Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെയിൽ കൊള്ളിക്കരുതെന്ന് വിയ്യൂരിലെ ജയിൽ ഡോക്ടറുടെ കുറിപ്പടി; പൊന്നു പോലെ നോക്കി ജയിൽ അധികൃതരും; കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്‌ലിയും യാർഡ്‌ലി പൗഡറും പൂശി നടക്കും; പൊടിയും അഴുക്കും വെയിലും ഏൽക്കാതെ ഫാഷൻ ലോകത്തെ പരീക്ഷണവുമായി അടിപൊളി ലൈഫ്; ഫ്രീ ഫാഷനിസ്റ്റായുടെ ഡിസൈനർ പദവിയിൽ തിളങ്ങി കാരണവർ കൊലക്കേസ് പ്രതി; ഷെറിന്റെ അട്ടക്കുളങ്ങരയിലെ വാസം ഇങ്ങനെ

വെയിൽ കൊള്ളിക്കരുതെന്ന് വിയ്യൂരിലെ ജയിൽ ഡോക്ടറുടെ കുറിപ്പടി; പൊന്നു പോലെ നോക്കി ജയിൽ അധികൃതരും; കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്‌ലിയും യാർഡ്‌ലി പൗഡറും പൂശി നടക്കും; പൊടിയും അഴുക്കും വെയിലും ഏൽക്കാതെ ഫാഷൻ ലോകത്തെ പരീക്ഷണവുമായി അടിപൊളി ലൈഫ്; ഫ്രീ ഫാഷനിസ്റ്റായുടെ ഡിസൈനർ പദവിയിൽ തിളങ്ങി കാരണവർ കൊലക്കേസ് പ്രതി; ഷെറിന്റെ അട്ടക്കുളങ്ങരയിലെ വാസം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ. വെയിൽ കൊള്ളാൻ പാടില്ലെന്ന വിയ്യൂരിലെ ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം കഠിനജോലിയൊന്നും ഈ മുപ്പത്തിനാലുകാരിക്ക് പറ്റില്ല. പലവിധ പരാതികളിൽ കുടുങ്ങി ഇടയ്ക്ക് വിയ്യൂർ ജയിലിലേക്ക് ഈ വിവിഐപി പ്രതിയെ മാറ്റിയിരുന്നു. എന്നാൽ അതു പോലെ തന്നെ തിരിച്ചെത്തി. ഇപ്പോൾ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര ജയിലിലിരുന്നു ഫാഷൻ ലോകത്തെ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഷെറിൻ. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിൻ.

എന്നും ജയിൽ ഉദ്യോഗസ്ഥർക്ക് ഷെറിനോട് പ്രത്യേക താൽപ്പര്യമുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഠിന ജോലിയൊന്നും കൊടുക്കാതെ പ്രത്യേകം ഈ പ്രതിയെ ശ്രദ്ധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ജയിൽ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏൽക്കാതെ , വെയിലു കൊള്ളാതെ അട്ടക്കുളങ്ങരയിൽ സുഖ ജീവിതം. വിയ്യൂരിലായിരുന്നപ്പോൾ സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾപോലും വെയിലു കൊള്ളാതിരിക്കാൻ ഷെറിന് കുട അനുവദിച്ചിട്ടുണ്ടായിരുന്നു. അതാണ് ഷെറിന്റെ സ്വാധീനം. അട്ടക്കുള്ളങ്ങര ജയിലിലെ വിശിഷ്ട അന്തേവാസികളിൽ ഒരാളാണ് ഷെറിൻ.

രണ്ട് വർഷം മുമ്പ് അട്ടക്കുളങ്ങര ജയിലിലെ ചില വനിതാ വാർഡർമാരുടെ ഒത്താശയോടെ ഷെറിൻ പുറത്തേക്ക് ഫോൺ വിളിക്കുമായിരുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിൻ വിളിക്കുന്നതായി കണ്ടെത്തിയിരുന്നു. അതോടെ ഷെറിനെ വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു. അതൊടൊപ്പം ഫോൺ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥർക്കെതിരെ നടപടി റിപ്പോർട്ട് മുകളിലോട്ടു പോയി. എന്നാൽ അതിവേഗം തിരിച്ചെത്തി. അട്ടക്കുളങ്ങര ജയിലിൽ വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതും ഷെറിനാണ്. പരോൾ കാലാവധി തീരുന്ന ദിവസം മടങ്ങി വരാതിരുന്നാലും ആരും ചോദിക്കില്ല.

വിയ്യൂരിലേക്ക് മാറ്റുന്നതിനു മുമ്പ് അട്ടക്കുളങ്ങരയിൽ ഷെറിന് സെല്ലിൽ അടുക്കള സജ്ജീകരിച്ചിരുന്നു. മാത്രമല്ല. ജയിലിലെ അടുക്കളയിൽ തയ്യാറാക്കുന്ന മികച്ച ഭക്ഷണം ഷെറിന്റെ സെല്ലിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സൗകര്യമുണ്ട്. ഭക്ഷണത്തിനു ക്യൂ നിൽക്കേണ്ടെന്ന അവസ്ഥ. കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പലതും പുറത്തുവന്നിരുന്നു. 2009 നവംബര്് എട്ടിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ (66) കൊല്ലപ്പെടുന്നത്. കേസിൽ കാരണവരുടെ മരുമകൾ ഷെറിൻ, കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലയിൽ ബാസിത് അലി, എറണാകുളം കുറ്റിക്കാട്ടുകര നിധിൻ നിലയം നിധിൻ, കൊടുങ്ങല്ലൂർ കുറ്റിക്കാട്ടുകര പാതാളം പാലത്തിങ്കിൽ ഷാനു റഷീദ് എന്നിവരാണു പ്രതികൾ. കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു.

മകൻ ബിനു, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ എന്നിവരുടെ പേരിൽ കാരണവർ ആദ്യം രജിസ്റ്റർ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതിനെ തുടർന്ന് മരുമകൾ ഷെറിൻ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ 2010ലാണ് കോടതി ഷെറിൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്. തുടർന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് അയച്ച ഷെറിന്റെ ജയിൽ വാസം ഏറെ വിവാദമായിരുന്നു. ജയിൽ കുട പിടിക്കാതെ നടക്കാൻ പോലും ഷെറിനു കഴിയില്ലായിരുന്നു. തുടർന്ന് പൊലീസുകാർ ഷെറിനു കുട പിടിച്ചു കൊടുക്കുന്ന സംഭവം ഫോട്ടോ സഹിതം പുറത്തു വന്നിരുന്നു. ഇത് വിവാദമായതോടെ ഷെറിനെ അട്ടക്കുളങ്ങരയിൽ നിന്നും വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.

ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിൻ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവിശ്യമുള്ള സാധനങ്ങൾ ഷെറിന് എത്തിയാക്കാനായി സന്ദർശകർ എത്താറുണ്ടന്നെും ചില വനിത വാർഡന്മാർ രഹസ്യമായി സമ്മതിക്കുന്നു. കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്ലിയും യാർഡ്സി പൗഡറും പൂശി നടക്കും. അങ്ങനെ അടിപൊളിയാണ് ജീവിതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP