സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസുകാർക്ക് ലഭിച്ച ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ അപൂർവങ്ങളിൽ അപൂർവ്വം; പ്രതികൾ ഫലത്തിൽ ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും; നിർണ്ണായകമായത് സാക്ഷി മൊഴികൾ; രണ്ടു സാക്ഷികളെ കോടതി വിസ്തരിച്ചത് ഗൾഫിൽ നിന്നു വിളിച്ചു വരുത്തി
കെ എം അക്ബർ
തൃശൂർ: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ മുല്ലശ്ശേരി തിരുനെല്ലൂർ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക ലഭിച്ച ട്രിപ്പിൾ ജീവപര്യന്തം കഠിനതടവ് ശിക്ഷ അപൂർവങ്ങളിൽ അപൂർവ്വം. തൃശൂരിന്റെ ചരിത്രത്തിൽ ആദ്യവും. കൊലപാതകം, ഗൂഢാലോചന, ക്രൂരമായ ആക്രമണം എന്നീ കുറ്റകൃത്യങ്ങളിൽ ഓരോന്നിലും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിക്കുകയാണ് സെഷൻസ് ജഡ്ജി കെ ആർ മധുകുമാർ ചെയ്തത്.
ട്രിപ്പിൾ ജീവപര്യന്തം കഠിനതടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെങ്കിലും പ്രതികൾ ഫലത്തിൽ ജീവിതം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്ന് സാരം. ഗുരുവായൂർ സിഐ ആയിരുന്ന കെ സുദർശനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പൂവത്തൂർ അയ്യപ്പക്ഷേത്രത്തിനു സമീപം പട്ടാളി നവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെന്മേനാട് ചുക്കുബസാർ കോന്തച്ചൻ വീട്ടിൽ രാഹുൽ (28), ചുക്കുബസാർ മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കേപ്പാട്ടുവീട്ടിൽ സുബിൻ (കണ്ണൻ-31), വെന്മേനാട് കോന്തച്ചൻ വീട്ടിൽ ബിജു (38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയശങ്കർ (23) എന്നിവരായിരുന്നു ശിക്ഷ ലഭിച്ച പ്രതികൾ.
2015 മാർച്ച് ഒന്നിന് രാത്രി 7.30നാണ് ഷിഹാബുദ്ദീനെ ആർഎസ്എസ് സംഘം വെട്ടി നുറുക്കിയത്. പെയിന്ററായിരുന്നു ഷിഹാബുദ്ദീൻ. ജോലി കഴിഞ്ഞ് കുട്ടികൾക്ക് ഭക്ഷണം വാങ്ങി സുഹൃത്ത് തിരുനെല്ലൂർ പിള്ളാട്ടിൽ ബൈജുവുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികൾ ആക്രമിച്ചത്. ബൈക്ക് പെരിങ്ങാട് ചുക്കുബസാർ റോഡിലെത്തിയപ്പോൾ ആക്രമി സംഘം കറുത്ത അംബാസഡർ കാറിലെത്തി ആദ്യം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതോടെ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തൊട്ടു പിന്നാലെ രണ്ടു പേർ ബൈക്കിലുമെത്തി. ഷിഹാബുദ്ദീനൊപ്പം വീണ ബൈജുവിനെ വാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി ഓടിച്ചു വിട്ടു.
ഷിഹാബുദ്ദീനെ ആക്രമി സംഘം തുരുതുരാ വെട്ടി. 49 വെട്ടേറ്റ ഷിഹാബുദ്ദീന്റെ വലതു കൈ അറ്റുപോകാറായ അവസ്ഥയിലായിരുന്നു. തലയോട്ടിയും പിളർന്നിരുന്നു. ചാവക്കാട്ടെയും പിന്നീട് തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും രാത്രി 10.10ഓടെ ഷിഹാബുദ്ദീൻ മരിച്ചു. ഇത് പ്രതികളുടെ അതിക്രൂരതയാണ് വ്യക്തമാക്കുന്നതെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, വധശിക്ഷയേക്കാൾ ഭീകര ശിക്ഷയാണ് ലഭിച്ചിട്ടുള്ളതെന്ന് വിധിക്കു ശേഷം പ്രോസിക്യൂട്ടർ കെ ഡി ബാബു പറഞ്ഞു.
സംഭവ സമയത്ത് ഷിഹാബുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ബൈജുവിന്റെ മൊഴികളായിരുന്നു നിർണായകം. കൂടാതെ പ്രോസിക്യൂഷന്റെ ജാഗ്രതാപൂർവമായ പരിശ്രമങ്ങളും നിഷ്ഠൂരമായ കൊലപാതകക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ കാരണമായി. കോടതിയിൽ പ്രതികളെ തിരിച്ചറിയാതിരിക്കാനും ആസൂത്രിത നീക്കങ്ങളായിരുന്നു നടന്നത്. എല്ലാ പ്രതികളും വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച് ക്ലീൻ ഷേവ് ചെയ്തായിരുന്നു കോടതിയിലെത്തിയത്.
എന്നാൽ ബൈജു അടക്കമുള്ള സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. ഇത് കേസിന്റെ വിധിയിൽ നിർണായകമായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 65 സാക്ഷികളെയാണ് വിസ്തരിച്ചു. സംഭവം നടക്കുമ്പോൾ ആ വഴി ബൈക്കിൽ വന്ന തിരുനെല്ലൂർ സ്വദേശി നസീർ, സോന എന്നിവരെ ഗൾഫിൽ നിന്നു വരുത്തിയായിരുന്നു വിസ്താരം. 155 രേഖകൾക്കു പുറമെ 45 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിലെ നാല് പ്രതികളെ കോടതി വിട്ടയച്ചു. പ്രതികൾക്ക് കാർ വാങ്ങാനും ഒളിവിൽ താമസിക്കാനും സഹായം നൽകി എന്നതായിരുന്നു വിട്ടയച്ചവർക്കെതിരേയുണ്ടായിരുന്ന ആരോപണം.ഇത് കോടതി തള്ളി.
കേസ് വിധി അറിയാനും മറ്റുമായി സിപിഎം പ്രവർത്തകർക്ക് പുറമെ നിരവധി ആർഎസ്എസ്-ബിജെപി പ്രവർത്തകർ കോടതിയിൽ എത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷും കോടതിയിലെത്തി. എന്നാൽ, പ്രതികൾക്കു വേണ്ടി ഹാജരായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിള്ള വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് അസിസ്റ്റന്റ് കമീഷണർ വി കെ രാജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും കോടതി വളപ്പിലുണ്ടായിരുന്നു. ഷിഹാബുദ്ദീന്റെ മൂത്ത സഹോദരൻ മുജീബ്റഹ്മാനെ (29) 2006 ജനുവരി 20ന് ആർഎസ്എസുകാർ കൊലപ്പെടുത്തിയിരുന്നു. ആർടിസ്റ്റായിരുന്ന മുജീബ് റഹ്മാൻ രാവിലെ 9.30ന് മുല്ലശേരിയിലേക്ക് ബൈക്കിൽ പോകുമ്പോൾ ബൈക്കുകളിലും കാറിലും പിന്തുടർന്നെത്തിയ ആർഎസ്എസ് സംഘം തടഞ്ഞുനിർത്തി അടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു.
വെട്ടേറ്റു വീണ മുജീബ് റഹ്മാന്റെ തലയിലേക്ക് വലിയ കല്ല് കൊണ്ടു വന്നിട്ടും സംഘം മരണം ഉറപ്പാക്കി. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയാണ് കൊലപാതകം നടത്തിയത്. തിരുനെല്ലൂർ എന്ന നാടിനേയും മതിലകത്ത് എന്ന കുടുംബത്തേയും കിടിലം കൊള്ളിച്ച അരും കൊലകളായിരുന്നു ഇവ രണ്ടും. ആർഎസ്എസ്, ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയായിരുന്നു അരുംകൊലകളെന്ന് സിപിഎം അന്ന് ആരോപിച്ചിരുന്നു. മുജീബ് റഹ്മാൻ കൊലക്ക് തിരിച്ചടിയായി മുജീബ് റഹ്മാൻ വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് കാര്യവാഹകുമായിരുന്ന തിരുനെല്ലൂർ അറയ്ക്കൽ വിനോദിനെ 2008 നവംബർ 18ന് പാടൂരിൽ വെച്ച് ഒരു സംഘം വെട്ടികൊലപ്പെടുത്തിയിരുന്നു.
ഈ കേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീൻ. വിനോദിനെ കൊലപ്പെടുത്തിയതിലുള്ള പക വീട്ടലായിരുന്നു ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ സമയത്ത് വിനോദിന്റെ ശിഷ്യരായ പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. വിനോദിന്റെ കൊലക്കേസിലെ പ്രതിയായ ഷിഹാബുദ്ദീനെ കൊലപ്പെടുത്താൻ തീരുമാനിച്ച സംഘം ഇതിനായി ഷിഹാബുദ്ദീന്റെ യാത്രകൾ ഏറെ നാളായി നിരീക്ഷിച്ചു. സംഭവ ദിവസം തിരുനെല്ലൂരിലെത്തിയ പ്രതികളിലൊരാളായ നവീൻ, ഷിഹാബുദ്ദീൻ സുഹൃത്ത് ബൈജുവിനൊപ്പം ചുക്കു ബസാറിലേക്ക് ബൈക്കിൽ വരുന്നത് കണ്ടു.
ഇവരെ ബൈക്കിൽ പിന്തുടർന്ന് നവീൻ വിവരങ്ങൾ മറ്റുള്ളവർക്ക് ഫോണിൽ നൽകി. ഭക്ഷണം വാങ്ങി പുറപ്പെട്ട ഷിഹാബുദ്ദീനെ പുത്തനമ്പലം റോഡിൽ കാറുമായി കാത്തുനിന്ന സംഘം നവീൻ വിവരം അറിയിച്ചതു പ്രകാരം പുവത്തൂർ റോഡിലത്തെിയപ്പോൾ എതിരെ വന്ന് ബൈക്കിൽ കാറിടിപ്പിച്ചു. നിലത്തുവീണ ബൈജുവിനെ വാൾ ഓങ്ങി ഭീഷണിപ്പെടുത്തി ഓടിച്ചു. ഷിഹാബിനെ കാറിലുണ്ടായിരുന്ന പ്രമോദ് വാളുപയോഗിച്ച് വെട്ടി. സമീപത്തെ ഓടയിലേക്ക് തലഭാഗം റോഡിലേക്കായി വീണ ഷിഹാബിനെ തലങ്ങും വിലങ്ങും വെട്ടി.
ഇതേസമയം പിറകിൽ വന്ന നവീനും ബൈക്ക് നിർത്തി ഒപ്പം ചേർന്നു. കൃത്യം നിർവഹിച്ച ശേഷം സംഘം കാറിൽ കയറി പുത്തനമ്പലം റോഡ് വഴി പോയി റോഡിന്റെ അവസാനത്തിൽ കാനയിലെ വെള്ളത്തിൽ പ്ലാസ്റ്റിക് ചാക്കിലാക്കി ആയുധങ്ങൾ ഉപേക്ഷിച്ചു. ബൈക്ക് സമീപത്തെ പെരിങ്ങാട് കരയോഗം ഓഫിസിന് പിറകിലെ അറയ്ക്കൽ രാഘവന്റെ പറമ്പിലെ പുല്ലിൽ ഒളിപ്പിച്ചു. തുടർന്ന് എല്ലവരും ചേർന്ന് കാറിൽ കയറി ഗുരുവായൂരിലേക്ക് പോയി. ഇവിടെ വെച്ച് പ്രമോദും സുബിനും വഴിപിരിഞ്ഞു. ഇതായിരുന്നു പ്രതികൾ പിടിയിലായ സമയത്ത് പൊലീസിന് നൽകിയ മൊഴി. അതേസമയം മുജീബ് റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്