് താമസിക്കുന്ന നാടോടി കുടുംബങ്ങൾ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപകമായി പരാതികൾ ലഭിക്കുന്നുണ്ട്. ഇവർ പൊതു ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാത്രമല്ല സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾക്കും ബസ് സ്റ്റാൻഡിൽ എത്തുന്ന യുവാക്കൾക്കും ഇവർ ലഹരി മരുന്ന് വിൽക്കുകയും ചെയ്യുന്നു. സാമൂഹിക വിപത്തായി മാറുന്ന ഇവരെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഒഴിപ്പിക്കണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം.
ഇതിന് പുറമെ നഗരസഭയ്ക്ക് രാത്രിയിൽ ആളുകളെ പാർപ്പിക്കുന്നതിന് ഷെൽട്ടർ ഇല്ലെന്നും ഈ ഷെൽട്ടറിനുള്ള ക്രമീകരണം പൊലീസ് ആരംഭിക്കണമെന്നും ഒരു പരിധി കൂടി കടന്ന് നഗരസഭ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. നിരവധി ആളുകൾ വഴിയോരത്തും കടത്തിണ്ണകൾക്ക് മുന്നിലും അന്തിയുറങ്ങുന്നുണ്ട്. യാചക സംഘങ്ങളും രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കാൻ പൊലീസ് മുൻകൈ എടുത്ത് ഒരു ഷെൽട്ടർ കൂടി തുടങ്ങണം എന്നാണ് മറ്റൊരു ആവശ്യം.
ഇത്തരത്തിൽ നഗരസഭ ചെയ്യേണ്ട കാര്യങ്ങൾ തന്നോടും പൊലീസുകാരോടും ചെയ്യണം എന്നാവശ്യപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവർ തങ്ങളുടെ ജോലി ചെയ്യാതെ ആവശ്യപ്പെടുന്നതിൽ പൊലീസ് സേനയിൽ കടുത്ത അമർഷം ഉണ്ടായിരിക്കുന്നതിനിടെയിലാണ് സെക്രട്ടറി പുതിയ ആവശ്യങ്ങളുമായി കത്തയച്ചത്.
ഏറ്റുമാനൂർ ടൗണിൽ നഗരസഭ ചെയ്യേണ്ട പല പണികളും പൊലീസ് ആണ് ചെയ്യുന്നത്. എന്നാൽ ഇതിനെതിരെ ഒന്നും മിണ്ടാതെ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ട് വെച്ചതോടെയാണ് എസ്എച്ച്ഒ എജെ തോമസ് കുറിക്ക കൊള്ളുന്ന മറുപടി നഗരസഭ സെക്രട്ടറിക്ക് നൽകിയത്. 24 സെപ്റ്റംബർ 2019 തീയതിയിൽ താങ്കൾ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ഏറ്റുമാനൂർ എന്ന വിലാസത്തിൽ കത്ത് നൽകിയിരുന്നല്ലോ. 2018 ജനുവരി ഒന്ന് മുതൽ സർക്കിൾ ഇൻസ്പെക്ടർ പദവി സർക്കാർ നിർത്തലാക്കിയ വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
നഗരസഭ സെക്രട്ടറി പൊലീസിന് അയച്ച കത്ത്
തുടർന്നാണ് ചട്ടങ്ങളും വകുപ്പുകളും നിരത്തി കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്. നഗരസഭ ചട്ടം അനുസരിച്ച് ഇത്തരത്തിൽ അലഞ്ഞ് തിരിയുന്നവരെ പുനരധിവസിപ്പിക്കണ്ടത് നഗരസഭകളുടെ ഉത്തരവാദിത്വം ആണെന്ന് ഇൻസ്പെക്ടർ കത്തിൽ വ്യക്തമാക്കുന്നു. നഗരസഭയ്ക്ക് ഈ പ്രവർത്തനങ്ങളിൽ പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അത് ചെയ്തു നൽകാൻ തയ്യാറാണെന്നും നഗരസഭ സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
എസ്എച്ച്ഒ എ.ജെ തോമസിന്റെ മറുപടി
സർക്കാർ സംവിധാനത്തിൽ പല വകുപ്പുകളും അവരുടെ ജോലി ഇത്തരത്തിൽ പൊലീസിനെ ഏൽപ്പിച്ച് തടിയൂരാറുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥർ ഇതിനെതിരെ മിണ്ടാറില്ല. അത്കൊണ്ട് തന്നെ പൊലീസിനുള്ളിൽ ഇത്തരത്തിൽ പണി കിട്ടുന്നതിനോട് ശക്തമായ വിയോജിപ്പുമുണ്ട്. ഇപ്പോൾ ഏറ്റുമാനൂർ എസ്എച്ച്ഒ ഇതിന് മറുപടി നൽകിയപ്പോൾ പൊലീസുകാർ തന്നെയാണ് സംഭവം പ്രചരിപ്പിച്ച് ആഘോഷമാക്കിയത്. ഇത്തരത്തിൽ ഒരു സംഭവം പുറത്ത് വന്നതോടെ നഗരസഭ സെക്രട്ടറിക്കും വലിയ വിമർശനങ്ങൾ ആണ് ലഭിക്കുന്നത്. ചെയ്യേണ്ട പണി മര്യാദയ്ക്ക് ചെയ്യാതെ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിച്ച സെക്രട്ടറിക്കെതിരെയാണ് നഗരസഭയിലെ വലിയൊരു വിഭാഗം കൗൺസിലർമാരും.
Stories you may Like
- കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടഞ്ഞു; പിതാവിനെതിരെ പരാതി
- സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹൃദ്രോഗിയെ പൊലീസ് മർദിച്ചെന്ന് ആരോപണം
- കീഴുദ്യോഗസ്ഥനെ തല്ലിയ സംഭവം: സിഐക്ക് സ്ഥലംമാറ്റം
- ലൂക്കാച്ചന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; ശാസ്ത്രീയ-സാങ്കേതിക പരിശോധനയ്ക്ക് പൊലീസ്
- പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അലക്സും കവിതയും കൊലക്കേസിൽ അകത്തേക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍