Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളിക്കാൻ ലക്‌സോ ഡോവോ നിർബന്ധം; തുണി അലക്കാനും സഹായിക്കാനും പരിചാരകരായി രണ്ട് സഹതടവുകാർ; ഫെയർ ആൻഡ് ലവ്‌ലിയും യാർഡ്‌ലി പൗഡറും ക്യൂട്ടെക്‌സും അടക്കം ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലർ; വനിത വാർഡന്മാരെ പേടിപ്പിച്ച് ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ തണലിൽ ഷെറിൻ വീണ്ടും വിലസുന്നു

കുളിക്കാൻ ലക്‌സോ ഡോവോ നിർബന്ധം; തുണി അലക്കാനും സഹായിക്കാനും പരിചാരകരായി രണ്ട് സഹതടവുകാർ; ഫെയർ ആൻഡ് ലവ്‌ലിയും യാർഡ്‌ലി പൗഡറും ക്യൂട്ടെക്‌സും അടക്കം ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലർ;  വനിത വാർഡന്മാരെ പേടിപ്പിച്ച് ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ തണലിൽ ഷെറിൻ വീണ്ടും വിലസുന്നു

തിരുവനന്തപുരം. ഏറെ കോളിളക്കം സൃഷ്ടിച്ച കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിലധികൃതർക്ക് തലവേദനയാകുന്നു. വിയ്യൂർ വനിത ജയിലിലെ തടവുകാരിയായ ഷെറിൻ ഒരാഴ്‌ച്ച മുൻപാണ് പരോൾ കഴിഞ്ഞെത്തിയത്. തിരികെ എത്തുമ്പോൾ കയ്യിൽ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഒരു ഭണ്ഡാരവും ഉണ്ടായിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരുടെ പ്രിയങ്കരിയായിയായ ഷെറിൻ ഇപ്പോൾ കഴിയുന്നത് രാജകീയമായി തന്നെയാണ്. ഒരു പരിശോധനയും ഇല്ലാതെയാണ് ഷെറിന്റെ സൗന്ദര്യവർദ്ധക വസ്തുക്കൾ സെല്ലിൽ എത്തിയത്.

സെല്ലിൽ ഷെറിന്റെ കാര്യങ്ങൾ നോക്കാൻ പ്രത്യേകം ആളുകളുണ്ട്. ഷെറിന്റെ പരിചാരകമാരായി പ്രവർത്തിക്കുന്നത് രണ്ട് സഹ തടവുകാരാണ്. ഷെറിന്റെ വസ്ത്രങ്ങൾ അലക്കൽ, ഷെറിന്റെ ടേൺ വരുമ്പോൾ സെല്ലും ടോയ്‌ലറ്റും  വൃത്തിയാക്കൽ, ഇങ്ങനെ പോകുന്നു പരിചാരകമാരുടെ ജോലി..കൈ കാലുകളിൽ ക്യൂട്ടെക്‌സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലിൽ നിന്നും നൽകുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമാണ്. തിരുവനന്തപുരം സെന്ററൽ ജയിലിൽ നിർമ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാർ കുളിക്കുമ്പോൾ ഷെറിന് മാത്രമായി ലെക്‌സോ, ഡോവോ  ഉണ്ടാകും.

ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിൻ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവിശ്യമുള്ള സാധനങ്ങൾ ഷെറിന് എത്തിയാക്കാനായി സന്ദർശകർ എത്താറുണ്ടന്നെും ചില വനിത വാർഡന്മാർ രഹസ്യമായി സമ്മതിക്കുന്നു. കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്‌ലിയും യാർഡ്‌സി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും ജയിലധികൃതർ സംഘടപ്പിച്ചു കൊടുത്തിട്ടുണ്ടത്രേ. ഷെറിന് വെയിൽ കൊള്ളാൻ  പാടില്ലന്ന ജയിൽ ഡോക്ടറുടെ കുറിപ്പടിയുടെ പിൻബലത്തിലാണിത്. ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ശുപാർശ പ്രകാരം ഷെറിന് ജയിലിൽ നല്കിയിരിക്കുന്ന ജോലി അടുക്കളയിലെ സഹായി എന്നതാണ്.  എന്നാൽ അടുക്കളയിൽ എത്താറുണ്ടെങ്കിലും സഹായിയുടെ ജോലി ഷെറിൻ ചെയ്യാറില്ല.

പാത്രം കഴുകൽ, പച്ചക്കറി അരിയിൽ, ഇതൊക്കെയാണ് സഹായിയുടെ ജോലി. ജയിലിലെ അടുക്കളയാണ് ഷെറിന്റെ ഫോൺ വിളി കേന്ദ്രം ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്ന വാർഡന്മാർക്കുള്ള ഉപഹാരം വീട്ടിലെത്തിക്കാനുള്ള ശേഷിയും ആൾ ബലവും ഷെറിനുണ്ടെന്നാണ് ചില വാർഡന്മാർ പറയുന്നത്. ഈയിടെ ഷെറിനെ മൊബൈലിൽ സംസാരിക്കാൻ സഹായിച്ച മൂന്ന് വനിത വാർഡന്മാരെ കയ്യോടെ പിടികൂടിയെങ്കിലും ജയിൽ വകുപ്പിലെ ഉന്നതന്റെ ഇടപടൽ കാരണം നടപടിയൊന്നും ഉണ്ടായില്ല. ജയിൽ സുപ്രണ്ടു പോലും ഇവിടെ പേടിക്കുന്നത് ഷെറിന്റെ  മുന്നിലാണ് പോലും. തനിയ്‌ക്കെതിരെ തിരിയുന്നവരെ സ്ഥലം മാറ്റുമെന്നു പറഞ്ഞാണ് ഷെറിന്റെ ഭീഷണി.

കൂടാതെ ഷെറിന് വേണ്ടി ജയിൽ ആസ്ഥാനത്തു നിന്നെത്തുന്ന ശുപാർശകൾ കാണുമ്പോൾ ആർക്കു പേടി തോന്നുമെന്നാണ് ഒരു വനിത വാർഡൻ വ്യക്തമാക്കിയത്. ഷെറിൻ പരോളിൽ ഇറങ്ങുമ്പോഴൊക്കെ ജയിൽ വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടന്നും വിവരമുണ്ട്. ഇക്കുറി പരോളിൽ ഇറങ്ങിയപ്പോഴും ഷെറിൻ ഇദ്ദേഹത്തെ തിരുവനന്തപുരത്ത് വന്നു കണ്ടിരുന്നു. ഷെറിനെ തിരുവനന്തപുരത്തേക്ക് മാറ്റാൻ ഈ ഉദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തന്നതായാണ് വിവരം.

അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും  സുപ്രണ്ട് ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതിനുമാണ്  ഇവരെ വിയ്യൂരിലേക്ക് മാറ്റിയത്. ഇപ്പോൾ വിയ്യൂരിലും പ്രശ്‌നക്കാരയായതിനാൽ ഇനി ഇവരെ കണ്ണൂരിലേക്കെ മാറ്റാനാവൂ. എന്നാൽ അതൊഴിവാക്കി തലസ്ഥാനത്തുകൊണ്ടുവരാനാണ് ചരടുവലി നടക്കുന്നത്. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരിയാണെങ്കിലും ഷെറിന് പരോൾ അനുവദിക്കുന്ന കാര്യത്തിൽ അധികൃതർ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. കിട്ടുന്ന ഗാന്ധി തലയുടെ എണ്ണം കൂടുമ്പോൾ സൽസ്വാഭാവി പട്ടികയിൽ ഷെറിനും ഇടം പിടിക്കാറുണ്ട്.



ചട്ടവിരുദ്ധമായി ഷെറിൻ ഇതുവരെ പതിനൊന്ന് തവണ പരോൾ നേടി. ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവർ ശിക്ഷാ കാലാവധി തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോൾത്തന്നെ പരോൾ നേടിത്തുടങ്ങി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 392 മുതൽ 402 വരെ വകുപ്പുകൾക്ക് ശിക്ഷിക്കപ്പെട്ടവർക്ക് പരോളിന് അർഹതയില്ലെന്നാണ് ജയിൽ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിൻ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവർച്ചയ്ക്കുവേണ്ടി മാരകമായ മുറിവേൽപ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വർഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്.

302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകൾ ചേർത്തതെങ്കിൽ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അർഹതയുള്ളൂ എന്നും ചട്ടത്തിൽ പറയുന്നു. 2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. 2012 മാർച്ച് 3ന് ഷെറിന് ആദ്യ പരോൾ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര  ജയിലിൽ വച്ചുമാത്രം ഇവർ എട്ടു തവണ പരോൾ നേടിയിട്ടുണ്ട്്. ഇതിൽ രണ്ടെണ്ണം അടിയന്തര പരോളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP