നളിനി നെറ്റോയെ ഓടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യക്കാരനായി; തച്ചങ്കരിയെ പുകച്ച് പുറത്തി ചാടിച്ചത് കെ എസ് ആർ ടി സിയെ സ്വപ്ന സംഘത്തിന് തീറേഴുതാനുള്ള നീക്കം; കാർബൺ ഡോക്ടറുടെ ബുദ്ധിക്ക് പിന്നിൽ കെ എസ് ആർ ടി സിയിലെ എൻജിന് പണിക്കുള്ള കുതന്ത്രം; സ്പ്രിങ്ലറിന് പിന്നാലെ മറ്റൊരു അഴിമതി മണം കൂടി; പി ശിവശങ്കറിനെ കൈവിടാൻ പിണറായിയുടെ തീരുമാനം; ചീഫ് സെക്രട്ടറിയുടെ അന്വേഷണവും എതിര്; സ്വർണ്ണ കടത്തിലെ വില്ലനെ സസ്പെന്റ് ചെയ്യും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ഓൺലൈൻ റിസർവ്വേഷൻ സൗകര്യം കെൽട്രോൺ വഴി ഉരാളുങ്കലിലൂടെ ബംഗ്ലൂരിൽ മറിച്ച് വിറ്റതിലൂടെ ആനവണ്ടിക്കുണ്ടായത് കോടികളുടെ നഷ്ടമാണ്. ഈ കള്ളക്കളി പൊളിച്ചാണ് ടോമിൻ തച്ചങ്കരി ചെറിയ കാശിന് ബംഗ്ലൂരുവിലെ സ്ഥാപനത്തിന് കരാർ നൽകിയത്. പഴയ വിവാദ ഇടപാടിന് പിന്നിലും ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട് ടോമിൻ തച്ചങ്കരിയെ മാറ്റിയതിന് പിന്നിലും സെക്രട്ടറിയേറ്റിലെ മാഫിയ പ്രവർത്തിച്ചു. ഇതെല്ലാം കെ എസ് ആർ ടി സിയിലെ അഴിമതിക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മറ്റൊരു തെളിവും പുറത്ത്.
കെ.എസ്.ആർ.ടി.സി. ബസുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കുള്ള കരാർ സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക്ഷോപ്പിനു നൽകുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വാഗ്ദാനം നൽകിയിരുന്നതായും സൂചനയുണ്ട്. സ്വപ്നയാണ് സന്ദീപ് നായരെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി. ഈ പരിചയം കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട കരാർ വാഗ്ദാനം ചെയ്യുന്നതിലേക്കെത്തിയെന്നാണ് സൂചന. അതായത് സർക്കാരിലെ പല കരാറുകളും ശിവശങ്കർ സ്വന്ത ഇഷ്ടപ്രകാരം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നളിനി നെറ്റോയ്ക്ക മാറേണ്ടി വന്നതും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണ്. പി ജയരാജന് പകരമായി നളിനി നെറ്റോയുടെ സഹോദരനെ തന്നെ പിഎയാക്കിയ ബുദ്ധിക്ക് പിന്നിലും ശിവശങ്കറായിരുന്നു. സ്വപ്നാ ടീമിന് എല്ലാ കരാറും ഉറപ്പിക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ സർക്കാർ സസ്പെന്റ് ചെയ്യും. സ്പ്രിങ്ലർ അടക്കമുള്ള വിവാദങ്ങൾ കൂടി പരിഗണിച്ചാണ് നീക്കം.
സ്വർണക്കടത്ത് വിവാദത്തിൽ ഇടതുമുന്നണിയിൽ കലാപം ഉയർത്താൻ ഒരുങ്ങി സിപിഐ. വിഷയം പാർട്ടിക്കകത്ത് ചർച്ച ചെയ്തില്ലെങ്കിലും കോവിഡ് പ്രതിരോധത്തിൽ സർക്കാർ കെട്ടിപൊക്കിയ ഇമേജ് തകർന്നു എന്ന നിലപാടാണ് സിപിഐയിലെ പ്രമുഖ നേതാക്കൾക്കുള്ളത്. ഇക്കാര്യം പാർട്ടിയിലെ പല പ്രമുഖരും പാർട്ടി സെക്രട്ടറിയെ അറിയിച്ച് കഴിഞ്ഞു. എക്സിക്യൂട്ടീവ് ചർച്ച ചെയ്യാതെ നേതാക്കൾ പരസ്യമായി പ്രതികരിക്കേണ്ട എന്ന തീരുമാനമാണ് പാർട്ടി നിലവിൽ സ്വീകരിച്ചിരിക്കുന്നത്.സ്വർണക്കടത്ത് കേസ് വഷളായിട്ടും ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാത്ത സർക്കാർ നടപടിക്കെതിരെ സിപിഐക്കകത്ത് കടുത്ത അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ പുറത്താക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി എത്തുന്നത്. സ്പ്രിൻക്ലർ വിവാദം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിന്ന പാർട്ടിയായിരുന്നു സിപിഐ. എന്നാൽ തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മാറ്റി നിർത്താൻ അന്ന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമാരോപിക്കപ്പെട്ടതിനേത്തുടർന്ന് കസ്റ്റംസ് ചോദ്യംചെയ്ത, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. എന്നാൽ, ശിവശങ്കറിനു സ്വർണക്കടത്തിൽ നേരിട്ടു പങ്കുള്ളതിന്റെ സൂചന ലഭിച്ചിട്ടില്ലെന്നാണു കസ്റ്റംസ് നിലപാട്. വ്യക്തമായ തെളിവുകൾ ശേഖരിച്ചശേഷം മതി ഇദ്ദേഹത്തിനെതിരായ തുടർനടപടിയെന്നാണ് അധികൃതർക്കു ലഭിച്ച നിർദ്ദേശം. അതേസമയം, പ്രതി സന്ദീപ് നായരുടെ വീട്ടിൽനിന്നു കണ്ടെടുത്ത ബാഗ് എൻ.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചു. ഇന്നലെ വൈകിട്ട് നാലിനു തുടങ്ങിയ പരിശോധന ഏഴിനാണ് അവസാനിച്ചത്.
സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് 10 മണിക്കൂറോളമായിരുന്നു. ആദ്യം ചോദ്യങ്ങൾ നിഷേധിച്ച ശിവശങ്കറിന് ഡിജിറ്റൽ രേഖകൾ നിരത്തിയുള്ള തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നും പല സഹായവും ലഭ്യമാക്കിയിട്ടുണ്ടെന്നും സമ്മതിക്കേണ്ടി വന്നു.
പ്രതികളുമായുള്ള ഫോൺവിളികളുടെയും ശിവശങ്കറിന്റെ ഫ്ളാറ്റിലാണ് സ്വർണക്കടത്ത് ഗൂഢാലോചന നടന്നതെന്ന തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നീണ്ട ചോദ്യംചെയ്യലോടെ സ്വപ്നയുമായുള്ള ബന്ധമോ വഴിവിട്ട സഹായമോ എന്നതിലുപരി ദേശസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ ഇടപാടുകളിലേക്ക് ശിവശങ്കറിന്റെ കൈ നീണ്ടിട്ടുണ്ടോ എന്ന സംശയവും ബാക്കിയാവുകയാണ്. ഇതിനിടെയാണ് നടപടി വരുന്നത്യ
കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്ളാറ്റിൽ പോയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്തുള്ള തന്റെ ഫ്ളാറ്റിൽ സ്വപ്നയും വന്നിട്ടുണ്ട്. നഗരത്തിലെ റസ്റ്റാറന്റുകളിൽ സ്വപ്നക്കും ഭർത്താവിനുമൊപ്പം പോയിട്ടുണ്ട്. മാധ്യമങ്ങളിൽ തൻേറതായി പ്രചരിക്കുന്ന ഫോട്ടോകൾ സ്വപ്നയുടെ കുടുംബത്തിൽ നടന്ന വിവാഹച്ചടങ്ങിൻേറതാണ്. സ്വർണക്കടത്ത് സംഘവുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് കരുതിയിരുന്നില്ല. സ്വപ്നക്ക് ജോലി ലഭിക്കാൻ ഇടപെട്ടിട്ടില്ല. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. കോൺസുലേറ്റിലെ പി.ആർ.ഒ എന്നാണ് പരിചയപ്പെടുത്തിയത്. സ്വപ്നയോടൊപ്പം പലതവണ സരിത്തിനെ കാണുകയും പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തു-ഇതൊക്കെയായിരുന്നു മൊഴികൾ.
സരിത്ത് തന്റെ ഫ്ളാറ്റിൽ വന്നിട്ടുണ്ടെന്ന് സമ്മതിച്ച ശിവശങ്കർ അയാളുമായി നടത്തിയ ഫോൺവിളികളെക്കുറിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. സന്ദീപ് നായരെ അറിയില്ലെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിനടുത്ത് സ്വപ്നക്ക് ഫെതർ ഫ്ളാറ്റിൽ മുറി ബുക്ക് ചെയ്ത് നൽകിയത് താനാണെന്ന കാര്യം ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ അരുൺ മുഖേന അത് ചെയ്തുകൊടുത്തതായി സമ്മതിച്ചു. പ്രതികളുടെ സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യ മൊഴി. ഡി.ആർ.ഐ ചില ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ ഉത്തരം മുട്ടി. പിടിയിലായവരോട് ചോദിച്ച സമാനസ്വഭാവമുള്ള പല ചോദ്യങ്ങളും ശിവശങ്കറിനോടും ചോദിച്ചു. ഇതിലാണ് മൊഴികളിലെ വൈരുധ്യം കണ്ടെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍